Widgets Magazine
20
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്‍ജിസിബി പിഎച്ച്ഡി ബയോടെക്നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു...


ടീച്ചർ... ഉറക്കത്തിൽ പോലും അധ്യാപകരെ വിളിച്ചു കരഞ്ഞ് പാങ്ങിലെ കുരുന്നുകൾ: വാൽപ്പാറ ദുരന്തം കുട്ടികളിൽ ഏൽപ്പിച്ചത് വലിയ ആഘാതം...


ജപ്പാനിൽ അതിശക്തമായ ഭൂചലനം; തീരങ്ങളിൽ സുനാമി ഭീതി, അതീവ ജാഗ്രത...


വെടിവെപ്പില്‍ എട്ടു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു..കുടുംബ വഴക്കിന്റെ പക.. മരിച്ച എട്ടു കുട്ടികളില്‍ ഏഴുപേരും പ്രതിയുടെ സ്വന്തം മക്കൾ..ആകെ 10 പേര്‍ക്കാണ് ഇയാളുടെ വെടിയേറ്റത്..


വെടിവെപ്പില്‍ എട്ടു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു..കുടുംബ വഴക്കിന്റെ പക.. മരിച്ച എട്ടു കുട്ടികളില്‍ ഏഴുപേരും പ്രതിയുടെ സ്വന്തം മക്കൾ..ആകെ 10 പേര്‍ക്കാണ് ഇയാളുടെ വെടിയേറ്റത്..

അറബിക്കടലിൽ കേരള തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദവും ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദവും ചുഴലിക്കാറ്റാകും:- കണ്ണൂർ മുതൽ തിരുവനന്തപുരം വരെയുള്ള തീരദേശ പ്രദേശങ്ങളിൽ ശക്തമായ മഴ: മിന്നല്‍ പ്രളയത്തിനും മലവെള്ളപ്പാച്ചിലിനും സാധ്യത; വേണം ജാഗ്രത...

24 MAY 2024 11:59 AM IST
മലയാളി വാര്‍ത്ത

കേരളത്തിൽ വിവിധ പ്രദേശങ്ങളിൽ ഇന്നും മഴ ശക്തമാകും. അറബിക്കടലിൽ കേരള തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദവും ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദവും നിലനിൽക്കുകയാണ്. ഈ ന്യൂനമർദം ചുഴലിക്കാറ്റാകും. കേരളത്തിൻ്റെ പടിഞ്ഞാറൻ തീരങ്ങളിൽ ശക്തമായ മഴ സാധ്യത ഇന്നും നിലനിൽക്കുന്നു. കണ്ണൂർ മുതൽ തിരുവനന്തപുരം വരെയുള്ള തീരദേശ പ്രദേശങ്ങളിൽ ഇന്നും ശക്തമായ മഴ ലഭിക്കും. വടക്കൻ കേരളത്തിൽ കിഴക്കൻ മലയോര മേഖലകളിൽ മഴയുടെ ശക്തി കുറയാൻ സാധ്യത. അറബിക്കടൽ ന്യൂനമർദ്ദത്തെ തുടർന്നാണിത്. ശനിയാഴ്ചയും കേരളത്തിൽ വിവിധ പ്രദേശങ്ങളിൽ മഴ ശക്തമായി തുടരും.

ഞായറാഴ്ച മിക്കപ്രദേശങ്ങളിലും മഴക്ക് കുറവുണ്ടാകും. മഴയുടെ ശക്തി കുറയുകയോ വെയിൽ തെളിയുകയോ ചെയ്യും. തിങ്കളാഴ്ച വീണ്ടും മഴ ശക്തിപ്പെടാൻ സാധ്യതയുണ്ട്. ചൊവ്വാഴ്ചക്ക് ശേഷം ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം റിമാൽ ചുഴലിക്കാറ്റായി മാറുകയും അകന്നു പോവുകയും ചെയ്യുന്നതോടെ മഴ കുറഞ്ഞേക്കും. ഇന്ന് എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള പ്രദേശങ്ങളിലാണ് മഴ ശക്തിപ്പെടുക. അതേസമയം, കാലവർഷം ശ്രീലങ്കയുടെ പകുതി ഭാഗവും കവർ ചെയ്തു. തെക്കൻ മേഖലയിൽ നിന്ന് മധ്യ ശ്രീലങ്ക വരെയുള്ള പ്രദേശത്താണ് കാലവർഷം വ്യാപിച്ചത്.

ശ്രീലങ്കയുടെ വടക്കൻ മേഖലയിലേക്ക് അടുത്ത ദിവസങ്ങളിൽ കാലവർഷം എത്തും എന്നാണ് പ്രതീക്ഷ. ഇതോടൊപ്പം തെക്കൻ ആൻഡമാൻ കടലിൻ്റെ ഭാഗങ്ങളിലും തെക്കൻ ആൻഡമാൻ ദ്വീപുകൾ പൂർണമായും കന്യാകുമാരി കടലിലെ മറ്റു ഭാഗങ്ങളിലേക്കും കാലവർഷം എത്തും. കേരളത്തിൽനിന്ന് ഏകദേശം 500 കിലോമീറ്റർ അകലെയാണ് നിലവിൽ കാലവർഷം സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ പെയ്ത കനത്ത മഴ മഴയുടെ കുറവ് നികത്തിയിട്ടുണ്ട്.

കേരളത്തിൽ കുറഞ്ഞ സമയത്തിനുള്ളില്‍ പലയിടത്തും കൂടുതല്‍ മഴ ലഭിക്കുകയും, മിന്നല്‍ പ്രളയത്തിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ളതിനാലും പൊതുജനം ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്ത് മഴക്കെടുതിയില്‍ 223പേരെയാണ് ഇതുവരെ മാറ്റിപാര്‍പ്പിച്ചിട്ടുള്ളതെന്നും എട്ട് ദുരിതാശ്വാസ ക്യാമ്പുകൾ നിലവില്‍ പ്രവർത്തിക്കുന്നുണ്ട് എന്നും മുഖ്യമന്ത്രി ഫേയ്സ്ബുക്ക് പേജിലൂടെ പറഞ്ഞു. നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കരുതലുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇരട്ട ന്യൂനമര്‍ദം രൂപപ്പെട്ടതോടെ പെരുമഴയില്‍ വലയുകയാണ് കേരളം. സംസ്ഥാനത്ത് അതിശക്തമായ മഴയും കാറ്റും കടലേറ്റവും തുടരുന്നുണ്ട്. ഇന്ന് ഇടുക്കി, പത്തനംതിട്ട , കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം മുതല്‍ പാലക്കാടുവരെയുള്ള ആറുജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മല്‍സ്യ തൊഴിലാളികള്‍ കടലില്‍പോകരുത്. ഇടിമിന്നലിനും മണിക്കൂറില്‍ 55 കിലോ മീറ്റര്‍വരെ വേഗതയുള്ള കാറ്റിനും ഇടയുള്ളതിനാല്‍ അതീവ ജാഗ്രതപുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്.


ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കി യുവതി  (1 hour ago)

വിമാനം കുന്നിലിടിച്ച് തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

5 കുട്ടികള്‍ക്ക് എച്ച്‌ഐവി ബാധിച്ച ബാധിച്ച സംഭവം: മധ്യപ്രദേശിലെ ആശുപത്രിയില്‍ ഗുരുതര വീഴ്ച  (2 hours ago)

കേരളത്തില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത  (2 hours ago)

ഇൻഡോ നിസിനും ഛോട്ടാ ഭീമും കൈകോർത്ത് ഇൻസ്റ്റന്റ് നൂഡിൽസ് വിപണിയിലേക്ക്...  (3 hours ago)

അർജുൻ അശോകനും റോഷൻ മാത്യുവും ഒന്നിക്കുന്നു; സുവിൻ സോമശേഖരൻ്റെ മിസ്റ്ററി ത്രില്ലറിന് അങ്കമാലിയിൽ തുടക്കം...  (3 hours ago)

ആര്‍ജിസിബി പിഎച്ച്ഡി ബയോടെക്നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു...  (4 hours ago)

ടീച്ചർ... ഉറക്കത്തിൽ പോലും അധ്യാപകരെ വിളിച്ചു കരഞ്ഞ് പാങ്ങിലെ കുരുന്നുകൾ: വാൽപ്പാറ ദുരന്തം കുട്ടികളിൽ ഏൽപ്പിച്ചത് വലിയ ആഘാതം...  (4 hours ago)

ജപ്പാനിൽ അതിശക്തമായ ഭൂചലനം; തീരങ്ങളിൽ സുനാമി ഭീതി, അതീവ ജാഗ്രത...  (4 hours ago)

ശിവന്‍കുട്ടിയുടെ ആവേശം നാലാം തീയതി ആകുമ്പോഴെക്കും അടങ്ങും:വിമര്‍ശനം ഉന്നയിച്ച മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ മേയര്‍ വിവി രാജേഷ്  (4 hours ago)

ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കുറിക്ക് കൊള്ളുന്ന മറുപടിയുമായി രേണു സുധി  (4 hours ago)

എട്ട് വയസ്സുകാരൻ പാമ്പുകടിയേറ്റു മരിച്ച സംഭവം; ചൂടായതിനാൽ ജനൽവാതിലുകൾ തുറന്നിട്ടാണു കുടുംബം കിടന്നുറങ്ങിയത്; വീടിനു മുന്നിലെ പർഗോള ഗ്ലാസിട്ടിട്ടില്ല; വീടിനോട് ചേർന്നു മുൻഭാഗത്ത് മുന്തിരിവള്ളികൾ നട്ടുപ  (5 hours ago)

കേരളത്തില്‍ ഭരണ വിരുദ്ധ തരംഗത്തെക്കാള്‍ ശക്തമാണ് പിണറായി വിരുദ്ധ വികാരമെന്നും പോളിറ്റ് ബ്യൂറോ; മേയ് നാലിന് വരാനിരിക്കുന്ന വന്‍തോതില്‍വിക്കു പിന്നാലെ ജനങ്ങളോടും പാര്‍ട്ടിയോടും എന്ത് മറുപടി പറയണമെന്ന് പ  (5 hours ago)

വാൽപ്പാറ വാഹനാപകടം; ഡ്രൈവറുടെ പരിചയക്കുറവ് അപകടത്തിന് കാരണമായി? ചുരം പോലുള്ള കുത്തനെ ഇറക്കം ഇറങ്ങുമ്പോൾ ഇറക്കത്തിൽ ഗിയർ ഡൗൺ ചെയ്തതില്ല? തുടർച്ചയായ ഡ്രൈവിങ്ങും അപകടത്തിലേക്ക് നയിച്ചു; മോട്ടോർ വാഹന വകുപ  (5 hours ago)

വലിയ ദുരന്തം!! ടെലിപ്പതി വന്ന് ആറാം പക്കം വാൽപ്പാറ ദുരന്തം!! ‌‌ 7288 നമ്പർ വാഹനം എന്ന് നേരത്തെ സൂചന കിട്ടി !!!  (6 hours ago)

Malayali Vartha Recommends