ടെക്‌നോളജി ഹബ്ബായി മാറുന്ന ന്യൂയോര്‍ക്ക് ! ; ആമസോണിന് പിന്നാലെ ഒരു ബില്യൺ ഡോളര്‍ ചിലവിൽ ഗൂഗിൾ പുതിയ കാമ്പസ് ഒരുക്കുന്നു; 2022 ഓടെ പ്രവര്‍ത്തനസജ്ജമാകുമെന്ന് കമ്പനി
അമേരിക്കൻ തലസ്ഥാനമായി ന്യൂയോര്‍ക്കില്‍ 100 കോടി ഡോളര്‍ (ഇന്ത്യൻ രൂപ ഏകദേശം 7,156 കോടി) ചെലവിട്ട് ഗൂഗിളിന്റെ പുതിയ ക്യാമ്പസ് സ്ഥാപിക്കാനൊരുങ്ങുകയാണ്. ഗൂഗിള്‍ ഹഡ്‌സണ്‍ സക്വയര്‍ എന്ന പേരില്‍ 1.7 കോടി ചതുരശ്ര അടിയുള്ള ക്യാമ്പസ് ഗൂഗിളിന്റെ ആഗോള ബിസിനിസ് സ്‌ഥാപനമായ ആല്‍ഫബെറ്റിന്റെ പ്രധാനകേന്ദ്രമായിരിക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
അതേസമയം ന്യൂയോര്‍ക്കില്‍ ടെക്‌നോളജി ഭീമന്മാരുടെ സാന്നിധ്യം കൂടുതല്‍ സജീവമാവുകയാണ്. ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ആമസോണും തങ്ങളുടെ വിപുലമായ കേന്ദ്രം ന്യൂയോര്‍ക്കില്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആയിരിക്കണക്കിന് തൊഴിലവസരങ്ങളാവും ഇതുവഴി സൃഷ്ടിക്കപ്പെടുക.
അതേസമയം ഹഡ്‌സണ്‍ സ്ട്രീറ്റ്, വാഷിംഗ്ടണ്‍ സ്ട്രീറ്റ് എന്നിവിടങ്ങളില്‍ വാടകയ്ക്ക് എടുക്കുന്ന ചില കെട്ടിടങ്ങളും ഗൂഗിളിന്റെ പ്രോജെക്ടിൽ ഉൾപ്പെട്ടേക്കും. 2022 ഓടെ പുതിയ കാമ്പസ് പ്രവര്‍ത്തനക്ഷമമാകുമെന്ന് കമ്പനി ബ്ലോഗില്‍ അറിയിച്ചു. ടെക്‌നോളജി കമ്പനികളുടെ പുതിയ ഹബ്ബായി ന്യൂയോര്‍ക്ക് മാറി വരുന്നതിന്റെ സൂചനയാണ് ഇതില്‍ പ്രതിഫലിക്കുന്നത്.
സിലിക്കണ്‍വാലി മേഖലയില്‍ നിന്ന് ടെക്‌നോളജി ഭീമന്മാര്‍ അമേരിക്കയുടെ പല ഭാഗത്തേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു വരികയാണ്. ടെക്‌സാസിലെ ഓസ്റ്റിനില്‍ ഒരു ബില്യണ്‍ ഡോളര്‍ മുടക്കി പുതിയ കാമ്പസ് സ്ഥാപിക്കുമെന്ന് ആപ്പിള്‍ കമ്പനി പ്രഖ്യാപിച്ചത് അടുത്തയിടെയാണ്. അമേരിക്കന്‍ സംവിധാനങ്ങളില്‍ കൂടുതല്‍ നിക്ഷേപം നടത്താനും, വളരാനുമുള്ള വലിയ പദ്ധതിയുടെ ഭാഗമായിട്ടാണ് ന്യൂയോര്‍ക്കില്‍ പുതിയ നിക്ഷേപം നടത്തുന്നതെന്നും, ബേ ഏരിയാ മേഖലയിലുള്ളതിനേക്കാള്‍ വളര്‍ച്ച ഈ മേഖലയ്ക്ക് പുറത്ത് കമ്പനി ആര്‍ജിക്കുന്നുണ്ടെന്നും ഗൂഗിള്‍ ഫിനാന്‍ഷ്യല്‍ ഓഫീസര്‍ റൂത് പൊറാട് പറഞ്ഞു.
ഈ വര്‍ഷമാദ്യം മാന്‍ഹട്ടന്‍ ചെല്‍സി മാര്‍ക്കറ്റ് 2.4 ബില്യണ്‍ ഡോളറിന് ഗൂഗിൾ സ്വന്തമാക്കിയിരുന്നു. ഹഡ്‌സണനിടുത്ത് പിയര്‍ 57 ല്‍ വലിയൊരു കെട്ടിടം കമ്പനി വാടകയ്ക്ക് എടുത്തിട്ടുമുണ്ട്. അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ കമ്പനിക്ക് ഇവിടെ നിലവിലുള്ള ജീവനക്കാരുടെ എണ്ണം ഇരട്ടിയാകുമെന്ന് കമ്പനി അറിയിച്ചു. നിലവില്‍ ഏഴായിരിത്തലധികം ജീവനക്കാരാണ് ഗൂഗിളിന് ന്യൂയോര്‍ക്കിലുള്ളത്.
https://www.facebook.com/Malayalivartha