അനധികൃത കുടിയേറ്റം നടത്തി യൂറോപ്യന്‍ യൂണിയനിൽ ജോലിനേടാനാവില്ല
യൂറോപ്യൻ രാജ്യങ്ങളിൽ അഭയാര്‍ത്ഥികള്‍ പ്രവേശിക്കുന്നതിന് വിലക്ക് 2016 മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. പ്രസിഡണ്ട് ഡൊണാള്‍ഡ് ടസ്‌ക് ആണ് ഇതിനു മുൻകൈ എടുത്തത് .”എവിടെ നിന്നുള്ള അഭയാര്‍ത്ഥികളായാലും നിയമവിധേയരല്ലാത്ത അഭയാര്‍ത്ഥികളെ ഉള്‍ക്കൊള്ളാന്‍ കഴിയില്ല. നിങ്ങള്‍ യൂറോപ്യന്‍ യൂണിയനിലേക്ക് അഭയം തേടി എത്തേണ്ടതില്ല.” എന്ന് ഡൊണാള്‍ഡ് ടസ്‌ക് പറഞ്ഞിരുന്നു.
ഇതിനെത്തുടർന്നാണ് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള അനധികൃത കുടിയേറ്റം കുറയാൻ തുടങ്ങിയത് . 2018ല്‍ ഒന്നര ലക്ഷം വിദേശികളാണ് അനധികൃതമായി മേഖലയില്‍ പ്രവേശിച്ചത്. 2013നു ശേഷം ഏറ്റവും കുറഞ്ഞ എണ്ണമാണിത്.
ആഫ്രിക്കന്‍ തീരത്തുനിന്ന് നിന്ന് മെഡിറ്ററേനിയന്‍ കടല്‍ കടന്ന് ഇറ്റലിയിലെത്തുന്നവരായിരുന്നു അഭയാർഥികളിൽ ഏറിയ പങ്കും. കടലില്‍ കുടുങ്ങുകയോ അപകടത്തില്‍പ്പെടുകയോ ചെയ്യുന്ന അഭയാര്‍ഥി ബോട്ടുകളില്‍നിന്നുള്ളവരെ രക്ഷപെടുത്തുന്ന കപ്പലുകള്‍ക്കും ബോട്ടുകള്‍ക്ക് ഇറ്റാലിയന്‍ തീരത്ത് അടുക്കാന്‍ അനുമതി നിഷേധിക്കപ്പെട്ടതോടെ ഇത്തരം അഭയാർഥികളുടെ എണ്ണത്തില്‍ വന്ന ഗണ്യമായ കുറവാണ് യൂറോപ്യൻ യൂണിയനിൽ അനധികൃത കുടിയേറ്റം കുറയാൻ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഇറ്റലിയില്‍ വന്നിറങ്ങുന്ന അഭയാര്‍ഥികളുടെ എണ്ണം കുറഞ്ഞപ്പോള്‍, സ്പെയ്നിലെത്തുന്നവരുടെ എണ്ണം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയാകുകയാണു ചെയ്തത്. എങ്കില്‍ പോലും ആകെ അഭയാര്‍ഥികളുടെ എണ്ണം 2015ലേതിനെ അപേക്ഷിച്ച് 92 ശതമാനം കുറവാണ്.
അനധികൃത കുടിയേറ്റം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി യൂറോപ്യന്‍ യൂണിയന്‍ പതിനായിരം ബോര്‍ഡര്‍ ഗാര്‍ഡുകളെ കൂടി അതിര്‍ത്തികളില്‍ നിയോഗിക്കുമെന്ന് യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഴാങ് ക്ളോദ് ജങ്കര്‍ വ്യക്തമാക്കിയിരുന്നു. 2020 ഓടെയാണ് ഇത്രയും പേരെ നിയോഗിക്കാന്‍ ഉദ്ദേശിക്കുന്നത്.
അനധികൃത കുടിയേറ്റക്കാര്‍ മനുഷ്യാവകാശത്തിന്റെ പേരില്‍ വൻതോതിൽ എത്താൻ തുടങ്ങിയപ്പോൾ തന്നെ പ്രതിഷേധം ഉയർന്നിരുന്നു. . അന്ന് മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ ഇത് കാര്യമായി കരുതിയില്ല. തുടര്‍ന്ന് എല്ലാ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ഇത്തരത്തില്‍ ഒഴുക്ക് തുടങ്ങിയതോടെ അധികൃതർ കർശന നിയന്ത്രണം കൊണ്ടുവയ്കയായിരുന്നു. സ്വന്തം അതിര്‍ത്തികള്‍ കാക്കുന്നതോടൊപ്പം അയല്‍രാജ്യങ്ങളുടെ അതിര്‍ത്തികള്‍ വരെ നോക്കേണ്ട ഗതികേടിലെത്തിയപ്പോഴാണ് യൂറോപ്യന്‍ യൂണിയന്‍ അനധികൃത കുടിയേറ്റം തടയാന്‍ നടപടി സ്വീകരിച്ചത്.
യൂറോപ്യന്‍ യൂണിയന്റെ സ്വതന്ത്ര സഞ്ചാരനിയമം പ്രയോജനപ്പെടുത്തിയാണ് കുടിയേറ്റക്കാര്‍ അനധികൃതമായി അയര്‍ലണ്ട് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് കടന്നുകയറുന്നത്. എന്നാല്‍ അനധികൃത കുടിയേറ്റക്കാരെ തടയാന്‍ കഴിയാതെ പൊറുതിമുട്ടിയതോടെ പഴയ രീതിയില്‍ അതിര്‍ത്തി നിയന്ത്രണം ആരംഭിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനീക്കുകയായിരുന്നു
https://www.facebook.com/Malayalivartha