ക്ലാറ്റ് പരീക്ഷ മേയ് 12 ന്,മാർച്ച് 31 ന് മുൻപ് അപേക്ഷിക്കണം

21 ദേശീയ നിയമസർവകലാശാലകളിലെ ബിരുദ, ബിരുദാനന്തരബിരുദ, നിയമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് സർവകലാശാലകളുടെ കൺസോർഷ്യം നടത്തുന്ന പ്രവേശന പരീക്ഷയാണ് ക്ലാറ്റ്. കോമൺ ലോ അഡ്മിഷൻ ടെസ്റ്റിന് (ക്ലാറ്റ്) മാർച്ച് 31 വരെ അപേക്ഷിക്കാം.
മേയ് 12-ന് നടത്തുന്ന പരീക്ഷയുടെ ദൈർഘ്യം രണ്ടു മണിക്കൂറാണ്. ബിരുദതല ക്ലാറ്റിൽ ഇംഗ്ലീഷ് (കോംപ്രിഹൻഷൻ ഉൾപ്പടെ), ജനറൽ നോളജ് ആൻഡ് കറൻറ് അഫയേഴ്സ്, എലമെന്ററി മാത്തമാറ്റിക്സ് (ന്യൂമറിക്കൽ എബിലിറ്റി), ലീഗൽ ആപ്റ്റിറ്റ്യൂഡ്, ലോജിക്കൽ റീസണിങ് എന്നീ വിഷയങ്ങളിൽനിന്ന് ഓബ്ജക്ടീവ് മാതൃകയിലുള്ള 200 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും.
ദേശീയ നിയമ സർവകലാശാലകളിൽ പ്രവേശനം തേടുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ മത്സരവും കൂടുമെന്നത്തിൽ സംശയമില്ല . ആകെ 3000ൽ താഴെ സീറ്റ് ഉള്ള കോഴ്‌സിന് കഴിഞ്ഞവർഷം പ്രവേശനപരീക്ഷ എഴുതിയവർ തന്നെ അരലക്ഷത്തിലേറെ വരും .
അതുകൊണ്ടുതന്നെ പ്രശസ്ത സർവകലാശാലകളിൽ ഓരോ വർഷവും കട്ട്ഓഫ് മാർക്ക് ഉയർത്തുന്നുണ്ട്. . ഉത്തരം തെറ്റിയാൽ 0.25 നെഗറ്റിവ് മാർക്കുമുണ്ട്. ഈ സാഹചര്യത്തിൽ എങ്ങിനെ ക്ളാറ്റ് ക്സാമിന് തയ്യാറെടുക്കാമെന്ന് നുവാൽസ്, കൊച്ചിയിലെ അസോഷ്യേറ്റ് പ്രഫസർ ഡോ. കെ.ബാലകൃഷ്ണൻ നിർദ്ദേശിക്കുന്നത് എന്തെല്ലാമാണെന്ന് നോക്കാം
ക്ലാറ്റ് സിലബസ് വെബ്സൈറ്റിൽ ലഭ്യമാണ് . കൃത്യമായി സിലബസ് മനസ്സിലാക്കി മാത്രം പരിശീലനം നടത്തുക. നിരന്തരം അപ്ഡേറ്റ് ചെയ്യുന്ന സിലബസാണു ദേശീയ നിയമ സർവകലാശാലകളിലേത്. അതിനാൽ സിലബസ് ഉറപ്പുവരുത്തി പഠിക്കണം. 2019 എക്സാമിനുള്ള വെബ് സൈറ്റ് https://clatconsortiumofnlu.ac.in ജനവരി 9- മുതൽ ലഭ്യമാണ് . മുൻ വർഷ ചോദ്യക്കടലാസുകൾ പരിശീലനത്തിനായി വേണമെങ്കിൽ അപേക്ഷാഫീസിനൊപ്പം 500 രൂപ കൂടുതലായി അയച്ചാൽ മതി
ഇംഗ്ലിഷ് വാക്കുകളുടെ അർഥം, വ്യാകരണം, വാക്യങ്ങൾ, ശൈലികൾ എന്നിവ ചോദ്യങ്ങളായി വരും.
രണ്ടു പേർക്കു മാർക്ക് തുല്യമായാൽ നിയമാഭിരുചിയിലെ (ലീഗൽ ആപ്റ്റിറ്റ്യൂഡ്) മികവ് നോക്കും. അതുകൊണ്ട് ഈ മേഖലയിൽ കൂടുതൽ ശ്രദ്ധവെക്കണം . ലീഗൽ ആപ്റ്റിറ്റ്യൂഡ് വിഭാഗത്തിൽ ആഴത്തിലുള്ള നിയമ ചോദ്യങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല . എന്നാൽ യുക്തി അളക്കുന്ന ചോദ്യങ്ങളുണ്ടാകും. ഓപ്ഷനിൽനിന്ന് ആലോചിച്ച് ഉത്തരം കണ്ടെത്തണം.
ക്ളാറ്റ് പരീക്ഷക്ക് ചോദിക്കുന്ന കണക്ക് പത്താം ക്ലാസ് നിലവാരത്തിലുള്ളതായിരിക്കും. എന്നാൽ സാമ്പ്രദായിക രീതിയിൽ സമയമെടുത്ത് കണക്കിന് ഉത്തരം കണ്ടെത്താൻ ശ്രമിച്ചാൽ സമയം തികയാതെ വരും,അതുകൊണ്ട് കണക്കിലെ എളുപ്പവഴികൾ പരിശീലിക്കണം. 2 മണിക്കൂറിൽ 200 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ചെയ്തു തീർക്കാനുള്ള പരിശീലനം നേടിയിരിക്കണം
കറന്റ് അഫയേഴ്സ് വിഭാഗത്തിൽ മുഴുവൻ മാർക്കും നേടുന്നതിന് പരീക്ഷക്ക് മൂന്നുമാസം മുൻപു വരെയുള്ള കാര്യങ്ങളെക്കുറിച്ചു കൃത്യമായ ധാരണയുണ്ടാകണം.
യുജി വിഭാഗത്തിൽ ഇംഗ്ലിഷ് (40), പൊതുവിജ്ഞാനം, ആനുകാലിക വിവരങ്ങൾ (50), ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് (20), ലീഗൽ ആപ്റ്റിറ്റ്യൂഡ് (50), ലോജിക്കൽ റീസണിങ് (40) എന്നിങ്ങനെ ആകെ 200 മാർക്കിനുള്ള ചോദ്യങ്ങളാണ് ഉണ്ടാകുന്നത് . .
മൾട്ടിപ്പിൾ ചോയ്സ് (100), സബ്ജക്ട് (50) എന്നിങ്ങനെ പിജി വിഭാഗത്തിൽ 150 മാർക്കിനുള്ള ചോദ്യങ്ങൾ ഉണ്ടായിരിയ്ക്കും
പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 31 ആണ് . ഒരിക്കൽ അപേക്ഷ സബ്മിറ്റ് ചെയ്ത ശേഷം തിരുത്തൽ വരുത്തുക സാധ്യമല്ല. അതുകൊണ്ട് വിവരങ്ങൾ കൃത്യമായി നൽകാൻ ശ്രദ്ധിക്കുക .
പരീക്ഷ മേയ് 12 നു ആയിരിക്കും .
ഹാൾടിക്കറ്റും പരീക്ഷ സംബന്ധിച്ച അറിയിപ്പുകളും വെബ്സൈറ്റിൽ ലഭ്യമാകും.
https://www.facebook.com/Malayalivartha
























