അയര്‍ലണ്ടില്‍ തൊഴില്‍ വിസയിലെത്തുന്നവരുടെ പങ്കാളികള്‍ക്കും ഇനി മുതൽ ജോലി ലഭിക്കും ,പുതിയ നിയമം പ്രഖ്യാപിച്ച് സര്‍ക്കാര്‍
അയർലണ്ടിലെ പുതുക്കിയ വർക്ക് പെർമിറ്റ് നിയമങ്ങൾ വിദേശികൾക്ക് പ്രത്യേകിച്ച് മലയാളികൾക്ക് ഏറെ അനുഗ്രഹമാവും. പ്രധാനമന്ത്രി ലിയോ വരേദ്ക്കറുടെ സർക്കാർ ആണ് ഈമാസം ആറിനു പുതുക്കിയ തൊഴിൽ നിയമ ഉത്തരവിറാക്കിയത് . നിലവിലെ നിയമങ്ങൾ കുറച്ചുകൂടി ലളിതമായി ഉള്ള ഈ നിയമം അനുസരിച്ച് വർക്ക് പെർമിറ്റ് ഇല്ലാതെ ഇനി അയർലണ്ടിൽ ജോലി ചെയ്യാം.
ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്മെന്റ് പെർമിറ്റുള്ള വിദേശ തൊഴിലാളികളുടെ ജീവിത പങ്കാളികൾക്ക് ആണ് ഈ ആനുകൂല്യം ലഭിക്കുക. ഇതിനായുള്ള ഭേദഗതി കുടിയേറ്റ നിയമത്തിൽ വരുത്തി. ഇതനുസരിച്ച് ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്മെന്റ് പെർമിറ്റുള്ളവരുടെ ജീവിത പങ്കാളികൾക്ക് വർക്ക് പെർമിറ്റില്ലാതെ ജോലി ചെയ്യാനാകും എന്നതാണ് പുതിയ നിയമത്തിന്റെ സവിശേഷത. പുതിയ നിയമപ്രകാരം ജോലിക്കായി എത്തുന്നവരുടെ പങ്കാളികൾക്കും ആശ്രിതർക്കും അയർലണ്ടിലെ തൊഴിൽ മേഖലയിൽ ജോലിയിൽ പ്രവേശിക്കാം.
ഇതുവരെ ക്രിട്ടിക്കൽ ജോബ് വിസയിൽ എത്തുന്നവരുടെ പങ്കാളികൾക്ക് സ്റ്റാമ്പ് 3 ആണ് ലഭിച്ചിരുന്നത്. .പുതിയ നിയമം അനുസരിച്ച് ഇത് സ്റ്റാമ്പ് 1 ലേയ്ക്ക് മാറ്റി നല്‍കും.. ഇതിനായി ഭാവിയിൽ പ്രത്യേക എംപ്ലോയ്മെന്റ് പെർമിറ്റ് നേടേണ്ടതില്ല.
തൊഴിൽ വൈദഗ്ധ്യമുള്ളവരെ വിദേശത്തുനിന്ന് റിക്രൂട്ട് ചെയ്യുന്നതിനു പ്രധാന തടസമായി ഇതുവരെ നിലനിന്നത് ജീവിതപങ്കാളികൾക്ക് ജോലി തേടാനുള്ള സൗകര്യങ്ങളുടെ അഭാവമായിരുന്നു. ഈ പ്രശ്നമാണ് നിയമ ഭേദഗതിയിലൂടെ പരിഹരിക്കപ്പെടുന്നത്.
അയര്‍ലണ്ടില്‍ എത്തുമ്പോള്‍ തന്നെ അവര്‍ക്ക് ജോലി ചെയ്യാനുള്ള അനുമതിക്കായുള്ള ഇമിഗ്രെഷന്‍ പെര്മിഷന് നല്‍കും.പദ്ധതി പ്രഖ്യാപിച്ചു കൊണ്ട് വിദേശകാര്യമന്ത്രി ചാള്‍സ് ഫ്ളാനഗന് വ്യക്തമാക്കി.
നിലവിൽ ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്മെന്റ് പെർമിറ്റുള്ളവർക്ക് കുടുംബത്തെ കൂടെ കൂട്ടാൻ അനുവാദമുണ്ട്. എന്നാൽ, പങ്കാളിക്ക് ജോലിക്കു ശ്രമിക്കണമെങ്കിൽ തന്നെ എംപ്ലോയ്മെന്റ് പെർമിറ്റിന് അപേക്ഷിക്കണം എന്ന അവസ്ഥയാണ് നിലവിലുണ്ടായിരുന്നത്.
അപേക്ഷിച്ചാൽ തന്നെ നടപടിക്രമങ്ങൾ അതി സങ്കീർണവും ദൈർഘ്യമേറിയതുമാണ്. ഇത്തരത്തിൽ കുരുക്കിൽപ്പെട്ടു കിടക്കുന്നവർ ചേർന്ന് ആരംഭിച്ച കാമ്പയിന്റെ റെ വിജയം കൂടിയാണ് നിയമ ഭേദഗതി വരുത്താനുള്ള സർക്കാർ തീരുമാനം.
അയര്‍ലണ്ടിലേക്ക് ക്രിട്ടിക്കല്‍ സ്കില്‍ വര്‍ക്ക് പെര്‍മിറ്റില്‍ എത്തപ്പെടുന്ന കൂടുതല്‍ പേരുടെയും പങ്കാളികളും,ഉന്നത യോഗ്യതയും,തൊഴില്‍ വൈദഗ്ധ്യവും ഉള്ളവരാണെന്നും,അവര്‍ അയര്‍ലണ്ടില്‍ എത്തുന്നത് രാജ്യത്തിന് ഗുണകരമാവുമെന്നും തൊഴില്‍ വകുപ്പ് കാര്യ മന്ത്രി ഹീതര്‍ ഹംബ്രിസ് പ്രത്യാശ പ്രകടിപ്പിച്ചു.
എന്നാല്‍ ജനറല്‍ എംപ്ലോയ്മെന്റ് കാറ്റഗറിയില്‍ അയര്‍ലണ്ടില്‍ എത്തിയ നഴ്സുമാര്‍ അടക്കമുള്ളവര്‍ക്ക് പുതിയ നിയമം ബാധകമാണോ എന്നത് സംബന്ധിച്ചുള്ളത് നിയമം സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തുവരുമ്പോഴേ അറിയാന്‍ കഴിയുകയുള്ളു.
അയര്‍ലണ്ടില്‍ പുതുതായി എത്തുന്ന നഴ്സുമാരില്‍ 80 ശതമാനം പേരും ക്രിറ്റിക്കല്‍ സ്കില്‍ പെര്‍മിറ്റ് സ്കീമിലാണ് എത്തുന്നതെന്നതിനാല്‍ അവര്‍ക്കെല്ലാം പുതിയ നിയമത്തിന്റെ പ്രയോജനം ലഭിക്കും.
ക്രിട്ടിക്കല്‍ സ്കില്‍ എംബ്ലോയ്മെന്റ് പെര്‍മിറ്റ് ലഭിക്കുന്നവരുടെ ജീവിതപങ്കാളികള്‍ക്കും,ആശ്രിതര്‍ക്കുമാണ് പുതിയ നിയമം എന്ന് ആദ്യ അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ,സ്റ്റാമ്പ് 3 ഉള്ളവര്‍ക്ക് മുഴുവന്‍ അയര്‍ലണ്ടില്‍ ജോലി ചെയ്യാനുള്ള അവസരം നല്‍കണമെന്ന ക്യാമ്പയിനാണ് നടന്നിരുന്നത്.നിരന്തരമായി തുടര്‍ന്നിരുന്ന ക്യാമ്പയിനാണ് നയമാറ്റത്തിന് സര്‍ക്കാരിനെ പ്രേരിപ്പിച്ചത് എന്നതിനാല്‍ സ്റ്റാമ്പ് 3 യിലുള്ള ജനറല്‍ എംപ്ലോയ്മെന്റ് കാറ്റഗറിക്കാരും പുതിയ ഭേദഗതിയില്‍ ഉള്‍പ്പെടുമെന്ന പ്രതീക്ഷയിലാണവര്‍.
ജനറൽ എംപ്ലോയ്മെന്റ് കാറ്റഗറിയിൽ അയർലണ്ടിൽ എത്തിയ നഴ്സുമാർ അടക്കമുള്ളവർക്ക് പുതിയ നിയമം ബാധകമാവും എന്നാണ് കരുതുന്നത്.രാജ്യത്ത് പുതുതായി എത്തുന്ന നഴ്സുമാരിൽ 80 ശതമാനം പേരും ക്രിറ്റിക്കൽ സ്കിൽ പെർമിറ്റ് സ്കീമിലാണ് ജോലി നേടുന്നത്.
ക്രിട്ടിക്കൽ വർക്ക് പെർമിറ്റിൽ കുടിയേറിയവർ തങ്ങളുടെ പെർമിറ്റും ജീവിതപങ്കാളിയുടെ പാസ്പോർട്ട്, ഗാർഡ് കാർഡ് തുടങ്ങി ആവശ്യമുള്ള രേഖകളുമായി ജീവിതപങ്കാളിക്ക് സ്റ്റാന്പ് 1 ലഭിക്കുവാൻ ഇമിഗ്രേഷൻ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ആശ്രിതവീസയിൽ വന്നവർക്ക് ജോലിക്ക് അപേക്ഷിക്കാൻ അനുവാദം നൽകുന്ന തരത്തിൽ പുതിയ ഇമിഗ്രേഷൻ സ്റ്റാമ്പ് ഏർപ്പെടുത്തണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്
എന്നാൽ, എംപ്ലോയ്മെന്റ് പെർമിറ്റ് ഇല്ലാതെ തന്നെ ആശ്രിത വീസക്കാർക്ക് തൊഴിൽ വിപണിയിൽ പൂർണ സ്വാതന്ത്ര്യം അനുവദിക്കുന്ന സാഹചര്യത്തിൽ ഇങ്ങനെയൊരു സ്റ്റാന്പിന്റെ ആവശ്യമില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. പുതിയ മാറ്റങ്ങൾ തൊഴിൽ വൈദഗ്ധ്യമുള്ളവർക്ക് ഏറെ ഗുണകരമാവുമെന്നും തൊഴിൽ വകുപ്പ്കാര്യ മന്ത്രി ഹീതർ ഹംബ്രിസ് അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha