Widgets Magazine
22
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വ്യോമയാന ലോകത്ത് വലിയ ഞെട്ടൽ..ഇന്ത്യയുടെ കരുത്തന് എന്ത് സംഭവിച്ചു..ദുരന്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കോർട്ട് ഓഫ് എൻക്വയറിക്ക് ഇന്ത്യൻ വ്യോമസേന..സത്യങ്ങൾ പുറത്തു വരണം..


ഗാസ മുനമ്പിൽ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം.. ഏഴ് കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന തുരംഗമാണ് ഐഡിഎഫ് കണ്ടെത്തിയത്. 25 മീറ്റർ ആഴവും 80 മുറികളും തുരങ്കത്തിനകത്ത്..തുരങ്കത്തിന്റെ വീഡിയോയും ഐഡിഎഫ് പങ്കുവച്ചു..


പ്രണയത്തെ പരിക്കേൽപ്പിക്കാനാകില്ല..വിവാഹത്തിന് നിമിഷങ്ങൾക്ക് മുൻപ് വധുവിന് അപകടം..ആശുപത്രിയിലെത്തി താലികെട്ടി വരൻ..ആരോഗ്യനിലയിൽ വലിയ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ..


തമിഴകം വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല..ടിവികെ നൽകിയ അപേക്ഷ ജില്ലാ പൊലീസ് മേധാവി നിരസിച്ചു..


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്.. ഇന്ന് പവന് 160 രൂപയുടെ നേരിയ വർദ്ധനവുണ്ടായത്... ഇതോടെ 91,280 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില..

ശൂന്യാകാശത്ത്‌

20 NOVEMBER 2012 03:03 AM IST
മലയാളി വാര്‍ത്ത.

ശൂന്യാകാശത്ത്‌


ഏതാനും സെന്റു സ്ഥലവും അതിലൊരു കൊച്ചുവീടും എന്നത്‌ ഏതൊരു ശരാശരി മനുഷ്യന്റെയും ജീവിതാഭിലാഷമാണ്‌. സ്ഥലത്തിന്റെ ലഭ്യതക്കുറവും തീപിടിച്ച വിലയും മൂലം ഒരു കോമ്പൗണ്ടും അതിലൊരു വീടും എന്നതിനു വിപരീതമായി പാര്‍പ്പിടസമുച്ചയങ്ങളായ ഫ്‌ളാറ്റുകള്‍ വ്യാപകമായിക്കൊണ്ടിരിക്കുകയുമാണല്ലോ. അംബരചുംബികളായ ഈ കെട്ടിട ഭീമന്‍മാരും നിലംതൊട്ടാണു നില്‌ക്കുന്നത്‌. എന്നാല്‍, ഭൂമിയിലല്ലാതെ, ജീവവായുവിനെ ഉള്‍ക്കൊള്ളുന്ന അന്തരീക്ഷ വിതാനത്തിനുമപ്പുറം ബഹിരാകാശത്തുള്ള ഒരു ഭവനത്തെ പരിചയപ്പെടാം. വിലാസം: അന്താരാഷ്‌ട്ര ബഹിരാകാശനിലയം, സൗരയൂഥം പി.ഒ, ശൂന്യാകാശം!

ഐ.എസ്‌.എസിന്റെ വിശേഷങ്ങള്‍

1994ല്‍ ആണ്‌ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിന്റെ (ഐ.എസ്‌.എസ്‌) നിര്‍മാണം ആരംഭിച്ചത്‌. വിവിധ രാജ്യങ്ങളുടെ ബഹിരാകാശപദ്ധതികള്‍ കൂടിചേര്‍ന്നതാണ്‌ ഐ.എസ്‌.എസ്‌. അമേരിക്കയുടെ ഫ്രീഡം, റഷ്യയുടെ മിര്‍-2, യൂറോപ്യന്‍ യൂണിയന്റെ കൊളംബസ്‌ എന്നിവയ്‌ക്കൊപ്പം ജപ്പാനും കൂടി ചേര്‍ന്നതാണ്‌ ഐ.എസ്‌.എസിന്റെ നേതൃനിര. പല ഘട്ടങ്ങളിലായി നടത്തിയ വിക്ഷേപണങ്ങളില്‍ വിവിധ ഭാഗങ്ങള്‍ ബഹിരാകാശത്തെത്തിച്ച്‌ അവിടെവച്ചു കൂട്ടിയോജിപ്പിച്ചാണ്‌ ഐ.എസ്‌.എസിനു രൂപംനല്‌കിയത്‌.
ആദ്യമായി ബഹിരാകാശത്തെത്തിച്ച ഐ.എസ്‌.എസിന്റെ ഭാഗം (മോഡ്യൂള്‍) സാര്‍യ ആണ്‌. ഇത്‌ 1998ല്‍ റഷ്യയില്‍ നിന്നും വിക്ഷേപിച്ചു. 2010 ആയപ്പോഴേക്കും ഇത്തരം പതിനാലു ഭാഗങ്ങള്‍ ബഹിരാകാശത്തെത്തിച്ചു പരസ്‌പരം ബന്ധിപ്പിച്ചു കഴിഞ്ഞിരുന്നു. ഭൂമിയില്‍ നിന്നും 278-460 കി.മീ. ദൂരത്തില്‍ ഐ.എസ്‌.എസ്‌ ഭൂമിയെ ഭ്രമണം ചെയ്‌തുകൊണ്ടിരിക്കുന്നു. ശരാശരി വേഗത മണിക്കൂറില്‍ 27,743.8 കി. മീ.
ഐ.എസ്‌.എസിന്റെ വൈദ്യുതാവശ്യങ്ങള്‍ നിറവേറപ്പെടുന്നതു സൗരോര്‍ജത്താലാണ്‌. നിക്കല്‍- ഹൈഡ്രജന്‍ ബാറ്ററീസും ഇതിനായി ഉപയോഗിക്കുന്നു. 2015ഓടുകൂടി ഐ.എസ്‌.എസിന്റെ പ്രവര്‍ത്തനം നിര്‍ത്തുവാന്‍ 2004ല്‍ ജോര്‍ജ്‌ ഡബ്ലു. ബുഷ്‌ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ഒബാമ ഭരണകൂടം ആ തീരുമാനം പുനഃപരിശോധിച്ച്‌ ഐ.എസ്‌.എസിന്റെ സേവനം 2020 വരെ നീട്ടി. ഘടകരാഷ്‌ട്രങ്ങള്‍ക്കും ഇതേ നിലപാടാണ്‌.
ഇതിനായി 160 ബില്യണ്‍ ഡോളര്‍ ചെലവു വരുമെന്നു കണക്കാക്കുന്നു. അതായത്‌ 7.2 ലക്ഷം കോടി രൂപ. നാസയ്‌ക്കുപുറമേ യൂറോപ്യന്‍ സ്‌പേസ്‌ ഏജന്‍സി, റഷ്യന്‍ ഫെഡറല്‍ സ്‌പേസ്‌ ഏജന്‍സി,ജപ്പാന്‍ എയ്‌റോസ്‌പേസ്‌ എക്‌സ്‌പ്ലൊറേഷന്‍ ഏജന്‍സി, കനേഡിയന്‍ സ്‌പേസ്‌ ഏജന്‍സി എന്നിവയാണ്‌ ഐ.എസ്‌.എസിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്‌.

ഒരു യാത്രിനിവാസ്‌
കൂട്ടായ്‌മയുടെ വിജയം
ലോകമഹാശക്തികളുടെയും അവരുടെ ശാസ്‌ത്രനേട്ടങ്ങളുടെയും ഒരുമയില്‍ രൂപംകൊണ്ട ബൃഹത്‌ സംവിധാനമാണ്‌ ഇന്റര്‍നാഷണല്‍ സ്‌പേസ്‌ സ്റ്റേഷന്‍ അഥവാ അന്താരാഷ്‌ട്ര ബഹിരാകാശ നിലയം. ഐ.എസ്‌.എസ്‌ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ നിലയത്തില്‍ അന്തേവാസികളായി നിലവില്‍ ആറു ശാസ്‌ത്രജ്ഞന്‍മാര്‍ ഉണ്ട്‌.
1993 സെപ്‌റ്റംബറില്‍ അമേരിക്കന്‍ വൈസ്‌ പ്രസിഡണ്ട്‌ അല്‍ഗോര്‍, റഷ്യന്‍ പ്രധാനമന്ത്രി വിക്‌ടര്‍ ചെര്‍ണോമിര്‍ഡിന്‍ എന്നിവര്‍ സംയുക്തമായി പുതിയൊരു അന്താരാഷ്‌ട്ര ബഹിരാകാശ നിലയം സംബന്ധിച്ചു പ്രഖ്യാപനം നടത്തുകയുണ്ടായി. അതിന്റെ തുടര്‍ച്ചയായാണു ഐ.എസ്‌.എസ്‌ സ്ഥാപിതമായത്‌. സോവിയറ്റു റഷ്യയുടെ മിര്‍ എന്ന ബഹിരാകാശ കേന്ദ്രത്തെ ഐ.എസ്‌.എസ്‌ ആയുസ്സിന്റെ കാര്യത്തില്‍ പിന്തള്ളിയിരിക്കുകയാണ്‌. 3644 ദിവസമാണു മിര്‍ ബഹിരാകാശത്തു പ്രവര്‍ത്തനക്ഷമമായിരുന്നത്‌. 2010 നവംബര്‍ 25നു ഐ.എസ്‌.എസ്‌ ഈ റെക്കോഡു പിന്നിട്ടു.
നിലയത്തിലേക്കുള്ള ഇന്ധനം. ഭക്ഷണം, വസ്‌ത്രം, ഓക്‌സിജന്‍, സ്‌പെയര്‍പാട്‌സുകള്‍ എന്നിവയടക്കം 20 ടണ്ണോളംവരുന്ന വസ്‌തുക്കളുമായി ജൊഹാനസ്‌ കെപ്ലര്‍ എന്ന ആളില്ലാ പേടകം വഹിച്ചുകൊണ്ടുള്ള റോക്കറ്റു വിക്ഷേപിച്ചിരുന്നു. ഇത്രയും സാധനങ്ങള്‍ ബഹിരാകാശ പേടകത്തില്‍ നിന്ന്‌ ഇറക്കിവയ്‌ക്കുകയും നിലയത്തിലെ ഉപയോഗശൂന്യമായ വസ്‌തുക്കള്‍ തിരികെ പേടകത്തിലേക്കു കയറ്റുകയും ചെയ്‌തു. അതിനുശേഷം പേടകം തിരികെ ഭൂമിയിലേക്ക.്‌ ഈ ദൗത്യം പൂര്‍ത്തിയാക്കാന്‍ മൂന്നുമാസം വേണ്ടിവന്നു. (ബഹിരാകാശത്തു ട്രേഡു യൂണിയനുകള്‍ ഇല്ലാത്തതിനാല്‍ തൊഴില്‍തര്‍ക്കമോ നോക്കുകൂലിയെച്ചൊല്ലിയുള്ള കശപിശയോ ഉണ്ടാകുമെന്ന പേടിവേണ്ട!)

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ നടപടി, ഓണ്‍ലൈനായി മരുന്ന് ആവശ്യപ്പെട്ട് വിദഗ്ധമായി പിടികൂടി  (5 hours ago)

വൈക്കം സത്യാഗ്രഹം സമാപിച്ചതിന്റെ നൂറാം വാര്‍ഷികാഘോഷം കെപിസിസിയുടെ നേതൃത്വത്തില്‍ നവംബര്‍ 23ന് വൈക്കത്ത്  (5 hours ago)

തിരുവനന്തപുരം കോര്‍‍പ്പറേഷന്‍‍ പരിധിയിലുള്ള കെ.എസ്.ഇ.ബി. ഓഫീസുകള്‍‍‍‍‍ക്ക് അവധി  (6 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിൽ  (7 hours ago)

ശത്രുക്കളുടെ അടിവേര് പിഴുതെറിയാൻ മിടുക്കൻ;  (7 hours ago)

ജനം ഇളകി, വൈഷ്ണയെ തൊട്ട മേയറിന്റെ കിളിപാറിച്ച് CPM  (7 hours ago)

പദ്മകുമാറിനെ ആദരിച്ച് ഗോവിന്ദന്‍... ഏറ്റവും നന്നായ് സ്വര്‍ണം കട്ടതിനുള്ള അവാര്‍ഡ് കൊടുത്തു ! ആ ചിത്രം എടുത്തിട്ട് ട്രോള്‍  (7 hours ago)

ഷാജി കൈലാസിൻ്റെ വരവ് ഫുൾ പായ്ക്കപ്പ്  (7 hours ago)

പിണറായിയിലേക്ക് വിരല്‍ചൂണ്ടി പദ്മകുമാര്‍ ? ദൈവതുല്യനെ ഹൈക്കോടി തൂക്കും ! സുരേ 'ഇ'ന്ദ്രനും സൂര്യനും വാവിട്ട് നിലവിളി  (8 hours ago)

ദുബായ് എയർ ഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തകർന്ന് വീണു  (8 hours ago)

ISRAEL IDF ഹമാസിന്റെ കൂറ്റൻ തുരങ്കം  (9 hours ago)

Hospital-wedding- ആശുപത്രി വിവാഹവേദിയായി  (9 hours ago)

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല കൈവരിച്ച നേട്ടങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്നത്; ദേശീയതലത്തിൽ അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്ന് മന്ത്രി വി. ശിവൻകുട്ടി  (10 hours ago)

നിപ അതിജീവിതയായ 42 വയസുകാരി ഡിസ്ചാര്‍ജ് ആയി; മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീം അംഗങ്ങളേയും അഭിനന്ദിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (10 hours ago)

വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല;  (10 hours ago)

Malayali Vartha Recommends