Widgets Magazine
20
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


24 മണിക്കൂറിനുള്ളില്‍ രാജ്യം വിടണം... ഇറാന്‍ എംബസി ജീവനക്കാരെ ‘പേഴ്‌സണ്‍ നോണ്‍ ഗാറ്റ’ ആയി പ്രഖ്യാപിച്ചു.. ഗൾഫ് രാജ്യങ്ങൾക്കിടയിൽ പ്രതിഷേധം ഇരമ്പുന്നു..


ജാമ്യം നിലനിൽക്കും; അതിജീവിതയുടെ നമ്പറുകൾ ഡിലീറ്റ് ചെയ്യാൻ രാഹുൽ മാങ്കൂട്ടത്തിലിന് കോടതി നിർദ്ദേശം...


ഭൂമിയിലെ അറിയപ്പെടുന്ന ഏറ്റവും വലിയ ഗ്യാസ് റിസർവോയർ..ഇറാന്റെ സൗത്ത് പാർസ് ഗ്യാസ് ഫീൽഡിന് നേരെ വൻ ആക്രമണം..വിതരണ ശൃംഖല നിശ്ചലമാവുന്നു..


പദവികളിലല്ല, പ്രവർത്തകരുടെ ഹൃദയത്തിലാണ് സുധാകരന്റെ സ്ഥാനം"; കണ്ണൂരിലെ സ്ഥാനാർത്ഥിത്വ ചർച്ചകൾക്കിടെ വൈകാരിക കുറിപ്പുമായി രാഹുൽ മാങ്കൂട്ടത്തിൽ...


ബ്രണ്ണൻ കോളജിൽ വെച്ച് ചവിട്ടി താഴെ ഇട്ടത് പോലെ താഴെ ഇടണം...സുധാകരനൊപ്പം കട്ടക്കിറങ്ങി രാഹുൽ മാങ്കൂട്ടത്തിൽ..ഹൈക്കമാൻഡും സതീശനും ഞെട്ടി, പിണറായിക്കുള്ള താക്കീത്..

ചന്ദ്രനിലെ പാറക്കല്ല് വിൽപ്പനക്ക് ..19 കോടി രൂപ ഉള്ളവർക്ക് ലേലത്തിൽ പങ്കെടുക്കാം

30 APRIL 2020 05:18 PM IST
മലയാളി വാര്‍ത്ത

ലണ്ടനിലെ ലേല സ്ഥാപനമായ ക്രിസ്റ്റീസില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത് ചന്ദ്രനില്‍ നിന്ന് വേർപ്പെട്ടുപോന്ന പാറക്കല്ലാണ് ..സഹാറ മരുഭൂമിയില്‍ നിന്നാണ് ഈ കല്ല് കണ്ടെത്താനായത്
രണ്ടു ദശലക്ഷം പൗണ്ട് , ഏകദേശം 19 കോടി രൂപയാണ് കള്ളിന്റെ വിലയായി നിശ്ചയിച്ചിരിക്കുന്നത് ..അത്രയെങ്കിലും തുക ചെലവഴിക്കാന്‍ തയ്യാറുള്ളവര്‍ക്കേ ലേലത്തില്‍ പങ്കെടുക്കാനാകൂ.

ലോകത്തിലെ ഏറ്റവും വലിയ ചാന്ദ്ര ഉല്‍ക്കാശിലയാണിത് എന്നാണു പറയപ്പെടുന്ന ഇതിന്റെ ഭാരം 13.5 കിലോഗ്രാം ആണ് . ചന്ദ്രനില്‍ നിന്ന് ഭൂമിയില്‍ പതിച്ച അഞ്ചാമത്തെ വലിയ ശിലയെന്ന് വിലയിരുത്തപ്പെടുന്നു. മനുഷ്യന്റെ തലയേക്കാള്‍ വലിപ്പമുണ്ട് ലേലത്തിനെത്തിച്ചിട്ടുള്ള ഈ ചാന്ദ്രശിലയക്ക്.. ഇതുവരെ ഇത്തരം ഏതാണ്ട് 650 കിലോഗ്രാം പാറക്കഷണങ്ങളാണ് ഭൂമിയുടെ പല ഭാഗങ്ങളില്‍ നിന്നു കണ്ടെടുത്തിട്ടുള്ളത്.

ഛിന്നഗ്രഹമോ വാല്‍നക്ഷത്രമോ ചന്ദ്രോപരിതലത്തില്‍ കൂട്ടിയിടിക്കുമ്പോൾ അടര്‍ന്നു പോരുന്ന പാറക്കഷ്ണങ്ങളാണ് ഇവ

ഭൂമിയ്ക്കപ്പുറത്തെ ലോകത്തിന്റെ ഭാഗം കയ്യിലെടുക്കുന്ന അനുഭവം അതുല്യമാണെന്ന് ക്രിസ്റ്റീസിലെ സയന്‍സ് ആന്‍ഡ് നാച്വറല്‍ ഹിസ്റ്ററി വിഭാഗം തലവന്‍ ജയിംസ് ഹൈലോപ് പറയുന്നു. .

1960-1970 കാലഘട്ടത്തിലെ അപ്പോളോ പദ്ധതിയില്‍ 400 ഓളം കിലോഗ്രാം പാറ ചന്ദ്രനില്‍ നിന്ന് ഭൂമിയിലെത്തിച്ചിരുന്നു.അപ്പോളോ യാത്രികര്‍ കൊണ്ടുവന്ന ഈ പാറകളുടെ സാമ്പിളുകളുമായി താരതമ്യപ്പെടുത്തിയ ശേഷമാണ് ഇത് ചന്ദ്രനില്‍ നിന്ന് വന്നതെന്ന് ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചത്. അന്നത്തെ ശിലകളിലടങ്ങിയ ഘടകപദാര്‍ഥങ്ങളോട് സാമ്യമുള്ളതാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന ശിലയും

പലപ്പോഴായി ലഭിച്ച സാമ്പിളുകളിലൊന്നും വെള്ളത്തിന്റെ അംശമില്ല, ജീവജാല സാന്നിധ്യത്തിനും തെളിവില്ല. ബഹിരാകാശ ചരിത്രത്തിലും ചാന്ദ്ര പര്യവേഷണത്തിലും താല്‍പ്പര്യമുള്ള പലരും ഇത്തരം ശിലകള്‍ ശേഖരിക്കാന്‍ കോടികള്‍ ചെലവഴിക്കുന്നുണ്ടെന്ന് ഹൈലോപ് പറയുന്നു.

ഭൂമിയില്‍ പതിച്ച 13 ‘സൗന്ദര്യാത്മക ഉല്‍ക്കാശിലകളും’ ക്രിസ്റ്റീസില്‍ സ്വകാര്യ വില്‍പ്പനയ്ക്കു വച്ചിട്ടുണ്ട്.1.4 ദശലക്ഷം പൗണ്ട് അല്ലെങ്കില്‍ 1.7 ദശലക്ഷം ഡോളര്‍ ആണ് ഈ ശേഖരത്തിന് നിശ്ചയിച്ചിട്ടുള്ള ഏകദേശ വില.

ഭൂമിയ്ക്കപ്പുറത്തെ ലോകത്തിന്റെ ഭാഗം കയ്യിലെടുക്കുന്ന അനുഭവം അതുല്യമാണെന്ന് ക്രിസ്റ്റീസിലെ സയന്‍സ് ആന്‍ഡ് നാച്വറല്‍ ഹിസ്റ്ററി വിഭാഗം തലവന്‍ ജയിംസ് ഹൈലോപ് പറയുന്നത് .ബഹിരാകാശ പാറകള്‍ ശേഖരിക്കുന്നതില്‍ ഏറ്റവും ഭ്രമുള്ളയാളെന്ന് അറിയപ്പെടുന്ന കാലിഫോര്‍ണിയയില്‍ നിന്നുള്ള സ്റ്റീവ് ജര്‍വെറ്റ്സണിന്റെ ശേഖരത്തിൽ ചൊവ്വയിലെ പാറകള്‍ ആണ് പ്രധാനമായും ഉളളതത്രെ.

1999 ല്‍ ലിബിയയിലെ ദാര്‍ അല്‍ ഗാനി മരുഭൂമിയില്‍ നിന്ന് കണ്ടെത്തിയ ടെക്‌സ്ചര്‍, തവിട്ട്-ചുവപ്പ് പാറയാണ് ഇതില്‍ പ്രധാനം . 180 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്രിസ്റ്റലൈസ് ചെയ്ത ശിലാഖണ്ഡമാണിതെന്ന് ജിയോളജിസ്റ്റുകള്‍ പറയുനാൻ ഇതിന്റെ വില എത്രയാണെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം വിസമ്മതിക്കുന്നു.

പ്രൊഫഷണല്‍ ഉല്‍ക്കാ ഖണ്ഡ വേട്ടക്കാരനെന്ന് സ്വയം പരിചയപ്പെടുത്തുന്ന 44 കാരനായ മൈക്കല്‍ ഫാര്‍മറില്‍ നിന്നാണ് ജര്‍വെറ്റ്‌സണ്‍ ചൊവ്വയിലെ പാറകള്‍ വാങ്ങിയത്. ഫാര്‍മര്‍ ബഹിരാകാശ പാറകള്‍ കണ്ടെത്തിയത് 80 ഓളം രാജ്യങ്ങളില്‍ നിന്നാണ്..

ഈ ജോലി സാഹസികവും അപകടം നിറഞ്ഞതുമാണെന്നു ഫാര്‍മര്‍ പറയുന്നു. ഒരിക്കൽ കെനിയയില്‍ വെച്ച് കള്ളന്മാര്‍ തട്ടിക്കൊണ്ടുപോയ അനുഭവവും ഒമാനില്‍ അനധികൃത ഖനനം നടത്തിയെന്ന കുറ്റത്തിന് രണ്ട് മാസത്തേക്ക് ജയിലില്‍ അടച്ചതും ഫാര്‍മര്‍പറയുന്നുണ്ട് .

ജോലിയുടെ ആവേശവും പണവും ആണ് ഈ ജോലിയിലേക്ക് തന്നെ അടുപ്പിച്ചതെന്നാണ് അദ്ദേഹം പറയുന്നത് . കാനഡയില്‍ നിന്ന് കണ്ടെത്തിയ 120 പൗണ്ട് ഉല്‍ക്കയാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സമ്പാദ്യമായി മാറിയത്. ടൊറന്റോയിലെ റോയല്‍ ഒന്റാറിയോ മ്യൂസിയത്തില്‍ 600,000 ഡോളറിന് അതു വിറ്റതായി അദ്ദേഹം അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയന്ത്രണംവിട്ട ടിപ്പര്‍ ബൈക്കിലും കാറിലും ഇടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം  (4 hours ago)

ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി നടി വീണ നായര്‍  (4 hours ago)

റോഡ്‌സുരക്ഷാ കമ്മിഷണര്‍ യോഗേഷിന് കേന്ദ്ര ഡി.ജി.പി പദവി  (5 hours ago)

ഹാര്‍മുസ് കടലിടുക്കില്‍ ഉടലെടുത്ത പ്രതിസന്ധിയില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ ഇന്ധന ക്ഷാമത്തിന്റെ ഭീഷണിയില്‍  (5 hours ago)

വീട്ടില്‍ അതിക്രമിച്ച് കയറി വെടിയുതിര്‍ത്ത് ഗുണ്ടാ സംഘം  (5 hours ago)

ഞങ്ങള്‍ക്ക് ആവശ്യമുള്ളത് ഞങ്ങള്‍ നേടിക്കഴിഞ്ഞു:യുദ്ധം എപ്പോള്‍ നിര്‍ത്തണമെന്ന അവസാന തീരുമാനം ട്രംപിന്റേത്  (5 hours ago)

വാക്ക് പാലിച്ചില്ല; സുരേന്ദ്രന്‍ പിള്ള വിഭാഗം രാജിവച്ചു  (5 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി   (5 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വത്ത് വിവരങ്ങള്‍ ഇങ്ങനെ  (5 hours ago)

പ്രശസ്ത ഛായാഗ്രാഹകന്‍ മെല്ലി ഇറാനി അന്തരിച്ചു  (6 hours ago)

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതക കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കി  (6 hours ago)

കോണ്‍ഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്  (6 hours ago)

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് ഡ്രൈ ഡേ പ്രഖ്യാപിച്ചു  (6 hours ago)

ഇസ്രയേല്‍ മിസൈല്‍ ആക്രമണത്തില്‍ ലെബനനില്‍ കൊല്ലപ്പെട്ടവരില്‍ 118 കുട്ടികള്‍  (7 hours ago)

ചെറിയ പെരുന്നാള്‍ ; പ്രവാസി മലയാളികള്‍ക്കായ് കൂടുതല്‍ വിമാന സര്‍വീസുകള്‍ ഉറപ്പാക്കണമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി  (7 hours ago)

Malayali Vartha Recommends