Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രേവന്ത് റെഡ്ഡിയുടെ പരിപ്പ് ഞങ്ങൾ എടുക്കുമെന്ന് എംവി നികേഷ് കുമാർ..തരത്തിൽ പോയി കളിക്ക് നികേഷേ..അടപടലം പെട്ടു,തീർന്നു... പറപ്പിച്ച് കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗ്ഗീസ്..


ഇന്ത്യൻ ആണവോർജ്ജ പദ്ധതിയുടെ നാഴികക്കല്ലായി തമിഴ്‌നാട്ടിലെ കൽപ്പാക്കം.. 500 മെഗാവാട്ട് പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ ഉത്പാദനം തുടങ്ങി...വൻ മുന്നേറ്റമുണ്ടാക്കിയിരിക്കുകയാണ്..


ഡാഷ് മോനേ രേവന്താ എന്ന പ്രയോഗം മുഖ്യമന്ത്രി പിണറായി വിജയനെ തിരിഞ്ഞുകുത്തുന്നു.. ഡിയര്‍ ശ്രീ. രേവന്ത് റെഡ്ഡി എന്ന അഭിസബോധനയോടെ മുഖ്യമന്ത്രിയുടെ കത്ത് പുറത്ത്..


'മഹാദുരന്തം' ഒഴിവായത് വെറും 90 മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ..അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അന്ത്യശാസനം നനഞ്ഞ പടക്കമായി..അമേരിക്കയും ഇറാനും കൂട്ടുകാരാകുമോ? യുദ്ധം അവസാനിച്ചു..


ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വിധിയെഴുത്ത്.... പ്രതീക്ഷയോടെ മുന്നണികൾ

ചന്ദ്രനിലെ പാറക്കല്ല് വിൽപ്പനക്ക് ..19 കോടി രൂപ ഉള്ളവർക്ക് ലേലത്തിൽ പങ്കെടുക്കാം

30 APRIL 2020 05:18 PM IST
മലയാളി വാര്‍ത്ത

ലണ്ടനിലെ ലേല സ്ഥാപനമായ ക്രിസ്റ്റീസില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത് ചന്ദ്രനില്‍ നിന്ന് വേർപ്പെട്ടുപോന്ന പാറക്കല്ലാണ് ..സഹാറ മരുഭൂമിയില്‍ നിന്നാണ് ഈ കല്ല് കണ്ടെത്താനായത്
രണ്ടു ദശലക്ഷം പൗണ്ട് , ഏകദേശം 19 കോടി രൂപയാണ് കള്ളിന്റെ വിലയായി നിശ്ചയിച്ചിരിക്കുന്നത് ..അത്രയെങ്കിലും തുക ചെലവഴിക്കാന്‍ തയ്യാറുള്ളവര്‍ക്കേ ലേലത്തില്‍ പങ്കെടുക്കാനാകൂ.

ലോകത്തിലെ ഏറ്റവും വലിയ ചാന്ദ്ര ഉല്‍ക്കാശിലയാണിത് എന്നാണു പറയപ്പെടുന്ന ഇതിന്റെ ഭാരം 13.5 കിലോഗ്രാം ആണ് . ചന്ദ്രനില്‍ നിന്ന് ഭൂമിയില്‍ പതിച്ച അഞ്ചാമത്തെ വലിയ ശിലയെന്ന് വിലയിരുത്തപ്പെടുന്നു. മനുഷ്യന്റെ തലയേക്കാള്‍ വലിപ്പമുണ്ട് ലേലത്തിനെത്തിച്ചിട്ടുള്ള ഈ ചാന്ദ്രശിലയക്ക്.. ഇതുവരെ ഇത്തരം ഏതാണ്ട് 650 കിലോഗ്രാം പാറക്കഷണങ്ങളാണ് ഭൂമിയുടെ പല ഭാഗങ്ങളില്‍ നിന്നു കണ്ടെടുത്തിട്ടുള്ളത്.

ഛിന്നഗ്രഹമോ വാല്‍നക്ഷത്രമോ ചന്ദ്രോപരിതലത്തില്‍ കൂട്ടിയിടിക്കുമ്പോൾ അടര്‍ന്നു പോരുന്ന പാറക്കഷ്ണങ്ങളാണ് ഇവ

ഭൂമിയ്ക്കപ്പുറത്തെ ലോകത്തിന്റെ ഭാഗം കയ്യിലെടുക്കുന്ന അനുഭവം അതുല്യമാണെന്ന് ക്രിസ്റ്റീസിലെ സയന്‍സ് ആന്‍ഡ് നാച്വറല്‍ ഹിസ്റ്ററി വിഭാഗം തലവന്‍ ജയിംസ് ഹൈലോപ് പറയുന്നു. .

1960-1970 കാലഘട്ടത്തിലെ അപ്പോളോ പദ്ധതിയില്‍ 400 ഓളം കിലോഗ്രാം പാറ ചന്ദ്രനില്‍ നിന്ന് ഭൂമിയിലെത്തിച്ചിരുന്നു.അപ്പോളോ യാത്രികര്‍ കൊണ്ടുവന്ന ഈ പാറകളുടെ സാമ്പിളുകളുമായി താരതമ്യപ്പെടുത്തിയ ശേഷമാണ് ഇത് ചന്ദ്രനില്‍ നിന്ന് വന്നതെന്ന് ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചത്. അന്നത്തെ ശിലകളിലടങ്ങിയ ഘടകപദാര്‍ഥങ്ങളോട് സാമ്യമുള്ളതാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന ശിലയും

പലപ്പോഴായി ലഭിച്ച സാമ്പിളുകളിലൊന്നും വെള്ളത്തിന്റെ അംശമില്ല, ജീവജാല സാന്നിധ്യത്തിനും തെളിവില്ല. ബഹിരാകാശ ചരിത്രത്തിലും ചാന്ദ്ര പര്യവേഷണത്തിലും താല്‍പ്പര്യമുള്ള പലരും ഇത്തരം ശിലകള്‍ ശേഖരിക്കാന്‍ കോടികള്‍ ചെലവഴിക്കുന്നുണ്ടെന്ന് ഹൈലോപ് പറയുന്നു.

ഭൂമിയില്‍ പതിച്ച 13 ‘സൗന്ദര്യാത്മക ഉല്‍ക്കാശിലകളും’ ക്രിസ്റ്റീസില്‍ സ്വകാര്യ വില്‍പ്പനയ്ക്കു വച്ചിട്ടുണ്ട്.1.4 ദശലക്ഷം പൗണ്ട് അല്ലെങ്കില്‍ 1.7 ദശലക്ഷം ഡോളര്‍ ആണ് ഈ ശേഖരത്തിന് നിശ്ചയിച്ചിട്ടുള്ള ഏകദേശ വില.

ഭൂമിയ്ക്കപ്പുറത്തെ ലോകത്തിന്റെ ഭാഗം കയ്യിലെടുക്കുന്ന അനുഭവം അതുല്യമാണെന്ന് ക്രിസ്റ്റീസിലെ സയന്‍സ് ആന്‍ഡ് നാച്വറല്‍ ഹിസ്റ്ററി വിഭാഗം തലവന്‍ ജയിംസ് ഹൈലോപ് പറയുന്നത് .ബഹിരാകാശ പാറകള്‍ ശേഖരിക്കുന്നതില്‍ ഏറ്റവും ഭ്രമുള്ളയാളെന്ന് അറിയപ്പെടുന്ന കാലിഫോര്‍ണിയയില്‍ നിന്നുള്ള സ്റ്റീവ് ജര്‍വെറ്റ്സണിന്റെ ശേഖരത്തിൽ ചൊവ്വയിലെ പാറകള്‍ ആണ് പ്രധാനമായും ഉളളതത്രെ.

1999 ല്‍ ലിബിയയിലെ ദാര്‍ അല്‍ ഗാനി മരുഭൂമിയില്‍ നിന്ന് കണ്ടെത്തിയ ടെക്‌സ്ചര്‍, തവിട്ട്-ചുവപ്പ് പാറയാണ് ഇതില്‍ പ്രധാനം . 180 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്രിസ്റ്റലൈസ് ചെയ്ത ശിലാഖണ്ഡമാണിതെന്ന് ജിയോളജിസ്റ്റുകള്‍ പറയുനാൻ ഇതിന്റെ വില എത്രയാണെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം വിസമ്മതിക്കുന്നു.

പ്രൊഫഷണല്‍ ഉല്‍ക്കാ ഖണ്ഡ വേട്ടക്കാരനെന്ന് സ്വയം പരിചയപ്പെടുത്തുന്ന 44 കാരനായ മൈക്കല്‍ ഫാര്‍മറില്‍ നിന്നാണ് ജര്‍വെറ്റ്‌സണ്‍ ചൊവ്വയിലെ പാറകള്‍ വാങ്ങിയത്. ഫാര്‍മര്‍ ബഹിരാകാശ പാറകള്‍ കണ്ടെത്തിയത് 80 ഓളം രാജ്യങ്ങളില്‍ നിന്നാണ്..

ഈ ജോലി സാഹസികവും അപകടം നിറഞ്ഞതുമാണെന്നു ഫാര്‍മര്‍ പറയുന്നു. ഒരിക്കൽ കെനിയയില്‍ വെച്ച് കള്ളന്മാര്‍ തട്ടിക്കൊണ്ടുപോയ അനുഭവവും ഒമാനില്‍ അനധികൃത ഖനനം നടത്തിയെന്ന കുറ്റത്തിന് രണ്ട് മാസത്തേക്ക് ജയിലില്‍ അടച്ചതും ഫാര്‍മര്‍പറയുന്നുണ്ട് .

ജോലിയുടെ ആവേശവും പണവും ആണ് ഈ ജോലിയിലേക്ക് തന്നെ അടുപ്പിച്ചതെന്നാണ് അദ്ദേഹം പറയുന്നത് . കാനഡയില്‍ നിന്ന് കണ്ടെത്തിയ 120 പൗണ്ട് ഉല്‍ക്കയാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സമ്പാദ്യമായി മാറിയത്. ടൊറന്റോയിലെ റോയല്‍ ഒന്റാറിയോ മ്യൂസിയത്തില്‍ 600,000 ഡോളറിന് അതു വിറ്റതായി അദ്ദേഹം അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

NIKESH KUMAR നികേഷിനെ കണ്ടം വഴി ഓടിച്ചു..  (7 minutes ago)

ധനനേട്ടവും മംഗള കർമ്മങ്ങളും! തുലാം രാശിക്കാർക്ക് ഇന്ന് വിശേഷപ്പെട്ട ദിവസം!  (31 minutes ago)

NATIONAL കൽപ്പാക്കത്ത് ഇന്ത്യൻ ആണവ വിസ്മയം  (37 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മുന്നേറ്റം...  (39 minutes ago)

യു.എസിൽ വാഹനമിടിച്ച് 14 മാസത്തോളമായി കോമയിലായിരുന്ന ഇന്ത്യൻ വിദ്യാർഥിനി മരണത്തിന് കീഴടങ്ങി  (47 minutes ago)

അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യഹർ‌ജിയിൽ എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ ഇന്നും വാദം തുടരും... ഹർജി തള്ളണമെന്നും രഞ്ജിത്തിനെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിടണമെന്നും പ്രോസിക്യൂഷൻ  (1 hour ago)

വിഷുത്തിരക്ക് പരിഗണിച്ച് ചെന്നൈ എഗ്മോറിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് ഈ മാസം 10-ന് പ്രത്യേക തീവണ്ടി അനുവദിച്ചു  (1 hour ago)

ഐപിഎല്ലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും  (1 hour ago)

ആർട്ടെമിസ് II ദൗത്യത്തിനും ​ക്രൂ അംഗങ്ങൾക്കും അഭിനനന്ദനവുമായി ഇന്ത്യൻ ബഹിരാകാശയാത്രികൻ ശുഭാൻഷു ശുക്ല രം​ഗത്ത്  (1 hour ago)

വഴിവിട്ട പ്രയോഗം ദേശീയ തലത്തിൽ തന്നെ ചർച്ചയായി  (2 hours ago)

. നിലവിലെ 5.25 ശതമാനത്തിൽ തന്നെ തുടരാൻ തീരുമാനം  (2 hours ago)

സംസ്ഥാനത്ത് പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി... 43 കേന്ദ്രങ്ങളിലാണ് വിതരണം, പല കേന്ദ്രങ്ങളിലും വൻ തിരക്ക്....  (2 hours ago)

ceasefire യുദ്ധം അവസാനിച്ചു  (3 hours ago)

കാറിടിച്ച് കായിക താരങ്ങൾക്ക് പരിക്കേറ്റ സംഭവം...  (3 hours ago)

തുടരണം - മൈക്രോതിയേറ്റർ റീൽസ് പ്രകാശനം ചെയ്തു... നിശബ്ദപ്രചരണ നാളിൽ കാണുവാൻ കലാപ്രതിഭകളുടെ കൂട്ടായ്മയിൽ ഒരുങ്ങിയ 12 മൈക്രോ തിയേറ്റർ റീൽസുകൾ  (3 hours ago)

Malayali Vartha Recommends