Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്ക് ഇനി വയാഗ്രയെ ആശ്രയിക്കേണ്ട, മൂലകോശ ചികിത്സയില്‍ വന്‍ മുന്നേറ്റം എന്ന് ശാസ്ത്രജ്ഞര്‍

14 MAY 2018 04:25 PM IST
മലയാളി വാര്‍ത്ത

More Stories...

സാധാരണ പൗരർക്കും ബഹിരാകാശ സഞ്ചാരികളാകാം.... സാധാരണ പൗരരെയും ഉൾപ്പെടുത്താൻ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐ.എസ്.ആർ.ഒ തയ്യാറെടുക്കുന്നു....

ആർട്ടെമിസ്-2 ഭൂമിയിലെത്തി.... ചന്ദ്രനെ ചുറ്റിയ പേടകം ഇന്ത്യന്‍ സമയം പുലർച്ചെ 5.07നാണ് പേടകം ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചു... 5.37ന് സാന്റിയാഗോ തീരത്തോട് ചേർന്ന് പസഫിക് സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ നടന്നു

ഭൂമിയിലേക്കുള്ള തിരിച്ചു വരവിനൊരുങ്ങി ആർട്ടെമിസ് 2 സംഘം... നാളെ പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും.

  ഐതിഹാസിക ചന്ദ്രദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആർട്ടെമിസ് 2ലെ ഓറിയോൺ പേടകം മടക്കയാത്ര ആരംഭിച്ചു...

ആർട്ടെമിസ് II ദൗത്യത്തിനും ​ക്രൂ അംഗങ്ങൾക്കും അഭിനനന്ദനവുമായി ഇന്ത്യൻ ബഹിരാകാശയാത്രികൻ ശുഭാൻഷു ശുക്ല രം​ഗത്ത്

വിത്തുകോശങ്ങള്‍ ഉപയോഗിച്ച് സെക്‌സ് ചികിത്സയില്‍ വന്‍ മുന്നേറ്റം സാദ്ധ്യമായതായി ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടു. ലിംഗോദ്ധാരണത്തിന് പ്രശ്‌നങ്ങളുള്ളവര്‍ ഇപ്പോള്‍ വയാഗ്ര പോലുള്ള മരുന്നുകളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ അതിനായി വയാഗ്രയെ ആശ്രയിക്കുന്ന രീതി തീര്‍ത്തും ഇല്ലാതാക്കാന്‍ സഹായകമായ ഒരു ചികിത്സാരീതി മൂലകോശങ്ങളെ ഉപയോഗിച്ച് ആവിഷ്‌കരിക്കാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് പറയുന്നത്. ലിംഗത്തിന്റെ അടിഭാഗത്ത് 20 മീസന്‍കൈമല്‍ മൂലകോശങ്ങള്‍ കുത്തിവയ്ക്കുമ്പോള്‍ ലിംഗത്തിലെ നാഡികളും രക്ത കുഴലുകളും കൂടുതല്‍ ഊര്‍ജസ്വലത കൈവരിക്കുന്നതായി കണ്ടെത്തി. ഇപ്രകാരം സംഭവിക്കുന്നത് കൂടാതെ അവയവത്തിനു വലിപ്പം വയ്ക്കുന്നതായും ഗവേഷകര്‍ കണ്ടെത്തി. വയാഗ്ര ഉപയോഗിയ്ക്കുമ്പോള്‍ ലിംഗോദ്ധാരണം നടക്കുമെങ്കിലും ജനനേന്ദ്രിയത്തിന് വലിപ്പം കൂടാറുണ്ടായിരുന്നില്ല.

കാന്‍സര്‍ ബാധയെ തുടര്‍ന്ന് തങ്ങളുടെ പ്രോസ്‌റ്റേറ്റ് ഗ്രന്ഥികള്‍ നീക്കം ചെയ്തവരെ ലക്ഷ്യമിട്ടാണ് ഈ ഗവേഷണം നടത്തിയതെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്രകാരം പ്രോസ്‌റ്റേറ്റ് ഗ്രന്ധികള്‍ നീക്കം ചെയ്തവര്‍ക്ക് ലിംഗത്തിലെ രക്തക്കുഴലുകള്‍ക്കും നാഡികള്‍ക്കും ശേഷിക്കുറവ് അനുഭവപ്പെടുകയും അവയവം ചുരുങ്ങാന്‍ ഇടയാകുകയും ചെയ്തിരുന്നു. ഇതേ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍, ഈ ജൂലൈയില്‍ ബാഴ്‌സലോണയില്‍ വച്ച് നടക്കുന്ന യൂറോപ്യന്‍ സൊസൈറ്റി ഫോര്‍ ഹ്യൂമന്‍ റീപ്രൊഡക്ഷന്‍ ആന്‍ഡ് എംബ്രിയോളജിയുടെ മീറ്റിംഗില്‍ വച്ച് ഡാനിഷ് സെന്റര്‍ ഫോര്‍ റീജനറേറ്റീവ് മെഡിസിന്റെ ഡയറക്ടറായ പ്രൊഫസര്‍ സോറന്‍ ഷെയ്ഖ് വെളിപ്പെടുത്തുമെന്നാണ് കരുതപ്പെടുന്നത്.

അപ്രകാരം ശേഷി നഷ്ടപ്പെട്ടതിനു ശേഷം ഊര്‍ജസ്വലത വീണ്ടെടുത്ത പുരുഷാവയവങ്ങള്‍ ഒരു വര്‍ഷത്തോളം കാലം സ്ഥിരതയോടെ നിലനിന്നുവെന്നും എങ്കിലും കൂടുതല്‍ നീണ്ട കാലത്തെ പരീക്ഷണ നിരീക്ഷണങ്ങള്‍ ഇനിയും ആവശ്യമുണ്ടെന്ന് പ്രൊഫസര്‍ ഷെയ്ഖ് പറഞ്ഞു.

ഡയബെറ്റിസ്, ഹൃദ് രോഗങ്ങള്‍, ഉയര്‍ന്ന രക്ത സമ്മര്‍ദം, പ്രായാധിക്യം എന്നിവയൊക്കെ മൂലം ലിംഗോദ്ധാരണത്തിന് പ്രയാസം നേരിടുന്നവര്‍ക്ക് മൂലകോശ ചികിത്സ വളരെ സഹായകമാവും എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദശലക്ഷ കണക്കിന് ബ്രിട്ടീഷുകാര്‍ ഈ പ്രശ്നം കൊണ്ട് ബുദ്ധിമുട്ടുന്നുണ്ടെന്നാണ് സെക്ഷ്വല്‍ അഡ്വൈസ് അസോസിയേഷന്റെ കണക്ക് പറയുന്നത്. നാഡികള്‍, കരള്‍, വൃക്ക,ഹൃദയ കോശങ്ങള്‍ എന്നിങ്ങനെ ശരീരത്തിലെ പ്രമുഖ ശരീര കലകളില്‍ വളര്‍ത്തി എടുക്കാവുന്നതാണ് മൂല കോശങ്ങള്‍. പുതിയ രക്ത കുഴലുകള്‍ ഉണ്ടാക്കി എടുക്കുന്നതിന് അവയ്ക്കു കഴിവുണ്ട്.

ഇ തെറാപ്പിയില്‍, ലിപ്പോസക്ഷന്‍ ഉപയോഗിച്ച് രോഗിയുടെ വയറിന്റെ ഭാഗത്തു നിന്നും അല്പം കൊഴുപ്പ് കോശങ്ങള്‍ (ഫാറ്റ് സെല്‍) നീക്കം ചെയ്യുകയാണ് ആദ്യം ചെയ്യുന്നത്. ഇതിനെ ഒരു വര്‍ത്തുള ചലനത്തിന് വിധേയമാക്കുമ്പോള്‍ അവയില്‍ നിന്നും വേര്‍തിരിയു ന്ന മൂലകോശങ്ങളെ തിരികെ രോഗിയുടെ ലിംഗത്തിലേക്ക് കുത്തിവയ്ക്കുകയാണ് ചെയ്യുന്നത്.

47000-ത്തിലധികം ഇംഗ്ലണ്ടുകാര്‍ക്ക് ഓരോ വര്‍ഷവും പുതുതായി പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ബാധ ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട് എന്നതിനാല്‍ ഈ തെറാപ്പി ആവശ്യപ്പെടുന്നവരുടെ എണ്ണം അധികരിച്ചു വരികയാണ്. പ്രോസ്‌റ്റേറ്റ് കാന്‍സര്‍ യു കെ എന്ന സന്നദ്ധ സംഘടന പറയുന്നത്, 2030 ആകുമ്പോഴേക്കും ഏറ്റവും കൂടുതലായി കാണപ്പെടുന്ന കാന്‍സര്‍ പ്രോസ്‌റ്റേറ്റ് കാന്‍സര്‍ എന്ന നില വരും എന്നാണ്. സ്റ്റെം സെല്‍ തെറാപ്പി പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും ഗവേഷണം ഒരുപാട് പുരോഗമിയ്‌ക്കേണ്ടതുണ്ടെന്നാണ് ഗവേഷകരുടെ അഭിപ്രായം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (19 minutes ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (32 minutes ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (38 minutes ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (1 hour ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (1 hour ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (1 hour ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (1 hour ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (2 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട്  (3 hours ago)

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണം ആവശ്യപ്പെട്ട് വിജയ് ഗവര്‍ണര്‍ക്ക് കത്തയച്ചു; സര്‍ക്കാര്‍ രൂപീകരിക്കാന്‍ 11 എംഎല്‍എമാരുടെ പിന്തുണ കൂടി വേണം  (3 hours ago)

ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യം; ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്തിനെതിരെ വീണ്ടും നടപടി  (3 hours ago)

ശത്രുജയവും മനഃസമാധാനവും; ഈ രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (3 hours ago)

മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി ചെന്നിത്തല  (4 hours ago)

ഒരു തിരഞ്ഞെടുപ്പില്‍ തോറ്റതിനെ അടിസ്ഥാനമാക്കി ഞങ്ങളെ വിലയിരുത്തേണ്ട; കോണ്‍ഗ്രസിന് വോട്ട് ചെയ്തവര്‍ വിഡ്ഢികളെന്ന് എം.എം.മണി  (4 hours ago)

Malayali Vartha Recommends