Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..

ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്ക് ഇനി വയാഗ്രയെ ആശ്രയിക്കേണ്ട, മൂലകോശ ചികിത്സയില്‍ വന്‍ മുന്നേറ്റം എന്ന് ശാസ്ത്രജ്ഞര്‍

14 MAY 2018 04:25 PM IST
മലയാളി വാര്‍ത്ത

More Stories...

ആർട്ടെമിസ്-2 ഭൂമിയിലെത്തി.... ചന്ദ്രനെ ചുറ്റിയ പേടകം ഇന്ത്യന്‍ സമയം പുലർച്ചെ 5.07നാണ് പേടകം ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചു... 5.37ന് സാന്റിയാഗോ തീരത്തോട് ചേർന്ന് പസഫിക് സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ നടന്നു

ഭൂമിയിലേക്കുള്ള തിരിച്ചു വരവിനൊരുങ്ങി ആർട്ടെമിസ് 2 സംഘം... നാളെ പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും.

  ഐതിഹാസിക ചന്ദ്രദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആർട്ടെമിസ് 2ലെ ഓറിയോൺ പേടകം മടക്കയാത്ര ആരംഭിച്ചു...

ആർട്ടെമിസ് II ദൗത്യത്തിനും ​ക്രൂ അംഗങ്ങൾക്കും അഭിനനന്ദനവുമായി ഇന്ത്യൻ ബഹിരാകാശയാത്രികൻ ശുഭാൻഷു ശുക്ല രം​ഗത്ത്

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്

വിത്തുകോശങ്ങള്‍ ഉപയോഗിച്ച് സെക്‌സ് ചികിത്സയില്‍ വന്‍ മുന്നേറ്റം സാദ്ധ്യമായതായി ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടു. ലിംഗോദ്ധാരണത്തിന് പ്രശ്‌നങ്ങളുള്ളവര്‍ ഇപ്പോള്‍ വയാഗ്ര പോലുള്ള മരുന്നുകളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ അതിനായി വയാഗ്രയെ ആശ്രയിക്കുന്ന രീതി തീര്‍ത്തും ഇല്ലാതാക്കാന്‍ സഹായകമായ ഒരു ചികിത്സാരീതി മൂലകോശങ്ങളെ ഉപയോഗിച്ച് ആവിഷ്‌കരിക്കാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് പറയുന്നത്. ലിംഗത്തിന്റെ അടിഭാഗത്ത് 20 മീസന്‍കൈമല്‍ മൂലകോശങ്ങള്‍ കുത്തിവയ്ക്കുമ്പോള്‍ ലിംഗത്തിലെ നാഡികളും രക്ത കുഴലുകളും കൂടുതല്‍ ഊര്‍ജസ്വലത കൈവരിക്കുന്നതായി കണ്ടെത്തി. ഇപ്രകാരം സംഭവിക്കുന്നത് കൂടാതെ അവയവത്തിനു വലിപ്പം വയ്ക്കുന്നതായും ഗവേഷകര്‍ കണ്ടെത്തി. വയാഗ്ര ഉപയോഗിയ്ക്കുമ്പോള്‍ ലിംഗോദ്ധാരണം നടക്കുമെങ്കിലും ജനനേന്ദ്രിയത്തിന് വലിപ്പം കൂടാറുണ്ടായിരുന്നില്ല.

കാന്‍സര്‍ ബാധയെ തുടര്‍ന്ന് തങ്ങളുടെ പ്രോസ്‌റ്റേറ്റ് ഗ്രന്ഥികള്‍ നീക്കം ചെയ്തവരെ ലക്ഷ്യമിട്ടാണ് ഈ ഗവേഷണം നടത്തിയതെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്രകാരം പ്രോസ്‌റ്റേറ്റ് ഗ്രന്ധികള്‍ നീക്കം ചെയ്തവര്‍ക്ക് ലിംഗത്തിലെ രക്തക്കുഴലുകള്‍ക്കും നാഡികള്‍ക്കും ശേഷിക്കുറവ് അനുഭവപ്പെടുകയും അവയവം ചുരുങ്ങാന്‍ ഇടയാകുകയും ചെയ്തിരുന്നു. ഇതേ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍, ഈ ജൂലൈയില്‍ ബാഴ്‌സലോണയില്‍ വച്ച് നടക്കുന്ന യൂറോപ്യന്‍ സൊസൈറ്റി ഫോര്‍ ഹ്യൂമന്‍ റീപ്രൊഡക്ഷന്‍ ആന്‍ഡ് എംബ്രിയോളജിയുടെ മീറ്റിംഗില്‍ വച്ച് ഡാനിഷ് സെന്റര്‍ ഫോര്‍ റീജനറേറ്റീവ് മെഡിസിന്റെ ഡയറക്ടറായ പ്രൊഫസര്‍ സോറന്‍ ഷെയ്ഖ് വെളിപ്പെടുത്തുമെന്നാണ് കരുതപ്പെടുന്നത്.

അപ്രകാരം ശേഷി നഷ്ടപ്പെട്ടതിനു ശേഷം ഊര്‍ജസ്വലത വീണ്ടെടുത്ത പുരുഷാവയവങ്ങള്‍ ഒരു വര്‍ഷത്തോളം കാലം സ്ഥിരതയോടെ നിലനിന്നുവെന്നും എങ്കിലും കൂടുതല്‍ നീണ്ട കാലത്തെ പരീക്ഷണ നിരീക്ഷണങ്ങള്‍ ഇനിയും ആവശ്യമുണ്ടെന്ന് പ്രൊഫസര്‍ ഷെയ്ഖ് പറഞ്ഞു.

ഡയബെറ്റിസ്, ഹൃദ് രോഗങ്ങള്‍, ഉയര്‍ന്ന രക്ത സമ്മര്‍ദം, പ്രായാധിക്യം എന്നിവയൊക്കെ മൂലം ലിംഗോദ്ധാരണത്തിന് പ്രയാസം നേരിടുന്നവര്‍ക്ക് മൂലകോശ ചികിത്സ വളരെ സഹായകമാവും എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദശലക്ഷ കണക്കിന് ബ്രിട്ടീഷുകാര്‍ ഈ പ്രശ്നം കൊണ്ട് ബുദ്ധിമുട്ടുന്നുണ്ടെന്നാണ് സെക്ഷ്വല്‍ അഡ്വൈസ് അസോസിയേഷന്റെ കണക്ക് പറയുന്നത്. നാഡികള്‍, കരള്‍, വൃക്ക,ഹൃദയ കോശങ്ങള്‍ എന്നിങ്ങനെ ശരീരത്തിലെ പ്രമുഖ ശരീര കലകളില്‍ വളര്‍ത്തി എടുക്കാവുന്നതാണ് മൂല കോശങ്ങള്‍. പുതിയ രക്ത കുഴലുകള്‍ ഉണ്ടാക്കി എടുക്കുന്നതിന് അവയ്ക്കു കഴിവുണ്ട്.

ഇ തെറാപ്പിയില്‍, ലിപ്പോസക്ഷന്‍ ഉപയോഗിച്ച് രോഗിയുടെ വയറിന്റെ ഭാഗത്തു നിന്നും അല്പം കൊഴുപ്പ് കോശങ്ങള്‍ (ഫാറ്റ് സെല്‍) നീക്കം ചെയ്യുകയാണ് ആദ്യം ചെയ്യുന്നത്. ഇതിനെ ഒരു വര്‍ത്തുള ചലനത്തിന് വിധേയമാക്കുമ്പോള്‍ അവയില്‍ നിന്നും വേര്‍തിരിയു ന്ന മൂലകോശങ്ങളെ തിരികെ രോഗിയുടെ ലിംഗത്തിലേക്ക് കുത്തിവയ്ക്കുകയാണ് ചെയ്യുന്നത്.

47000-ത്തിലധികം ഇംഗ്ലണ്ടുകാര്‍ക്ക് ഓരോ വര്‍ഷവും പുതുതായി പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ബാധ ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട് എന്നതിനാല്‍ ഈ തെറാപ്പി ആവശ്യപ്പെടുന്നവരുടെ എണ്ണം അധികരിച്ചു വരികയാണ്. പ്രോസ്‌റ്റേറ്റ് കാന്‍സര്‍ യു കെ എന്ന സന്നദ്ധ സംഘടന പറയുന്നത്, 2030 ആകുമ്പോഴേക്കും ഏറ്റവും കൂടുതലായി കാണപ്പെടുന്ന കാന്‍സര്‍ പ്രോസ്‌റ്റേറ്റ് കാന്‍സര്‍ എന്ന നില വരും എന്നാണ്. സ്റ്റെം സെല്‍ തെറാപ്പി പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും ഗവേഷണം ഒരുപാട് പുരോഗമിയ്‌ക്കേണ്ടതുണ്ടെന്നാണ് ഗവേഷകരുടെ അഭിപ്രായം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

12 വയസ്സുകാരനെ കഞ്ചാവ് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (5 hours ago)

പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം  (7 hours ago)

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍  (7 hours ago)

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി  (7 hours ago)

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (7 hours ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (7 hours ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (8 hours ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (9 hours ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (10 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (10 hours ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (11 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (11 hours ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (11 hours ago)

എറണാകുളത്ത് കടുത്ത ചൂടില്‍ ബൈക്കിന്റെ സീറ്റ് കത്തി  (11 hours ago)

വിജയ് സിനിമകളോട് തൃഷ നോ പറഞ്ഞത് 15 വര്‍ഷം  (11 hours ago)

Malayali Vartha Recommends