Widgets Magazine
03
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്നാമത്തെ പരാതിക്കാരിയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് ആണയിട്ട് പറഞ്ഞ റിനിയുടെ മുഖംമൂടി വലിച്ചുകീറി ഫെന്നി: കൃത്യമായ ലക്‌ഷ്യം കണ്ട് രാഹുൽ ആർമി തന്ത്രം...


പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന തന്ത്രിക്ക് നെഞ്ചുവേദന: നാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആൻജിയോഗ്രാമിന് വിധേയനാക്കും; തുടർചികിത്സയുടെ കാര്യത്തിൽ തീരുമാനമെടുക്കും...


രാഹുലിന്റെ എംഎല്‍എ സ്ഥാനം തെറിപ്പിക്കുമോ..? 23ന് പരാതിക്കാരനായ ഡി. കെ മുരളിയുടെ ഭാഗം കേൾക്കും..


സംസ്കാര ചടങ്ങിനിടെ ലിനി റോയിയെ ലക്ഷ്യമിട്ട് സൈബർ വേട്ട: സൺഗ്ലാസ് ധരിച്ചതാണോ കുറ്റം? 'സാക്ഷര കേരളത്തിന്' വിമർശനം...


കൊൾട്ടൻ ഖനിയിലുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ 200-ഓളം പേർ കൊല്ലപ്പെട്ടു.. രക്ഷാപ്രവർത്തനം കടുത്ത വെല്ലുവിളിയാണ്..ഫോൺ നെറ്റ്‌വർക്കുകൾ ദിവസങ്ങളായി തകരാറിലാണ്..

ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്ക് ഇനി വയാഗ്രയെ ആശ്രയിക്കേണ്ട, മൂലകോശ ചികിത്സയില്‍ വന്‍ മുന്നേറ്റം എന്ന് ശാസ്ത്രജ്ഞര്‍

14 MAY 2018 04:25 PM IST
മലയാളി വാര്‍ത്ത

More Stories...

ബഹിരാകാശ രംഗത്തെ ഐതിഹാസിക വനിതകളിലൊരാളായ ഇന്ത്യന്‍ വംശജ സുനിത വില്യംസ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയില്‍ നിന്ന് വിരമിച്ചു, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ മൂന്ന് ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കിയാണ് സുനിത നാസയിൽനിന്ന് പടിയിറങ്ങുന്നത്

നാസയുടെ ആർട്ടിമിസ് രണ്ടാം ദൗത്യത്തിൻറെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്....

രോഗം ബാധിച്ച വ്യക്തി അടക്കം നാലു സഞ്ചാരികളെയും വഹിച്ചുള്ള സ്പേസ് എക്സ് ക്രൂ- 11 മിഷൻ ഭൂമിയിൽ തിരിച്ചെത്തി..

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ നാലംഗ ക്രൂ-11 സംഘം ഭൂമിയിലേക്ക് തിരിച്ചു... അണ്‍ഡോക്കിങ് പ്രക്രിയ വിജയകരമായി, ബഹിരാകാശ നിലയത്തില്‍ നിന്നും എന്‍ഡവര്‍ പേടകം വേര്‍പെട്ടു, ഭൂമിയിലേക്ക് പത്തര മണിക്കൂര്‍ നീണ്ട യാത്ര

ഇന്ന് രാത്രി ഈ വർഷത്തെ ആദ്യ സൂപ്പർ മൂൺ എത്തുന്നു...

വിത്തുകോശങ്ങള്‍ ഉപയോഗിച്ച് സെക്‌സ് ചികിത്സയില്‍ വന്‍ മുന്നേറ്റം സാദ്ധ്യമായതായി ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടു. ലിംഗോദ്ധാരണത്തിന് പ്രശ്‌നങ്ങളുള്ളവര്‍ ഇപ്പോള്‍ വയാഗ്ര പോലുള്ള മരുന്നുകളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ അതിനായി വയാഗ്രയെ ആശ്രയിക്കുന്ന രീതി തീര്‍ത്തും ഇല്ലാതാക്കാന്‍ സഹായകമായ ഒരു ചികിത്സാരീതി മൂലകോശങ്ങളെ ഉപയോഗിച്ച് ആവിഷ്‌കരിക്കാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് പറയുന്നത്. ലിംഗത്തിന്റെ അടിഭാഗത്ത് 20 മീസന്‍കൈമല്‍ മൂലകോശങ്ങള്‍ കുത്തിവയ്ക്കുമ്പോള്‍ ലിംഗത്തിലെ നാഡികളും രക്ത കുഴലുകളും കൂടുതല്‍ ഊര്‍ജസ്വലത കൈവരിക്കുന്നതായി കണ്ടെത്തി. ഇപ്രകാരം സംഭവിക്കുന്നത് കൂടാതെ അവയവത്തിനു വലിപ്പം വയ്ക്കുന്നതായും ഗവേഷകര്‍ കണ്ടെത്തി. വയാഗ്ര ഉപയോഗിയ്ക്കുമ്പോള്‍ ലിംഗോദ്ധാരണം നടക്കുമെങ്കിലും ജനനേന്ദ്രിയത്തിന് വലിപ്പം കൂടാറുണ്ടായിരുന്നില്ല.

കാന്‍സര്‍ ബാധയെ തുടര്‍ന്ന് തങ്ങളുടെ പ്രോസ്‌റ്റേറ്റ് ഗ്രന്ഥികള്‍ നീക്കം ചെയ്തവരെ ലക്ഷ്യമിട്ടാണ് ഈ ഗവേഷണം നടത്തിയതെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്രകാരം പ്രോസ്‌റ്റേറ്റ് ഗ്രന്ധികള്‍ നീക്കം ചെയ്തവര്‍ക്ക് ലിംഗത്തിലെ രക്തക്കുഴലുകള്‍ക്കും നാഡികള്‍ക്കും ശേഷിക്കുറവ് അനുഭവപ്പെടുകയും അവയവം ചുരുങ്ങാന്‍ ഇടയാകുകയും ചെയ്തിരുന്നു. ഇതേ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍, ഈ ജൂലൈയില്‍ ബാഴ്‌സലോണയില്‍ വച്ച് നടക്കുന്ന യൂറോപ്യന്‍ സൊസൈറ്റി ഫോര്‍ ഹ്യൂമന്‍ റീപ്രൊഡക്ഷന്‍ ആന്‍ഡ് എംബ്രിയോളജിയുടെ മീറ്റിംഗില്‍ വച്ച് ഡാനിഷ് സെന്റര്‍ ഫോര്‍ റീജനറേറ്റീവ് മെഡിസിന്റെ ഡയറക്ടറായ പ്രൊഫസര്‍ സോറന്‍ ഷെയ്ഖ് വെളിപ്പെടുത്തുമെന്നാണ് കരുതപ്പെടുന്നത്.

അപ്രകാരം ശേഷി നഷ്ടപ്പെട്ടതിനു ശേഷം ഊര്‍ജസ്വലത വീണ്ടെടുത്ത പുരുഷാവയവങ്ങള്‍ ഒരു വര്‍ഷത്തോളം കാലം സ്ഥിരതയോടെ നിലനിന്നുവെന്നും എങ്കിലും കൂടുതല്‍ നീണ്ട കാലത്തെ പരീക്ഷണ നിരീക്ഷണങ്ങള്‍ ഇനിയും ആവശ്യമുണ്ടെന്ന് പ്രൊഫസര്‍ ഷെയ്ഖ് പറഞ്ഞു.

ഡയബെറ്റിസ്, ഹൃദ് രോഗങ്ങള്‍, ഉയര്‍ന്ന രക്ത സമ്മര്‍ദം, പ്രായാധിക്യം എന്നിവയൊക്കെ മൂലം ലിംഗോദ്ധാരണത്തിന് പ്രയാസം നേരിടുന്നവര്‍ക്ക് മൂലകോശ ചികിത്സ വളരെ സഹായകമാവും എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദശലക്ഷ കണക്കിന് ബ്രിട്ടീഷുകാര്‍ ഈ പ്രശ്നം കൊണ്ട് ബുദ്ധിമുട്ടുന്നുണ്ടെന്നാണ് സെക്ഷ്വല്‍ അഡ്വൈസ് അസോസിയേഷന്റെ കണക്ക് പറയുന്നത്. നാഡികള്‍, കരള്‍, വൃക്ക,ഹൃദയ കോശങ്ങള്‍ എന്നിങ്ങനെ ശരീരത്തിലെ പ്രമുഖ ശരീര കലകളില്‍ വളര്‍ത്തി എടുക്കാവുന്നതാണ് മൂല കോശങ്ങള്‍. പുതിയ രക്ത കുഴലുകള്‍ ഉണ്ടാക്കി എടുക്കുന്നതിന് അവയ്ക്കു കഴിവുണ്ട്.

ഇ തെറാപ്പിയില്‍, ലിപ്പോസക്ഷന്‍ ഉപയോഗിച്ച് രോഗിയുടെ വയറിന്റെ ഭാഗത്തു നിന്നും അല്പം കൊഴുപ്പ് കോശങ്ങള്‍ (ഫാറ്റ് സെല്‍) നീക്കം ചെയ്യുകയാണ് ആദ്യം ചെയ്യുന്നത്. ഇതിനെ ഒരു വര്‍ത്തുള ചലനത്തിന് വിധേയമാക്കുമ്പോള്‍ അവയില്‍ നിന്നും വേര്‍തിരിയു ന്ന മൂലകോശങ്ങളെ തിരികെ രോഗിയുടെ ലിംഗത്തിലേക്ക് കുത്തിവയ്ക്കുകയാണ് ചെയ്യുന്നത്.

47000-ത്തിലധികം ഇംഗ്ലണ്ടുകാര്‍ക്ക് ഓരോ വര്‍ഷവും പുതുതായി പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ബാധ ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട് എന്നതിനാല്‍ ഈ തെറാപ്പി ആവശ്യപ്പെടുന്നവരുടെ എണ്ണം അധികരിച്ചു വരികയാണ്. പ്രോസ്‌റ്റേറ്റ് കാന്‍സര്‍ യു കെ എന്ന സന്നദ്ധ സംഘടന പറയുന്നത്, 2030 ആകുമ്പോഴേക്കും ഏറ്റവും കൂടുതലായി കാണപ്പെടുന്ന കാന്‍സര്‍ പ്രോസ്‌റ്റേറ്റ് കാന്‍സര്‍ എന്ന നില വരും എന്നാണ്. സ്റ്റെം സെല്‍ തെറാപ്പി പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും ഗവേഷണം ഒരുപാട് പുരോഗമിയ്‌ക്കേണ്ടതുണ്ടെന്നാണ് ഗവേഷകരുടെ അഭിപ്രായം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബലൂചിസ്ഥാനില്‍ 2 ദിവസത്തിനിടെ പാക്ക് സേന വധിച്ചത് 177 ബിഎല്‍എ അംഗങ്ങളെ  (2 hours ago)

ഗോവയില്‍ നിന്ന് കേരളത്തിലേക്ക് വിദേശ മദ്യം കടത്തിയ യുവാവിന് 3 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും  (2 hours ago)

സിപിഎമ്മിനെതിരെ സംസാരിച്ച് കൃത്രിമക്കാലുകള്‍ ഊരിയെടുത്ത് രാജ്യസഭയിലെ ഡെസ്‌കില്‍ വച്ച് സദാനന്ദന്‍  (2 hours ago)

സി.ജെ.റോയുടെ ഡയറിയിലെ കുറിപ്പില്‍ എല്ലാം മുന്‍കൂട്ടി തീരുമാനിച്ചപോലെ  (2 hours ago)

അപകടാവസ്ഥയിലായ പാലം പെയിന്റ് അടിച്ച് നേരെയാക്കി പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍  (2 hours ago)

പൃഥ്വിരാജ് തന്ന സമ്മാനമെന്ന് തന്നെ വിസ്മയിപ്പിച്ചതെന്ന് സിദ്ധു പനയ്ക്കല്‍  (2 hours ago)

നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് കിണറിന് മുകളിലേക്ക് ഇടിച്ചു കയറി  (2 hours ago)

25 കാരിയുടെ വയറില്‍ നിന്നും നീക്കം ചെയ്തത് 23 കിലോ ഗ്രാം ഭാരമുള്ള മുഴ  (3 hours ago)

ആലപ്പുഴയില്‍ സ്റ്റുഡിയോ ജീവനക്കാരനായ യുവാവ് കടലില്‍ ചാടി ജീവനൊടുക്കി  (3 hours ago)

സോഷ്യല്‍ മീഡിയയില്‍ വൈറലായി മോഹന്‍ലാലിന്റെ പുതിയ ചിത്രം  (3 hours ago)

ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരക്കരാര്‍ ധാരണയിലായി  (4 hours ago)

സിപിഎമ്മിനെ പോലെ പകയുമായി നടക്കുന്നവര്‍ അല്ല കോണ്‍ഗ്രസുകാര്‍; വിശദീകരണവുമായി ഷിയാസ്  (4 hours ago)

ഭാര്യയെ നടുറോഡില്‍ കുത്തികൊലപ്പെടുത്തിയ കേസ്; പ്രതി രാജേഷിന് ഇരട്ട ജീവപര്യന്തം ശിക്ഷയും രണ്ടുലക്ഷം രൂപ പിഴയും  (4 hours ago)

സംസ്ഥാനത്ത് ഉച്ചയ്ക്ക് വീണ്ടും സ്വര്‍ണവില ഇടിഞ്ഞു  (6 hours ago)

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന്റെ ശിക്ഷ മരവിപ്പിച്ചു  (6 hours ago)

Malayali Vartha Recommends