Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

സന്ദേശത്തില്‍ എന്തു സന്ദേശമെന്നു ചോദിച്ച ശ്യാം പുഷ്‌കര്‍ കേള്‍ക്കാന്‍: സത്യന്‍ അന്തിക്കാട് പറയുന്നു

22 FEBRUARY 2019 02:13 PM IST
മലയാളി വാര്‍ത്ത

സന്ദേശം എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് മനസ്സിലായില്ലെന്നു പറഞ്ഞ തിരക്കഥാകൃത്ത് ശ്യാം പുഷ്‌കറിനെതിരെ സന്ദേശം സിനിമാ ആരാധകര്‍ രംഗത്തെത്തിയിരുന്നു. ഇന്നത്തെ കാലത്ത് സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങള്‍ അന്നേ പ്രവചിച്ചു എന്നതു തന്നെയാണ് സന്ദേശത്തിന്റെ സന്ദേശമെന്ന് ആരാധകര്‍ പറയുന്നു. നിരവധി താരങ്ങളും ആരാധകരും ശ്യാം പുഷ്‌കറിന് മറുപടിയുമായെത്തിയിരുന്നു. ഇപ്പോള്‍ സന്ദേശത്തിന്റെ സംവിധായകന്‍ സത്യന്‍ അന്തിക്കാട് സിനിമയെക്കുറിച്ചു പറഞ്ഞതാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്

'അന്ന്, ശരിക്കു പറഞ്ഞാല്‍ സന്ദേശം കൂടുതല്‍ ആളുകളിലേക്ക് എത്തിയത് കുറച്ച് വൈകിയാണ്. ബോക്‌സോഫീസില്‍ ആവറേജ് ഹിറ്റ് മാത്രമാണ്. സന്ദേശം അണികളുടെ കഥയാണ്. അല്ലാതെ മുഖ്യമന്ത്രിയോ ഒന്നും ഇല്ല, ആകെയൊരു യശ്വന്ത് സഹായി ഉണ്ട്. അങ്ങനെ നോക്കുമ്പോള്‍ അന്ന് രാഷ്ട്രീയ നേതാക്കള്‍ കൈനീട്ടി സ്വീകരിച്ച പടമാണ്. എം.എ. ബേബി, ബിനോയ് വിശ്വം, സെബാസ്റ്റ്യന്‍ പോള്‍, വി.എം. സുധീരന്‍ തുടങ്ങിയവരൊക്കെ ഇന്നും കാണുമ്പോള്‍ സന്ദേശത്തെപ്പറ്റി പറയാറുണ്ട്. അന്നൊക്കെ കുടുംബപ്രേക്ഷകര്‍ ഇത് രാഷ്ട്രീയ സിനിമയാണെന്ന് വിചാരിച്ച് കാണാതിരുന്നിട്ടുണ്ട്. ചില സ്ത്രീകള്‍ എന്നോട് പറഞ്ഞിട്ടുണ്ട് സിനിമയുടെ അവസാനം മാതുവിനെ കല്യാണം കഴിച്ചുകൊടുക്കുന്ന രംഗമൊക്കെ ഗംഭീരമായിരുന്നു ബാക്കി രാഷ്ട്രീയമല്ലേ എന്ന്. എന്നാല്‍ പിന്നീട് പടം വലിയ രീതിയില്‍ ചര്‍ച്ചയായി. സാധാരണ ജീവിതമാണ് സിനിമയായി മാറുന്നത്. എന്നാല്‍, സിനിമ തന്നെ ജീവിതമായ ചരിത്രമാണ് സന്ദേശത്തിന്റെത്. അടുത്തിടെ ഹര്‍ത്താല്‍ നടത്താനായി ഇത് ഞങ്ങളുടെ ഡെഡ്‌ബോഡിയാണെന്ന് പറഞ്ഞ് ഏതോ ഒരു പാര്‍ട്ടി രക്തസാക്ഷിയെ ഉണ്ടാക്കുന്ന കാഴ്ച നമ്മള്‍ കണ്ടു.'-സത്യന്‍ അന്തിക്കാട് പറയുന്നു

'നിഷ്പക്ഷ വിഭാഗത്തില്‍പ്പെട്ടവരാണ് താനും ശ്രീനിവാസനും എന്നും . ചില തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വോട്ടുചെയ്യും കുറേ കഴിയുമ്പോള്‍ അയ്യോ ഇതല്ലല്ലോ നല്ലതെന്ന് വിചാരിച്ച് മറ്റേയിടത്ത് വോട്ടുചെയ്യും. അഞ്ചുകൊല്ലം കഴിയുമ്പോ അവരും നമ്മളെ നിരാശരാക്കും. മറ്റവരാണ് ഇതിനേക്കാള്‍ ഭേദം എന്നുവിചാരിച്ച് വീണ്ടും തിരിച്ചുവരും.

കോണ്‍ഗ്രസുകാര്‍ എപ്പോഴും കോണ്‍ഗ്രസുകാരും കമ്യൂണിസ്റ്റുകാര്‍ എപ്പോഴും കമ്യൂണിസ്റ്റുകാരും ആയിരിക്കും. അതിനിടയ്ക്കുള്ള ആള്‍ക്കാരാണ് ഫലം നിര്‍ണയിക്കുന്നത്. അതില്‍പ്പെട്ടയാളാണ് ഞാനും ശ്രീനിവാസനുമൊക്കെ. പിന്നെ അരാഷ്ട്രീയത എന്നു പറയാന്‍ കാരണം സന്ദേശത്തില്‍ തിലകന്‍ അവസാനം പറയുന്ന ഡയലോഗുണ്ട്. രാഷ്ട്രീയം മതിയാക്കി ജോലിചെയ്യണമെന്നും പഠിക്കണമെന്നും. ഇതാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. തിലകന്‍ വ്യക്തമായി പറയുന്നുണ്ട് രാഷ്ട്രീയം നല്ലതാണ് അത് നല്ല ആള്‍ക്കാര്‍ ചെയ്യുമ്പോള്‍. ആദ്യം സ്വയം നന്നാകണം, എന്നിട്ട് കുടുംബം നന്നാക്കണം, അതിനുശേഷമാണ് നാട് നന്നാക്കേണ്ടത്. ഇത് അരാഷ്ട്രീയത ആണെങ്കില്‍ അരാഷ്ട്രീയത തന്നെയാണ്. സ്വയം നന്നാകാതെ വീട് നോക്കാതെ നാടു നന്നാക്കാം എന്നുപറഞ്ഞിറങ്ങുന്നവരോട് ഞങ്ങള്‍ക്ക് യോജിപ്പില്ല.'- സത്യന്‍ അന്തിക്കാട് പറയുന്നു

എന്തുകൊണ്ടാണ് സന്ദേശത്തിനു ഒരു തുടര്‍ച്ച നിങ്ങള്‍ ചിന്തിക്കാത്തത് എന്ന ചോദ്യത്തിന് അത് ഇതുവരെ ചെയ്തിട്ടില്ല എന്നുമാത്രമേ ഉള്ളൂ. എന്നാല്‍ എപ്പോഴും സംഭവിക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

എന്നാല്‍ അതിന്റെ തുടര്‍ച്ച എന്നുപറയാന്‍ പറ്റില്ലെന്നും കാരണം സന്ദേശം എന്ന സിനിമയുടെ കഥ പൂര്‍ണമായി കഴിഞ്ഞതായും സത്യന്‍ അന്തിക്കാട് പറയുന്നു. ജനങ്ങള്‍ക്ക് സഹിഷ്ണുത കുറഞ്ഞു. പണ്ട് വിമര്‍ശനത്തെ വിമര്‍ശനമായി കാണുന്നവര്‍ ഉണ്ടായിരുന്നു. പരിപ്പുവടയും കട്ടന്‍ചായയും കൊണ്ടുവാ എന്നു പറയുമ്പോള്‍ ചിരിച്ചുകൊണ്ട് അത് ഉള്‍ക്കൊണ്ടിരുന്നു. ഇന്ന് ചെറുതായി വിമര്‍ശിക്കുമ്പോള്‍ അത് അവര്‍ക്ക് പൊള്ളുകയും പെട്ടെന്ന് പ്രതികരിക്കുകയും ചെയ്യുന്നു. സന്ദേശംപോലെ ഒരു സിനിമ ഇന്ന് ചെയ്താല്‍ എന്റെ വീടിന് മുന്നില്‍ ജാഥയും സമരവുമായിരിക്കും- സത്യന്‍ അന്തിക്കാട് കൂട്ടി ചേര്‍ത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണം വിലയില്‍ കുതിപ്പ് തുടരുന്നു:പവന്‍ ഇന്ന് 1760 വര്‍ദ്ധിച്ച് 1,04,440 രൂപയായി  (13 minutes ago)

കോട്ടത്തറ ആശുപത്രിയില്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ സന്തോഷം പങ്കുവച്ച് മന്ത്രി വീണാ ജോര്‍ജ്  (27 minutes ago)

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു  (35 minutes ago)

എന്നും ഓര്‍മ്മിക്കാന്‍ ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ശ്രീനി സാറിന്  (1 hour ago)

നടിയെ ആക്രമിച്ച കേസ് ഇനിയും തുടങ്ങുന്നതേയുള്ളൂവെന്ന് അഭിഭാഷക  (2 hours ago)

കളിക്കുന്നതിനിടെ സഹോദരനുമായി പിണങ്ങിയ 6 വയസ്സുകാരനെ കാണാതായി  (2 hours ago)

ഇത് സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ല; പിടിച്ച് അകത്തിടേണ്ട ആൾ ദൈവത്തെ കുറിച്ച് ശ്രീനിവാസൻ; സുനിൽ സ്വാമിയെക്കുറിച്ച് സംവിധായകൻ പിജി പ്രേംലാല്‍ പറഞ്ഞത്!!  (4 hours ago)

പർണശാലയിൽ ഭക്ഷണം എത്തിച്ച് നൽകുമെന്ന് ദേവസ്വം മന്ത്രി  (9 hours ago)

ലൈസൻസ് പോലുമില്ലാതെയായിരുന്നു 19-കാരന്റെ ഡ്രൈവിംഗ്....  (9 hours ago)

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി  (9 hours ago)

ജനശതാബ്ദി എക്സ്പ്രസ്സ് ഇനി മുതൽ 9.30 ന് എറണാകുളത്ത് എത്തിച്ചേരും  (10 hours ago)

യുഎസിൽ ശക്തമായ ശീതക്കാറ്റ് 22,349 വിമാനങ്ങൾ വൈകി 1,800ലേറെ സർവീസുകൾ റദ്ദാക്കി യാത്രക്കാർ കുടുങ്ങി..  (10 hours ago)

എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം..  (10 hours ago)

മാഞ്ചസ്റ്ററിന് ജയം  (10 hours ago)

ദുര്‍മന്ത്രവാദത്തിന്റെ കേന്ദ്രം നരബലി ..ആഭിചാരം, ചാത്തന്‍ സേവ !! ഇന്ത്യയിലെ ഈ ഗ്രാമം പറയുന്ന കഥ !! മയോങ്ങിന്റെ ചരിത്രം ഇങ്ങനെ  (10 hours ago)

Malayali Vartha Recommends