നിറമില്ലാത്ത മനുഷ്യരുടെ കഥ പറഞ്ഞ കാന്തന് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം
ഷരീഫ് സംവിധാനം ചെയ്ത കാന്തന്‍ ദ ലവര്‍ ഓഫ് കളര്‍ എന്ന ചിത്രത്തിനാണു മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം.
അരികുവല്‍ക്കരിക്കപ്പെട്ടവരുടെ ജീവിതം അഭ്രപാളിയില്‍ പകര്‍ത്തിയതിനാണു മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം കാന്തന്‍ എന്ന സിനിമയ്ക്കു ലഭിക്കുന്നത്. ഷെരീഫ് ഈസയാണു ചിത്രത്തിന്റെ സംവിധായകന്‍.
നിറത്തിന്റെയും വൃത്തിയുടെയും വ്യത്യാസത്തില്‍ മനുഷ്യരെ അകറ്റി നിര്‍ത്തുകയും ഒന്നിച്ച് യാത്ര ചെയ്യാനോ സംസാരിക്കാനോ, സഹവസിക്കാനോ അവകാശം നിഷേധിക്കപ്പെടുകയും ചെയ്യുന്ന വയനാട്ടിലെ അടിയ വിഭാഗത്തിന്റെ കഥയാണു ചിത്രത്തിലൂടെ ഷെരീഫ് പറഞ്ഞത്.
സാമൂഹ്യ പ്രവര്‍ത്തക ദയാബായിയാണു ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഇത്ത്യാമ്മയെ അവതരിപ്പിച്ചത്. ചെറുപ്പത്തിലെ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കാന്തനെന്ന പത്തു വയസുകാരനെ ആര്‍ജ്ജവമുള്ള മനുഷ്യനായി വളര്‍ത്തിയെടുക്കുന്ന ഇത്ത്യാമ്മ എന്ന കഥാപാത്രത്തെയാണ് ദയാബായി അവതരിപ്പിക്കുന്നത്.
മലയാള സിനിമയുടെ ആഘോഷക്കൂറ്റുകളിൽനിന്നും വേറിട്ട് നിന്ന കാന്തനെ തേടി മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമെത്തുമ്പോൾ , അത് അടിയ വിഭാഗത്തിന്റെ വേദനകള്‍ പുറത്തറിയിച്ചതിനുള്ള അംഗീകാരം കൂടിയായി മാറുന്നു.
നേരത്തെ കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യന്‍ സിനിമാ മത്സരവിഭാഗത്തിലേക്കു കാന്തന്‍ എന്ന സിനിമ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ചിത്രത്തിന്റെ നിര്‍മാണവും രചനയും നിര്‍വഹിച്ചതു ഷെരീഫാണ്. പ്രമോദ് കൂവേരിയുടേതാണ് തിരക്കഥയും സംഭാഷണവും . ദയാബായിയോടൊപ്പം മാസ്റ്റര്‍ പ്രജിത്തും കാന്തന്റെ കുട്ടിക്കാലം അവതരിപ്പിക്കുന്നു.
മാതാപിതാക്കളില്ലാത്ത കാന്തന്‍ എന്ന കുട്ടിയെ നല്ല മനുഷ്യനായി വളര്‍ത്തിയെടുക്കുന്നതാണു സിനിമയുടെ ഇതിവൃത്തം.
പ്രധാനമായും കാന്തനിലൂടെ പ്രേക്ഷകർക്ക് മുന്നിൽ വരച്ചിടുന്നത് വയനാട് തിരുനെല്ലി നെങ്ങറ കോളനിയിലെ അടിയ വിഭാഗത്തിലുള്ളവരുടെ നിലില്‍പ്പിനായുള്ള പോരാട്ടമാണ് . അരികുവല്‍ക്കരിക്കപ്പെട്ട ജനതയുടെ ജീവിതവും പോരാട്ടവും സൂക്ഷ്മമായി ആവിഷ്‌കരിച്ച് കൊണ്ട് ദളിത്-ആദിവാസി വിഭാഗത്തില്‍പെട്ട മനുഷ്യരുടെ അതിജീവനത്തിന്റെ കഥ പറയുകയാണ് കാന്തന്‍.
സവര്‍ണ വിഭാഗത്തിലെ കടന്നുകയറ്റത്തിനനുസരിച്ച് സ്വന്തം തട്ടകം നഷ്ട്ടപ്പെടുന്നതിന്റെ വിങ്ങലാണ് കാന്തനിൽ നമ്മൾ കാണുന്നത്. കാട് നഷ്‌പെടുന്നതിന്റെ ദുഃഖത്തില്‍ അത് തിരിച്ച് പിടിക്കാനും അതുമൂലം പ്രകൃതിയുടെ സന്തുലിതാവസ്ഥയെ നിലനിര്‍ത്താനുമുള്ള പരിശ്രമവുമാണ് സിനിമയിലെ രാഷ്ട്രീയം.
കര്‍ഷക ആത്മഹത്യ, കപടപരിസ്ഥിതി വാദങ്ങള്‍, പ്രകൃതി ചൂഷണങ്ങള്‍, വരള്‍ച്ച, ദാരിദ്ര്യം, ആചാരങ്ങള്‍, പ്രണയം, പ്രതിരോധം, തുടങ്ങി ജീവിതത്തിലെ നിമിഷങ്ങളോരോന്നും മനോഹരമായി പകർന്നു നൽകുന്നുണ്ട് ഈ സിനിമ
പ്രമോദ് കൂവേരിയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. മാസ്റ്റര്‍ പ്രജിത്ത് കാന്തനായി വേഷമിടുമ്പോള്‍ നെങ്ങറ കോളനിയിലെ അടിയ വിഭാഗത്തിലെ ആദിവാസികളാണ് മറ്റ് അഭിനേതാക്കള്‍
ക്യാമറ പ്രിയനും എഡിറ്റിംഗ് പ്രശോഭും ചെയ്യുന്നു . ആര്‍ട്ട്:ഷെബി ഫിലിപ്പ്, സ്റ്റില്‍സ്: ടോണി മണിപ്ലാക്കല്‍, പശ്ചാത്തല സംഗീതം: സച്ചിന്‍ ബാലു, സൗണ്ട് റെക്കോര്‍ഡിസ്റ്റ്: ഷിജു ബാലഗോപാലന്‍, സൗണ്ട് ഡിസൈനര്‍: എം ഷൈജു, ഹെലിക്യാം: പ്രതീഷ് മയ്യില്‍ എന്നിവര്‍ ചേര്‍ന്നാണ്.
https://www.facebook.com/Malayalivartha