എൻ്റെ മകന് നിര്‍മാതാക്കളുടെ സ്വാഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല; പ്രതികരണവുമായി ഷെയ്‌നിന്റെ ഉമ്മ !
ഷെയ്ന്‍ നിഗത്തിന് എതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഉന്നയിച്ച ലഹരി ആരോപണത്തിനു പിന്നില്‍ ഹിഡന്‍ അജണ്ടകളുണ്ടെന്ന് മാതാവ് സുനില. മലയാള സിനിമയിലെ ചെറുപ്പക്കാരെ അടച്ചാക്ഷേപിക്കുന്ന രീതിയിലാണ് നിര്‍മാതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചതെന്നും അവരുടെ ഉദ്ദേശ്യമെന്തെന്ന് കാലം തെളിയിക്കുമെന്നും സുനില പറയുന്നു. ഷെയ്ന്‍ വികാരങ്ങള്‍ പ്രകടിപ്പിക്കുന്ന കുട്ടിയാണെന്നും അതിനെ ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്നും സുനില കൂട്ടിച്ചേര്‍ത്തു. ദേഷ്യം വന്നാല്‍ കള്ളത്തരം കാണിക്കാന്‍ ഷെയ്‌നിന് അറിയില്ലെന്നും തൊഴിലില്‍ മാത്രമാണ് ശ്രദ്ധിക്കുന്നതെന്നും സുനില പറഞ്ഞു.
അവന്‍ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതിനെ ഇങ്ങനെയാണ് വ്യാഖ്യാനിക്കുന്നതെങ്കില്‍ അതില്‍ ഞങ്ങള്‍ക്കൊരു പ്രശ്‌നവുമില്ല. കാരണം, ഞങ്ങള്‍ക്കവനെ പൂര്‍ണ വിശ്വാസമാണ്. അതാണല്ലോ പ്രധാനം.''പക്ഷേ, എന്റെ മകന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. മലയാള സിനിമയിലെ പുതുതലമുറയെ അടച്ചാക്ഷേപിക്കുന്ന രീതിയിലാണ് അവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചത്. ലഹരി ആരോപണം മന:പൂര്‍വം ഉന്നയിക്കുന്നതാണ്. അതിനു പിന്നില്‍ ഹിഡന്‍ അജണ്ടകളുണ്ട്. അതെന്താണെന്ന് നമുക്കറിയില്ല. അത് കാലം തെളിയിക്കുമെന്ന് പൂര്‍ണ വിശ്വാസമുണ്ട്' -സുനില വ്യക്തമാക്കി.
https://www.facebook.com/Malayalivartha