ഹേമ കമ്മീഷന്‍ രൂപീകരിച്ചതിന് പിന്നിലെ ഉദ്ദേശം നിറവേറ്റപ്പെടണം..! ലൂസിഫര്‍ സിനിമ സെറ്റില്‍ ഹേമ കമ്മിറ്റി സന്ദര്‍ശിച്ച് കാര്യങ്ങള്‍ ചോദിച്ചു, റിപ്പോര്‍ട്ട് പുറത്ത് വിടാത്തതെന്നോ അതിനുളള അധികാരം ആര്‍ക്കെന്നോ തനിക്കറിയില്ലെന്ന് പൃഥിരാജ്

സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ രൂപീകരിച്ച ഹേമ കമ്മീഷന് പിന്നിലെ ഉദ്ദേശം നിറവേറ്റപ്പെടണമെന്ന് നടനും സംവിധായകനുമായ പൃഥിരാജ്. ലൂസിഫർ സിനിമയുടെ ഷൂട്ടിംഗിനിടെയാണ് ഹേമ കമ്മീഷൻ സെറ്റ് വിസിറ്റ് ചെയ്യ്തിരുന്നു.എൻ്റെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തതാണ്. ആ റിപ്പോർട്ട് എന്തു കൊണ്ടു പുറത്തുവിടുന്നില്ല, ആർക്കാണ് അക്കാര്യത്തിൽ തീരുമാനമെടുക്കാൻ അധികാരം എന്നൊന്നും എനിക്ക് അറിയില്ല.
റിപ്പോർട്ട് പുറത്തു വിടുന്നതിൽ തീരുമാനമെടുക്കേണ്ടത് അതുമായി ബന്ധപ്പെട്ടവർ തന്നെയാണ്. ഹേമ കമ്മിറ്റിയുടെ ഉദ്ദേശം എന്തായിരുന്നോ അത് നിരവേറ്റപ്പെടണമെന്നാണ് തന്റെ അഭിപ്രായമെന്ന് പൃഥിരാജ് പ്രതികരിച്ചു. പുതിയ ചിത്രമായ ജനഗണമനയുടെ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു താരം.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നാല്‍ പല വിഗ്രഹങ്ങളും ഉടയുമെന്ന് നടി പാര്‍വതി തിരുവോത്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. റിപ്പോര്‍ട്ട് പുറത്തുവിടുന്നത് നീട്ടിക്കൊണ്ട് പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നു. റിപ്പോര്‍ട്ടിനെ കുറിച്ച് പഠിക്കാൻ നിരവധി സമിതികളുണ്ടാക്കുന്നു. തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ സ്ത്രീ സൗഹൃദമാകുന്നതെന്നും റിപ്പോര്‍ട്ട് നടപ്പാവാൻ അടുത്ത തെരഞ്ഞെടുപ്പ് വരെ ചിലപ്പോള്‍ കാത്തിരിക്കേണ്ടി വരുമെന്നും പാർവതി പറഞ്ഞു.
https://www.facebook.com/Malayalivartha
























