ഭർത്താവ് സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്നപ്പോഴും ഡോ. രമ ആഗ്രഹിച്ചത് അതുമാത്രം; രമയെ കുറിച്ച് പറയാന്‍ എനിക്ക് 100 എപ്പിസോഡ് മതിയാവില്ല! തന്റെ സിനിമകളെ കഥാപാത്രങ്ങളെ ഏറ്റവും കൂടുതൽ കീറിമുറിക്കുന്ന ഡോക്ടർ കൂടിയാണ് തന്റെ പ്രിയതമയെന്ന് ജഗദീഷ്... ഞങ്ങളുടെ അഭിപ്രായ ഐക്യം വ്യത്യാസങ്ങള്‍ക്കിടയിലെ ഐക്യമാണ്; വൈറലായി ആ വാക്കുകൾ
വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ കയറിക്കൂടിയ താരമാണ് ജഗദീഷ്. നടന്‍, സഹനടന്‍, കോമഡി എന്നീ കഥാപാത്രങ്ങളും താരത്തിന്റെ കൈകളില്‍ ഭഭ്രമാണ്. എന്നാൽ ഇന്ന് രാവിലെയാണ് ആരാധകരെ നടുക്കിക്കൊണ്ട് ജഗദീഷിന്റെ ഭാര്യ മരിച്ചതായുള്ള വാർത്തകൾ വന്നത്. പാർക്കിൻസൺ അസുഖ ബാധിതയായിരുന്ന ഡോക്‌ടർ ഇന്ന് രാവിലെയാണ് അന്തരിച്ചത്. പാട്ടുകളും കൗണ്ടറുകളുമായി ജഗദീഷ് വേദികളിലെ നിറസാന്നിദ്ധ്യമായിരുന്നുവെങ്കിലും, ഇത്തരം വേദികളിലൊന്നും അധികമാരും അദ്ദേഹത്തിന്റെ ഭാര്യയെ കണ്ടിരുന്നില്ല.
ഒരു നടന്റെ ഭാര്യയെന്ന നിഴലിൽ ഒതുങ്ങികൂടിയ ആളല്ല ഡോ. രമ. കനിവും സഹാനുഭൂതിയും ആർദ്രതയുമുള്ള ഡോക്ടറെന്ന നിലയിൽ കൂടി മനസുകളിൽ അവർ ജീവിക്കുമെന്നാണ് പലരും അടിവരയിട്ടു പറയുന്നത്. എന്നാൽ തന്റെ ഔദ്യോഗിക ജീവിതത്തിന്റെ തിരക്കുകളില്‍ ആയിരിക്കുമ്പോഴും ജഗദീഷിനു പിന്നിൽ കരുത്തായി നിലകൊള്ളാൻ അവർ മറന്നിരുന്നില്ല. തന്റെ സിനിമകളെ കഥാപാത്രങ്ങളെ ഏറ്റവും കൂടുതൽ കീറിമുറിക്കുന്ന ഡോക്ടർ കൂടിയാണ് തന്റെ പ്രിയതമയെന്ന് ജഗദീഷ് മുമ്പ് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഭർത്താവ് സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്നപ്പോഴും അതിൽ നിന്നെല്ലാം ഒഴിഞ്ഞു നിൽക്കാനാണ് രമ ആഗ്രഹിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതോടൊപ്പം തന്നെ പൊതുവേദികളിൽ വരാൻ അത്ര താൽപ്പര്യമില്ലാത്ത ആളായിരുന്നു രമയെന്ന് മുൻപൊരിക്കൽ ജഗദീഷ് തന്നെ തുറന്നു പറയുകയുണ്ടായി. ‘ എനിക്ക് ചാനലുകളില്‍ പ്രത്യക്ഷപ്പെടാന്‍ എത്രത്തോളം താത്പര്യമുണ്ടോ അല്ലെങ്കില്‍ സിനിമാ പ്രസിദ്ധീകരണങ്ങളില്‍ എന്‍റെ ഫോട്ടോ അച്ചടിച്ചു വരുന്നതില്‍ എത്രത്തോളം താത്പര്യമുണ്ടോ അത്രത്തോളം അതിലൊന്നും താത്പര്യമില്ലാത്തയാളാണ് രമ. മാഗസിനുകള്‍ അഭിമുഖത്തിന് വരുമ്പോള്‍ ഫോട്ടോ എടുക്കാന്‍ രമ സമ്മതിക്കാറില്ല. സ്വകാര്യ ജീവിതത്തെ പരസ്യപ്പെടുത്താന്‍ രമ ഒരിക്കലും ആഗ്രഹിക്കുന്നില്ല.’– എന്നും ജഗദീഷ് പറഞ്ഞു.
അതോടൊപ്പം തന്നെ എല്ലാവരുടെയും ഭാര്യമാര്‍ ചാനലുകളിലൊക്കെ എത്താറുമുണ്ട്. എന്നാൽ എന്തുകൊണ്ടാണ് ജഗദീഷിന്‍റെ ഭാര്യ വരാത്തതെന്ന് സാഹിത്യകാരന്‍ സക്കറിയ ഒരിക്കല്‍ ചോദിക്കുകയുണ്ടായി. രമയ്ക്ക് ഒട്ടും താത്പര്യമില്ലെന്ന് ഞാന്‍ പറഞ്ഞു. ഞങ്ങള്‍ രണ്ടു പേരും രണ്ടു രീതിയിലാണ് ചിന്തിക്കുന്നത്. ഞങ്ങളുടെ അഭിപ്രായ ഐക്യം വ്യത്യാസങ്ങള്‍ക്കിടയിലെ ഐക്യമാണ്. രമയെ കുറിച്ച് പറയാന്‍ എനിക്ക് 100 എപ്പിസോഡ് മതിയാവില്ല.
അത്രത്തോളം പറയാനുണ്ട്. ഒരുകാര്യം മാത്രം പറഞ്ഞുനിര്‍ത്താം. എന്‍റെ രണ്ടു പെണ്‍മക്കളും ഡോക്ടര്‍മാരായി തീര്‍ന്നിട്ടുണ്ടെങ്കില്‍ അതിന്‍റെ ക്രെഡിറ്റ് രമയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഇന്നും നടന്റെ പല കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാണ്. കോളേജ് അധ്യാപകനായിരുന്നു ജഗദീഷ്. അധ്യാപനത്തില്‍ നിന്നാണ് നടന്‍ സിനിമയിലേക്ക് എത്തിയത്. ഇപ്പോഴും മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും നടന്‍ സജീവമാണ്. നടന്റെ സിനിമ ജീവിതം പ്രേക്ഷകര്‍ക്ക് അറിയാമെങ്കിലും കുടുംബജീവിതം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവാറിലായിരുന്നു.
https://www.facebook.com/Malayalivartha
























