ഇത്തവണ രക്ഷയില്ല..,വിജയ് ബാബുവിന്റെ ഒളിത്താവളം കണ്ടെത്തി, ഈ ആഴ്‌ച്ചയിൽ തന്നെ പിടികൂടും, കേസ് ഒതുക്കാൻ ശ്രമം നടത്തിയ മലയാളി സംരംഭകനെക്കുറിച്ചും അന്വേഷണം, സമ്പന്നരായ പ്രവാസികളെ സ്വാധീനിച്ച് സിനിമാ മോഹവുമായെത്തുന്ന യുവതികളെ ദുരുപയോഗം ചെയ്തതിന് തെളിവ്, മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പായി അറസ്റ്റിന് പൊലീസ് നീക്കം...!

വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യും മുൻപ് കൂട്ടാളിയായ സംരംഭകനെ പൊലീസ് ചോദ്യം ചെയ്യും. നടിയെ പീഡിപ്പിച്ച കേസിൽ പരാതി ഉയർന്നതോടെ പണം നൽകി കേസ് ഒതുക്കാൻ ശ്രമം നടത്തിയ മലയാളി സംരംഭകനെക്കുറിച്ച് നിലവിൽ അന്വേഷണം നടക്കുന്നുണ്ട്.പുതുമുഖ നടിയെയും പരാതി പറയാൻ ഒരുങ്ങിയ മറ്റൊരു യുവതിയെയും ബ്ലാക്‌മെയിൽ ചെയ്തു പിന്തിരിപ്പിക്കാനും ഈ മലയാളിസംരംഭകന്റെ നേതൃത്വത്തിൽ ശ്രമം നടത്തിയതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്.
സമ്പന്നരായ പ്രവാസികളെ സ്വാധീനിച്ച് സിനിമാ നിര്‍മാണത്തിനു പ്രേരിപ്പിക്കാന്‍ വിജയ്ബാബു സിനിമാ മോഹവുമായെത്തുന്ന യുവതികളെ ദുരുപയോഗിച്ചതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. അതിനിടെ വിജയ്ബാബു, സിനിമാ നിര്‍മാണക്കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ മറവില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളിലും പോലീസ് അന്വേഷണം തുടങ്ങി.
പീഡനത്തിന് ഇരയായ നടിയുടെ മൊഴികളിലും ഇത്തരം വഴിവിട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള സൂചനകളുണ്ട്.കൂട്ടാളിയായ സംരംഭകന്റെ ഫോൺ വിളിയുടെ രേഖകൾ ശേഖരിച്ചതിലൂടെയാണ് വിജയ് ബാബുവിന്റെ ഒളിത്താവളം സംബന്ധിച്ച വിവരം പൊലീസ് കണ്ടെത്തിയത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്യാൻ ഇന്റർപോളിന്റെ സഹായം തേടിയത്. വിജയ് ബാബുവിനെ അറസ്റ്റ് ചെയ്ത് ഇന്ത്യയിലെത്തിക്കാനുള്ള ബ്ലൂ കോർണർ നോട്ടിസ് ഇന്റർപോൾ പുറപ്പെടുവിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. ഒളിവിലുള്ള പ്രതിയെ കണ്ടെത്താനോ തിരിച്ചറിയാനോ അയാളെക്കുറിച്ചുള്ള വിവരം അറിയിക്കുന്നതിനായോ ഇന്റര്‍പോള്‍ പുറത്തിറക്കുന്ന അന്വേഷണ നോട്ടീസാണ് ബ്ലൂ കോര്‍ണര്‍ നോട്ടീസ്.
ഇന്റർപോൾ വഴി പ്രതിക്കെതിരേ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. വിജയ് ബാബുവിന് ഇനി സമയം അനുവദിക്കാനാവില്ലെന്നും സിറ്റി പൊലീസ് കമ്മിഷണർ സിഎച്ച് നാഗരാജു പറഞ്ഞു.വിജയ്ബാബു നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. അറസ്റ്റിനു വിലക്കില്ലാത്തതിനാൽ മധ്യവേനലവധി കഴിഞ്ഞു 16നു ഹൈക്കോടതി തുറക്കുന്നതിന് മുമ്പായി വിജയ്ബാബു അറസ്റ്റിനാണ പൊലീസ് നീക്കം.എന്നാൽ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിക്കാനാണു വിജയ്ബാബുവിന്റെ ശ്രമം.
https://www.facebook.com/Malayalivartha