വിജയ് ബാബുവിനെ വരിഞ്ഞ് മുറുക്കി പീഡനത്തിനിരയായ യുവനടി, സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം തുടങ്ങി പൊലീസ്, പ്രധാനമായും അന്വേഷിക്കുക സിനിമ നിര്‍മാണക്കമ്പനിയുടെ സാമ്പത്തിക ഇടപാടുകൾ...!

യുവനടിയെ പീഡിപ്പിച്ച കേസില്‍ പ്രതി വിജയ് ബാബുവിന്റെ സാമ്പത്തിക ഇടപാടുകളില്‍ പൊലീസ് അന്വേഷണം തുടങ്ങി.വിജയ് ബാബുവിന്റെ സിനിമ നിര്‍മാണക്കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ ഇടപാടുകളാണ് പ്രധാനമായും അന്വേഷിക്കുക. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴിയില്‍ വിജയ് ബാബുവിന്റെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച പരാമര്‍ശമുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാകാം പണമിടപാടുകളിലെ പരിശോധന. നടിയെ പീഡിപ്പിച്ച കേസിൽ പരാതി ഉയർന്നതോടെ പണം നൽകി കേസ് ഒതുക്കാൻ ശ്രമം നടത്തിയ മലയാളി സംരംഭകനെക്കുറിച്ച് നിലവിൽ അന്വേഷണം നടക്കുന്നുണ്ട്.പുതുമുഖ നടിയെയും പരാതി പറയാൻ ഒരുങ്ങിയ മറ്റൊരു യുവതിയെയും ബ്ലാക്‌മെയിൽ ചെയ്തു പിന്തിരിപ്പിക്കാനും ഈ മലയാളി സംരംഭകന്റെ നേതൃത്വത്തിൽ ശ്രമം നടത്തിയതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്.
കൂട്ടാളിയായ സംരംഭകന്റെ ഫോൺ വിളിയുടെ രേഖകൾ ശേഖരിച്ചതിലൂടെയാണ് വിജയ് ബാബുവിന്റെ ഒളിത്താവളം സംബന്ധിച്ച വിവരം പൊലീസ് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്യാൻ ഇന്റർപോളിന്റെ സഹായം തേടിയത്.വിജയ് ബാബുവിനെ അറസ്റ്റ് ചെയ്ത് ഇന്ത്യയിലെത്തിക്കാനുള്ള ബ്ലൂ കോർണർ നോട്ടിസ് ഇന്റർപോൾ പുറപ്പെടുവിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്.
ഒളിവിലുള്ള പ്രതിയെ കണ്ടെത്താനോ തിരിച്ചറിയാനോ അയാളെക്കുറിച്ചുള്ള വിവരം അറിയിക്കുന്നതിനായോ ഇന്റര്‍പോള്‍ പുറത്തിറക്കുന്ന അന്വേഷണ നോട്ടീസാണ് ബ്ലൂ കോര്‍ണര്‍ നോട്ടീസ്.ഇന്റർപോൾ വഴി പ്രതിക്കെതിരേ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. വിജയ് ബാബുവിന് ഇനി സമയം അനുവദിക്കാനാവില്ലെന്നും സിറ്റി പൊലീസ് കമ്മിഷണർ സിഎച്ച് നാഗരാജു പറഞ്ഞു.
വിജയ്ബാബു നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. അറസ്റ്റിനു വിലക്കില്ലാത്തതിനാൽ മധ്യവേനലവധി കഴിഞ്ഞു 16നു ഹൈക്കോടതി തുറക്കുന്നതിന് മുമ്പായി വിജയ്ബാബു അറസ്റ്റിനാണ പൊലീസ് നീക്കം.എന്നാൽ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിക്കാനാണ് വിജയ്ബാബുവിന്റെ ശ്രമം.
https://www.facebook.com/Malayalivartha