കാവ്യ മാധവനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...! ഇന്ന് തന്നെ ചോദ്യം ചെയ്യലിന് ഹാജരാകണം, ആലുവയിലെ പത്മസരോവരത്തില്‍വെച്ച് ചോദ്യം ചെയ്യാമെന്ന് ക്രൈംബ്രാഞ്ചിനെ അറിയിച്ച് പതിവ് നമ്പർ ഇറക്കി താരം, ഇത്തവണ ക്രൈംബ്രാഞ്ച് വീണ്ടും വിട്ടുവീഴ്ച്ചയ്ക്ക്? ഇനി നിർണായക മണിക്കൂറുകൾ

നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ചിന്റെ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവന് വീണ്ടും നോട്ടീസ് നല്‍കിയിരിക്കുന്നു. ഇന്ന് 11 മണിക്ക് ഹാജരാകണം എന്നാണ് അറിയിച്ചിരിക്കുന്നത്. പതിവുപോലെ സ്ഥലം കാവ്യക്ക് തന്നെ തീരുമാനിക്കാം എന്ന ക്രൈംബ്രാഞ്ചിന്റെ അറിയിപ്പിനും കാവ്യ മറുപടി നല്‍കിയെന്നാണ് വിവരം.
ആലുവയിലെ പത്മസരോവരത്തില്‍വെച്ച് ചോദ്യം ചെയ്യാമെന്ന് കാവ്യ ക്രൈംബ്രാഞ്ചിനെ അറിയിച്ചിരിക്കുന്നത്. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി രണ്ടില്‍ കൂടുതല്‍ തവണ ക്രൈംബ്രാഞ്ച് കാവ്യക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. അപ്പോഴെല്ലാം ഓരോ ഒഴിവുകള്‍ പറഞ്ഞ് നടി ചോദ്യം ചെയ്യലില്‍ നിന്ന് മുങ്ങുകയാണ് ചെയ്തിരുന്നത്.
അവസാനമായി ഏപ്രില്‍ 12നായിരുന്നു ചോദ്യം ചെയ്യലിന് എത്താന്‍ ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നത്. എന്നാല്‍ കാവ്യ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്ന് ചോദ്യം ചെയ്യല്‍ നടന്നില്ല.ആലുവയിലെ പോലീസ് ക്ലബില്‍ ഹാജരാകാനാണ് ക്രൈംബ്രാഞ്ച് ആദ്യ കാലങ്ങളില്‍ കാവ്യയോട് ആവശ്യപ്പെട്ടിരുന്നത് എങ്കിലും കേസിലെ സാക്ഷിയാക്കി കണക്കാക്കുന്നതിനാല്‍ തുടക്കം മുതല്‍ ആലുവയിലെ പത്മസരോവരം വീട്ടില്‍ ചോദ്യം ചെയ്യണമെന്നാണു കാവ്യ ആവശ്യപ്പെട്ടിരുന്നത്.
മാത്രമല്ല സാക്ഷിയായതിനാല്‍ ചോദ്യം ചെയ്യലിനു തനിക്കു സൗകര്യപ്രദമായ സ്ഥലം നിര്‍ദേശിക്കാന്‍ അവകാശമുണ്ടെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണു കാവ്യ. പൊലീസ് ക്ലബ് ഒഴിവാക്കി മറ്റൊരു സ്ഥലം ക്രൈംബ്രാഞ്ച് ഇതുവരെ നിര്‍ദേശിച്ചിട്ടില്ല.
അതേസമയം ഇതേ കേസിലെ മറ്റൊരു സാക്ഷിയായ സംവിധായകന്‍ ബാലചന്ദ്രകുമാറിനേയും കാവ്യക്കൊപ്പം ചോദ്യം ചെയ്യുമെന്ന് നേരത്തെ ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു. എന്നാല്‍ പുതിയതായി പുറത്തുവരുന്ന വിവരങ്ങളില്‍ സംവിധായകന്റെ കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ല.
ദിലീപിന്റെ വീട്ടില്‍ വച്ചാണെങ്കില്‍ ബാലചന്ദ്രകുമാര്‍ വരില്ലെന്നാണ് നേരത്തെ അറിയിച്ചിട്ടുള്ളത്. അതേസമയം കാവ്യ പത്മസരോവരത്തില്‍ വെച്ച് ചോദ്യം ചെയ്‌തോളാനാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇതിന് മറുപടിയൊന്നും ക്രൈംബ്രാഞ്ച് ഇതുവരെ നല്‍കിയിട്ടില്ല എന്നാണ് വിവരം. വരും മണിക്കൂഖുകളില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ക്രൈംബ്രാഞ്ചിന്റെ ഭആഗത്ത് നിന്ന് ഉണ്ടാകും.
https://www.facebook.com/Malayalivartha