അതിൽ തെളിവുമില്ല...ഒരു മണ്ണാങ്കട്ടയും ഇല്ല...!പുതിയ നീക്കവുമായി സായ് ശങ്കര്‍, പൊലീസ് പിടിച്ചെടുത്ത സാധനസാമഗ്രികള്‍ തിരികെ വേണം, ഐമാക്...ഐപാഡ്...ഐഫോണ്‍ എന്നിവ തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് സൈബർ വിദഗ്ധൻ
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മാപ്പ് സാക്ഷിയായ സായ് ശങ്കര്‍ കോടതിയെ സമീപിച്ചു. തന്റെ വീട്ടില്‍ നിന്ന് പൊലീസ് പിടിച്ചെടുത്ത സാധനസാമഗ്രികള്‍ തിരികെ ആവശ്യപ്പെട്ടാണ് സായ് ശങ്കര്‍ ആലുവ കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.
തന്റെ ഐമാക്, ഐപാഡ്, ഐഫോണ്‍ എന്നിവ തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് അപേക്ഷ.സായ് ശങ്കര്‍ നല്‍കിയ അപേക്ഷ ഈ മാസം ഇരുപതാം തീയതി കോടതി പരിഗണിക്കും.അന്വേഷണത്തിന്റെ ഭാഗമായാണ് സായ് ശങ്കറിന്റെ ഐമാക്, ഐപാഡ്, ഐഫോണ്‍ എന്നിവ അന്വേഷണ സംഘം പിടിച്ചെടുത്തത്.
എന്നാല്‍ സായ് ശങ്കറിന്റെ ഐമാക്, ഐപാഡ്, ഐഫോണ്‍ എന്നിവയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തെളിവുകള്‍ ഒന്നും ഇല്ല എന്ന് അന്വേഷണ സംഘം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സായി ശങ്കര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.
അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് സായി ശങ്കറിനെ നേരത്തെ കോടതി മാപ്പുസാക്ഷിയാക്കിയത്. സായ് ശങ്കറിന് അദ്ദേഹമറിയാതെ തന്നെ വൻ സുരക്ഷയാണ് നൽകി കൊണ്ടിരിക്കുന്നത്.
നടൻ ദിലീപിന്റെ ഐഫോൺ പരിശോധിച്ച സാങ്കേതിക വിദഗ്ധൻ അപകടത്തിൽ മരിച്ച കേസ് മുന്നിലുള്ളതുകൊണ്ടാണ് ഹാക്കർക്ക് സുരക്ഷ നൽകാൻ തീരുമാനിച്ചിരിക്കുന്നത്.ദിലീപിന്‍റെ ഫോണുകളിലെ നിർണായക തെളിവുകൾ നശിപ്പിച്ചത് സായ് ശങ്കറാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ദിലീപിന്റെ ഫോണില്‍ നിന്നുള്ള ഡിജിറ്റല്‍ തെളിവുകള്‍ മായിച്ചു കളഞ്ഞത് താനാണെന്ന് ചോദ്യം ചെയ്യലില്‍ സായി ശങ്കര്‍ സമ്മതിച്ചിരുന്നു.കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സായ് സങ്കര്‍ പിന്നീട് കീഴടങ്ങുകയായിരുന്നു. ഇതിന് പിന്നാലെയാണ് സായ് ശങ്കര്‍ കുറ്റം സമ്മതിച്ചത്.
https://www.facebook.com/Malayalivartha