നടന് ജോജു ജോര്‍ജിന്റെ ലൈസന്‍സ് തെറിക്കും...! നോട്ടീസ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടർന്ന് കടുത്ത നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്, തേയിലക്കാടുകള്‍ക്ക് ഇടയിലൂടെ ഓഫ് റോഡ് റേസിങ് നടത്തിയ കേസില്‍ നടന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് എംവിഡി

നടന് ജോജു ജോര്‍ജിനെതിരെ കടുത്ത നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. തേയിലക്കാടുകള്‍ക്കിടിയിലൂടെ ഓഫ് റോഡ് റേസിങ്ങ് നടത്തിയ കേസില്‍ നടന്‍ ജോജു ജോര്‍ജിന്റെ ലൈസന്‍സ് റദ്ദാക്കാനുള്ള ശക്തമായ നടപടിക്കൊരുങ്ങിരിക്കുകയാണ് എംവിഡി.നോട്ടീസ് അയച്ചിട്ടും ജോജു ജോര്‍ജ് ആര്‍ടിഒയ്ക്ക് മുന്നില്‍ ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് ശക്തമായ നടപടി.
കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി ജോജു ജോര്‍ജിന്റെ ലൈസന്‍സ് റദ്ദാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.എന്നാല്‍ അടുത്ത ദിവസം തന്നെ ജോജു ജോര്‍ജ് ആര്‍ടിഒയ്ക്ക് മുന്നില്‍ ഹാജരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇടുക്കിയില്‍ ഓഫ് റോഡ് റേസ് നിരോധിച്ചുകൊണ്ടുള്ള കലക്ടറുടെ ഉത്തരവ് ലംഘിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.
മെയ് 10ാം തീയതിയാണ് വാഗമണ്ണിലെ ഓഫ് റോഡ് റെയ്സില്‍ പങ്കെടുത്ത് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് നടന് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കിയത്. കെഎസ് യു ഇടുക്കി ജില്ല പ്രസിഡന്‍റ് ടോണി തോമസാണ് തേയിലക്കാടുകള്‍ക്കിടിയിലൂടെ ഓഫ് റോഡ് റേസിങ്ങ് നടത്തിയതിന് ജോജുവിനെതിരെ പരാതി നല്‍കിയത്.
ലൈസന്‍സും വാഹനത്തിന്റെ രേഖകളുമായി നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. ഒരാളുടെ ലൈസന്‍സ് റദ്ദാക്കും മുന്‍പ് അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കണമെന്നാണ് നിയമം. അതിനാണ് ജോജു ജോര്‍ജിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നോട്ടീസ് ലഭിച്ചതിന് പിന്നാലെ ചൊവ്വാഴ്ച മെയ് 17 ന് ഹാജരാകാമെന്ന് ഫോണില്‍ അറിയിച്ചെങ്കിലും ഹാജരായിരുന്നില്ല.
കൂടാതെ എപ്പോള്‍ ഹാജരാകാന്‍ സാധിക്കുമെന്ന വിവരം അറിയിക്കുകയും ചെയ്തിരുന്നില്ല. ലൈസന്‍സ് ആറ് മാസം വരെ റദ്ദാക്കാവുന്ന കുറ്റമാണ് ജോജു ചെയ്തത്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ജില്ല കലക്ടറും മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha