Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

സ്വപ്‌നാ സുരേഷിനനെ ചെല്ലും ചെലവും നല്‍കി വളര്‍ത്തുന്നത് സംഘപരിവാര്‍ ; പ്രതിയായ വനിതയുടെ രഹസ്യമൊഴിയാണെന്നു പറഞ്ഞ് ആരേയും പേടിപ്പെടുത്താമെന്ന് പ്രതിപക്ഷം കരുതേണ്ടെ; വി.ഡി.സതീശന്റെ തലയ്ക്കടിച്ച് മുഖ്യമന്ത്രി; സതീശന്റെ വായടഞ്ഞു !

28 JUNE 2022 07:41 PM IST
മലയാളി വാര്‍ത്ത

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ തലയ്ക്കടിച്ച് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണക്കടത്തു കേസില്‍ നാലു കേന്ദ്ര ഏജന്‍സികള്‍ വന്ന് ഉഴുതുമറിച്ചിട്ടും ഒരു കച്ചിത്തുരുമ്പുപോലും കിട്ടിയിട്ടില്ല. പ്രതിയായ വനിതയുടെ രഹസ്യമൊഴിയാണെന്നു പറഞ്ഞ് ആരേയും പേടിപ്പെടുത്താമെന്ന് പ്രതിപക്ഷം കരുതേണ്ടെന്നും മുഖ്യമന്ത്രി മുന്നറയിപ്പു നല്‍കി. സഭയില്‍ എന്ത് അസംബന്ധവും വിളിച്ചു പറയാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

പ്രതിപക്ഷത്തുനിന്ന് വഷാബി ഫറമ്പില്‍ എം.എല്‍.എ കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. തീയില്ലാത്തിടത്ത് പുകയുണ്ടാക്കാനാണ് പ്രതിപക്ഷം അടിയന്തിര പ്രമേയവുമായി വന്നത്. സഭയില്‍ ബി.ജെ.പിയുടെ കുറവു നികത്താനാണ് അവരുടെ കൊണ്ടു പിടിച്ച ശ്രമം. ബി.ജെ.പി യുടെ വിടുപണിയാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ പരിപാടി.

സ്വര്‍ണക്കടത്തു കേസില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് ഒരു കച്ചിത്തുരുമ്പെങ്കിലും കിട്ടിയിരുന്നെങ്കില്‍ അവര്‍ സര്‍ക്കാരിനെ വച്ചേക്കുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. അസ്ഥിവാരമില്ലാതെ കെട്ടിപ്പടുക്കുന്ന ആരോപണങ്ങളുടെ ചീട്ടുകൊട്ടാരം ഒരു തവണ തകര്‍ന്നു വീണതാണ്. ജനം തള്ളിയതുമാണ് വീണ്ടും അതുകൊണ്ടു തന്നെ കൊട്ടാരം പണിയാനാണ് അവര്‍ ശ്രമിക്കുന്നത്. ഇതും തകരാന്‍ അധിക ദിവസം വേണ്ടിവരില്ല.

 

സ്വര്‍ണക്കടത്തില്‍ പ്രതിയായ സ്വപ്‌നാ സുരേഷിനനെ ചെല്ലും ചെലവും നല്‍കി വളര്‍ത്തുന്നത് സംഘപരിവാര്‍ ആണ്. കാറും വീടും ശമ്പളവും അടക്കം എല്ലാ ഭൗതിക സുഖങ്ങളും നല്‍കി അവരെ പോറ്റുന്നു. പ്രതിയുമായി സംഘപരിവാറിനുള്ള ബന്ധം പരിശോധി്ച്ചാല്‍ ഇതുമനസിലാകും. സ്വര്‍ണക്കടത്തു കേസിലെ പ്രതിയുടെ വാക്കുകളാണ് പ്രതിപക്ഷത്തിന് വേദവാക്യം. എന്നാല്‍ സ്വര്‍ണം ആരയച്ചു, ആര്‍ക്കുവേണ്ടി അയച്ചു എന്നീ പ്രധാന ചോദ്യങ്ങള്‍ പ്രതിപക്ഷം ഉന്നയിക്കുന്നില്ല. അത് കേന്ദ്രത്തിനും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ക്കും എതിരാകും എന്നറിഞ്ഞു കൊണ്ടാണത്.

 

ഒരു തെളിവുമില്ലാത്ത വിഷയത്തില്‍ രഹസ്യമൊഴി നല്‍കി എന്നു പറഞ്ഞുകൊണ്ടാണ് സ്വര്‍ണക്കടത്തു കേസിലെ പ്രതിയായ സ്ത്രീവരുന്നത്. രഹസ്യമൊഴിയില്‍ എന്തുണ്ടെന്നാണ് പ്രതിപക്ഷം പറയുന്നത്. അവര്‍ ആദ്യമായല്ല രഹസ്യമൊഴി നല്‍കുന്നത്. സ്വര്‍ണക്കടത്തു കേസില്‍ അന്വേഷണം ശരിയായ രീതിയില്‍ നടക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അടിയന്തിര പ്രമേയത്തില്‍ പറയുന്നത് ഒരു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഇടനിലക്കാരനെന്നു പറയുന്ന ഒരാളുമായി ഫോണില്‍ സംസാരിച്ചു എന്നാണ് പറയുന്നത്. എന്തിനു സംസാരിച്ചു എന്നതിനേപ്പറ്റി ഒന്നും പറയുന്നില്ല ഇതും സര്‍ക്കാരിന്റെ മേല്‍ കെട്ടിവയ്ക്കാനാണ് ശ്രമം. ഏതെങ്കിലും ഒരുദ്യോഗസ്ഥന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും ഒരു വീഴ്ചയുണ്ടായാല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ മടിക്കില്ല.

ഗൗരവമുള്ളൊരു വിഷയം സഭയില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സഭയില്‍ എത്താത്തതെന്തെന്നും മുഖ്യമന്ത്രി ചോദിച്ചു. സോളാര്‍ കേസില്‍ കമ്മിഷനെ നിയോഗിച്ചത് ഉമ്മന്‍ചാണ്ടിയാണെന്നും മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. കമ്മിഷന്‍, കേസില്‍ കുറ്റങ്ങള്‍ കണ്ടെത്തി. ശുപാര്‍ശ നല്‍കിയിരുന്നു. ആ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍. ഒത്തുകളിയാണെന്ന് ആരോപണമുന്നയിച്ച സ്ത്രീ ആക്ഷേപം ഉന്നയിച്ച സാഹചര്യത്തിലാണ് സോളാര്‍ കേസ് സി.ബി.യഐ യ്ക്ക് വിട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയെത്തുടര്‍ന്ന് അടിയന്തിര പ്രമേയം സഭ തള്ളി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (12 minutes ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (16 minutes ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (30 minutes ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (37 minutes ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (46 minutes ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (50 minutes ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (2 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (2 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (2 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (2 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (3 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (3 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (3 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (3 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (4 hours ago)

Malayali Vartha Recommends