Widgets Magazine
31
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി


എറണാകുളം നഗരത്തിലെ തിരക്കേറിയ വ്യാപാര കേന്ദ്രമായ ബ്രോഡ്‌വേയിൽ വൻ തീപിടുത്തം.. പന്ത്രണ്ടോളം കടകൾ പൂർണ്ണമായും കത്തിനശിച്ചു, തീ നിയന്ത്രണവിധേയം

ആത്മഹത്യ ചെയ്ത അപർണ നായരുടെ മകളെ ദത്തെടുക്കാൻ തയ്യാറായി നടി അവന്തിക:- വീട്ടിൽ എത്തിയപ്പോൾ സംഭവിച്ചത് മറ്റൊന്ന്...

27 SEPTEMBER 2023 03:38 PM IST
മലയാളി വാര്‍ത്ത

സീരിയൽ നടി അപർണ നായരുടെ ആത്മഹത്യയിൽ ഇപ്പോഴും ദുരൂഹത തുടരുകയാണ്. രണ്ട് പെണ്മക്കളായിരുന്നു അപർണയ്ക്ക് ഉണ്ടായിരുന്നത്. ആദ്യ വിവാഹ ബന്ധം വേർപെടുത്തിയ ശേഷം സഞ്ജിത്തിനെ രണ്ടാം വിവാഹം ചെയ്യുകയായിരുന്നു. കുടുംബ പ്രശ്‌നങ്ങളെ തുടർന്നായിരുന്നു കരമന തളിയലിലെ പുളിയറത്തോപ്പ് വീട്ടില്‍ അപർണ തൂങ്ങി മരിച്ചത്. ഇപ്പോഴിതാ മാതാപിതാക്കളെ നഷ്ടപ്പെട്ട അപര്‍ണയുടെ മൂത്തമകളെ ദത്തെടുക്കാന്‍ നടി അവന്തിക മോഹന്‍ ആഗ്രഹം പ്രകടിപ്പിച്ചുവെന്ന് പറയുകയാണ് നടി ബീന ആന്റണിയും ഭര്‍ത്താവും നടനുമായ മനോജ് കുമാറും. മനോജിന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ഇരുവരും ഇക്കാര്യം സംസാരിച്ചത്.

''നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിവുള്ള അഭിനേത്രിയായിരുന്നു അപര്‍ണ. എല്ലാവരോടും ബഹുമാനവും സ്‌നേഹമുള്ള നല്ല കുട്ടിയായിരുന്നു. അവളുടെ വിയോഗം തളര്‍ത്തിക്കളഞ്ഞു. ഇപ്പോള്‍ ഞങ്ങള്‍ ഈ വിഡിയോയുമായി എത്തിയിരിക്കുന്നത് അപര്‍ണയുടെ മകളുടെ കാര്യവും, നടി അവന്തികയുടെ നല്ല മനസ്സിനേയും കുറിച്ച് പറയാനാണ്. നടി അവന്തിക എനിക്ക് മകളെപോലെയാണ്, ഞാന്‍ അവള്‍ക്ക് അമ്മയെപ്പോലെയും. ഞങ്ങള്‍ പരസ്പരം എല്ലാ കാര്യങ്ങളും അങ്ങോട്ടും ഇങ്ങോട്ടും പങ്കുവയ്ക്കാറുണ്ട്- ബീന പറഞ്ഞു.

'അപര്‍ണയ്ക്ക് രണ്ടു മക്കളാണ്. ആദ്യ കുട്ടിയുടെ അച്ഛന്‍ കൂടെയില്ല. രണ്ടാമത്തെ കുട്ടിയുടെ അച്ഛനാണ് അപര്‍ണയുടെ ഇപ്പോഴത്തെ ഭര്‍ത്താവ്. അപര്‍ണ മരിച്ചതിന് ശേഷം രണ്ടാമത്തെ കുട്ടിയെ അച്ഛന്‍ കൊണ്ടുപോയി. ആദ്യ കുട്ടി അപര്‍ണയുടെ അമ്മയ്ക്ക് ഒപ്പമാണ്. ഒരു വയസ്സുമുതല്‍ ആ കുഞ്ഞിനെ നോക്കുന്നത് അമ്മൂമ്മയാണ്.

ആ കുട്ടി കുഞ്ഞായിരുന്നപ്പോള്‍ അപര്‍ണ ലൊക്കേഷനില്‍ കൊണ്ടുവരുമായിരുന്നു. അന്നു മുതല്‍ അവന്തികയ്ക്ക് അവളെ ഭയങ്കര ഇഷ്ടമാണ്. ആ കുട്ടിക്ക് അച്ഛനും അമ്മയും ഇല്ല. ഒരു ദിവസം അവന്തിക എന്നെ വിളിച്ച് ആ കുട്ടിയെ ഞാന്‍ വളര്‍ത്തിക്കോട്ടെ, അങ്ങനെ ചോദിച്ചാല്‍ പ്രശ്‌നമാകുമോ എന്ന് ചോദിച്ചു.

നമുക്ക് ഒരുമിച്ച് പോയി അപര്‍ണയുടെ അമ്മയോട് സംസാരിക്കാം എന്നു പറഞ്ഞു. അവന്തികയ്ക്ക് ഒരു മകനുണ്ട്. അവനോടൊപ്പം ചേച്ചിയായി അവളെ വളര്‍ത്താം എന്നാണ് അവന്തിക പറഞ്ഞത്. അതിന് നിയമപരമായ ചില പ്രശ്‌നമുണ്ടെന്ന് ഞങ്ങള്‍ പറഞ്ഞു. എന്നാലും അവളുടെ ആഗ്രഹം കണ്ടപ്പോള്‍ ഞങ്ങള്‍ അപര്‍ണയുടെ വീട്ടിലേക്ക് പോയി. എന്നാല്‍ അപര്‍ണയുടെ അമ്മ അതിന് തയാറായിരുന്നില്ല. ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം മകളെ നോക്കും, അവന്തികയുടെ കൂടെ കുട്ടിയെ വിടാന്‍ കഴിയില്ലെന്നാണ് അമ്മ പറഞ്ഞത്. പക്ഷേ അവരുടെ അവസ്ഥ പരിതാപകരമാണ്.

 

എന്നിരുന്നാലും അവന്തികയുടെ മനസ്സിന് ബിഗ് സല്യൂട്ട് ഉണ്ട്''- മനോജും ബീനയും പറഞ്ഞു. ആ കുടുംബം ഇപ്പോള്‍ വലിയ ദുരിതത്തിലാണ് ജീവിക്കുന്നത്. അപര്‍ണയ്ക്ക് കുട്ടിയെ ഡോക്ടറാക്കണമെന്നായിരുന്ന ആഗ്രഹം. അതിന് വേണ്ടിയുള്ള സഹായങ്ങള്‍ ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ആ കുടുംബത്തിനെ നോക്കാന്‍ ഞങ്ങളും ഒരുങ്ങുകയാണ്. അതിനുവേണ്ടി എല്ലാവരുടെ സഹായവും പ്രതീക്ഷിക്കുന്നുണ്ടെന്നും ഇരുവരും വിഡിയോയില്‍ പറഞ്ഞു.

അപര്‍ണ നായരുടെ മരണത്തിൽ ഭർത്താവ് സഞ്ജിത്തിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. മരണ ദിവസം തമ്മിൽ വഴക്കുണ്ടായെന്ന് സഞ്ജിത്ത് മൊഴി നൽകി. മദ്യപാനത്തെത്തുടർന്നാണ് വഴക്കുണ്ടായത് എന്നും സഞ്ജിത്തിന്റെ മൊഴിയിൽ പറയുന്നു. കൂടുതൽ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ കുഞ്ഞുമായി പുറത്തുപോയ സമയത്താണ്‌ അപർണ ജീവനൊടുക്കിയതെന്നും മൊഴി.

സഞ്ജിത്തിനെതിരെ അമ്മയും സഹോദരിയും നൽകിയ മൊഴിയാണ് ആദ്യം പൊലീസിന് ലഭിച്ചത്. അപർണയുടെ ഫോൺ പരിശോധിച്ചപ്പോഴും ഭർത്താവിന് മരണത്തിൽ പങ്കുള്ളതായുള്ള തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു ഗവേഷക വിദ്യാർഥിക്ക് പ്രതിവർഷം 1,20,000 രൂപ വീതമാണ് നൽകുന്നത്...  (13 minutes ago)

ക്രിസ്മസ് അവധിക്ക് സുഹൃത്തുക്കളും കുടുംബങ്ങളുമായി ബഹ്‌റൈനിൽ...  (24 minutes ago)

അധിക സര്‍വീസുമായി കൊച്ചി മെട്രോ... ആലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നുമുള്ള അവസാന സര്‍വീസുകള്‍ പുലര്‍ച്ചെ 1.30-ന് പുറപ്പെടും  (33 minutes ago)

സത് സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബത്തിൽ നിന്നും ബന്ധുക്കളിൽ നിന്നും വലിയ തോതിലുള്ള ഗുണാനുഭവങ്ങൾ  (47 minutes ago)

പതിനെട്ടാം പടിക്ക് മുന്നിൽ തളർന്നുവീണ വയോധികയായ തീർത്ഥാടകയ്ക്ക് രക്ഷകരായി പോലീസും ഫയർഫോഴ്സും  (1 hour ago)

ജി. ശാന്തകുമാരി നിര്യാതയായി... സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് തിരുവനന്തപുരത്തെ വസതിയിൽ  (1 hour ago)

ഗ​വി​യി​ലേ​ക്ക് ഉ​ല്ലാ​സ​യാ​ത്ര പോ​യ സ്പെ​ഷ്യ​ൽ സ​ർ​വീ​സ് ബസാണ് തീപിടിച്ചത്, ആർക്കും പരുക്കുകളില്ല  (1 hour ago)

ധർമടം മണ്ഡലം മുൻ എം.എൽ.എയും സി.പി.എം മുൻ ജില്ല സെക്ര​ട്ടേറിയറ്റംഗവുമായ കെ.കെ. നാരായണൻ നിര്യാതനായി....  (1 hour ago)

തലസ്ഥാനത്ത് കര്‍ശനമായ ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി,  (1 hour ago)

ശബരിമലനട ഇന്നലെ വൈകുന്നേരം അഞ്ചിന് തുറന്നു...  (2 hours ago)

നൈറ്റ് ഡ്യൂ‍ട്ടി കഴിഞ്ഞ് തിരിച്ചെത്തിയില്ല....  (2 hours ago)

അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ  (2 hours ago)

വനിതകളുടെ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ  (9 hours ago)

ആഡംബര കാറില്‍ കഞ്ചാവ് കടത്തിയ മൂവര്‍ സംഘം പിടിയില്‍  (10 hours ago)

ആലുവയില്‍ ആക്രിക്കടയില്‍ വന്‍ തീപിടുത്തം  (11 hours ago)

Malayali Vartha Recommends