Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എം.ജയചന്ദ്രന്‍ ഗായകന്‍ പി. ജയചന്ദ്രനോട് ക്ഷമ ചോദിച്ചു

23 MAY 2017 01:44 PM IST
മലയാളി വാര്‍ത്ത

യുട്യൂബിലും ഫെയ്‌സ്ബുക്കിലും ആളെ കൂട്ടുന്നതിനുവേണ്ടി മനപ്പൂര്‍വം ശ്രമിക്കുന്നത് സംഗീതയാത്രക്ക് വിഘ്‌നമാവുമെന്ന് സംഗീതസംവിധായകന്‍ എം.ജയചന്ദ്രന്‍. മറ്റു വിഷയങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍ സംഗീതജ്ഞന്റെ ചിന്തയും കലാപരമായ കഴിവുകളും ചിതറിപ്പോവും. പ്രശസ്ത സംഗീതജ്ഞനും തന്റെ ഗുരുവുമായ ജി. ദേവരാജന്റെ ജീവിതത്തെ ആസ്പദമാക്കി എഴുതിയ വരികള്‍ ഗന്ധര്‍വ ഗായകാ എന്ന പുസ്തകത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ടു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജി. ദേവരാജനില്‍ നിന്ന് പുതിയ സംഗീതകാരന്മാര്‍ക്ക് ഏറെ പഠിക്കാനുണ്ട്. ദേവരാജന്റെ സംഗീതത്തിലുള്ള സമര്‍പ്പണം തന്നെയാണ് പ്രധാന കാര്യം. സ്‌നേഹസമ്പന്നത കൊണ്ടും ദാര്‍ശനികബോധം കൊണ്ടും വളരെ ഉന്നതസ്ഥാനത്ത് നിലകൊണ്ട പ്രതിഭയായിരുന്നു ദേവരാജന്‍. പാടാനെത്തുന്ന തുടക്കക്കാരെ ആദ്യം അദ്ദേഹം അവഗണിക്കും. പാട്ടുകാരന്റെ മനസ്സിലുള്ള ഈഗോ ഇല്ലാതാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഈഗോ പൂജ്യത്തിലെത്തിയാല്‍ അദ്ദേഹം ഗായകനിലെ സിദ്ധികള്‍ പുറത്തുകൊണ്ടുവരാന്‍ പരിശ്രമിക്കും. അങ്ങനെ ഗായകനെ ഉയരങ്ങളിലേക്ക് കൈപിടിച്ചു കയറ്റും. ഗായകരെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തുന്ന സംഗീതസംവിധായകനായിരുന്നു ദേവരാജന്‍.

ഇന്ന് പാട്ടിന്റെ ഗ്രാമര്‍ മാറി. പ്രേക്ഷകരുടെ കാഴ്ചപ്പാടും മാറി. അതുകൊണ്ടുതന്നെ പാട്ടിന്റെ നിലനില്‍പ് സിനിമാരംഗ ചിത്രീകരണത്തെയും മറ്റും ആശ്രയിച്ചു മാത്രമായി. സാമൂഹിക രംഗത്ത് വന്ന മാറ്റം സിനിമയിലും അതുവഴി സംഗീതത്തിലും വന്നു. താന്‍ സംഗീതം നല്‍കി പി. ജയചന്ദ്രന്‍ ആലപിച്ച ഗാനം പിന്നീട് സിനിമയില്‍ താന്‍ തന്നെ പാടി എന്ന ആരോപണം സംബന്ധിച്ച് കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് ചോദ്യത്തിന് മറുപടിയായി എം. ജയചന്ദ്രന്‍ പറഞ്ഞു. പെര്‍ഫെക്ഷന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇതിന് പിന്നിലുണ്ട്. തന്റെ ഭാഗത്തും ന്യായമുണ്ട്. സംഗീതത്തില്‍ സത്യവും ധാര്‍മികതയും വിട്ട് ഒന്നും ചെയ്തിട്ടില്ല. ഇക്കാര്യത്തില്‍ പി. ജയചന്ദ്രന് എന്തെങ്കിലും പ്രയാസം തോന്നിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു. ജയചന്ദ്രനെ വെച്ച് ഇനിയും പാട്ട് ചെയ്യാന്‍ ആഗ്രഹമുണ്ട്. എം. ജയചന്ദ്രന്‍ പറഞ്ഞു. 

ഒരു പുസ്തകം എഴുതുന്നതിനെപറ്റി തീരെ ആലോചിച്ചിരുന്നില്ല. വടകരയില്‍ ഒരു പരിപാടിക്ക് എത്തിയപ്പോള്‍ ദേവരാജന്‍ മാസ്റ്ററെ പറ്റി രാജേന്ദ്രന്‍ എടത്തുംകരയുമായി ഏറെ സംസാരിച്ചു. അതില്‍ നിന്നാണ് ദേവരാജന്‍ മാസ്റ്ററെപറ്റി പുസ്തകമെഴുതാന്‍ തീരുമാനിച്ചത്. രണ്ടു വര്‍ഷമെടുത്തു പൂര്‍ത്തിയാക്കാന്‍.

ദേവരാജന്‍ മാസ്റ്ററുടെ സംഗീതജീവിതത്തിലെ പല മുഹൂര്‍ത്തങ്ങളും പുസ്തകത്തില്‍ അവതരിപ്പിക്കുന്നുണ്ട്. പുസ്തകത്തിന്റെ പ്രകാശനം ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് കെ.പി കേശവമേനോന്‍ ഹാളില്‍ എം.ടി വാസുദേവന്‍ നായര്‍ നിര്‍വഹിക്കും. ദേവരാജന്റെ സഹധര്‍മിണി ലീലാമണി പുസ്തകം ഏറ്റുവാങ്ങും. മുഹമ്മദ് ഈസ അധ്യക്ഷനായിരിക്കും. ഡി.സി ബുക്‌സ് ആണ് പ്രസാധകര്‍. വാര്‍ത്താസമ്മേളനത്തില്‍ രാജേന്ദ്രന്‍ എടത്തുംകര, മുഹമ്മദ് ഈസ എന്നിവരും സന്നിഹിതരായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (1 hour ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (2 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (2 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (2 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (5 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (5 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (6 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (6 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (6 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (6 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (7 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (7 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (7 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (7 hours ago)

Malayali Vartha Recommends