ദിലീപ് വിഷയം ഓണ ചിത്രങ്ങൾക്ക് പാരയായി

ദിലീപ് വിഷയം ഓണ ചിത്രങ്ങളെ ബാധിച്ചോ? വൻ പ്രതീക്ഷകളുമായെത്തിയ രണ്ട് താര രാജ ചിത്രങ്ങൾക്ക് വേണ്ടത്ര അഭിപ്രായം നേടാനായില്ല. മമ്മൂട്ടിയുടെ പുള്ളിക്കാരൻ സ്റ്റാറും മോഹൻലാലിന്റെ വെളിപാടിന്റെ പുസ്തകവുമാണ് സ്ലോ റൺ പട്ടികയിലുള്ളത്. അത്ഭുതകരമെന്നു പറയട്ടെ, പിന്നിലായ രണ്ട് ചിത്രങ്ങളും ദിലീപിന് ഏറെ വേണ്ടപ്പെട്ടവരുടേതാണ്. വെളിപാടിന്റെ പുസ്തകത്തിന്റെ സംവിധായകൻ ലാൽ ജോസ് ദിലീപിന്റെ വിശ്വസ്തനാണ്. പുള്ളിക്കാരനിലെ നായകൻ മമ്മൂട്ടിയും ദിലീപിന്റെ സ്വന്തം ആൾ തന്നെയാണ്.
രണ്ട് സിനികളും തരക്കേടില്ലാത്തവയാണ്. മെഗാ താരങ്ങളുടെ സാന്നിധ്യത്താൽ അനുഗ്രഹീതവുമാണ്. എന്നാൽ എന്താണ് സംഭവിച്ചതെന്ന് ആർക്കുമറിയില്ല. സംവിധായകൻ ലാൽ ജോസ് ഏറെ പ്രതീക്ഷയോടെ പുറത്തിറക്കിയ ചിത്രമാണ് വെളിപാടിന്റെ പുസ്തകം. മോഹൻലാലിന്റെ അധ്യാപകൻ വേഷം ഏറെ ശ്രദ്ധേയമാകുമെന്ന് എല്ലാവരും കരുതിയതാണ്. ഇത്തരം വേഷങ്ങളിൽ മോഹൻലാൽ അഭിനയിച്ചിട്ട് ഏറെ നാളുകളായി. എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്.
സിനിമാക്കാർ ഒന്നടങ്കം ദിലീപ് വിഷയത്തിൽ ദിലീപിനെ പിന്തുണക്കുന്നവരാണെന്ന് നാട്ടുകാർക്കറിയാം. ദിലീപിനെതിരെ മൊഴി നൽകിയ യുവനടിയെ ആരും പിന്തുണക്കുന്നില്ല. യുവനടിയെ രഹസ്യമായെങ്കിലും പിന്തുണക്കുന്ന താരമാണ് മോഹൻലാൽ. ദിലീപിനെ ഒരിക്കലും അനുകൂലിക്കാത്തയാളാണ് മോഹൻലാൽ.
ദിലീപ് വിവാദം ഉണ്ടായപ്പോൾ തന്നെ ലാൽ ജോസ് അദ്ദേഹത്തെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. രണ്ടാമത് അനുകൂലിച്ചയാൾ അജു വർഗീസാണ്. ദിലീപും ലാൽജോസും സഹപ്രവർത്തകരും കമലിന്റെ സഹായികളുമായിരുന്നു. കമലിനൊപ്പം നിന്ന കാലത്തുള്ള ബന്ധം ഇരുവർക്കും മറക്കാനാവില്ല. എന്നാൽ കമൽ പോലും ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നില്ല. അന്നും ലാൽ ജോസ് ദിലീപിനൊപ്പം നിന്നു. ഇന്നും ലാൽ ജോസ് ദിലീപിന്റെ സുഹൃത്ത് തന്നെയാണ്.
അതേ സമയം ദിലീപുമായി അകലം സൂക്ഷിക്കുന്ന നിവിൻ പോളിയുടെ ചിത്രം മോശമല്ലാത്ത അഭിപ്രായം നേടി കഴിഞ്ഞു. പൃഥ്വിരാജ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇക്കാര്യം തുറന്നു പറഞ്ഞിരുന്നതാണ്. ഓണ ചിത്രങ്ങൾ പരാജയപ്പെട്ടാൽ ദിലീപിന്റെ പങ്ക് തള്ളികളയാനാവില്ലെന്നാണ് പൃഥ്വിരാജ് പറഞ്ഞത്.
ദിലീപ് വിഷയമാണോ ചിത്രങ്ങൾ പിന്നിലാക്കാനുള്ള കാരണമെന്ന് വ്യക്തമല്ല. ഏതായാലും ഓണക്കാലത്ത് സിനിമയോടുള്ള പ്രതിപത്തി ജനങ്ങൾക്ക് കുറഞ്ഞിരിക്കുന്നു എന്നത് വസ്തവമാണ്.
https://www.facebook.com/Malayalivartha
























