കാണികളില്ലാതെ മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, നിവിൻപോളി ചിത്രങ്ങൾ

മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ, മോഹന്‍ ലാലിന്റെ വെളിപാടിന്റെ പുസ്തകം, പൃഥ്വിരാജിന്റെ ആദം ജോണ്‍, നിവിന്‍ പോളിയുടെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള തുടങ്ങിയവയായിരുന്നു ഇത്തവണത്തെ മലയാളത്തിലെ ഓണക്കാലചിത്രങ്ങൾ. ഈ സിനിമകൾ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷകൾ നൽകിയെങ്കിലും 4 ചിത്രങ്ങളും പരാജയമാണെന്ന റിപ്പോര്‍ട്ടാണ് പലയിടങ്ങളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഓണക്കാലമായിട്ടും തീയേറ്ററുകളിൽ പ്രേക്ഷകർക്ക് ക്ഷാമമാണ്. ഇതിൽ നിന്ന് തന്നെ ചിത്രങ്ങളുടെ നിലവാരം നമുക്ക് മനസിലാക്കാൻ സാധിക്കുന്നതാണ്. മലയാള സിനിമയില്‍ തുടര്‍ന്നുപോരുന്ന പ്രതിസന്ധി തീര്‍ക്കാന്‍ സൂപ്പര്‍ താരങ്ങളുടെ ഓണച്ചിത്രങ്ങള്‍ക്കും കഴിഞ്ഞില്ലെന്നാണ് വിലയിരുത്തല്‍. സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളെങ്കിലും ഓടുമെന്നായിരുന്നു പ്രതീക്ഷ.
കൂട്ടത്തില്‍ തമ്മിൽഭേദം നിവിൻറെ ഞണ്ടുകളുടെ നാട്ടിൽ എന്ന സിനിമയാണ്. മൂന്നു ചിത്രങ്ങളും പ്രേക്ഷക പ്രീതിയില്ലാത്തതിനാല്‍ ഞണ്ടുകള്‍ക്കു ആളുകള്‍ കയറുന്നുണ്ടെന്നുമാത്രം. ഓണത്തിന് റിലീസാകാന്‍ ഒരുങ്ങിയ ചിത്രങ്ങള്‍ വേറെ ഉണ്ടെങ്കിലും നിലവിലെ അസ്ഥിരത കാരണം അവ മാറ്റിവെക്കുകയായിരുന്നു. . തുടക്കത്തിന്റെ ഒരുതള്ളല്‍ കൈവിരലിലെണ്ണാവുന്ന ദിവസങ്ങളില്‍ ഉണ്ടാകുമെന്നേ പറയാനാവൂ.
ദിലീപിന്റെ അറസ്റ്റോടുകൂടി ആരും പ്രതീക്ഷിക്കാത്ത മാന്ദ്യമാണ് മലയാളസിനിമയില്‍ ഉണ്ടായത്. രണ്ടുമാസമായി ഈ അനിശ്ചിതാവസ്ഥ തുടരുകയാണ്. മോശം ചിത്രങ്ങള്‍ എന്നതിലുപരി സിനിമാരംഗത്തെ കൊള്ളരുതായ്മയാണ് ഈ മാന്ദ്യത്തിനു കാരണമെന്നാണ് കണക്കുകൂട്ടല്‍.
ഒരുകഥയും വിധിയുമില്ലാത്ത ചിത്രങ്ങള്‍ പോലും ഇവിടെ നഷ്ടമില്ലാതെ ഓടിയിരുന്നു. ഇത്തരം ചില ചിത്രങ്ങള്‍ ഓണക്കാലത്തു വന്‍ഹിറ്റുകളുമായിരുന്നു. ആ സ്ഥാനത്താണ് നിശ്ചലാവസ്ഥ തുടരുന്നത്. ഇതു സിനിമയെക്കാളുപരി സിനിമാക്കാരുടെ പ്രശ്‌നം തന്നെയെന്നാണ് വിലയിരുത്തല്‍.പ്രശസ്ത പത്രം നാല് ഓണച്ചിത്രങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു. നിവിന്‍പോളിയുടെ ചിത്രമൊഴികെ മൂന്നും പരാജയമാണെന്നു കടുത്തവിമര്‍ശനം നടത്തിയിരുന്നു. പ്രേക്ഷക അസാന്നിധ്യം ഇതു സത്യമാണെന്നു വിളിച്ചുപറയുന്നു.
https://www.facebook.com/Malayalivartha