അഭിനയമെന്ന മോഹത്തില്‍ സ്വസ്ഥനാകാന്‍ അദ്ദേഹത്തെ അനുവദിക്കുക; മമ്മൂട്ടിയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി വി.എ. ശ്രീകുമാര്‍
കസബ എന്ന ചിത്രത്തിലെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തില്‍ മമ്മൂട്ടിയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി സംവിധായകന്‍ വി.എ. ശ്രീകുമാര്‍ രംഗത്ത്. ആ ചിത്രത്തില്‍ മമ്മൂട്ടി ചെയ്ത കഥാപാത്രത്തിന്റെ പേരില്‍ അദ്ദേഹം സ്ത്രീവിരുദ്ധനാണെന്ന് പറയുന്നത് യുക്തിരഹിതമാണെന്ന് ശ്രീകുമാര്‍ പറയുന്നു. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം തുറന്നടിക്കുന്നത് .
അങ്ങനെ പെട്ടെന്ന് ഒന്നിലും ഉലഞ്ഞുപോകുന്നയാളോ ചാടിക്കയറി അഭിപ്രായം പറയുന്നയാളോ അല്ല മമ്മൂട്ടി . പ്രശസ്തിക്കുവേണ്ടിയുള്ള പുറംഅഭിനയങ്ങള്‍ വശമില്ലാത്തയാള്‍. തനിക്കുനേരെയുള്ള എല്ലാ കുത്തുവാക്കുകളെയും കൂരമ്പുകളെയും സ്ഥിതപ്രജ്ഞന്റെ ഉള്‍ച്ചിരിയോടെ കാണാന്‍ മമ്മൂട്ടിക്ക് സാധിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു..
സ്ത്രീവിരുദ്ധമായ സംഭാഷണം മമ്മൂട്ടിയെപ്പോലൊരാള്‍ പറയാന്‍ പാടില്ലായിരുന്നുവെന്ന വാദത്തോട് അദ്ദേഹം പ്രതികരിക്കുന്നത് ആ വാക്കുകൾ പറഞ്ഞത് മമ്മൂട്ടിയല്ല, ദുര്‍നടത്തക്കാരനായ ഒരുപോലീസ് ഓഫീസര്‍ കഥാപാത്രമാണ്. ആ കഥാപാത്രം ഒരു എഴുത്തുകാരന്റെ സൃഷ്ടിയാണ്. മമ്മൂട്ടിയുടെ കഥാപാത്രം അത്തരമൊരു സൃഷ്ടിയായിരുന്നു എന്ന് മനസിലാക്കാന്‍ സാധാരണ ബുദ്ധിമാത്രം മതി എന്നാണ്.
'നിന്റെ തിങ്കളാഴ്ച നൊയമ്ബിന്ന് മുടക്കും ഞാന്‍'എന്നും 'കദളീമുകുളങ്ങളില്‍ വിരല്‍നഖപ്പാടുകള്‍ ഞാന്‍ തീര്‍ക്കു'മെന്നും പാടിയ വയലാറിനും യേശുദാസിനുമൊക്കെ സ്ത്രീവിരുദ്ധതയുടെ ടാറ്റു കുത്തിക്കൊടുത്തിട്ടുണ്ടോ എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.
https://www.facebook.com/Malayalivartha