കപ്പലണ്ടി കച്ചവടം നടത്തുന്നതിനിടെ സുഹാനയുമായി പ്രണയത്തിലായി; എന്റെ ഫോട്ടോസ് കണ്ട് എനിക്ക് വേണ്ടി മാത്രം അക്കൗണ്ട് ഉണ്ടാക്കി ചാറ്റ് ചെയ്താണ് മഷൂറയുമായി പ്രണയത്തിലായത്; ആദ്യ ഭാര്യയുടെ സമ്മതം വേണമെന്നറിഞ്ഞപ്പോള്‍ അത് നേടിയതിന് ശേഷമായിരുന്നു രണ്ടാമത് വിവാഹം ചെയ്തത്- താൻ ഇപ്പോൾ സന്തോഷ ജീവിതമാണ് നയിക്കുന്നതെങ്കിലും, ആരും അനുകരിക്കാൻ ശ്രമിക്കരുതെന്ന് ബഷീർ ബഷി; എല്ലാവരും സുഹാനയും മഷൂറയുമല്ല

തന്റെ സംതൃപ്ത്ത കുടുംബജീവിതത്തെക്കുറിച്ച് മനസ് തുറന്ന് ബഷീര്‍ ബഷി. സുഹാനയും മഷൂറയുമാണ് ബഷീറിന്റെ ഭാര്യമാര്‍. സുഹാനയോടാണ് മഷൂറയെക്കുറിച്ച് ആദ്യം പറഞ്ഞത്. രണ്ടാമത് വിവാഹം ചെയ്യാന്‍ ആദ്യ ഭാര്യയുടെ സമ്മതം വേണമെന്നറിഞ്ഞപ്പോള്‍ അത് നേടിയതിന് ശേഷമായിരുന്നു വിവാഹം നടത്തിയതെന്നും അദ്ദേഹം പറയുന്നു. തന്നെക്കുറിച്ച് വ്യക്തമായറിയാവുന്ന സുഹാന ഈ തീരുമാനത്തെ പിന്തുണച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഒരു മാഗസിന് നൽകിയ നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ബഷീര്‍ മനസ്സ് തുറന്നത്.
കപ്പലണ്ടി കച്ചവടം നടത്തുന്നതിനിടയിലാണ് സുഹാനയുമായി പ്രണയത്തിലായത്. അന്നവള്‍ കോളേജില്‍ പഠിക്കുകയായിരുന്നു. റെഡിമെയ്ഡ് ഷോപ്പ് തുടങ്ങിയതിന് ശേഷമാണ് അവളെ വിവാഹം ചെയ്തത്. മഷൂറയോട് ഇഷ്ടം തോന്നിയപ്പോള്‍ സുഹാനയോട് അതേക്കുറിച്ച് തുറന്നുപറയുകയായിരുന്നു. ആദ്യം ഇതേക്കുറിച്ച് കേട്ടപ്പോള്‍ ഏതൊരു ഭാര്യയേയും പോലെ അവളും വിഷമത്തിലായിരുന്നു. കരച്ചിലും ബഹളവുമൊക്കെ ഉണ്ടാക്കിയാലും താന്‍ ഈ ബന്ധം മുന്നോട്ട് കൊണ്ടുപാവാതിരിക്കുമെന്ന് തോന്നുന്നുണ്ടോ, എല്ലാ കാര്യങ്ങളെക്കുറിച്ചും നിന്നോട് തുറന്നുപറയുന്നില്ലേ എന്നും ചോദിച്ചിരുന്നു. പിന്നീടാണ് അവള്‍ക്ക് കാര്യങ്ങളെക്കുറിച്ച് ബോധ്യം വന്നത്.
സുഹാനയോടുള്ള സ്‌നേഹത്തിന് ഒരു കുറവും കാണിച്ചിരുന്നില്ല. തുടക്കത്തില്‍ വിഷമിച്ചുവെങ്കിലും പിന്നീട് അവളും തന്റെ തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു. അവളുടെ പൂര്‍ണ്ണമായ സമ്മതത്തോടെയാണ് മഷൂറയെ വിവാഹം ചെയ്തതെന്നും ബഷീര്‍ പറയുന്നു. വിവാഹ ശേഷം ഇരുവരും പ്രശ്‌നങ്ങളൊന്നുമുണ്ടാക്കിയിരുന്നില്ലെന്നും സന്തോഷം നിറഞ്ഞ കുടുംബ ജീവിതമാണ് നയിക്കുന്നതെന്നും ബഷീര്‍ പറഞ്ഞു.
മംഗലാപുരത്തുള്ള സമയത്തായിരുന്നു മഷൂറയെ പരിചയപ്പെട്ടത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു പരിചയത്തിലായത്. തന്റെ ഫോട്ടോ കണ്ടതിന് ശേഷം തനിക്കായി മാത്രം ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയ്യുകയായിരുന്നു പുള്ളിക്കാരി. ചാറ്റിംഗിലൂടെയായിരുന്നു പ്രണയത്തിലായത്. തന്നെ ആരും അനുകരിക്കരുതെന്നാണ് പറയാനുള്ളത്. ചിലരൊക്കെ ഫോണില്‍ വിളിച്ച് രണ്ട് വിവാഹത്തെക്കുറിച്ച് ചോദിക്കാറുണ്ട്. എല്ലാവരും സുഹാനയും മഷൂറയുമല്ല. ഞങ്ങളുടെ മനസ്സ് ഒരേപോലെ ആയതുകൊണ്ടാണ് ഇങ്ങനെ പോകുന്നത്. നിങ്ങള്‍ കരുതുന്ന പോലെയുള്ള ജീവിതമായിരിക്കില്ല വരാന്‍ പോകുന്നതെന്നും അദ്ദേഹം പറയുന്നു.
https://www.facebook.com/Malayalivartha

























