സിനിമയിലും നാടകത്തിലും സജീവമാകും മുൻപ് കോട്ടയം സി. എം. എസ്. കോളേജിലും കുറവിലങ്ങാട് ദേവമാതാ കോളേജിലും രസതന്ത്രം അധ്യാപകൻ; പക്ഷെ മലയാള സിനിമയില്‍ ഒരു കാലത്ത് വില്ലനായും സ്വഭാവനടനായും തിളങ്ങിയ ബാബു നമ്ബൂതിരി വെറുമൊരു അധ്യാപകനും സിനിമ നടനും മാത്രമല്ല!! നാട്ടിൽ അറിയപ്പെടുന്നത് മറ്റൊരാളായി...

1981ല്‍ നാടകത്തിന് സംസ്‌ഥാന അവാര്‍ഡ് ലഭിച്ച ബാബു നമ്ബൂതിരി സിനിമയിലും നാടകത്തിലും സജീവമാകും മുൻപ് കോട്ടയം സി. എം. എസ്. കോളേജിലും കുറവിലങ്ങാട് ദേവമാതാ കോളേജിലും രസതന്ത്രം അധ്യാപകനായിരുന്നു. എന്നാൽ ആ പേരിൽ മാത്രമല്ല പ്രത്യക്ഷത്തില്‍ നമ്മള്‍ കാണുന്ന സിനിമാനടന്‍ എന്നതിലുപരി ബാബു നമ്ബൂതിരിക്ക് സ്വന്തം നാട്ടുകാര്‍ക്കിടയില്‍ മറ്റൊരു പരിവേഷം കൂടിയുണ്ട്. വലിയ തിരുമേനി അഥവാ ക്ഷേത്രപൂജാരി എന്ന പരിവേഷം. ഏതെങ്കിലുമൊരു സിനിമയില്‍ അഭിനയിച്ചു ഫലിപ്പിച്ച കഥാപാത്രത്തോടുള്ള സ്‌നേഹം കൊണ്ടു വിളിക്കുന്നതല്ല അത്. യഥാര്‍ത്ഥത്തില്‍ ഒരു 'വലിയ തിരുമേനി' തന്നെയാണ് ബാബു നമ്ബൂതിരി.
കോട്ടയം കുറവിലങ്ങാടിനടുത്ത് മണ്ണനയ്‌ക്കാട് വലിയപാറചിറയില്‍ ഗണപതി ക്ഷേത്രത്തില്‍ എത്തിയാല്‍ പൂജാരിയായ ബാബു നമ്ബൂതിരിയെ കാണാം. എന്നാല്‍ എന്നും അതിന് കഴിയില്ല കേട്ടോ, 300 വര്‍ഷം പഴക്കമുള്ള ഈ കുടുംബക്ഷേത്രത്തിലെ പ്രധാന ശാന്തിക്കാരന് അസൗകര്യം വരുമ്ബോള്‍ മാത്രമാണ് ബാബു നമ്ബൂതിരി വലിയ തിരുമേനിയാവുക. ഒറ്റയട, ഷോഡശദ്രവ്യഗണപതി ഹോമം, 108 കുടം അഭിഷേകം എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്. തന്റെ ക്ഷേത്ര ജീവിതവുമായി പറഞ്ഞിരുന്ന അദ്ദേഹം ഓര്‍മ്മകളിലേക്ക് പോയത് പെട്ടന്നായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് - 'സ്കൂളില്‍ പഠിക്കുമ്ബോള്‍ മുതല്‍ പൂജാ വിധികള്‍ അറിയാം. ശാന്തിക്കാരന് അസൗകര്യം വന്നാല്‍ ആ നിമിഷം ചുമതല ഏറ്റെടുക്കും. അതെന്റെ കര്‍മ്മമാണ്. നിത്യപൂജയുള്ള ക്ഷേത്രമാണ്. നമ്ബൂതിരി സമുദായത്തില്‍ ശാന്തിപ്പണി അറിയുന്നവര്‍ ഇപ്പോള്‍ കുറവാണ്. പുതിയ തലമുറയ്‌ക്ക് താല്‍പര്യവുമില്ല'-ബാബു നമ്ബൂതിരി പറഞ്ഞു നിര്‍ത്തി. ഒരു മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് സിനിമയ്‌ക്ക് പുറത്തും അകത്തുമുള്ള തന്റെ വിശേഷങ്ങള്‍ അദ്ദേഹം പങ്കുവച്ചത്. അദ്ദേഹം മലയാള സിനിമയുടെ നിറ സാന്നിധ്യമായിട്ട്, കൃത്യമായി പറഞ്ഞാല്‍ 38 വര്‍ഷം 214 സിനിമ.
https://www.facebook.com/Malayalivartha


























