Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

ശബരിമല വിഷയത്തില്‍ ഞാന്‍ അന്ന് നടത്തിയ പ്രസ്താവനയെന്തെന്ന് എനിക്ക് നന്നായറിയാം... സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളൂ... എന്റെ അനിയത്തിയുടെ മകന്റെ വിഷയത്തില്‍ ഇടപെടുന്നത് സജിത മഠത്തിലായല്ല വല്ല്യമ്മ എന്ന നിലയിലാണ്!! തുറന്നടിച്ച് സജിത മഠത്തില്‍

05 NOVEMBER 2019 09:13 AM IST
മലയാളി വാര്‍ത്ത

മാവോയിസ്റ്റ് ലഘുലേഖകള്‍ കൈവശംവെച്ചെന്നാരോപിച്ച്‌ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിനെക്കുറിച്ച്‌ അമ്മയുടെ സഹോദരിയും നടിയുമായ സജിത മഠത്തില്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ ശബരിമല വിഷയത്തില്‍ സജിത എടുത്ത നിലപാടും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റുമായി ബന്ധപ്പെട്ട് അതിനുള്ള ശിക്ഷയാണ്, അല്ലെങ്കില്‍ ശാപമാണ് അലനെ അറസ്റ്റ് എന്നാണു സോഷ്യല്‍ മീഡിയയില്‍ ആക്ഷേപം. ഇത്തരം വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. ശബരിമല വിഷയത്തില്‍ അന്ന് സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് മാത്രമേ താന്‍ പറഞ്ഞിട്ടുള്ളൂ എന്നും ഇന്ന് തന്റെ അനിയത്തിയുടെ മകന്റെ വിഷയത്തില്‍ ഇടപെടുന്നത് അവന്‍റെ വല്ല്യമ്മ എന്ന നിലയിലാണെന്നും അങ്ങനെ അവരോടൊപ്പം നില്‍ക്കുന്ന സമയത്ത് സോഷ്യല്‍ മീഡിയ അറ്റാക്ക് ചെയ്യുന്നു എന്നത് തന്നെ സംബന്ധിച്ച്‌ വിഷയമേ അല്ലെന്നും സജിത പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു. സാമൂഹിക വിഷയങ്ങളില്‍ പ്രതികരിക്കുന്ന ചുരുക്കം ചില നടിമാരില്‍ ഒരാളാണ് സജിത മഠത്തില്‍ .

'ശബരിമല വിഷയത്തില്‍ ഞാന്‍ അന്ന് നടത്തിയ പ്രസ്താവനയെന്തെന്ന് എനിക്ക് നന്നായറിയാം. സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. എന്റെ അനിയത്തിയുടെ മകന്റെ വിഷയത്തില്‍ ഇടപെടുന്നത് സജിത മഠത്തിലായല്ല വല്ല്യമ്മ എന്ന നിലയിലാണ്. അങ്ങനെ അവരോടൊപ്പം നില്‍ക്കുന്ന സമയത്ത് എന്നെ സോഷ്യല്‍ മീഡിയ അറ്റാക്ക് ചെയ്യുന്നു എന്നത് എന്നെ സംബന്ധിച്ച്‌ വിഷയമല്ല. ഞാന്‍ അതേ കുറിച്ച്‌ ആശങ്കാകുലയല്ല. എന്നെ ഇപ്പോള്‍ അലട്ടുന്നത് അലനെതിരേ യുഎപിഎ ചുമത്തി അവനെ അറസ്റ്റ് ചെയ്തു എന്ന വിഷയം മാത്രമാണ്.

എന്റെ പല രാഷ്ട്രീയ നിലപാടുകളുടെയും പേരില്‍ ശാപം കിട്ടുമെന്ന് നിങ്ങള്‍ പറയുകയാണെങ്കില്‍ ആയിക്കോട്ടെ. ഞാനത് എടുക്കാന്‍ തയ്യാറാണ്. എന്നെ സംബന്ധിച്ച്‌ ഞാന്‍ മുന്നോട്ട് വച്ച രാഷ്ട്രീയ ബോധങ്ങള്‍ ശരിയാണെന്ന് തന്നെയാണ് ഞാന്‍ വിചാരിക്കുന്നത്. അതില്‍ നിന്ന് പുറകോട്ട് ഞാന്‍ പോവില്ല. ആ രാഷ്ട്രീയബോധം കൊണ്ടാണ് ഇത് സംഭവിച്ചതെന്ന് നിങ്ങള്‍ക്ക് സന്തോഷം തോന്നുകയാണെങ്കില്‍ എനിക്കിത്രയേ പറയാനുള്ളൂ. നിങ്ങളുടെ വീട്ടിലും ഈ പ്രായത്തിലുള്ള കുട്ടികളുണ്ട്. ശ്രദ്ധിച്ചോളൂ… ഇതേ പോലെ 10- 25 പോലീസുകാര്‍ നിങ്ങളുടെ വീട്ടിലേക്ക് ഇടിച്ചുകയറുന്നത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. പ്രത്യേകിച്ച്‌ ഈ രീതിയിലാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍.'

വായിച്ചതും പഠിച്ചതുമാണ് ഞങ്ങളുടെ മകന്‍ ചെയ്ത തെറ്റ്. പാര്‍ട്ടി കുടുംബമായിട്ടും കാര്യമൊന്നുമില്ല. കേരളത്തില്‍ എത്ര കുടുംബങ്ങളെ യു.എ.പി.എയില്‍ പെടുത്തി. പൊലീസ് നടപടി അംഗീകരിക്കാനാവില്ല. പറയുന്നത് കഴിഞ്ഞ ദിവസം ലഘുലേഖ കൈവശംവെച്ചതിന് പൊലീസ് അറസ്റ്റ് ചെയ്ത അലെന്‍റ മാതൃസഹോദരിയും ആക്ടിവിസ്റ്റും നടിയുമായ സജിത മഠത്തില്‍.അലെനതിരെ ആേരാപിക്കുന്നതൊക്കെ തെളിവാണോ. ഇതൊക്കെ തെളിവാണെന്ന് സര്‍ക്കാര്‍ അംഗീകരിച്ചാല്‍ പിന്നെ ഒന്നും പറയാനില്ല. ഞങ്ങളുടെ മകന്‍ ഇനി പഠിക്കണ്ട. ജയിലില്‍ കിടക്കെട്ട. ഞങ്ങളുടെ കുട്ടിെയ വളര്‍ത്തിയതില്‍ ഞങ്ങള്‍ക്ക് െതറ്റുപറ്റി എന്നു പറയുന്നുന്നെന്ന് സജിത പറയുകയാണ്. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരെപ്പോലെയല്ല, ധാരാളം വായിക്കുന്നതിനാല്‍ എന്തിനെയും ചോദ്യംചെയ്യുന്ന സ്വഭാവം ഉണ്ട്. അഭിപ്രായ വ്യത്യാസങ്ങള്‍ അപ്പപ്പോള്‍ പ്രകടിപ്പിക്കും. നല്ല കൗതുകമുള്ള കുട്ടിയാണ്. കോഴിക്കോട്ട് നടക്കുന്ന എല്ലാ പരിപാടികളിലും പെങ്കടുക്കാറുണ്ട്. അങ്ങനെയല്ലേ കുട്ടികള്‍ വളരേണ്ടതും വിവരശേഖരണം നടത്തേണ്ടതും? ഇനി ആളുകള്‍ അങ്ങനെ കുട്ടികളെ വളര്‍ത്താന്‍ ഭയപ്പെടും. വായിച്ചു വളരരുതെന്ന് പറയാന്‍ തുടങ്ങും.

ഉൗര്‍ജസ്വലരായ കുട്ടികളെ ഇടതുപക്ഷ ചിന്തയില്‍നിന്നകറ്റാനേ ഇതുപകരിക്കൂ. കുട്ടികളുടെ യാത്രകളും മനുഷ്യരെ കാണുന്നതും പരിപാടിയില്‍ പെങ്കടുക്കുന്നതും അവരുടെ കൗതുകങ്ങളും തെറ്റാണെന്ന് കരുതുന്നില്ല. വിപുല സൗഹൃദം സൂക്ഷിക്കുന്ന അലെന്‍റ സുഹൃദ്വലയത്തില്‍ പാര്‍ട്ടിക്കാര്‍ മാത്രമല്ല, അല്ലാത്തവരുമുണ്ട്. ഇനി അവന് തീവ്രഇടതുപക്ഷക്കാരായി സൗഹൃദമുണ്ടെങ്കിലോ പുസ്തകം വായിച്ചാലോ പരിപാടിയില്‍ പെങ്കടുത്തുവെന്നതുകൊണ്ടോ യു.എ.പി.എ ചുമത്താന്‍ പാടുണ്ടോ? ഭരണകൂടത്തിനെ അട്ടിമറിക്കാനുള്ള വിഘടനപ്രവര്‍ത്തനങ്ങളില്‍ പെങ്കടുക്കുകയോ പദ്ധതിയിടുകയോ ചെയ്യുന്നവര്‍ക്കെതിരെയല്ലേ ചുമത്തേണ്ടത് -സജിത ചോദിക്കുന്നു.

അലനെ കാണാന്‍ ജയിലില്‍ പോയിരുന്നു. പരിഭ്രമമൊന്നുമില്ലാതെയാണ് വന്നത്. അവന് വേണ്ടതെല്ലാം കടലാസില്‍ എഴുതിക്കൊണ്ടുവന്നിരുന്നു. ബുക്ക്, പേന, പഠിക്കാനുള്ള പുസ്തകങ്ങള്‍, യു.എ.പി.എ സംബന്ധിച്ച്‌ കൂടുതലറിയാന്‍ പറ്റുന്ന പുസ്തകങ്ങള്‍ തുടങ്ങിയവയാണ് ആവശ്യപ്പെട്ടത്.

സംഭവത്തിെന്‍റ ഗൗരവം അവന് വ്യക്തമായിട്ടില്ലെന്നാണ് തോന്നുന്നത്. ജയിലിലായിട്ട് രണ്ടു ദിവസമല്ലേ ആയത്. എന്നാല്‍, 180 ദിവസമൊക്കെ കിടന്നാല്‍ ഇതൊന്നുമായിരിക്കില്ല അവസ്ഥ. ജാമ്യത്തിെന്‍റ കാര്യം ആരും ഒന്നും പറയുന്നില്ല. സര്‍ക്കാര്‍ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ്. അല്ലാതെ എന്തു ചെയ്യാനാണ്? അഞ്ചു വര്‍ഷമായി നിരീക്ഷണത്തിലായിരുന്നെന്നാണ് പൊലീസ് പറയുന്നത്. 15 വയസ്സുള്ളപ്പോള്‍ എന്തു ചെയ്തുവെന്നാണ് പൊലീസ് ആരോപിക്കുന്നത്. അങ്ങനെ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ രക്ഷിതാക്കളെ അറിയിക്കേണ്ട കടമയില്ലേ. തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിനു കീഴില്‍ അതിഭീകര ആക്ഷേപമുണ്ട്. തെന്‍റ ഫോേട്ടാകള്‍ ദുരുപയോഗം െചയ്യുന്നു. എന്നാല്‍, ഇപ്പോള്‍ ഇതൊന്നും പരിഗണനയിലില്ലെന്നും സജിത കൂട്ടിച്ചേര്‍ത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (6 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (6 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (7 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (7 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (7 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (7 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (7 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (8 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (9 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (10 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (10 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (10 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (12 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (12 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (12 hours ago)

Malayali Vartha Recommends