Widgets Magazine
13
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകൾ.. ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ..ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ലെന്ന് പിണറായി..


ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹങ്ങൾ.. ഈ മാസം 23ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഇതുവരെ 377 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്..


ശബരിമല നെയ്യ് ക്രമക്കേടിൽ സമഗ്ര അന്വേഷണം..ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ..നിലവിൽ വിജിലൻസിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..

അവാര്‍ഡ് ദാനച്ചടങ്ങില്‍ താരമായി ഷെയിന്‍ നിഗം, മലയാളത്തിന് ഇത് അഭിമാന നിമിഷം; വിവാദങ്ങളിൽ കുരുങ്ങുമ്പോഴും മികച്ച നടന്‍ "ഷെയിന്‍ നിഗം"

09 DECEMBER 2019 12:30 PM IST
മലയാളി വാര്‍ത്ത

മലയാളത്തിലെ യുവതാരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ഷെയിന്‍ നിഗത്തെ തേടി മികച്ച നടനുള്ള പുരസ്കാരം. കുമ്പളങ്ങി നൈറ്റസ്, ഇഷ്ക് എന്നീ സിനിമയിലെ മികച്ച പ്രകടനത്തിനാണ് ഷെയിന് പുരസ്കാരം ലഭിച്ചത്. തമിഴ്‌നാട്ടിലെ മികച്ച ഓണ്‍ലൈന്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഒന്നായ ബിഹൈന്‍ഡ് വുഡ്സ് സംഘടിപ്പിച്ച അവാര്‍ഡ് നിശയിലാണ് താരം നേട്ടം സ്വന്തമാക്കിയത്. ഇന്ത്യയിലെ തന്നെ പ്രധാന താരങ്ങള്‍ പങ്കെടുക്കുന്ന അവാര്‍ഡ് ദാനച്ചടങ്ങില്‍ നികച്ച നടനുള്ള പുരസ്കാരമാണ് ഷെയിന്‍ കൈപിടിയിലാക്കിയത്. മലയാളത്തിന്‍റെ യൂത്ത് ഐക്കണ്‍ ദുല്‍ഖര്‍ സല്‍മാനും മുന്‍പ് ബിഹൈന്‍ഡ് വുഡ്‌സ് പുരസ്കാരം ലഭിച്ചിരുന്നു. വിജയ് ദേവര്‍കൊണ്ടയാണ് ഷെയിന് പുരസ്കാരം സമ്മാനിച്ചത്. വമ്പന്‍ താരനിരയെ തന്നെ സാക്ഷി നിര്‍ത്തിയാണ് ഷെയിന്‍ അവാര്‍ഡ് ഏറ്റു വാങ്ങിയത്. വിക്രം നായകനായി അഭിനയിക്കുന്ന ബ്രഹ്മാണ്ട ചിത്രത്തില്‍ പ്രധാനവേഷം ചെയ്തുകൊണ്ട് തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുമ്പോഴാണ് താരത്തിന്‍റെ അവാര്‍ഡ് നേട്ടം.

ചുരുങ്ങിയ സിനിമകള്‍ക്കൊണ്ട് മലയാളത്തിന്റെ നായകനിരയിലെ മുന്‍പന്തിയില്‍ തന്നെ എത്തിയ ഷെയിനിന് എന്തുകൊണ്ടും അര്‍ഹമായ അവാര്‍ഡ് തന്നെയാണ് ലഭിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ മികച്ച ഓണ്‍ലൈന്‍ മീഡിയ ഓര്‍ഗനൈസേഷനുകളില്‍ ഒന്നായ ബീഹൈന്‍ഡ് വുഡ് സംഘടിപ്പിച്ച "ബിഹൈന്‍ഡ് വുഡ്ഡ് ഗോള്‍ഡ് മെഡല്‍സ്" എന്ന അവാര്‍ഡ് ദാന ചടങ്ങിലാണ് മലയാളത്തില്‍ നിന്നും മികച്ച നടനുള്ള പ്രത്യേക പുരസ്കാരം ഷെയിനെ തേടിയെത്തിയത്. സൗത്ത് ഇന്ത്യയിലെ തന്നെ പ്രധാന സൂപ്പര്‍ താരങ്ങള്‍ മിക്കവരും പങ്കെടുക്കുന്നു അവാര്‍ഡ് ദാനച്ചടങ്ങില്‍ ഷെയിന്‍ നിഗം ശ്രദ്ധേയ താരമായി തന്നെ മാറി. ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രധാനപ്പെട്ട ഗ്ലാമര്‍ അവാര്‍ഡ് ദാന ചടങ്ങ് തന്നെയാണ് "ബിഹൈന്‍ഡ് വുഡ്ഡ് ഗോള്‍ഡ് മെഡല്‍സ്". യൂത്ത് സൂപ്പര്‍സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാനും ബീഹൈന്‍ഡ് വുഡ്‌സ് മുന്‍പ് പുരസ്കാരം നല്‍കി ആദരിച്ചിട്ടുള്ളതാണ്. ഈ പുരസ്കാരം ലഭിക്കുന്നതോടെ തമിഴ് സിനിമാലോകത്ത് ഷെയിന്‍ എന്ന താരം കൂടുതല്‍ ശ്രദ്ധേയമാകും എന്ന കാര്യം ഉറപ്പാണ്. തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളെ സാക്ഷിയാക്കിക്കൊണ്ട് ഷെയിന് അവാര്‍ഡ് നല്‍കിയത് തമിഴ് യൂത്ത് സൂപ്പര്‍ സ്റ്റാര്‍ ശിവകാര്‍ത്തികേയന്‍ ആണ്.നിലവില്‍ വിക്രം നായകനായി അഭിനയിക്കുന്ന പുതിയ ബ്രഹ്മാണ്ട ചിത്രത്തില്‍ പ്രധാനവേഷം ചെയ്തുകൊണ്ട് തമിഴ് സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഷെയിന്‍ ഒരുങ്ങുകയാണ്. തമിഴ് സിനിമയിലേക്കുള്ള അരങ്ങേറ്റത്തിന് മുമ്ബുതന്നെ തമിഴ്നാട്ടിലെ താരങ്ങളെ സാക്ഷിയാക്കിക്കൊണ്ടുള്ള താരത്തിന്റെ ഈ പുരസ്കാരനേട്ടം എന്തുകൊണ്ടും അദ്ദേഹത്തിന്റെ കരിയറിന് വലിയ മുതല്‍ക്കൂട്ട് തന്നെയാകും.

അതേസമയം ഷെയിന്‍ നിഗത്തിന്റെ പേരിലുണ്ടായ സിനിമാ തര്‍ക്കം ഒത്തുതീര്‍പ്പിലേക്കെന്ന് സൂചന. ഷെയിന്‍ പറയുന്ന ചില കാര്യങ്ങളില്‍ വസ്തുതകളുണ്ടെന്ന് ചൂണ്ടി കാണിച്ച് താരസംഘടനയായ അമ്മ. കഴിഞ്ഞ ദിവസം ഷെയിനുമായി അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു കൂടികാഴ്ച നടത്തിയിരുന്നു. നടന്‍ സിദ്ദിഖിന്റെ വീട്ടില്‍ നിന്നുമായിരുന്നു ചര്‍ച്ച. വിഷയത്തില്‍ തനിക്ക് പറയാനുള്ള കാര്യങ്ങള്‍ ഷെയിന്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. മുടങ്ങി കിടക്കുന്ന സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ ഷെയിന്‍ നിഗം തയ്യാറാണെന്ന് താരം അമ്മ ഭാരവാഹികള്‍ക്ക് ഉറപ്പ് നല്‍കിയിരിക്കുകയാണ്. അതേ സമയം ഷെയിന്‍ പറഞ്ഞ ചില കാര്യങ്ങൾ വ്യക്തത വരുത്തുന്നതിന് ഫെഫ്ക നേതൃത്വവുമായി അമ്മ ഭാരവാഹികള്‍ രണ്ട് ദിവസത്തിനകം ചര്‍ച്ച നടത്തും. പ്രശ്‌നം തുടങ്ങി വെച്ച വെയില്‍ സിനിമയ്ക്ക് എത്ര ദിവസത്തെ ഡേറ്റാണ് വേണ്ടതെന്ന കാര്യത്തിലാണ് പ്രധാനമായും അവ്യക്തതയുള്ളത്. നേരത്തെ നടന്ന ഒത്ത് തീര്‍പ്പ് ചര്‍ച്ചയില്‍ 15 ദിവസമായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍ സെറ്റിലെത്തിയപ്പോള്‍ 24 ദിവസത്തെ ഷൂട്ട് വേണമെന്ന് സംവിധായകന്‍ പറയുന്നിടത്ത് നിന്നാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. സിനിമയുടെ കുറേയധികം ഭാഗങ്ങള്‍ ചിത്രീകരിക്കാനുണ്ടെന്നും സംവിധായകന്‍ പറഞ്ഞ സമയത്ത് സിനിമ തീര്‍ക്കാന്‍ എത്ര ശ്രമിച്ചാലും സാധിക്കില്ലെന്നുമാണ് ഷെയിന്‍ പറയുന്നത്.ഇക്കാര്യത്തില്‍ ഫെഫ്ക നേതൃത്വം സംവിധായകനുമായി സംസാരിച്ച് അമ്മയുടെ ജനറല്‍ സെക്രട്ടറിയെ അറിയിക്കും. ഇതില്‍ വ്യക്തത വന്നതിന് ശേഷമായിരിക്കും നിര്‍മാതാക്കളുടെ സംഘടനയുമായി ചര്‍ച്ച നടത്തുക. അതേ സമയം സംവിധായകനും ഷെയിനും തമ്മില്‍ ഒന്നിച്ചിരുന്നുള്ള ചര്‍ച്ച ഇനി ആവശ്യം വരില്ലെന്നാണ് അറിയുന്നത്. തീരുമാനം അംഗീകരിക്കാന്‍ പൂര്‍ണ സമ്മതമാണെന്ന് ഷെയിന്‍ അറിയിച്ചിരിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാധ്യമപ്രവര്‍ത്തകനായ കെ.എം.ബഷീര്‍ കൊലപാതകം: സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍  (40 minutes ago)

നാലാം ക്ലാസ്സുകാരിക്ക് സഹോദരന്റെ മുന്നില്‍വച്ച് ക്രൂരപീഡനം  (1 hour ago)

സൗദിയില്‍ മസാജ് സെന്ററില്‍ അനാശാസ്യം നടത്തിയ രണ്ടു പ്രവാസികള്‍ അറസ്റ്റില്‍  (1 hour ago)

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

തീപ്പൊള്ളലേറ്റ ചികിത്സയിലായിരുന്ന യുവതി മരിച്ചു  (1 hour ago)

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

കര്‍ണാടകയില്‍ പുകയില ഉല്‍പന്നങ്ങളുടെ വില്‍പന നിരോധിച്ചു  (2 hours ago)

ഇറാന്റെ മിസൈല്‍ ഭീഷണി; ഔദ്യോഗിക വിമാനം ഒഴിവാക്കി സൈനിക വിമാനത്തില്‍ മാറിയതിന്റെ യാത്ര ചെയ്ത് ട്രംപ്  (2 hours ago)

പോക്‌സോ കേസില്‍ പ്രതിയായി നാലര വര്‍ഷം സമൂഹത്തിനു മുന്‍പില്‍ കുറ്റവാളി; 83 ദിവസം ജയിലില്‍; ഒടുവില്‍ മമ്മദിന് നീതി  (3 hours ago)

ക്രൈംബ്രാഞ്ച് സംഘം പിഎസ്‌സി ചെയര്‍മാനെതിരെ ഉള്‍പ്പെടെ ലഭിച്ച പരാതികള്‍ പരിശോധിക്കുന്നു  (6 hours ago)

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് സബ്‌സിഡി രണ്ടു വര്‍ഷം കൂടി; വാഹനത്തിന്റെ ബാറ്ററി ശേഷിയും ഫാക്ടറി വിലയും അനുസരിച്ചായിരിക്കും സബ്‌സിഡി  (6 hours ago)

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി യുവതിക്ക് ദാരുണാന്ത്യം  (7 hours ago)

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടി; ആശുപത്രിയില്‍ നിന്ന് കിട്ടിയത് 17 വയസ്സുകാരി ഗര്‍ഭിണിയാണെന്ന തെറ്റായ പരിശോധനാ ഫലം  (7 hours ago)

കൊല്ലം തുറമുഖത്ത് കപ്പലില്‍ പൊട്ടിത്തെറി  (7 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ 58 പേര്‍ കൂടി അറസ്റ്റില്‍  (8 hours ago)

Malayali Vartha Recommends