Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അവാര്‍ഡ് ദാനച്ചടങ്ങില്‍ താരമായി ഷെയിന്‍ നിഗം, മലയാളത്തിന് ഇത് അഭിമാന നിമിഷം; വിവാദങ്ങളിൽ കുരുങ്ങുമ്പോഴും മികച്ച നടന്‍ "ഷെയിന്‍ നിഗം"

09 DECEMBER 2019 12:30 PM IST
മലയാളി വാര്‍ത്ത

മലയാളത്തിലെ യുവതാരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ഷെയിന്‍ നിഗത്തെ തേടി മികച്ച നടനുള്ള പുരസ്കാരം. കുമ്പളങ്ങി നൈറ്റസ്, ഇഷ്ക് എന്നീ സിനിമയിലെ മികച്ച പ്രകടനത്തിനാണ് ഷെയിന് പുരസ്കാരം ലഭിച്ചത്. തമിഴ്‌നാട്ടിലെ മികച്ച ഓണ്‍ലൈന്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഒന്നായ ബിഹൈന്‍ഡ് വുഡ്സ് സംഘടിപ്പിച്ച അവാര്‍ഡ് നിശയിലാണ് താരം നേട്ടം സ്വന്തമാക്കിയത്. ഇന്ത്യയിലെ തന്നെ പ്രധാന താരങ്ങള്‍ പങ്കെടുക്കുന്ന അവാര്‍ഡ് ദാനച്ചടങ്ങില്‍ നികച്ച നടനുള്ള പുരസ്കാരമാണ് ഷെയിന്‍ കൈപിടിയിലാക്കിയത്. മലയാളത്തിന്‍റെ യൂത്ത് ഐക്കണ്‍ ദുല്‍ഖര്‍ സല്‍മാനും മുന്‍പ് ബിഹൈന്‍ഡ് വുഡ്‌സ് പുരസ്കാരം ലഭിച്ചിരുന്നു. വിജയ് ദേവര്‍കൊണ്ടയാണ് ഷെയിന് പുരസ്കാരം സമ്മാനിച്ചത്. വമ്പന്‍ താരനിരയെ തന്നെ സാക്ഷി നിര്‍ത്തിയാണ് ഷെയിന്‍ അവാര്‍ഡ് ഏറ്റു വാങ്ങിയത്. വിക്രം നായകനായി അഭിനയിക്കുന്ന ബ്രഹ്മാണ്ട ചിത്രത്തില്‍ പ്രധാനവേഷം ചെയ്തുകൊണ്ട് തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുമ്പോഴാണ് താരത്തിന്‍റെ അവാര്‍ഡ് നേട്ടം.

ചുരുങ്ങിയ സിനിമകള്‍ക്കൊണ്ട് മലയാളത്തിന്റെ നായകനിരയിലെ മുന്‍പന്തിയില്‍ തന്നെ എത്തിയ ഷെയിനിന് എന്തുകൊണ്ടും അര്‍ഹമായ അവാര്‍ഡ് തന്നെയാണ് ലഭിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ മികച്ച ഓണ്‍ലൈന്‍ മീഡിയ ഓര്‍ഗനൈസേഷനുകളില്‍ ഒന്നായ ബീഹൈന്‍ഡ് വുഡ് സംഘടിപ്പിച്ച "ബിഹൈന്‍ഡ് വുഡ്ഡ് ഗോള്‍ഡ് മെഡല്‍സ്" എന്ന അവാര്‍ഡ് ദാന ചടങ്ങിലാണ് മലയാളത്തില്‍ നിന്നും മികച്ച നടനുള്ള പ്രത്യേക പുരസ്കാരം ഷെയിനെ തേടിയെത്തിയത്. സൗത്ത് ഇന്ത്യയിലെ തന്നെ പ്രധാന സൂപ്പര്‍ താരങ്ങള്‍ മിക്കവരും പങ്കെടുക്കുന്നു അവാര്‍ഡ് ദാനച്ചടങ്ങില്‍ ഷെയിന്‍ നിഗം ശ്രദ്ധേയ താരമായി തന്നെ മാറി. ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രധാനപ്പെട്ട ഗ്ലാമര്‍ അവാര്‍ഡ് ദാന ചടങ്ങ് തന്നെയാണ് "ബിഹൈന്‍ഡ് വുഡ്ഡ് ഗോള്‍ഡ് മെഡല്‍സ്". യൂത്ത് സൂപ്പര്‍സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാനും ബീഹൈന്‍ഡ് വുഡ്‌സ് മുന്‍പ് പുരസ്കാരം നല്‍കി ആദരിച്ചിട്ടുള്ളതാണ്. ഈ പുരസ്കാരം ലഭിക്കുന്നതോടെ തമിഴ് സിനിമാലോകത്ത് ഷെയിന്‍ എന്ന താരം കൂടുതല്‍ ശ്രദ്ധേയമാകും എന്ന കാര്യം ഉറപ്പാണ്. തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളെ സാക്ഷിയാക്കിക്കൊണ്ട് ഷെയിന് അവാര്‍ഡ് നല്‍കിയത് തമിഴ് യൂത്ത് സൂപ്പര്‍ സ്റ്റാര്‍ ശിവകാര്‍ത്തികേയന്‍ ആണ്.നിലവില്‍ വിക്രം നായകനായി അഭിനയിക്കുന്ന പുതിയ ബ്രഹ്മാണ്ട ചിത്രത്തില്‍ പ്രധാനവേഷം ചെയ്തുകൊണ്ട് തമിഴ് സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഷെയിന്‍ ഒരുങ്ങുകയാണ്. തമിഴ് സിനിമയിലേക്കുള്ള അരങ്ങേറ്റത്തിന് മുമ്ബുതന്നെ തമിഴ്നാട്ടിലെ താരങ്ങളെ സാക്ഷിയാക്കിക്കൊണ്ടുള്ള താരത്തിന്റെ ഈ പുരസ്കാരനേട്ടം എന്തുകൊണ്ടും അദ്ദേഹത്തിന്റെ കരിയറിന് വലിയ മുതല്‍ക്കൂട്ട് തന്നെയാകും.

അതേസമയം ഷെയിന്‍ നിഗത്തിന്റെ പേരിലുണ്ടായ സിനിമാ തര്‍ക്കം ഒത്തുതീര്‍പ്പിലേക്കെന്ന് സൂചന. ഷെയിന്‍ പറയുന്ന ചില കാര്യങ്ങളില്‍ വസ്തുതകളുണ്ടെന്ന് ചൂണ്ടി കാണിച്ച് താരസംഘടനയായ അമ്മ. കഴിഞ്ഞ ദിവസം ഷെയിനുമായി അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു കൂടികാഴ്ച നടത്തിയിരുന്നു. നടന്‍ സിദ്ദിഖിന്റെ വീട്ടില്‍ നിന്നുമായിരുന്നു ചര്‍ച്ച. വിഷയത്തില്‍ തനിക്ക് പറയാനുള്ള കാര്യങ്ങള്‍ ഷെയിന്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. മുടങ്ങി കിടക്കുന്ന സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ ഷെയിന്‍ നിഗം തയ്യാറാണെന്ന് താരം അമ്മ ഭാരവാഹികള്‍ക്ക് ഉറപ്പ് നല്‍കിയിരിക്കുകയാണ്. അതേ സമയം ഷെയിന്‍ പറഞ്ഞ ചില കാര്യങ്ങൾ വ്യക്തത വരുത്തുന്നതിന് ഫെഫ്ക നേതൃത്വവുമായി അമ്മ ഭാരവാഹികള്‍ രണ്ട് ദിവസത്തിനകം ചര്‍ച്ച നടത്തും. പ്രശ്‌നം തുടങ്ങി വെച്ച വെയില്‍ സിനിമയ്ക്ക് എത്ര ദിവസത്തെ ഡേറ്റാണ് വേണ്ടതെന്ന കാര്യത്തിലാണ് പ്രധാനമായും അവ്യക്തതയുള്ളത്. നേരത്തെ നടന്ന ഒത്ത് തീര്‍പ്പ് ചര്‍ച്ചയില്‍ 15 ദിവസമായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍ സെറ്റിലെത്തിയപ്പോള്‍ 24 ദിവസത്തെ ഷൂട്ട് വേണമെന്ന് സംവിധായകന്‍ പറയുന്നിടത്ത് നിന്നാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. സിനിമയുടെ കുറേയധികം ഭാഗങ്ങള്‍ ചിത്രീകരിക്കാനുണ്ടെന്നും സംവിധായകന്‍ പറഞ്ഞ സമയത്ത് സിനിമ തീര്‍ക്കാന്‍ എത്ര ശ്രമിച്ചാലും സാധിക്കില്ലെന്നുമാണ് ഷെയിന്‍ പറയുന്നത്.ഇക്കാര്യത്തില്‍ ഫെഫ്ക നേതൃത്വം സംവിധായകനുമായി സംസാരിച്ച് അമ്മയുടെ ജനറല്‍ സെക്രട്ടറിയെ അറിയിക്കും. ഇതില്‍ വ്യക്തത വന്നതിന് ശേഷമായിരിക്കും നിര്‍മാതാക്കളുടെ സംഘടനയുമായി ചര്‍ച്ച നടത്തുക. അതേ സമയം സംവിധായകനും ഷെയിനും തമ്മില്‍ ഒന്നിച്ചിരുന്നുള്ള ചര്‍ച്ച ഇനി ആവശ്യം വരില്ലെന്നാണ് അറിയുന്നത്. തീരുമാനം അംഗീകരിക്കാന്‍ പൂര്‍ണ സമ്മതമാണെന്ന് ഷെയിന്‍ അറിയിച്ചിരിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ  (19 minutes ago)

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ പോളണ്ടിന്റെ ഹ്യൂബർട്ട് ഹുർകാച്ചിനെ മറികടന്ന് അമേരിക്കൻ താരം ബെൻ ഷെൽട്ടൺ മൂന്നാം റൗണ്ടിൽ കടന്നു  (29 minutes ago)

മലയാള സിനിമാ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി വി രാധാകൃഷ്ണൻ അന്തരിച്ചു...  (44 minutes ago)

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി; 10725 പേരെ ഇത് വരെ അറസ്റ്റ് ചെയ്തു  (1 hour ago)

ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം... ഒരാൾക്ക് ​ഗുരുതരപരുക്ക്  (1 hour ago)

ഇന്ത്യൻ വ്യോമസേന പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർദ്ധമാൻ ഇനി യാത്രാ വിമാനം പറത്തും...  (1 hour ago)

വനങ്ങളിൽ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യതക്കുറവാണ് വന്യജീവികൾ നാട്ടിലിറങ്ങാനുള്ള പ്രധാന കാരണം; സ്വാഭാവിക വനങ്ങൾക്ക് പകരം പ്ലാന്റേഷനുകൾ വ്യാപിച്ചതും വന്യജീവികളുടെ ആവാസവ്യവസ്ഥയെ ബാധിച്ചുവെന്ന്  (1 hour ago)

കുട്ടികളുടെ വളർച്ചയും വികാസവും അടുത്തറിയാനും അവരുടെ ആവശ്യങ്ങൾ മനസിലാക്കി കൃത്യമായി ഇടപെടൽ നടത്താനും കഴിയുന്ന സാമൂഹിക സംവിധാനമാണ് അങ്കണവാടികൾ; ബാല്യസ്പന്ദനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മന്  (1 hour ago)

സ്വകാര്യ ബസ് സർവീസിനെ വ്യവസായമായി പ്രഖ്യാപിക്കുക, പ്രതിമാസം നികുതി അടയ്ക്കാൻ അവസരം നൽകുക എന്നിവയ്ക്ക് ശുപാർശ; സ്വകാര്യ ബസ് മേഖലയെ തകർക്കില്ലെന്ന് ​ഗതാ​ഗത മന്ത്രി സി.പി ജോൺ  (1 hour ago)

രാസലഹരി കടത്തുകാരന്റെ സ്പോൺസറായ യുവനേതാവ് ആര് ? തൂഫാനിൽ തൂങ്ങുമോ സി പി എം?വിവരങ്ങൾ പുറത്ത്  (1 hour ago)

നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ചവീട്ടിലേക്ക് കുടുംബം തിരിച്ചെത്തി വന്നപ്പോള്‍ കാണാനായത്  (1 hour ago)

'ഓപ്പറേഷന്‍ സിന്ദൂറി'ലെ നേതൃപാടവത്തിലൂടെ ശ്രദ്ധേയനായ വ്യക്തി... അയോധ്യ ശ്രീരാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന്റെ ആദ്യ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറായി (സിഇഒ) റിട്ടയേഡ് എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്രയെ തെര  (1 hour ago)

അപ്രതീക്ഷിത ധനലാഭവും ബിസിനസ്സ് വിപുലീകരണവും!  (1 hour ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 1250 ആയി... കാണാതായ മലയാളികളെക്കുറിച്ച് ഇതുവരെ സൂചനയൊന്നുമില്ല  (2 hours ago)

തർക്കത്തിനൊടുവിൽ... വണ്ടൂരില്‍ കറിയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി  (2 hours ago)

Malayali Vartha Recommends