Widgets Magazine
25
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

അവാര്‍ഡ് ദാനച്ചടങ്ങില്‍ താരമായി ഷെയിന്‍ നിഗം, മലയാളത്തിന് ഇത് അഭിമാന നിമിഷം; വിവാദങ്ങളിൽ കുരുങ്ങുമ്പോഴും മികച്ച നടന്‍ "ഷെയിന്‍ നിഗം"

09 DECEMBER 2019 12:30 PM IST
മലയാളി വാര്‍ത്ത

മലയാളത്തിലെ യുവതാരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ഷെയിന്‍ നിഗത്തെ തേടി മികച്ച നടനുള്ള പുരസ്കാരം. കുമ്പളങ്ങി നൈറ്റസ്, ഇഷ്ക് എന്നീ സിനിമയിലെ മികച്ച പ്രകടനത്തിനാണ് ഷെയിന് പുരസ്കാരം ലഭിച്ചത്. തമിഴ്‌നാട്ടിലെ മികച്ച ഓണ്‍ലൈന്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഒന്നായ ബിഹൈന്‍ഡ് വുഡ്സ് സംഘടിപ്പിച്ച അവാര്‍ഡ് നിശയിലാണ് താരം നേട്ടം സ്വന്തമാക്കിയത്. ഇന്ത്യയിലെ തന്നെ പ്രധാന താരങ്ങള്‍ പങ്കെടുക്കുന്ന അവാര്‍ഡ് ദാനച്ചടങ്ങില്‍ നികച്ച നടനുള്ള പുരസ്കാരമാണ് ഷെയിന്‍ കൈപിടിയിലാക്കിയത്. മലയാളത്തിന്‍റെ യൂത്ത് ഐക്കണ്‍ ദുല്‍ഖര്‍ സല്‍മാനും മുന്‍പ് ബിഹൈന്‍ഡ് വുഡ്‌സ് പുരസ്കാരം ലഭിച്ചിരുന്നു. വിജയ് ദേവര്‍കൊണ്ടയാണ് ഷെയിന് പുരസ്കാരം സമ്മാനിച്ചത്. വമ്പന്‍ താരനിരയെ തന്നെ സാക്ഷി നിര്‍ത്തിയാണ് ഷെയിന്‍ അവാര്‍ഡ് ഏറ്റു വാങ്ങിയത്. വിക്രം നായകനായി അഭിനയിക്കുന്ന ബ്രഹ്മാണ്ട ചിത്രത്തില്‍ പ്രധാനവേഷം ചെയ്തുകൊണ്ട് തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുമ്പോഴാണ് താരത്തിന്‍റെ അവാര്‍ഡ് നേട്ടം.

ചുരുങ്ങിയ സിനിമകള്‍ക്കൊണ്ട് മലയാളത്തിന്റെ നായകനിരയിലെ മുന്‍പന്തിയില്‍ തന്നെ എത്തിയ ഷെയിനിന് എന്തുകൊണ്ടും അര്‍ഹമായ അവാര്‍ഡ് തന്നെയാണ് ലഭിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ മികച്ച ഓണ്‍ലൈന്‍ മീഡിയ ഓര്‍ഗനൈസേഷനുകളില്‍ ഒന്നായ ബീഹൈന്‍ഡ് വുഡ് സംഘടിപ്പിച്ച "ബിഹൈന്‍ഡ് വുഡ്ഡ് ഗോള്‍ഡ് മെഡല്‍സ്" എന്ന അവാര്‍ഡ് ദാന ചടങ്ങിലാണ് മലയാളത്തില്‍ നിന്നും മികച്ച നടനുള്ള പ്രത്യേക പുരസ്കാരം ഷെയിനെ തേടിയെത്തിയത്. സൗത്ത് ഇന്ത്യയിലെ തന്നെ പ്രധാന സൂപ്പര്‍ താരങ്ങള്‍ മിക്കവരും പങ്കെടുക്കുന്നു അവാര്‍ഡ് ദാനച്ചടങ്ങില്‍ ഷെയിന്‍ നിഗം ശ്രദ്ധേയ താരമായി തന്നെ മാറി. ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രധാനപ്പെട്ട ഗ്ലാമര്‍ അവാര്‍ഡ് ദാന ചടങ്ങ് തന്നെയാണ് "ബിഹൈന്‍ഡ് വുഡ്ഡ് ഗോള്‍ഡ് മെഡല്‍സ്". യൂത്ത് സൂപ്പര്‍സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാനും ബീഹൈന്‍ഡ് വുഡ്‌സ് മുന്‍പ് പുരസ്കാരം നല്‍കി ആദരിച്ചിട്ടുള്ളതാണ്. ഈ പുരസ്കാരം ലഭിക്കുന്നതോടെ തമിഴ് സിനിമാലോകത്ത് ഷെയിന്‍ എന്ന താരം കൂടുതല്‍ ശ്രദ്ധേയമാകും എന്ന കാര്യം ഉറപ്പാണ്. തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളെ സാക്ഷിയാക്കിക്കൊണ്ട് ഷെയിന് അവാര്‍ഡ് നല്‍കിയത് തമിഴ് യൂത്ത് സൂപ്പര്‍ സ്റ്റാര്‍ ശിവകാര്‍ത്തികേയന്‍ ആണ്.നിലവില്‍ വിക്രം നായകനായി അഭിനയിക്കുന്ന പുതിയ ബ്രഹ്മാണ്ട ചിത്രത്തില്‍ പ്രധാനവേഷം ചെയ്തുകൊണ്ട് തമിഴ് സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഷെയിന്‍ ഒരുങ്ങുകയാണ്. തമിഴ് സിനിമയിലേക്കുള്ള അരങ്ങേറ്റത്തിന് മുമ്ബുതന്നെ തമിഴ്നാട്ടിലെ താരങ്ങളെ സാക്ഷിയാക്കിക്കൊണ്ടുള്ള താരത്തിന്റെ ഈ പുരസ്കാരനേട്ടം എന്തുകൊണ്ടും അദ്ദേഹത്തിന്റെ കരിയറിന് വലിയ മുതല്‍ക്കൂട്ട് തന്നെയാകും.

അതേസമയം ഷെയിന്‍ നിഗത്തിന്റെ പേരിലുണ്ടായ സിനിമാ തര്‍ക്കം ഒത്തുതീര്‍പ്പിലേക്കെന്ന് സൂചന. ഷെയിന്‍ പറയുന്ന ചില കാര്യങ്ങളില്‍ വസ്തുതകളുണ്ടെന്ന് ചൂണ്ടി കാണിച്ച് താരസംഘടനയായ അമ്മ. കഴിഞ്ഞ ദിവസം ഷെയിനുമായി അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു കൂടികാഴ്ച നടത്തിയിരുന്നു. നടന്‍ സിദ്ദിഖിന്റെ വീട്ടില്‍ നിന്നുമായിരുന്നു ചര്‍ച്ച. വിഷയത്തില്‍ തനിക്ക് പറയാനുള്ള കാര്യങ്ങള്‍ ഷെയിന്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. മുടങ്ങി കിടക്കുന്ന സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ ഷെയിന്‍ നിഗം തയ്യാറാണെന്ന് താരം അമ്മ ഭാരവാഹികള്‍ക്ക് ഉറപ്പ് നല്‍കിയിരിക്കുകയാണ്. അതേ സമയം ഷെയിന്‍ പറഞ്ഞ ചില കാര്യങ്ങൾ വ്യക്തത വരുത്തുന്നതിന് ഫെഫ്ക നേതൃത്വവുമായി അമ്മ ഭാരവാഹികള്‍ രണ്ട് ദിവസത്തിനകം ചര്‍ച്ച നടത്തും. പ്രശ്‌നം തുടങ്ങി വെച്ച വെയില്‍ സിനിമയ്ക്ക് എത്ര ദിവസത്തെ ഡേറ്റാണ് വേണ്ടതെന്ന കാര്യത്തിലാണ് പ്രധാനമായും അവ്യക്തതയുള്ളത്. നേരത്തെ നടന്ന ഒത്ത് തീര്‍പ്പ് ചര്‍ച്ചയില്‍ 15 ദിവസമായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍ സെറ്റിലെത്തിയപ്പോള്‍ 24 ദിവസത്തെ ഷൂട്ട് വേണമെന്ന് സംവിധായകന്‍ പറയുന്നിടത്ത് നിന്നാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. സിനിമയുടെ കുറേയധികം ഭാഗങ്ങള്‍ ചിത്രീകരിക്കാനുണ്ടെന്നും സംവിധായകന്‍ പറഞ്ഞ സമയത്ത് സിനിമ തീര്‍ക്കാന്‍ എത്ര ശ്രമിച്ചാലും സാധിക്കില്ലെന്നുമാണ് ഷെയിന്‍ പറയുന്നത്.ഇക്കാര്യത്തില്‍ ഫെഫ്ക നേതൃത്വം സംവിധായകനുമായി സംസാരിച്ച് അമ്മയുടെ ജനറല്‍ സെക്രട്ടറിയെ അറിയിക്കും. ഇതില്‍ വ്യക്തത വന്നതിന് ശേഷമായിരിക്കും നിര്‍മാതാക്കളുടെ സംഘടനയുമായി ചര്‍ച്ച നടത്തുക. അതേ സമയം സംവിധായകനും ഷെയിനും തമ്മില്‍ ഒന്നിച്ചിരുന്നുള്ള ചര്‍ച്ച ഇനി ആവശ്യം വരില്ലെന്നാണ് അറിയുന്നത്. തീരുമാനം അംഗീകരിക്കാന്‍ പൂര്‍ണ സമ്മതമാണെന്ന് ഷെയിന്‍ അറിയിച്ചിരിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടി  (17 minutes ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനത്തില്‍ പ്രതികരിച്ച് മുരളി ഗോപി  (58 minutes ago)

മകന്‍ സുരക്ഷിതനായി മടങ്ങിവരണമെന്നാണ് ആഗ്രഹമെന്ന് അഭിജീത് ദിപ്‌കെയുടെ മാതാവ്  (1 hour ago)

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി  (1 hour ago)

സിജെപി സമരം അവസാനിപ്പിച്ചു; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം പൂര്‍ണമായി അംഗീകരിച്ചു  (3 hours ago)

യുവത്വത്തിന്റെ ഐതിഹാസിക സമര വിജയമെന്ന് പിണറായി വിജയന്‍  (4 hours ago)

സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു  (4 hours ago)

സിക്കിമിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് മരണം  (5 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി  (5 hours ago)

പ്രതികരിച്ച് സോനം വാങ്ചുക്  (5 hours ago)

ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു  (5 hours ago)

മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത; കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (5 hours ago)

ഇടിമിന്നൽ അപകടകാരികൾ; 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത  (5 hours ago)

പ്രധാനമന്ത്രി മാപ്പ് പറയണം': രാഹുൽ  (5 hours ago)

ഒരു പ്രത്യേക വിഷയത്തോട് അഭിനിവേശം ഉണ്ടാകുന്നത് നല്ലതാണ്; എന്നാൽ ബുദ്ധിമുട്ടുള്ള വിഷയങ്ങളെ ശ്രദ്ധയോടെ പഠിച്ച് ജീവിത വിജയം കൈവരിക്കണം; വിദ്യാർഥികൾക്ക് നിർദേശവുമായി മന്ത്രി സി. പി ജോൺ  (5 hours ago)

Malayali Vartha Recommends