നടൻ ഷെയിൻ നിഗത്തിനെതിരെ ഹൈക്കോടതിയിൽ പ്രൊഡ്യുസേഴ്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി കേസ് ഫയൽ ചെയ്യുമെന്ന് സൂചനകൾ; വെയിൽ, കുർബാനി ചിത്രങ്ങളുടെ നിർമ്മാതാക്കൾക്ക് കുറഞ്ഞത് ഏഴ് കോടിയെങ്കിലും നഷ്ടപരിഹാരം നൽകണമെന്ന് നിർമ്മാതാക്കളുടെ ആവശ്യം: സാമൂഹ്യ മാധ്യമത്തിലൂടെ ഷെയിൻ നടത്തിയ മാപ്പപേക്ഷയെ ഒരു തരത്തിലും ഗൗനിക്കേണ്ടതില്ലെന്ന് തീരുമാനം
ഡിസംബർ 19 ന് കൊച്ചിയിൽ ചേരുന്ന പ്രൊഡ്യുസേഴ്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി നടൻ ഷെയിൻ നിഗത്തിനെതിരെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യാൻ തീരുമാനിച്ചേക്കും. വെയിൽ, കുർബാനി ചിത്രങ്ങളുടെ നിർമ്മാതാക്കൾക്ക് കുറഞ്ഞത് ഏഴ് കോടിയെങ്കിലും നഷ്ടപരിഹാരം നൽകണമെന്നാണ് നിർമ്മാതാക്കളുടെ ആവശ്യം.
എക്സിക്യൂട്ടീവ് യോഗത്തിലെ പ്രധാന അജണ്ട ഷെയ്ൻ നിഗത്തിനെതിരെ സ്വീകരിക്കേണ്ട നിയമ നടപടിയാണ്. സാമൂഹ്യ മാധ്യമത്തിലൂടെ ഷെയിൻ നടത്തിയ മാപ്പപേക്ഷയെ ഒരു തരത്തിലും ഗൗനിക്കേണ്ടതില്ലെന്നാണ് നിർമ്മാതാക്കളുടെ തീരുമാനം. ഷെയിൻ നിഗത്തെ വളഞ്ഞുപിടിച്ച് സിനിമയിൽ നിന്നും ഇല്ലാതാകുക മാത്രമാണ് അവർക്ക് മുന്നിലുള്ള അജണ്ട.
താരസംഘടനയായ അമ്മയും ഷെയിനെതിരെയാണ് കർശന നിലപാട് സ്വീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. തങ്ങളുമായി നടത്തിയ ചർച്ചയുടെ ഫലം കാണാൻ കാത്തിരിക്കാതെ സാംസ്കാരിക മന്ത്രിയെ കാണാൻ ഷെയിൻ പോയതാണ് അമ്മയെ പ്രകോപിച്ചത്. സാംസ്കാരിക മന്ത്രി ഷെയിന്റെ പരാതി പരിഹരിക്കട്ടെ എന്നാണ് അമ്മയുടെ തീരുമാനം. 22 ന് അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലും ഇക്കാര്യം ചർച്ചചെയ്യും. മോഹൻലാലിനെ ഉൾപ്പെടെ ഷെയിൻ ധിക്കരിച്ചു എന്നാണ് സംഘടന കരുതുന്നത്.
ഷെയിൻ ഫെയ്സ് ബുക്കിലൂടെ പറഞ്ഞ മാപ്പ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ നിർബന്ധം കാരണം പറഞ്ഞതായിരിക്കുമെന്നാണ് നിർമ്മാതാക്കളുടെയും താരങ്ങളെയും ചിന്ത. അമ്മയുടെ നിർബന്ധം കാരണമാണ് ഷെയിൻ ഒരല്പമെങ്കിലും താഴ്ന്നതെന്നാണ് സംഘടന പറയുന്നത്.
ഷെയിൻ നിഗത്തിന്റെ കരിയർ അവസാന റിലീലൂടെ ഓടുകയാണെന്നാണ് ചലച്ചിത്ര സംഘടനകൾ പറയുന്നത്. നടന്റെ ഭാവിയെ കുറിച്ചല്ല അവർ ഇപ്പോൾ ചിന്തിക്കുന്നത്. പകരം ഷെയിൻ കാരണം നഷ്ടം സംഭവിച്ച നിർമ്മാതാക്കളെ എങ്ങനെ രക്ഷിക്കാം എന്നാണ് ആലോചിക്കുന്നത്. ഷെയിനെ ഇന്ത്യൻ സിനിമയിൽ നിന്ന് ഒഴിവാക്കാനാണ് നിർമ്മാതാക്കളുടെ സംഘടന ശ്രമിക്കുന്നത്.മലയാളത്തിൽ അവസരം കുറഞ്ഞാൽ തമിഴിലും തെലുങ്കിലും അവസരം ലഭിക്കുമെന്ന ചിന്തയിലാണ് ഷെയിൻ നീങ്ങുന്നത്. അതിനുള്ള ശ്രമങ്ങളും അദ്ദേഹം തുടങ്ങികഴിഞ്ഞു.
വെയിൽ, കുർബാനി ചിത്രങ്ങളുടെ നിർമ്മാതാക്കൾ തങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കുകയാണെങ്കിൽ ഷെയിനെതിരായ പ്രതികാർ നടപടികൾ അവസാനിപ്പിക്കാമെന്ന അവസ്ഥയിലാണ്. നഷ്ടം നികത്തണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോകാൻ നിർമ്മാതാക്കൾ തയ്യാറല്ല. അതേസമയം പുതിയ തലമുറയിലെ നടൻമാരെയൊക്കെ ഒരു പാഠം പഠിപ്പിക്കണമെന്ന ചിന്തയിലാണ് നിർമ്മാതാക്കളുടെ സംഘടന. തങ്ങൾ നടൻ മാർക്ക് മുമ്പിൽ താഴ്ന്നാൽ അതൊരു കീഴ് വഴക്കമാകുമെന്നാണ് നിർമ്മാതാക്കൾ കരുതുന്നത്. പണ്ട് നിർമ്മാതാക്കൾക്കായിരുന്നു സിനിമയിൽ വില. നിർമ്മാതാക്കൾക്ക് മുന്നിൽ ഇരിക്കാൻ പോലും നടീ നടൻമാർ തയ്യാറായിട്ടില്ല. അതിൽ മാറ്റം വന്നത് നിർമ്മാതാക്കളുടെ കുറ്റം കൊണ്ടു തന്നെയാണെന്നാണ് സംഘടനയിൽ ഒരു പക്ഷത്തിന്റെ വിലയിരുത്തൽ. അതുകൊണ്ടു തന്നെ നിർമ്മാതാക്കൾ കടുംപിടുത്തം തുടരും. പറഞ്ഞാൽ കേൾക്കാത്തവരെയൊക്കെ പാഠം പഠിപ്പിക്കും.
ഷെയിൻ തന്റെ കൈയിലുള്ള കോടികൾ നഷ്ടം സംഭവിച്ച നിർമ്മാതാക്കൾക്ക് കൈമാറിയാൽ അതിൽ നിന്നും കൃത്യമായ ഒരു സന്ദേശം മറ്റുള്ളവർക്ക് ലഭിക്കുമെന്ന് നിർമ്മാതാക്കൾ കരുതുന്നു.ഏതായാലും ഷെയിന്റെ കാര്യം ബുദ്ധിമുട്ടിലാണ്.
https://www.facebook.com/Malayalivartha