Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

റിയയുമായി ലിവിംഗ് ടുഗതര്‍ കാലത്ത് സുശാന്തിന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 17 കോടി രൂപ... അതിൽ 15 കോടിയും പിനാവലിച്ചത് റിയയാണോ? ഈ പണം എവിടെ? അന്വേഷണം ആവിശ്യപ്പെട്ട് സുശാന്തിന്റെ കുടുംബം

05 AUGUST 2020 02:11 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് താരം സുശാന്ത് സിംഗ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയാ ചക്രബര്‍ത്തിക്കെതിരേ ഗുരുതര ആരോപണങ്ങള്‍ തുടര്‍ന്ന് സുശാന്തിന്റെ കുടുംബം. സുശാന്തിനൊപ്പം റിയ താമസിക്കുന്ന കാലത്ത് 15 കോടി അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കപ്പെട്ടിട്ടുണ്ടെന്നും മൂന്ന് വര്‍ഷം കൊണ്ട് അക്കൗണ്ടില്‍ നിന്നും കാണാതായത് പക്ഷേ 50 കോടി രൂപയോളം വരുമെന്നുമാണ് അഭിഭാഷകന്‍ വികാസ് സിംഗിന്റെ ആരോപണം.

അതിനിടയില്‍ രണ്ടു സംസ്ഥാനങ്ങളിലെ പോലീസ് തമ്മിലുള്ള പ്രശ്‌നം കൂടിയായി മാറിയിരിക്കുന്ന സംഭവത്തില്‍ റിയയെ കസ്റ്റഡിയില്‍ എടുത്ത് നന്നായി മര്‍ദ്ദിക്കണമെന്ന് സുശാന്തിന്റെ കുടുംബം ആവശ്യപ്പെട്ടെന്ന് മുംബൈ പോലീസിന്റെ ആരോപണം വിവാദത്തിന് ചൂട് കൂട്ടുകയാണ്.
സുശാന്തിന്റെ പിതാവിന്റെ അഭിഭാഷകനാണ് വികാസ് സിംഗ്.

റിയയുമായി ലിവിംഗ് ടുഗതര്‍ കാലത്ത് സുശാന്തിന്റെ അക്കൗണ്ടില്‍ 17 കോടി രൂപ ഉണ്ടായിരുന്നു. എന്നാല്‍ അതില്‍ 15 കോടിയും കാണാനില്ല. ഈ പണം ചെലവാക്കാന്‍ സുശാന്ത് വസ്തു വകകളോ വിലകൂടിയ കാറോ ഈ കാലത്ത് വാങ്ങിയിട്ടില്ല. പിന്നെ ഈ പണം എവിടെ പോയി? മുംബൈ പോലീസ് അന്വേഷണം വഴി തെറ്റിക്കാന്‍ ശ്രമിക്കുകയാണെന്നും വികാസ് ആരോപിക്കുന്നു.

മൂന്ന് വര്‍ഷം കൊണ്ട് സുശാന്തിന്റെ അക്കൗണ്ടില്‍ നിന്നും 50 കോടി രൂപയാണ് പോയിരിക്കുന്നത്. ഇതന്വേഷിക്കപ്പെടേണ്ടതല്ലേ എന്നും ചോദിക്കുന്നു. കുടുംബത്തില്‍ നിന്നുള്ള സുശാന്തിന്റെ അകല്‍ച്ച ഒറ്റ രാത്രി കൊണ്ട് ഉണ്ടായതല്ല. റിയ സുശാന്തിനെ പടിപടിയായി സ്വന്തത്തില്‍ നിന്നും ബന്ധങ്ങളില്‍ നിന്നും അകറ്റുകയായിരുന്നു.

ആദ്യം പിതാവിനെ മകനരികിലേക്ക് പിതാവ് എത്താതിരിക്കാന്‍ റിയ തടസ്സം സൃഷ്ടിച്ചു. പതിയെ പതിയെ ഇരുവരും തമ്മിലുള്ള സംഭാഷണം കുറഞ്ഞു കുറഞ്ഞു വന്നു. കുടുംബത്തിന് സുശാന്തിനെ കിട്ടിതായി. സുശാന്തിന്റെ ബോഡി ഗാര്‍ഡുകളുടെ അടുത്തു പോലും അവര്‍ക്ക് എത്താനായിരുന്നില്ല. ഇതായിരുന്നു റിയയുടെ ആദ്യ നീക്കം. രണ്ടാമത്തെ പടി ബോഡി ഗാര്‍ഡുകളെയും ജോലിക്കാരെയും മാറ്റി.

മൂന്നാമത്തെ ഘട്ടത്തില്‍ ബാങ്ക് അക്കൗണ്ടുകളില്‍ കൈവെച്ചു, ക്രെഡിറ്റ് കാര്‍ഡും പിന്‍ നമ്ബറും സ്വന്തമാക്കി, നാലമത്തെ പടിയില്‍ സുശാന്ത് മരുന്ന് കഴിക്കാന്‍ തുടങ്ങി. സുശാന്ത് എന്തെങ്കിലും മരുന്ന് കഴിക്കുന്ന വിവരം വീട്ടുകാര്‍ക്ക് അറിയുമായിരുന്നില്ല എന്നും പറയുന്നു.

തനിക്ക് കുഴപ്പമുണ്ടെന്ന് റിയ സുശാന്തിനെ തോന്നിപ്പിക്കുകയും അത്തരം സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. സുശാന്തിന്റെ എല്ലാ പ്രൊഡക്ഷന്‍ യോഗത്തിലും റിയ ഇരുന്നു. പ്രൊജക്ടുകളില്‍ തന്നെയും ഉള്‍പ്പെടുത്താന്‍ നിര്‍ബ്ബന്ധിച്ചു. സുശാന്തിന്റെ മാനസീക നിലയും ബന്ധങ്ങളും എല്ലാം റിയ ഏറ്റെടുത്തെന്നും വികാസ് ആരോപിച്ചു. അതിനിടയില്‍ സുശാന്തിന്റെ കുടുംബത്തിനെതിരേ മുംബൈ പോലീസും രംഗത്ത് വന്നു.

പണം പിന്‍വലിക്കപ്പെട്ടിട്ടുണ്ടെങ്കിലും അത് റിയയുടെ അക്കൗണ്ടിലേക്ക് നേരിട്ട് മാറ്റിയിട്ടില്ലെന്നാണ് മുംബൈ പോലീസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. റിയയെ വേഗം കസ്റ്റഡിയില്‍ എടുത്ത് അടിക്കാന്‍ സുശാന്തിന്റെ കുടുംബം ആവശ്യപ്പെട്ടെന്നാണ് മുംബൈ പോലീസിന്റെ വാദം. ഒരു വാട്‌സ് ആപ്പ് സന്ദേശം പുറത്തു വിട്ട് സുശാന്തിന്റെ കുടുംബം അന്വേഷണം വഴി തെറ്റിക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ചു.

സുശാന്തിന്റെ സഹോദരിയുടെ ഭര്‍ത്താവാണ് ഇത് പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ സുശാന്തിന്റെ കാര്യത്തില്‍ ആശങ്കപ്പെട്ട് ഫെബ്രുവരിയില്‍ അയച്ചതാണ് സന്ദേശമെന്നും ഇക്കാര്യം പോലീസിനെ അറിയിച്ചിട്ട് വേണ്ട നടപടി എടുത്തിരുന്നില്ല എന്നുമാണ് കുടുംബത്തിന്റെ ആരോപണം.

എന്നാല്‍ റിയയും സുശാന്തും ലിവിംഗ് റിലേഷനില്‍ ആയിരുന്ന സമയത്ത് റിയയെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തി അടി കൊടുക്കാന്‍ ആവശ്യപ്പെട്ടുള്ള വാട്‌സ്‌ആപ്പ് സന്ദേശം ആണെന്ന് മുംബൈ പോലീസും പറയുന്നു.

അവരേയും മിറാന്‍ഡ എന്നൊരാളെയും കസ്റ്റഡിയില്‍ എടുക്കാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ പരാതി എഴുതിത്തരികയാണെങ്കില്‍ നടപടിയെടുക്കാമെന്ന് പോലീസ് മറുപടി നല്‍കി. സുശാന്ത് അപകടത്തിലാണെന്നും റിയ അയാളെ ഫാം ഹൗസിലേക്ക് കൊണ്ടുപോകുന്നതായും വീട്ടുകാരില്‍ നിന്നും അകറ്റുന്നതായും മറ്റുമുള്ള ആശങ്കയാണ് വീട്ടുകാര്‍ പുറത്തുവിട്ടിരിക്കുന്ന ഒ പി സിംഗിന്റെ വാട്‌സ്‌ആപ്പ് സന്ദേശത്തില്‍ ഉള്ളത്.

കാര്യങ്ങള്‍ കയ്യില്‍ നിന്നും വഴുതിയതോടെ തന്റെ ഭാര്യയെ വിളിച്ച സുശാന്ത് രക്ഷിക്കണം എന്നാവശ്യപ്പെട്ടു. പിന്നീട് രണ്ടു മൂന്ന് ദിവസം സുശാന്ത് സഹോദരിയുടെ വീട്ടില്‍ കഴിഞ്ഞ ശേഷം വീണ്ടും ഷൂട്ടിംഗ് സെറ്റിലേക്ക് മടങ്ങി.

സ്വന്തം താല്‍പ്പര്യങ്ങള്‍ നടപ്പിലാക്കാന്‍ സുശാന്തിന്റെ വിശ്വസ്തരായ ടീമംഗങ്ങളെ മുഴൂവന്‍ റിയ പുറത്താക്കിയെന്നും സുശാന്തിന്റെ ഡല്‍ഹിയില്‍ അഭിഭാഷകയായ മൂന്നാമത്തെ സഹോദരി പതിവായി കാണാന്‍ ചെല്ലുമായിരുന്നു. സുശാന്തിന് ചുറ്റുമുള്ളത് കൃത്രിമത്വമുള്ള ഒരു കൂട്ടം ആള്‍ക്കാരാണ് എന്ന തിരിച്ചറിവില്‍ സഹോദരന്റെ ജീവന്‍ തന്നെ അപകടത്തിലാണോ എന്ന് അവര്‍ ആശങ്കപ്പെട്ടിരുന്നതായും സന്ദേശത്തില്‍ പറയുന്നു.

സുശാന്തിന്റെ പിതാവ് കെ കെ സിംഗാണ് തിങ്കളാഴ്ച വീഡിയോ സന്ദേശം ഷെയര്‍ ചെയ്തത്. സുശാന്തിന്റെ ജീവന്‍ അപകടത്തിലാണെന്ന കാണിച്ച്‌ ഫെബ്രുവരി 25 ന് ബാന്ദ്രാ പോലീസിനെ അറിയിച്ചെന്നും ജൂണ്‍ 14 ന് ഫെബ്രുവരി 25 ന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്ന ആള്‍ക്കാര്‍ക്കെതിരേ നടപടി സ്വീകരിച്ചോ എന്ന് ചോദിക്കുകയും ചെയ്തിരുന്നതായും മരണം കഴിഞ്ഞ 40 ദിവസമായിട്ടും നടപടി ഉണ്ടായില്ല എന്നും അതുകൊണ്ടാണ് പാറ്റ്‌ന പോലീസില്‍ പരാതി നല്‍കിയതെന്നും വീഡിയോ സന്ദേശത്തില്‍ പറയുന്നു.

എന്നാല്‍ സുശാന്തിന്റെ സഹോദരി ഭര്‍ത്താവ് ഒ പി സിംഗിനോട് പരാതി എഴുതി നല്‍കാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും അയാളോ കുടുംബാംഗങ്ങളോ ചെയ്തില്ലാ എന്നാണ് മുംബൈ പോലീസിന്റെ ന്യായീകരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി  (50 minutes ago)

പ്രധാനമന്ത്രിയുടേയും അമ്മയുടേയും എ.ഐ വീഡിയോ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി  (1 hour ago)

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി  (1 hour ago)

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി ചെന്നൈയില്‍ നിന്നും തിരികെ എത്തിച്ചപ്പോള്‍ കുറഞ്ഞത് 4 കിലോ  (1 hour ago)

ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയും സുഹൃത്തും അറസ്റ്റില്‍  (1 hour ago)

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്  (1 hour ago)

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (2 hours ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (2 hours ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (2 hours ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (2 hours ago)

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (4 hours ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (4 hours ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (5 hours ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (5 hours ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (5 hours ago)

Malayali Vartha Recommends