Widgets Magazine
18
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മണിശങ്കർ അയ്യർ സി.പി.എം വാടക ഗുണ്ട: ചെറിയാൻ ഫിലിപ്പ്...


മറ്റ് രാജ്യങ്ങളിൽ ആ മാതാപിതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ ആയിരിക്കും: നമ്മുടെ അനാസ്ഥ ആ കുഞ്ഞിനെ കൊന്നു കളഞ്ഞെന്ന് തോന്നുന്നവർ ആരുമില്ലെ ഇവിടെ...? ആലിനെ ആഘോഷിക്കുന്ന മലയാളികളെ ഓർത്ത് ലജ്ജ...


ഹോംസ്റ്റേയിൽ വെച്ച് പീഡിപ്പിച്ചു, വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചു: രാഹുലിനെതിരെ രഹസ്യമൊഴിയും തെളിവുകളും കൈമാറി രണ്ടാം അതിജീവിത...


ആഹ്ലാദയാത്ര കണ്ണീരായി; വിഴിഞ്ഞത്ത് ഹോട്ടൽ ഭക്ഷണം വില്ലനായി, രണ്ടു ജീവനുകൾ പൊലിഞ്ഞു: ഹോട്ടലിൽ വിതരണം ചെയ്യുന്നത് പഴകിയ മത്സ്യങ്ങളാണെന്നും, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഇവിടെ കൃത്യമായ പരിശോധന നടത്താറില്ലെന്നും നാട്ടുകാർ: ദൂരത്തില്‍ നിന്ന് വന്നവര്‍ ആയതുകൊണ്ട് വേറെ എന്തെങ്കിലും കഴിച്ചിട്ടുണ്ടോയെന്നറിയില്ല; നാല് വര്‍ഷത്തിനിടയില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് ഉടമ...


'കുടുങ്ങാനുള്ളവരെല്ലാം കുടുങ്ങട്ടെ, കള്ളത്തരം കാണിച്ചവരെ അയ്യപ്പൻ വെറുതെ വിടുമോ...? പറയാനുള്ളതെല്ലാം ഇഡിയോട് പറയുമെന്ന മുന്നറിയിപ്പുമായി കടവന്ത്രയിലെ ED ഓഫീസിൽ നടൻ ജയറാം...

റിയയുമായി ലിവിംഗ് ടുഗതര്‍ കാലത്ത് സുശാന്തിന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 17 കോടി രൂപ... അതിൽ 15 കോടിയും പിനാവലിച്ചത് റിയയാണോ? ഈ പണം എവിടെ? അന്വേഷണം ആവിശ്യപ്പെട്ട് സുശാന്തിന്റെ കുടുംബം

05 AUGUST 2020 02:11 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് താരം സുശാന്ത് സിംഗ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയാ ചക്രബര്‍ത്തിക്കെതിരേ ഗുരുതര ആരോപണങ്ങള്‍ തുടര്‍ന്ന് സുശാന്തിന്റെ കുടുംബം. സുശാന്തിനൊപ്പം റിയ താമസിക്കുന്ന കാലത്ത് 15 കോടി അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കപ്പെട്ടിട്ടുണ്ടെന്നും മൂന്ന് വര്‍ഷം കൊണ്ട് അക്കൗണ്ടില്‍ നിന്നും കാണാതായത് പക്ഷേ 50 കോടി രൂപയോളം വരുമെന്നുമാണ് അഭിഭാഷകന്‍ വികാസ് സിംഗിന്റെ ആരോപണം.

അതിനിടയില്‍ രണ്ടു സംസ്ഥാനങ്ങളിലെ പോലീസ് തമ്മിലുള്ള പ്രശ്‌നം കൂടിയായി മാറിയിരിക്കുന്ന സംഭവത്തില്‍ റിയയെ കസ്റ്റഡിയില്‍ എടുത്ത് നന്നായി മര്‍ദ്ദിക്കണമെന്ന് സുശാന്തിന്റെ കുടുംബം ആവശ്യപ്പെട്ടെന്ന് മുംബൈ പോലീസിന്റെ ആരോപണം വിവാദത്തിന് ചൂട് കൂട്ടുകയാണ്.
സുശാന്തിന്റെ പിതാവിന്റെ അഭിഭാഷകനാണ് വികാസ് സിംഗ്.

റിയയുമായി ലിവിംഗ് ടുഗതര്‍ കാലത്ത് സുശാന്തിന്റെ അക്കൗണ്ടില്‍ 17 കോടി രൂപ ഉണ്ടായിരുന്നു. എന്നാല്‍ അതില്‍ 15 കോടിയും കാണാനില്ല. ഈ പണം ചെലവാക്കാന്‍ സുശാന്ത് വസ്തു വകകളോ വിലകൂടിയ കാറോ ഈ കാലത്ത് വാങ്ങിയിട്ടില്ല. പിന്നെ ഈ പണം എവിടെ പോയി? മുംബൈ പോലീസ് അന്വേഷണം വഴി തെറ്റിക്കാന്‍ ശ്രമിക്കുകയാണെന്നും വികാസ് ആരോപിക്കുന്നു.

മൂന്ന് വര്‍ഷം കൊണ്ട് സുശാന്തിന്റെ അക്കൗണ്ടില്‍ നിന്നും 50 കോടി രൂപയാണ് പോയിരിക്കുന്നത്. ഇതന്വേഷിക്കപ്പെടേണ്ടതല്ലേ എന്നും ചോദിക്കുന്നു. കുടുംബത്തില്‍ നിന്നുള്ള സുശാന്തിന്റെ അകല്‍ച്ച ഒറ്റ രാത്രി കൊണ്ട് ഉണ്ടായതല്ല. റിയ സുശാന്തിനെ പടിപടിയായി സ്വന്തത്തില്‍ നിന്നും ബന്ധങ്ങളില്‍ നിന്നും അകറ്റുകയായിരുന്നു.

ആദ്യം പിതാവിനെ മകനരികിലേക്ക് പിതാവ് എത്താതിരിക്കാന്‍ റിയ തടസ്സം സൃഷ്ടിച്ചു. പതിയെ പതിയെ ഇരുവരും തമ്മിലുള്ള സംഭാഷണം കുറഞ്ഞു കുറഞ്ഞു വന്നു. കുടുംബത്തിന് സുശാന്തിനെ കിട്ടിതായി. സുശാന്തിന്റെ ബോഡി ഗാര്‍ഡുകളുടെ അടുത്തു പോലും അവര്‍ക്ക് എത്താനായിരുന്നില്ല. ഇതായിരുന്നു റിയയുടെ ആദ്യ നീക്കം. രണ്ടാമത്തെ പടി ബോഡി ഗാര്‍ഡുകളെയും ജോലിക്കാരെയും മാറ്റി.

മൂന്നാമത്തെ ഘട്ടത്തില്‍ ബാങ്ക് അക്കൗണ്ടുകളില്‍ കൈവെച്ചു, ക്രെഡിറ്റ് കാര്‍ഡും പിന്‍ നമ്ബറും സ്വന്തമാക്കി, നാലമത്തെ പടിയില്‍ സുശാന്ത് മരുന്ന് കഴിക്കാന്‍ തുടങ്ങി. സുശാന്ത് എന്തെങ്കിലും മരുന്ന് കഴിക്കുന്ന വിവരം വീട്ടുകാര്‍ക്ക് അറിയുമായിരുന്നില്ല എന്നും പറയുന്നു.

തനിക്ക് കുഴപ്പമുണ്ടെന്ന് റിയ സുശാന്തിനെ തോന്നിപ്പിക്കുകയും അത്തരം സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. സുശാന്തിന്റെ എല്ലാ പ്രൊഡക്ഷന്‍ യോഗത്തിലും റിയ ഇരുന്നു. പ്രൊജക്ടുകളില്‍ തന്നെയും ഉള്‍പ്പെടുത്താന്‍ നിര്‍ബ്ബന്ധിച്ചു. സുശാന്തിന്റെ മാനസീക നിലയും ബന്ധങ്ങളും എല്ലാം റിയ ഏറ്റെടുത്തെന്നും വികാസ് ആരോപിച്ചു. അതിനിടയില്‍ സുശാന്തിന്റെ കുടുംബത്തിനെതിരേ മുംബൈ പോലീസും രംഗത്ത് വന്നു.

പണം പിന്‍വലിക്കപ്പെട്ടിട്ടുണ്ടെങ്കിലും അത് റിയയുടെ അക്കൗണ്ടിലേക്ക് നേരിട്ട് മാറ്റിയിട്ടില്ലെന്നാണ് മുംബൈ പോലീസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. റിയയെ വേഗം കസ്റ്റഡിയില്‍ എടുത്ത് അടിക്കാന്‍ സുശാന്തിന്റെ കുടുംബം ആവശ്യപ്പെട്ടെന്നാണ് മുംബൈ പോലീസിന്റെ വാദം. ഒരു വാട്‌സ് ആപ്പ് സന്ദേശം പുറത്തു വിട്ട് സുശാന്തിന്റെ കുടുംബം അന്വേഷണം വഴി തെറ്റിക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ചു.

സുശാന്തിന്റെ സഹോദരിയുടെ ഭര്‍ത്താവാണ് ഇത് പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ സുശാന്തിന്റെ കാര്യത്തില്‍ ആശങ്കപ്പെട്ട് ഫെബ്രുവരിയില്‍ അയച്ചതാണ് സന്ദേശമെന്നും ഇക്കാര്യം പോലീസിനെ അറിയിച്ചിട്ട് വേണ്ട നടപടി എടുത്തിരുന്നില്ല എന്നുമാണ് കുടുംബത്തിന്റെ ആരോപണം.

എന്നാല്‍ റിയയും സുശാന്തും ലിവിംഗ് റിലേഷനില്‍ ആയിരുന്ന സമയത്ത് റിയയെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തി അടി കൊടുക്കാന്‍ ആവശ്യപ്പെട്ടുള്ള വാട്‌സ്‌ആപ്പ് സന്ദേശം ആണെന്ന് മുംബൈ പോലീസും പറയുന്നു.

അവരേയും മിറാന്‍ഡ എന്നൊരാളെയും കസ്റ്റഡിയില്‍ എടുക്കാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ പരാതി എഴുതിത്തരികയാണെങ്കില്‍ നടപടിയെടുക്കാമെന്ന് പോലീസ് മറുപടി നല്‍കി. സുശാന്ത് അപകടത്തിലാണെന്നും റിയ അയാളെ ഫാം ഹൗസിലേക്ക് കൊണ്ടുപോകുന്നതായും വീട്ടുകാരില്‍ നിന്നും അകറ്റുന്നതായും മറ്റുമുള്ള ആശങ്കയാണ് വീട്ടുകാര്‍ പുറത്തുവിട്ടിരിക്കുന്ന ഒ പി സിംഗിന്റെ വാട്‌സ്‌ആപ്പ് സന്ദേശത്തില്‍ ഉള്ളത്.

കാര്യങ്ങള്‍ കയ്യില്‍ നിന്നും വഴുതിയതോടെ തന്റെ ഭാര്യയെ വിളിച്ച സുശാന്ത് രക്ഷിക്കണം എന്നാവശ്യപ്പെട്ടു. പിന്നീട് രണ്ടു മൂന്ന് ദിവസം സുശാന്ത് സഹോദരിയുടെ വീട്ടില്‍ കഴിഞ്ഞ ശേഷം വീണ്ടും ഷൂട്ടിംഗ് സെറ്റിലേക്ക് മടങ്ങി.

സ്വന്തം താല്‍പ്പര്യങ്ങള്‍ നടപ്പിലാക്കാന്‍ സുശാന്തിന്റെ വിശ്വസ്തരായ ടീമംഗങ്ങളെ മുഴൂവന്‍ റിയ പുറത്താക്കിയെന്നും സുശാന്തിന്റെ ഡല്‍ഹിയില്‍ അഭിഭാഷകയായ മൂന്നാമത്തെ സഹോദരി പതിവായി കാണാന്‍ ചെല്ലുമായിരുന്നു. സുശാന്തിന് ചുറ്റുമുള്ളത് കൃത്രിമത്വമുള്ള ഒരു കൂട്ടം ആള്‍ക്കാരാണ് എന്ന തിരിച്ചറിവില്‍ സഹോദരന്റെ ജീവന്‍ തന്നെ അപകടത്തിലാണോ എന്ന് അവര്‍ ആശങ്കപ്പെട്ടിരുന്നതായും സന്ദേശത്തില്‍ പറയുന്നു.

സുശാന്തിന്റെ പിതാവ് കെ കെ സിംഗാണ് തിങ്കളാഴ്ച വീഡിയോ സന്ദേശം ഷെയര്‍ ചെയ്തത്. സുശാന്തിന്റെ ജീവന്‍ അപകടത്തിലാണെന്ന കാണിച്ച്‌ ഫെബ്രുവരി 25 ന് ബാന്ദ്രാ പോലീസിനെ അറിയിച്ചെന്നും ജൂണ്‍ 14 ന് ഫെബ്രുവരി 25 ന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്ന ആള്‍ക്കാര്‍ക്കെതിരേ നടപടി സ്വീകരിച്ചോ എന്ന് ചോദിക്കുകയും ചെയ്തിരുന്നതായും മരണം കഴിഞ്ഞ 40 ദിവസമായിട്ടും നടപടി ഉണ്ടായില്ല എന്നും അതുകൊണ്ടാണ് പാറ്റ്‌ന പോലീസില്‍ പരാതി നല്‍കിയതെന്നും വീഡിയോ സന്ദേശത്തില്‍ പറയുന്നു.

എന്നാല്‍ സുശാന്തിന്റെ സഹോദരി ഭര്‍ത്താവ് ഒ പി സിംഗിനോട് പരാതി എഴുതി നല്‍കാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും അയാളോ കുടുംബാംഗങ്ങളോ ചെയ്തില്ലാ എന്നാണ് മുംബൈ പോലീസിന്റെ ന്യായീകരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണം നല്‍കിയില്ലെങ്കില്‍ പൂര്‍ണ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കും: ഒളിക്യാമറ വച്ച് ദൃശ്യം പകര്‍ത്തി ഭീഷണിപ്പെടുത്തിയതായി നടിയുടെ പരാതി  (1 hour ago)

എ.ഐ വിപ്‌ളവത്തിനൊരുങ്ങി ഇന്ത്യ: രണ്ട് വര്‍ഷത്തിനുള്ളില്‍ 20,000 കോടി ഡോളര്‍ നിക്ഷേപമുണ്ടാകും  (1 hour ago)

പ്രണയദിനത്തില്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭര്‍ത്താവ്  (1 hour ago)

യൂണിയന്‍ ബാങ്ക് ഒഫ് ഇന്ത്യ രണ്ട് പുതിയ വായ്പ പദ്ധതികള്‍ പ്രഖ്യാപിച്ചു  (1 hour ago)

കോഴിക്കോട് ജയലക്ഷ്മി സില്‍ക്‌സിലുണ്ടായ തീപിടിത്തത്തില്‍ വന്‍ നാശനഷ്ടം: പെരുന്നാള്‍ വിപണി ലക്ഷ്യമിട്ട് വലിയ അളവില്‍ വസ്ത്രങ്ങള്‍ ഗോഡൗണില്‍ സ്‌റ്റോക്ക് ചെയ്തിരുന്നു  (1 hour ago)

വിഴിഞ്ഞം തുറമുഖത്ത് കരയിലെത്തിയത് ഭീമന്‍ മത്സ്യം  (2 hours ago)

കണ്ണൂരില്‍ പാലം ഉദ്ഘാടനത്തിന് മാധ്യമങ്ങള്‍ എത്താത്തതില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി  (2 hours ago)

തീര്‍ത്ഥാടന കാലത്ത് നിലയ്ക്കല്‍ അന്നദാന ക്രമക്കേടില്‍ നടപടി സ്വീകരിച്ച് ദേവസ്വം ബോര്‍ഡ്  (2 hours ago)

ലോകത്തിലെ ആദ്യ മൂന്ന് രാജ്യങ്ങളിലൊന്നായി ഇന്ത്യയെ മാറ്റണമെന്ന് മോദി  (2 hours ago)

മോഹന്‍ലാലിനെ കുറിച്ച് സന്തോഷ് ടി കുരുവിള പറയുന്നത്  (2 hours ago)

കുളിക്കുന്നതിനിടെ വാട്ടര്‍ ടാങ്ക് ദേഹത്തേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

തൊണ്ടിമുതല്‍ കേസില്‍ ശിക്ഷാവിധി റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി  (3 hours ago)

എനിക്ക് ഇരയായി നിന്ന് കരയാനല്ല, മറിച്ച് പോരാടാനാണിഷ്ടം; സൈബര്‍ ഇടങ്ങളില്‍ മലര്‍ന്നുകിടന്ന് തുപ്പുന്നവരറിയാന്‍; മീനാക്ഷി അനൂപ്  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇഡി ജയറാമിനെ ചോദ്യം ചെയ്തു  (4 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദ്യം ചെയ്യലില്‍ കൃത്യമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം  (4 hours ago)

Malayali Vartha Recommends