അങ്ങനെ ഒരു ബന്ധം ഞാനും മഞ്ജുമ്മയും തമ്മിലുണ്ട് എന്ന് തെളിയിച്ചാല്‍ പറയുന്നത് എന്തും ഞാന്‍ അനുസരിയ്ക്കും... പക്ഷെ ഞങ്ങളുടെ ഉള്ളില്‍ അങ്ങനെ ഒരു ഫീലിങ്‌സ് ഉണ്ടായിരുന്നു എന്ന് തെളിയിക്കണമെന്ന് തുറന്നടിച്ച് ഫുക്രു...

സിനിമ സീരിയൽ പ്രേക്ഷകരുടെ പ്രിയതാരമാണ് മഞ്ജു പത്രോസ്. ഭർത്താവ് സുനിച്ചനൊപ്പം പങ്കെടുത്ത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ മഞ്ജു മോഹൻലാൽ അവതാരകനായ ബിഗ് ബോസ് സീസണ്‍ 2വിലും പങ്കെടുത്തിരുന്നു. ബിഗ് ബോസ് സീസണ്‍ രണ്ടിലെ ഏറ്റവും പ്രായംകുറഞ്ഞ മത്സരാര്‍ഥിയാണ് ഫുക്രു. ബിഗ്‌ബോസിൽ വെച്ച് ഇരുവരുടെയും സൗഹൃദം പല രീതിയിലും വ്യഖാനിക്കപ്പെട്ടിരുന്നു. ഫുക്രുവിന്റെ ചുണ്ടില്‍ മഞ്ജു പത്രോസ് ഉമ്മ വച്ചു എന്നും, ഇരുവരും തമ്മില്‍ തെറ്റായ ബന്ധമുണ്ട് എന്നും പറഞ്ഞുള്ള വാര്‍ത്തകള്‍ കാട്ടുതീ പോലെയാണ് പ്രചരിച്ചത്. എന്നാല്‍ മനസ്സില്‍ പോലും ചിന്തിക്കാത്ത കാര്യങ്ങളാണ് അത് എന്ന് ഫുക്രു പറയുന്നു. തന്നെ കുറിച്ച് കേട്ട ഏറ്റവും മോശം അപവാദം എന്നാണ് ഫുക്രു പറയുന്നത്.
എന്റെ പേരില്‍ കുടുതലായും വന്നിട്ടുള്ളത് വിവാദങ്ങള്‍ മാത്രമാണ്. അതും ഞാന്‍ ചെയ്യാത്ത കാര്യങ്ങള്‍ക്ക് ആണ് പലപ്പോഴും വിവാദങ്ങള്‍ വന്നിട്ടുള്ളത്. അത് എന്റെ കമ്യൂണിക്കേഷന്റെ പ്രശ്‌നമായിട്ടാണ് എനിക്ക് തോന്നിയത്. ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ കൃത്യമായി പറഞ്ഞ് ഫലിപ്പിയ്ക്കാന്‍ എനിയ്ക്ക് സാധിച്ചില്ല, അല്ലെങ്കില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ അത് പോലെ ഉള്‍ കൊള്ളാന്‍ കേള്‍ക്കുന്നവര്‍ക്ക് സാധിച്ചില്ല എന്ന് വേണം കരുതാന്‍. അല്ലാതെ ചെയ്ത കാര്യത്തിന് വിവാദം വന്നിട്ടുണ്ടെങ്കില്‍, അത് ബിഗ്ഗ് ബോസ് ഹൗസില്‍ വച്ച് ഡോ. രജത്ത് കുമാറിനെ പിടിച്ചു തള്ളിയത് മാത്രമാണ്. മഞ്ജുമ്മയുടെ പേര് ചേര്‍ത്ത് എന്നെ കുറിച്ച് വന്ന വിവാദങ്ങളൊന്നും ഞാന്‍ കാര്യമാക്കുന്നില്ല. കാരണം അതില്‍ ഒരു തുള്ളി പോലും സത്യമില്ല. മനസ്സില്‍ പോലും ഇല്ലാത്ത കാര്യങ്ങളാണ് അത്. അങ്ങനെ ഒരു ബന്ധം ഞാനും മഞ്ജുമ്മയും തമ്മിലുണ്ട് എന്ന് തെളിയിച്ചാല്‍ പറയുന്നത് എന്തും ഞാന്‍ അനുസരിയ്ക്കും. പക്ഷെ ഞങ്ങളുടെ ഉള്ളില്‍ അങ്ങനെ ഒരു ഫീലിങ്‌സ് ഉണ്ടായിരുന്നു എന്ന് തെളിയിക്കണമെന്നും പറയുകയാണ് ഫുക്രു.
എന്നാൽ ദിവസങ്ങൾക്ക് ഇക്കാര്യത്തെ കുറിച്ച് മഞ്ജുവും പറഞ്ഞിരുന്നു. ബിഗ് ബോസിലേക്ക് അവസരം വന്നപ്പോള്‍ത്തന്നെ പോയിരുന്നു. സാമ്പത്തികമായുള്ള എന്റെ ബാധ്യതകള്‍ കുറേയൊക്കെ മാറിയിരുന്നു. അതേപോലെ പെട്ടെന്ന് കരയുന്ന സ്വഭാവവും മാറിയിരുന്നു. ഞാന്‍ പോലുമറിയാതെ ഒത്തിരി പേര്‍ എന്നെ വിമര്‍ശിക്കാറുണ്ടായിരുന്നു. എന്നെ വിറ്റ് ജീവിച്ച കുറേ മാധ്യമങ്ങളുണ്ടായിരുന്നു. ചിലതൊക്കെ ഞാന്‍ നോക്കിവെച്ചിരുന്നു. എനിക്ക് വ്യക്തിപരമായി ചേരാന്‍ പറ്റാത്ത ഒരാളോട് ഞാന്‍ പെരുമാറിയതിനെക്കുറിച്ച് പറഞ്ഞ് പലരും അസഭ്യം പറഞ്ഞിരുന്നു. ജീവിതത്തില്‍ ഇതുവരെ അനുഭവിക്കാത്ത തരത്തിലുള്ള കാര്യങ്ങളായിരുന്നു അവിടെ. നേരത്തെയില്ലാത്ത അനുഭവങ്ങളും നമുക്ക് പരിചയമില്ലാത്തവരുമായിരുന്നു അവിടെ. നിസാര കാര്യമാണെങ്കില്‍ക്കൂടിയും നമ്മളെങ്ങനെ പെരുമാറുമെന്ന് പറയാനാവില്ല.
പെരുമാറ്റമൊന്നും പ്രവചിക്കാനാവില്ല. രജിത് കുമാറിനെ ഇടയ്ക്ക് കണ്ടിരുന്നു. പിന്നീട് മീറ്റ് ചെയ്യാനായി തോന്നിയിട്ടില്ല. കഷ്ടപ്പെട്ട് ഒരു കാര്യം ഇഷ്ടപ്പെടുന്നയാളല്ല. ആര്യയും വീണയും ഫുക്രുവുമൊക്കെയായി ഇപ്പോഴും ബന്ധമുണ്ട്. എനിക്കൊരു സഹോദരനാണ്. അതുപോലെയായാണ് ഞാന്‍ ഫുക്രുവിനേയും കണ്ടത്. ആങ്ങളയല്ല മകനെപ്പോലെയായാണ് എനിക്ക് ശരിക്കും തോന്നിയത്. ആണ്‍കുട്ടികളെ എനിക്ക് ഭയങ്കരമായ ഇഷ്ടമാണ്. ഇവിടുന്ന് പോവുമ്പോള്‍ഫുക്രുവിനെ എനിക്കത്ര ഇഷ്ടമായിരുന്നില്ല. അടുത്തറിഞ്ഞപ്പോഴാണ് അവന്‍ പാവമാണെന്ന് മനസിലായത്. ഞാനവനെ ഉമ്മ വെച്ചതില്‍ ഇത്രയധികം കൊട്ടിഘോഷിക്കപ്പെടാനെന്തിരിക്കുന്നു. എനിക്ക് എന്റെ മോനെ ഉമ്മ വെക്കാന്‍ തോന്നിയാല്‍ അപ്പോള്‍ വെക്കും. ആദ്യം കണ്ടപ്പോള്‍ എല്ലാവര്‍ക്കും ഭയങ്കര വിഷമമായിരുന്നു. സുനിച്ചനും മനുഷ്യനാണ്, അദ്ദേഹത്തിനും ബുദ്ധിമുട്ട് തോന്നിയിട്ടുണ്ട്. സാറാണ് ഇതാദ്യമായി കണ്‍ഫഷന്‍ റൂമില്‍ പോയി പറയുന്നത്. ഇത് ഞങ്ങളെ ബാധിച്ചതിന്റെ നഷ്ടം ആര്‍ക്കും തിരുത്താനാവില്ലെന്നുമായിരുന്നു താരം പറഞ്ഞത്.
https://www.facebook.com/Malayalivartha

























