Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആഭിചാര കൊലപാതകം മുതല്‍ പാറശ്ശാലയിലെ പ്രണയ വിഷബാധ വരെ..പ്രഗത്ഭ കുറ്റാന്വേഷകന്‍ ഡിവൈഎസ്പി കെ.ജെ. ജോണ്‍സണ്‍ വിടവാങ്ങുമ്പോൾ,കേരള പൊലീസിന് തീരാനഷ്ടം..


ദില്ലിയിൽ കോളേജ് വിദ്യാർഥികൾ താമസിച്ച് വന്ന പിജി കെട്ടിടം തകർന്നു വീണു; അൻപതോളം പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക, രക്ഷാപ്രവർത്തനം തുടരുന്നു...


ആലത്തൂരിലെ തോൽവിയുടെ കാരണം വ്യക്തമായി'; രമ്യ ഹരിദാസിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി റിജിൽ മാക്കുറ്റി; ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളിയിൽ അന്വേഷണ സമിതി...


വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രമായ സുപ്രഭാതം..“മര്യാദയ്‌ക്ക് സംസാരിക്കണം” എന്ന വാചകം പ്രയോഗിച്ചാണ് എഡിറ്റോറിയല്‍ ആരംഭിക്കുന്നത്...


കോയമ്പത്തൂരിലെ വിവാഹം കഴിഞ്ഞ് മടക്കം; കയ്പമംഗലത്ത് കാർ ലോറിക്ക് പിന്നിലിടിച്ച് തകർന്ന് ഇല്ലാതായത് 8 വിദ്യാർത്ഥികളുടെ ജീവൻ...

നീരുവെച്ച കുഞ്ഞിന്റെ മുഖം വീഡിയോ കോളില്‍ കണ്ടതോടെ സുധി പരിഭ്രമത്തിലായി: ഒരുങ്ങിയിരിക്കാൻ പറഞ്ഞ് വച്ച സുധിയുടെ ഫോൺ കോളിന് പിന്നാലെ, എത്തിയത് മരണ വാർത്ത......

06 JUNE 2023 11:08 AM IST
മലയാളി വാര്‍ത്ത

തൃശൂര്‍ കയ്പമംഗലത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ച കൊല്ലം സുധിയുടെ വേര്‍പാട് താങ്ങാനാകാതെ കുടുംബം. സുധിയുടെ മരണത്തോടെ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് ഭാര്യ രേണുവും മക്കളായ രാഹുലും ഋതുലും. കുടുംബമെന്നാല്‍ ജീവനായിരുന്നു സുധിക്ക്. അതിനാല്‍ എവിടെ പരിപാടിക്ക് പോയാലും വേഗം വീട്ടിലേക്ക് തിരിച്ചെത്താന്‍ പരമാവധി സുധി ശ്രമിക്കുമായിരുന്നു. ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തെ ഇല്ലായ്മകളിലും സന്തോഷിപ്പിക്കാന്‍ സുധി തന്നാലാവും വിധം ശ്രമിച്ചിരുന്നു. സുധിയുടെ ഇല്ലായ്മകൾ പലപ്പോഴും അദ്ദേഹവും കുടുംബവും മാത്രം അറിയുന്നതായിരുന്നു. ചിരിച്ച മുഖത്തോടെ മാത്രം സുധിയെ കാണുന്ന പരിസരവാസികള്‍ക്ക് അദ്ദേഹം പ്രിയപ്പെട്ടവനായിരുന്നു.

അയല്‍വീടുകളിലെ പരിപാടികള്‍ക്ക് മുഖ്യാതിഥി മറ്റാരുമല്ല. മകളുടെ ആദ്യകുര്‍ബ്ബാന സ്വീകരണചടങ്ങിന് വീട്ടുമുറ്റത്ത് ഗാനമേള നടത്തിയ സുധിയെ അയല്‍വാസി വിപിന്‍രാജു വിങ്ങലോടെയാണ് ഓർക്കുന്നത്. പല്ലുവേദന കാരണം നീരുവെച്ച കുഞ്ഞിന്റെ മുഖം വീഡിയോ കോളില്‍ കണ്ടപ്പോള്‍ സുധി ആകെ വിഷമത്തിലായിരുന്നു. വടകരയില്‍ ഷോ വേഗം തീര്‍ത്ത് വീട്ടിലെത്താമെന്ന് പറഞ്ഞു. മടങ്ങി വന്നാല്‍ ആശുപത്രിയില്‍ കൊണ്ടുപോകാമെന്നും.

ഭാര്യാപിതാവ് തങ്കച്ചനോടും ഒരുങ്ങിനില്‍ക്കണമെന്ന് പറഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന തങ്കച്ചന് വൈദ്യപരിശോധന വേണമായിരുന്നു. സുധിയെ കാത്തിരുന്ന പൊങ്ങന്താനം പന്തീരുപറ കോളനിയിലെ പുതുക്കാട്ടില്‍ വീട്ടിലേക്ക് പക്ഷേ പുലർച്ചയോടെ എത്തിയത് ഒരു തീരാ നഷ്ടത്തിന്റെ വാർത്തയായിരുന്നു. കൊല്ലം സുധിയും കുടുംബവും ഇവിടെ താമസം തുടങ്ങിയത് അടുത്തകാലത്താണ്.

ഭാര്യ രേണുവിന്റെ ബന്ധുക്കള്‍ ഇവിടെയുള്ളത് കാരണം ഇവിടെ വീട് വെക്കാനും ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ മാസമാണ് ഇളയകുഞ്ഞ് ഋതുലിനെ പൊങ്ങന്താനം യു.പി.എസില്‍ ചേര്‍ത്തത്. ഇപ്പോള്‍ വാടകയ്ക് താമസിക്കുന്ന വീടിന് സമീപം അഞ്ച് സെന്റ് ഭൂമി വാങ്ങാന്‍ അല്‍പ്പം തുക മുന്‍കൂര്‍ നല്‍കിയിരുന്നു. പക്ഷേ, പ്രയാസങ്ങള്‍ കാരണം ഭൂമി രജിസ്‌ട്രേഷന്‍ നടന്നില്ല. പണം ഒത്തുവരാഞ്ഞതാണ് കാരണം. മൂത്ത മകന്‍ രാഹുലാണ് എപ്പോഴും സുധിക്കൊപ്പം യാത്രപോവുക. പ്ലസ് ടു കഴിഞ്ഞ് നില്‍ക്കുന്ന രാഹുല്‍ അച്ഛന് എല്ലാമെല്ലാമായിരുന്നു.

 

ഞായറാഴ്ച വടകരയ്ക് പോകുമ്പോള്‍ രാഹുലിനോട് വരേണ്ടന്ന് പറഞ്ഞു. അയല്‍വാസിയുടെ കാറിലാണ് ബസ്റ്റോപ്പിലേക്ക് പോയത്. മടക്കം സുഹൃത്തുക്കളുടെ കാറിലായിരിക്കുമെന്നും പറഞ്ഞിരുന്നു. ''വീടും ഭൂമിയും ഒന്നും വേണ്ട. എനിക്കെന്റെ സുധിയേ മാത്രം മതിയായിരുന്നു''.

സുധിയുടെ ഭാര്യ രേണുവിന്റെ സങ്കടവാക്കുകള്‍ക്ക് ആശ്വാസം നല്‍കാന്‍ കഴിയാതെ ബന്ധുക്കള്‍ നിന്നു. സുധിയെക്കുറിച്ച് അവര്‍ കണ്ണീരോടെ സംസാരിച്ചു. ജീവിതകാലത്ത് ഒരു മനുഷ്യനോടും പരിഭവമോ വെറുപ്പോ ഇല്ലാത്തൊരു മനുഷ്യനെ കണ്ടിട്ടില്ലെന്ന് രേണു. സുഹൃത്തുക്കള്‍ക്കും കലാകാരന്‍മാര്‍ക്കും താന്‍ പരിചയിച്ചവര്‍ക്കുമെല്ലാം നന്‍മ വരണമെന്ന് മാത്രം ആഗ്രഹിച്ച അതുല്യ കലാകാരന്‍.

കൊല്ലം സുധിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് കോട്ടയത്ത് നടക്കും. പതിനൊന്നു മണിയോടെ കോട്ടയം വാകത്താനം ഞാലിയാക്കുഴി സെൻ്റ് മാത്യൂസ് ക്നാനായ കത്തോലിക്ക ചർചിലും പൊതുദർശനമുണ്ടാകും. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ അന്തിമോപചാരമർപ്പിക്കാനെത്തും. രണ്ടു മണിക്ക് തോട്ടയ്ക്കാട് റിഫോമ്സ് ചർച്ച് ഓഫ് ഇന്ത്യ സെമിത്തേരിയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ഇന്നലെയാണ് കൊല്ലം സുധി വാഹനാപകടത്തിൽ മരണപ്പെട്ടത്. പുലർച്ചെ തൃശൂർ പറമ്പിക്കുന്നിൽ വച്ചായിരുന്നു അപകടം. സുധി സഞ്ചരിച്ച വാഹനം പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. തൊടുപുഴ സ്വദേശിയുടെ പിക്കപ്പ് വാനാണ് താരം സഞ്ചരിച്ചിരുന്ന കാറുമായി കൂട്ടിയിടിച്ചത്.

 

നിരവധി വർഷങ്ങളായി ഹാസ്യ രംഗത്ത് സുധി കൊല്ലം സജീവ സാന്നിധ്യമായിരുന്നു. 2015ൽ കാന്താരി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വെള്ളിത്തിരയിലെത്തുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷൻ, കുട്ടനാടൻ മാർപ്പാപ്പ, തീറ്റ റപ്പായി, കേശു ഈ വീടിന്റെ നാഥൻ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഫഌവേഴ്‌സ് ടിവിയിലെ സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ സുധി കുടുംബപ്രേക്ഷകരുടെ പ്രിയ താരമായി.

 

കരിയറിലെ ഒരു സുവർണകാലഘട്ടത്തിൽ നിൽക്കുമ്പോഴാണ് സുധിയുടെ അപ്രതീക്ഷിത വിയോഗം. വളവ് കടന്നുവന്ന പിക്കപ്പ് വാനാണ് താരം സഞ്ചരിച്ച വാഹനത്തിലിടിച്ചത്. ഗുരുതരമായി പരുക്കേറ്റ സുധിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നുപോകുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനിൽ അടക്കണ്ട.. എന്റെ മോളെ ഇവിടെ എത്തിക്കൂ നിലവിളിച്ച് അച്ഛൻ; ദേവിക മനഃപൂർവം ചാടിയത്  (8 hours ago)

ഞാൻ ചേട്ടന്റെ കൂടെ ജീവിക്കും.. പോലീസ് സ്റ്റേഷനിൽ; പിന്നാലെ ശാസ്താംകോട്ട കായലിൽ ചാടി.. കൈ കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹം  (8 hours ago)

ഞാൻ ചേട്ടന്റെ കൂടെ ജീവിക്കും.. പോലീസ് സ്റ്റേഷനിൽ; പിന്നാലെ ശാസ്താംകോട്ട കായലിൽ ചാടി.. കൈ കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹം  (8 hours ago)

കാമുകന് KTM ബൈക്ക് സമ്മാനം.. 9 പവൻ മോഷ്ടിച്ചത് കൂട്ടുകാരന്റെ വീട്ടിൽ നിന്ന്; റീൽ വൈറൽ, കയ്യോടെ തൂക്കി"  (8 hours ago)

16 ലക്ഷം ജനങ്ങൾ ഒഴിപോകും 40 മഞ്ഞു തടാകങ്ങൾ പൊട്ടാം ഇന്ത്യയിലും വൻ ദുരന്തം വരുന്നു മുന്നറിയിപ്പ്..!ഞെട്ടിച്ച് റിപ്പോർട്ട്  (8 hours ago)

കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല പരിപാടി ‘സ്മൃതി വന്ദനം 2026’ ; സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ.  (12 hours ago)

കാമുകി ആത്മഹത്യ ചെയ്തതിന് പിന്നാലെ 21കാരൻ ട്രെയിനിനു മുന്നിൽ ചാടി  (12 hours ago)

24മണിക്കൂറും കരാറുകാരുടെ സേവനം ലഭ്യമാകണമെന്നിരിക്കെ ഉണ്ടാകുന്നൻ വീഴ്ച അംഗീകരിക്കാനാകില്ല; വാട്ടർ അതോറിട്ടി കരാറുകാരുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കണമെന്ന് മന്ത്രി കെ.മുരളീധരൻ  (12 hours ago)

പി.എം. ശ്രീ പദ്ധതി; പിന്മാറാൻ കഴിയില്ലെന്ന സർക്കാർ വാദം വസ്തുതാവിരുദ്ധമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി  (12 hours ago)

കെ-ടെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കുന്നതിനായി സുപ്രീം കോടതിയിൽ ക്യുറേറ്റീവ് ഹരജി നൽകി; ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നിയമന അംഗീകാരം ; തടസങ്ങൾ നീക്കുമെന്ന് മന്ത്രി അഡ്വ. എൻ ഷംസുദ്ദീ  (12 hours ago)

ഓപ്പറേഷൻ തൂഫാൻ നൂറാം ദിനത്തിലേക്ക്; വിവിധ ജില്ലകളിൽ പരിശോധനകളും റെയ്ഡുകളും തുടരുന്നു; ആശുപത്രികളുമായി സഹകരിച്ച്‌ തൂഫാൻ കെയർ പദ്ധതികളും  (12 hours ago)

ഒരു വയസുള്ള കുട്ടിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടൽ; വിശദമായ അന്വേഷണം നടത്തണമെന്ന് മന്ത്രി  (12 hours ago)

കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കില്ല; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (12 hours ago)

രമ്യ ഹരിദാസ് എംഎൽഎ ഉൾപ്പെട്ട മർദ്ദനക്കേസ് ; പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ സംഭവമാണിതെന്ന് നേതാക്കൾ  (12 hours ago)

രണ്ടാം ജിസിസി തരംഗത്തിന് കേരളം സജ്ജം;അനുകൂല ഘടകങ്ങള്‍ എണ്ണിപ്പറഞ്ഞ് വ്യവസായ പ്രമുഖര്  (13 hours ago)

Malayali Vartha Recommends