Widgets Magazine
04
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.ജെ. റോയിയുടെ മരണം: ഒൻപത് പേജുള്ള ഡയറി കുറിപ്പുകൾ ആത്മഹത്യാക്കുറിപ്പായി കണക്കാക്കാനാവില്ലെന്ന് അന്വേഷണസംഘം...


കിഴക്കൻ കാറ്റ് തുണച്ചു: മഴയിൽ നനഞ്ഞ് മധ്യ-തെക്കൻ കേരളം...സംസ്ഥാനത്ത് ഏറ്റവും ഉയർന്ന UV വികിരണ നിരക്ക് രേഖപ്പെടുത്തിയത് പത്തനംതിട്ടയിലും, ഇടുക്കിയിലും...


ആ പെൺകുട്ടികൾക്ക് വേണ്ടി നിങ്ങൾ ഒരുക്കിയ അന്തി ചർച്ചയും വെറും നാടകമായിരുന്നോ...?


രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക വൈകൃതമുള്ളയാൾ; കുടുംബങ്ങളിൽ കയറി സ്ത്രീകളെ ചൂഷണം ചെയ്യുന്നു: വീണ്ടും ഗുരുതര ആരോപണങ്ങളുമായി എം.എ ഷഹനാസ്


രാഹുലിനെതിരായ അയോഗ്യതാ നീക്കം തെറ്റായ കീഴ്‌വഴക്കമെന്ന് കോൺഗ്രസ്; സംരക്ഷണം അത്ഭുതപ്പെടുത്തുന്നില്ലെന്ന് സി.പി.എം

തന്നോടുള്ള സ്‌നേഹം കാരണം ഒരു ആരാധിക നരമ്പ് മുറിച്ചെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍

20 JANUARY 2016 12:09 AM IST
മലയാളി വാര്‍ത്ത.

ആരാധികമാര്‍ക്ക് ഒരു തരം ഭ്രാന്താണ്. അവര്‍ ഇഷ്ടപെടുന്നത് എന്നെയല്ല ഞാന്‍ ചെയ്ത കഥാപാത്രങ്ങളെയാണെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. പക്ഷേ എന്നെ മനസിലാക്കി എന്നെങ്കിലും ഒരു ആരാധിക വന്നാല്‍ സ്വീകരിക്കുമെന്നും ഉണ്ണി പറഞ്ഞു. ഒരിക്കല്‍ ഒരു പെണ്‍കുട്ടി എന്നോടുളള സ്‌നേഹാധിക്യം കൊണ്ട് വെയിന്‍ കട്ട് ചെയ്തു. അതെനിക്ക് ശരിക്കും ഫീല്‍ ചെയ്തിരുന്നു. എന്നോടുള്ള സ്‌നേഹം കൊണ്ടാണെങ്കില്‍ പോലും അത് തെറ്റാണ്.
ഇത്തരക്കാര്‍ വാസ്തവത്തില്‍ എന്നെയല്ല എന്റെ കഥാപാത്രങ്ങളെയാണ് സ്‌നേഹിക്കുന്നത്. ഞാന്‍ എന്ന വ്യക്തി യഥാര്‍ത്ഥ ജീവിതത്തില്‍ എങ്ങനെയുളള ആളാണെന്ന് മനസിലാക്കാന്‍ അവര്‍ ശ്രമിക്കുന്നില്ല.
നേരിട്ട് ആരെയും പരിചയമില്ല. പുറത്തൊക്കെ പോകുമ്പോള്‍ പെണ്‍കുട്ടികള്‍ കൂടെ നിന്ന് ഫോട്ടോ എടുക്കും, സംസാരിക്കും. ചിലര്‍ ഞാന്‍ പോകുന്ന സ്ഥലങ്ങളൊക്കെ മനസ്സിലാക്കി അവിടേയ്ക്ക് ഗിഫ്റ്റുകളൊക്കെ അയയ്ക്കാറുണ്ട്. പലപ്പോഴും അതെന്റെ കൈയില്‍ എത്താറില്ല എന്നതാണ് സത്യം. ഫെയ്‌സ്ബുക്കിലാണെങ്കിലും ധാരാളം ഫെയ്ക്ക് അക്കൗണ്ടുകള്‍ ഉള്ളതുകൊണ്ട് ആരാധികമാരുടെ റസ്‌പോണ്‍സുകള്‍ മിക്കപ്പോഴും ഫെയ്ക്ക് അക്കൗണ്ടുകളിലേക്കാണ് പോവുക. ഐശ്വര്യ എന്നൊരു കുട്ടിയുണ്ട്. അത് ശരിയായ പേരാണോ എന്നുപോലും എനിക്കറിയില്ല. അവള്‍ എന്റെ എല്ലാ സിനിമകളും കാണും.
എന്നിട്ട് എന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കമന്റ് ചെയ്യും. അതില്‍ നെഗറ്റീവും പോസിറ്റീവുമായ കമന്റ്‌സ് കാണും.
ഞാന്‍ എന്തു ചെയ്യണം, ഏതുതരം സിനിമകള്‍ ചെയ്യണം എന്നൊക്കെ അഭിപ്രായം അറിയിക്കും. അങ്ങനെ എല്ലാക്കാര്യത്തിനും സപ്പോര്‍ട്ട് ചെയ്യും. എന്റെ സിനിമകളെല്ലാം ഡീറ്റെയ്‌ലായി റിവ്യൂ ചെയ്യാറുണ്ട്.
ആരാധന ഭ്രാന്തായി മാറിയ ഏതെങ്കിലും സാഹചര്യം? ഫെയ്‌സ്ബുക്കിലെ ഫെയ്ക്ക് അക്കൗണ്ട് വഴി ഒരു പെണ്‍കുട്ടി ഞാനുമായി ചാറ്റ് ചെയ്തു. ആണാണെന്നു കരുതിയാണ് ഞാന്‍ അടുത്തിടപെട്ടത്.
കുറെ കഴിഞ്ഞപ്പോള്‍ അവള്‍ ഉപയോഗിക്കുന്ന പദപ്രയോഗങ്ങളില്‍ സ്ത്രീത്വം ഫീല്‍ ചെയ്തു.
വളരെ വൈകി അതൊരു ഫെയ്ക്ക് ഐഡിയാണെന്ന് മനസ്സിലായി. അതൊരു പ്രശ്‌നമായി തീര്‍ന്നപ്പോള്‍ പോലീസില്‍ പരാതിപ്പെട്ടു.
ഒരിക്കല്‍ കോളജ് ഡേ ഉദ്ഘാടനത്തിന് ക്ഷണിച്ചുകൊണ്ട് ഒരു ഫോണ്‍ വന്നു. ഒരു ആണ്‍കുട്ടിയാണ് സംസാരിച്ചത്. ആ സമയം പാതിരാമണല്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുകയാണ്. അതിന്റെ ലൊക്കേഷനിലേക്ക് വരാന്‍ അയാളോട് ആവശ്യപ്പെട്ടു. പിറ്റേന്ന് വൈകുന്നേരം നാലരയോടുകൂടി നാല് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും എത്തി. ദൂരെ ഏതോ സ്ഥലത്തു നിന്നാണ് അവരെത്തിയത്.
ആണ്‍കുട്ടികളോടൊപ്പം ആ പെണ്‍കുട്ടിയെ കണ്ടപ്പോള്‍ എനിക്കെന്തോ വല്ലായ്ക തോന്നി.
തിരിച്ചുപോകുന്ന കാര്യം തിരക്കിയപ്പോള്‍ രാത്രി വീട്ടില്‍ ചെല്ലാന്‍ ലേറ്റാകുമെന്ന് അവര്‍ പറഞ്ഞു. അവിടെവച്ചു തന്നെ ആ പെണ്‍കുട്ടിയുടെ വീട്ടില്‍ വിളിച്ചു രാത്രി വൈകിയേ വരൂ എന്നറിയിച്ചു. എന്നിട്ട് സംസാരിച്ച് വേഗം പറഞ്ഞയച്ചു. കാരണം രാത്രി സമയത്ത് ആ പെണ്‍കുട്ടിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഉണ്ണിമുകുന്ദനെ കാണാന്‍ പോയതാണെന്നല്ലേ പറയൂ. അവരുപോയി അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എന്റെ ഫെയ്‌സ്ബുക്കില്‍ ഒരു മെസേജ്. ഇപ്പോള്‍ വന്നു കണ്ടവരുടെ കൂടെയുണ്ടായിരുന്ന കുട്ടിയാണ് ഞാന്‍. ഉണ്ണിയെ കാണാന്‍ വേണ്ടി മാത്രമാണ് ഞാനവിടെ വന്നത് എന്നൊക്കെ പറഞ്ഞു.
പണ്ടേ ഞാനല്പ്പം പേടിയുള്ള കൂട്ടത്തിലാണ് . ആ കുട്ടിയുടെ മെസേജ് കണ്ടതോടെ പേടിച്ച് ആ കോളജ് ഡേ ഫംഗ്ഷനുപോലും പോയില്ല.
വീട്ടില്‍ കല്യാണാലോചനയൊക്കെ തുടങ്ങി. എനിക്ക് 28 വയസ്സായെങ്കിലും കല്യാണം കഴിക്കാന്‍ മാനസികമായി തയ്യാറായിട്ടില്ല. ഭാവി വധുവിനെക്കുറിച്ച് വലിയ സങ്കല്പങ്ങളൊന്നുമില്ല. എന്നെ സഹിക്കുക എന്നുള്ളത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്.ഞാന്‍ വ്യക്തമായ ടൈംടേബിള്‍ വച്ച് ജീവിക്കുന്ന ആളാണ്. അതുകൊണ്ട് എന്നെപ്പോലെ തന്നെയുള്ള ഒരു കുട്ടിയായാല്‍ നല്ലത്. വീട്ടില്‍ അമ്മ പറയുന്നത് ''മുപ്പതുവയസ്സു കഴിഞ്ഞാല്‍ നിനക്ക് പെണ്ണുകിട്ടില്ല എന്നാണ്.
ഗുജറാത്തില്‍ നിന്നും കേരളത്തിലെത്തിയ ഉണ്ണി മുകുന്ദന്‍ വളരെ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ മലയാളി പെണ്‍കുട്ടികളുടെ സ്വപ്‌നങ്ങളില്‍ സ്ഥാനം പിടിച്ചത്. ബോളിവുഡ് താരങ്ങളെ അനുസ്മരിപ്പിക്കുന്ന ഉണ്ണിയാണ് മറ്റേതൊരു നായകനടനേക്കാള്‍ ന്യൂജന്‍ ആരാധികമാര്‍ക്ക് പ്രിയങ്കരന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക്‌സഭയില്‍ സംസാരിക്കുന്നതില്‍ നിന്ന് തന്നെ തടഞ്ഞു; സ്പീക്കര്‍ക്ക് കത്ത് അയച്ച് രാഹുല്‍ ഗാന്ധി  (1 hour ago)

പിണറായിസം അവസാനിപ്പിക്കാന്‍ പ്രവര്‍ത്തനം നടത്തുന്നുമെന്ന് പി അന്‍വര്‍  (1 hour ago)

മുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി  (1 hour ago)

മുംബൈയില്‍ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങളുടെ ചിറകുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു  (2 hours ago)

കളിച്ച് കളിച്ച് കളി കാര്യമായി;അപായച്ചങ്ങല വലിച്ച് ട്രെയിനിലെ യാത്രക്കാര്‍  (2 hours ago)

വീട്ടിനുള്ളില്‍ കുടുങ്ങിയ ദമ്പതികളെയും കൊച്ചുമകളെയും രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്  (2 hours ago)

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പൂജാരി അറസ്റ്റില്‍  (3 hours ago)

യുവതിയുടെ പരിഹാസ ചോദ്യത്തിന് കിടിലന്‍ മറുപടി നല്‍കി ദിയ കൃഷ്ണ  (3 hours ago)

റംസാന്‍ മാസത്തില്‍ കര്‍ണാടകയിലെ ഉറുദു മീഡിയം സ്‌കൂളുകളുടെ സമയം സര്‍ക്കാര്‍ പുനഃക്രമീകരിച്ചു  (5 hours ago)

വി കെ പ്രശാന്ത് എംഎല്‍എയുടെ വാഹനം തടഞ്ഞ് കൗണ്‍സിലര്‍  (5 hours ago)

കാത്തിരിക്കുന്നത് യുഎഇയിലെ ജയിൽ...സി.ജെ. റോയിയുടെ മരണത്തിന് പിന്നിലെ കാരണം !! എല്ലാം ആ ഡയറിക്കുറുപ്പിലുണ്ട് യു എ ഇയിൽ ജയിലിലാകുമെന്ന ഭയം !!  (5 hours ago)

സി ജെ റോയിയുടെ ജീവൻ എടുത്തത് 'ടാക്സ് ടെററിസം'? ഐടി പരിശോധനയ്ക്കെതിരായ കേസ് റോയ് പിൻവലിച്ചത് എന്തിന്? വിശദാംശങ്ങൾ തേടി ഉദ്യോഗസ്ഥർ  (5 hours ago)

പ്രവാസികൾക്ക് ആശ്വാസം! പെട്ടിയിലെ സ്വർണ്ണം ഇനി ഒളിച്ചുവെക്കേണ്ട! അന്തസ്സായി കുടുംബത്തേയ്ക്ക് കൊണ്ടുവരാം  (5 hours ago)

നാലര വര്‍ഷത്തിനുള്ളില്‍ മൂന്നര ലക്ഷത്തോളം വനിതകള്‍ക്ക് തൊഴില്‍ നല്‍കി: മന്ത്രി വീണാ ജോര്‍ജ്  (5 hours ago)

ഇന്ത്യൻ നേവിയിൽ ഓഫിസർ 260 ഒഴിവുകൾ , ഫെബ്രുവരി 24 വരെ അപേക്ഷിക്കാം  (5 hours ago)

Malayali Vartha Recommends