Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

നാല് ഭിത്തിക്കുള്ളില്‍ ചവിട്ടും തൊഴിയും കിട്ടി നീറി ഒടുങ്ങണ്ടവള്‍ അല്ല നമ്മുടെ പെണ്‍കുട്ടികള്‍! ജാസ്മിനെ പറ്റി കുറിപ്പ് വൈറല്‍

03 JANUARY 2025 12:56 PM IST
മലയാളി വാര്‍ത്ത

മലയാളികൾ ആരും തന്നെ മറക്കാത്ത ഒരു മുഖമാണ് ബിഗ് ബോസ് നാലാം സീസണിലൂടെ എത്തിയ ജാസ്മിന്‍ എം മൂസ . ഇപ്പോഴിതാ താരത്തിന്റെ ജീവിതത്തെപ്പറ്റി സോഷ്യല്‍ മീഡിയയിലൂടെ ഒരു കുറിപ്പ് വൈറല്‍ ആവുകയാണ്. കല്യാണം കഴിച്ച ആ രാത്രിയില്‍ തന്നെ അയാള്‍ ആദ്യം ചെയ്തത് കരണം തല്ലി പൊട്ടിക്കുകയായിരുന്നു. ഇന്ന് ഞാന്‍ എഴുതുന്നത് ജാസ്മിനെ കുറിച്ചാണ്. കോഴിക്കോട്ട് മുക്കം കാരി ജാസ്മിന്‍. വലിയ ഫാമിലിയാണ്, വാപ്പ, വല്യുമ്മ, ഇഷ്ടം പോലെ എളാപ്പമാരും അതിലേറെ കസിന്‍സുമൊക്കെയുണ്ട്. ഇവരൊക്കെയുള്ള സ്ഥലത്താണ് വളര്‍ന്നത്. എവിടെ നോക്കിയാലും ആരെങ്കിലുമൊക്കെയുണ്ടാകും. അവള്‍ ജനിച്ച അന്ന് തന്നെ അവളുടെ വാപ്പ എന്നെ ഇട്ടിട്ട് പോയി. അവളിതുവരെ കണ്ടിട്ടില്ല, മൂസ എന്നാണ് പേര്. അവളുടെ പേരിനൊപ്പം മൂസ എന്ന് ചേര്‍ത്തത് മനപ്പൂര്‍വ്വമാണ്. അതിനു കാരണം ആ പേരു വിളിക്കുമ്പോള്‍ ആ വ്യക്തിയെ വീണ്ടും വീണ്ടും വെറുക്കുകയാണെന്ന് ജാസ്മിന്‍ പറഞ്ഞു. ഉമ്മയായിരുന്നു വളര്‍ത്തിയത്. അവള്‍ക്ക് ബുദ്ധിയുറയ്ക്കുന്നതിന് മുന്‍പേ ഉമ്മ മറ്റൊരു വിവാഹം ചെയ്തു. അദ്ദേഹത്തെ പപ്പ എന്നാണ് വിളിക്കാറ്. ഉമ്മയെക്കാള്‍ ഒരുപിടി കൂടുതല്‍ ഇഷ്ടം പപ്പയോടാണ്. ഞാന്‍ ഒരല്‍പം റെസ്‌പെക്ട് കൊടുക്കുന്നുണ്ടെങ്കില്‍ അത് പപ്പയ്ക്കാണ്. പപ്പ വഴി എനിക്ക് രണ്ട് സഹോദരങ്ങളും സഹോദരിമാരുമുണ്ട്. അവശ്യത്തിനുള്ള ആഹാരവും വസ്ത്രവും കിട്ടുന്നുണ്ടായിരുന്നു, പക്ഷേ വേണ്ടത്ര സ്വാതന്ത്ര്യമില്ലായിരുന്നു. പശ്ചാത്തലം അതായിരുന്നു. വീട്ടില്‍ ആദ്യം ആഹാരം കഴിക്കുന്നത് ആണുങ്ങളായിരുന്നു. പെണ്ണുങ്ങള്‍ നോക്കി വെള്ളമിറക്കിയിരിക്കേണ്ട അവസ്ഥ. അതുമായൊക്കെ അന്ന് പൊരുത്തപ്പെട്ടാണ് കഴിഞ്ഞിരുന്നത്. അവള്‍ പ്ലസ്ടുവില്‍ പഠിക്കുമ്പോള്‍ ആ സമയത്ത് എനിക്കൊരു ആലോചന വന്നു. അതൊന്നും ഞാന്‍ അറിഞ്ഞിരുന്നില്ല. സ്‌കൂളില്‍ നിന്ന് വീട്ടിലെത്തിയപ്പോള്‍ ഉമ്മറത്ത് രണ്ട് പേരിരിക്കുന്നുണ്ടായിരുന്നു. ഉമ്മ പറഞ്ഞു ചായ കൊണ്ടു കൊടുക്കാന്‍. കൊടുത്തു, അതിനു പിന്നാലെ അവര്‍ പോയി. അത് കഴിഞ്ഞാണ് അവര്‍ ഇവളെ പെണ്ണ് കാണാന്‍ വന്നതാണ് എന്ന് ഉമ്മ പറയുന്നത്. പിന്നാലെ അവര്‍ വിളിച്ചു പെണ്ണിനെ ഇഷ്ടായി എന്ന് പറഞ്ഞു. പിന്നെല്ലാം നടന്നത് ശടപടേ എന്ന് പറയുമ്പോലെയായിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ വിവാഹ നിശ്ചയം നടന്നു. വീട്ടില്‍ നിന്ന് പയ്യനെ അന്വേഷിക്കാന്‍ പോയപ്പോള്‍ ഒരു ദുശീലവുമില്ലാത്ത നല്ല പയ്യനെന്ന റിപ്പോര്‍ട്ടാണ് കിട്ടിയത്. അതുകൊണ്ട് എല്ലാം പെട്ടെന്നായിരുന്നു.' അപ്പോഴാണ് അവള്‍ ഉമ്മയോട് പഠിക്കണം, ഇപ്പോള്‍ കല്യാണം കഴിക്കണ്ട എന്ന് പറഞ്ഞത്. പക്ഷേ കല്യാണമൊക്കെ നടന്നു. പിന്നെ മുന്നില്‍ പരീക്ഷകളിങ്ങനെ നിരത്തി വെക്കും. പതിനേഴര വയസ്സിലായിരുന്നു അതൊക്കെ നടന്നത്. അതവള്‍ക്ക് കൊടുത്ത പ്രെഷര്‍ വളരെ വലുതായിരുന്നു. അവള്‍ക്ക് ഹാന്‍ഡില്‍ ചെയ്യാന്‍ കഴിഞ്ഞില്ല. വീട് വിട്ട് പോകണമെന്നൊക്കെ തോന്നിയിട്ടുണ്ട്. പക്ഷേ മുക്കം വിട്ടൊരു സ്ഥലം അറിയില്ലായിരുന്നു. അറിയാമായിരുന്നുവെങ്കില്‍ പോയേനേ. എപ്പഴും പറയുന്നതിതായിരുന്നു. വീട് വിട്ട് പോയാല്‍ ഒന്നുകില്‍ നീ പീഢിപ്പിക്കപ്പെടും. വീടിന്റെ സംരക്ഷണത്തില്‍ നിന്ന് വിട്ടുമാറുകയാണല്ലോ, അല്ലെങ്കില്‍ വേശ്യയായി മാറി ഒരു വേശ്യാലയത്തിലെത്തിപ്പെടും എന്നായിരുന്നു അവര്‍ പറഞ്ഞിരുന്നത്. അതാണ് ഞാന്‍ കേട്ട് വളര്‍ന്നത്.' അങ്ങനെ അറക്കാന്‍ കൊണ്ടുപോകുന്ന ഒരു ആട്ടിന്‍ കുട്ടിയെ പോലെ വിവാഹം കഴിഞ്ഞു. ചെക്കനെ കണ്ടിട്ടില്ല. ആ രാത്രിയില്‍ അവള്‍ മുറിയില്‍ കാത്തിരുന്നെങ്കിലും അയാള്‍ വന്നില്ല. പിന്നെ അയാള്‍ വന്നപ്പോള്‍ ഭയാനകമായിരുന്നു. ഇവള്‍ അലറി കൂവി. നിലവിളിച്ചു. പിന്നീടാണ് മനസ്സിലായത് ഈ പയ്യന് ബുദ്ധി പ്രശ്‌നമുള്ള പയ്യന്‍ ആയിരുന്നു എന്ന്. പിറ്റേദിവസം അവളെ തിരികെ വീട്ടില്‍ കൊണ്ടുവന്നു. ഒരു വര്‍ഷം കഴിഞ്ഞ് ഡിവോഴ്‌സ് പള്ളി കമ്മിറ്റി കൊടുത്തു. ഭയങ്കര ഹാപ്പി ആയി. കെട്ടി ചൊല്ലിയവള്‍ എന്ന് എല്ലാവരും വിളിക്കുവാന്‍ തുടങ്ങി. 21 വയസ്സില്‍ വീണ്ടും ഇവളെ വിവാഹം ചെയ്യുവാന്‍ ഒരു ജിം ബോഡി ഉള്ള ഒരാള്‍ വന്നു. അയാള്‍ ഭയങ്കര ഓപ്പണ്‍ ആയിരുന്നു. ഇവള്‍ കാര്യങ്ങളെല്ലാം ധരിപ്പിച്ചു. ഞാന്‍ ഒരു വിവാഹമോചിത ആണെന്ന് പറഞ്ഞു. പഴയത് പഴയതല്ലേ എന്ന് അയാള്‍ പറഞ്ഞു. ഇവള്‍ക്ക് അദ്ദേഹത്തെ ഇഷ്ടമായി. ജാസ്മിന്‍ വിവാഹത്തിന് സമ്മതിച്ചു. കല്യാണം കഴിഞ്ഞ് ആദ്യത്തെ രാത്രിയില്‍ ഇയാള്‍ ആദ്യം ചെയ്തത് റൂമില്‍ വന്ന് മോന്തയ്ക്ക് ഒരൊറ്റ അടിയായിരുന്നു. നിന്ന നിപ്പില്‍ മരവിച്ചു പോയി. നീ രണ്ടാം കെട്ടല്ലേ, .ഇതൊക്കെ സഹിച്ച് വേണെങ്കില്‍ നിന്നാല്‍ മതി എന്ന് പറഞ്ഞു. നാട്ടില്‍ വളരെ മാന്യനും വീട്ടില്‍ ഭീകരനും ആയിരുന്നു അയാള്‍. വേറെ ഒരു മാര്‍ഗവും ഇല്ല. മയക്കുമരുന്നിന് അടിമയായ അയാളുടെ നിരന്തര ഉപദ്രവം. കയ്യില്‍ എല്ലാം അടിയുടെ നീല കറുത്ത പാട്. ആരും കാണാതിരിക്കുവാന്‍ ഫുള്‍ കൈ ഇട്ട് പുറത്തിറങ്ങി. രണ്ട് മാസം നിരന്തര പീഡനം. ഒടുവില്‍ അവള്‍ ഗര്‍ഭിണി ആയെന്ന വിവരം അറിഞ്ഞപ്പോള്‍ സന്തോഷിച്ചു.

ഒരു കുട്ടി ആവുമ്പോഴെങ്കിലും ഇയാള്‍ നേരെ ആകും എന്ന് കരുതി. ഗര്‍ഭിണി ആണെന്ന് അറിഞ്ഞ ആ നിമിഷം അയാള്‍ വയറില്‍ ആഞ്ഞു തൊഴിച്ചു. വേദന കൊണ്ട് അലറി വിളിച്ചു. ആശുപുത്രിയില്‍ അയാള്‍ കൊണ്ടുപോയില്ല. ആരോടും പറഞ്ഞില്ല. അവസാനം ജാസ്മിനെ നോക്കാന്‍ ആണെന്നുള്ള ഭാവത്തില്‍ ജാസ്മിന്‍ ഉമ്മയെ വിളിച്ചു. ഹോസ്പിറ്റലില്‍ പോയപ്പോള്‍ ഗര്‍ഭപാത്രത്തിന്റെ ട്യൂബ് പൊട്ടിയിരുന്നു. അടിയന്തര ശസ്ത്രക്രിയ ചെയ്തില്ലെങ്കില്‍ എന്തും സംഭവിക്കും . ഭര്‍ത്താവിനെ വിളിച്ചപ്പോള്‍ സര്‍ജറി ചെയ്യേണ്ട എന്ന് പറഞ്ഞു . അപ്പോഴാണ് അമ്മക്ക് മകള്‍ പന്തികേടിലാണെന്ന് മനസിലാകുന്നത്. സര്‍ജറി കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുമ്പോള്‍ ഒരു ഫോണ്‍. നിങ്ങളുടെ മകളെ എനിക്ക് വേണ്ട. അവളെ കെട്ടി ചൊല്ലണം എന്ന് പറഞ്ഞു. ആ സമയം ഇവള്‍ റെക്കോര്‍ഡ് ചെയ്തിരുന്ന കൊല്ലും, കെട്ടി തൂക്കും, ആത്മഹത്യ ആണെന്ന് വരുത്തും എന്ന പഴയ വോയ്‌സ് അമ്മയെ കേള്‍പ്പിച്ചു. അമ്മ ചോദിച്ചു നീ ഇതുവരെയും എന്തുകൊണ്ട് ഇത് പറഞ്ഞില്ല എന്ന്?
എന്തായാലും വയറ്റിലുള്ള കുട്ടി മരിച്ചു. നിരാശയിലേക്ക് വീണ്ടും വഴുതി. അവനെ വെറുതെ വിടില്ല എന്നു തീരുമാനിച്ചു. പോലീസ് സ്റ്റേഷനില്‍ കയറി ഇറങ്ങി. പക്ഷേ അയാള്‍ക്ക് നല്ല ഹോള്‍ഡ് ആയിരുന്നു. പെറ്റീഷന്‍ പോലും സ്വീകരിച്ചില്ല. അങ്ങനെ ജാസ്മിന്റെ സര്‍ട്ടിഫിക്കറ്റ് എല്ലാം അയാളുടെ വീട്ടില്‍ ആയിരുന്നു. അത് എടുക്കുവാന്‍ രണ്ടാമത് അമ്മയുമായി ആ വീട്ടില്‍ ചെന്നപ്പോള്‍ വീണ്ടും അമ്മയുടെ മുന്‍പില്‍ ഇട്ട് ചവിട്ടി.

ആ മനുഷ്യന്‍ ഒരു മൃഗമാവുകയായിരുന്നു. ഓപ്പറേഷന്‍ ചെയ്ത വയറിലെ ചവിട്ട് കാരണം ഉടന്‍ ഹോസ്പിറ്റലില്‍ പോയി. പിന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോയി. പോലീസുകാര്‍ എല്ലാം അയാളെ സഹായിക്കുകയായിരുന്നു. അമ്മയെ ഉപദ്രവിച്ച പേരില്‍ അയാളെ റിമാന്‍ഡ് ചെയ്തു. ജയിലില്‍ ഇട്ടു. അന്ന് ഒരു തീരുമാനം എടുത്തു, ഇനിയും ഞാന്‍ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും വേണ്ടി ചിന്തിക്കാതെ അവള്‍ക്ക് വേണ്ടി ചിന്തിക്കുമെന്ന്. അങ്ങനെ കേസ് ഒത്തുതീര്‍പ്പാക്കി. കാരണം അയാള്‍ക്ക് ജയിലില്‍ നല്ല ഹാപ്പി ആയിരുന്നു. ഇവള്‍ നാടുവിടുമെന്ന് മനസ്സിലാക്കിയ വീട്ടുകാര്‍ ഡോക്യുമെന്റ്‌സ് കത്തിച്ചു കളഞ്ഞു. പാസ്‌പോര്‍ട്ടും കളഞ്ഞു. അങ്ങനെ ആദ്യമായി കോഴിക്കോട് വിട്ടു, കൊച്ചിക്ക് യാത്ര ചെയ്തു. ഒരു ജിമ്മില്‍ ജോലിക്ക് കയറി. ജിം ഓണറിന്റെ അമ്മ മകളെ പോലെ നോക്കി. പിന്നീട് മാക്‌ഡൊണാള്‍ഡ്‌സില്‍ ജോലി ചെയ്തു. ഇപ്പോള്‍ ജാസ്മിനെ ലോകം അറിയപ്പെടുന്ന ഒരു ട്രെയിനര്‍ ആണ്. അവള്‍ ഈ ട്രോമ എല്ലാം അതിജീവിച്ചു. അവളുടെ സ്വയ അധ്വാനം കൊണ്ട് ബിഗ് ബോസില്‍ വരെ എത്തി. പ്രിയപ്പെട്ടവരെ ഒരു പെണ്‍കുട്ടി ജീവിതത്തില്‍ കൂടി പോയ നീറുന്ന അനുഭവമാണ് ഞാന്‍ എഴുതിയത്. നമ്മളുടെ പെണ്‍കുട്ടികളെ ഒരു ബാധ്യതയായി കണ്ട് എങ്ങനെങ്കിലും വല്ലവന്റെയും തലയില്‍ കെട്ടി വെച്ച് ബാധ്യത ഒഴിപ്പിക്കണം എന്നുള്ള ചിന്ത മാറ്റണം. അവള്‍ക്കും കൂടി ഇഷ്ടമുള്ളവരെ കൊണ്ട് മാത്രമേ വിവാഹം കഴിപ്പിക്കാവൂ. ഒരായുസ്സ് മുഴുവന്‍ ചവിട്ടേറ്റ് കിടക്കുന്ന എത്രയോ ജീവിതങ്ങളെ എനിക്കറിയാം. അവരെ കെട്ടിക്കുന്നതിന് മുന്‍പ് ആ പയ്യനെക്കുറിച്ചുള്ള ഡീറ്റെയില്‍സ് നാട്ടില്‍ പോയി അറിയണം. 6 മാസം എങ്കിലും തമ്മില്‍ സംസാരിച്ചു മനസ്സിലാക്കാന്‍ അവസരം കൊടുക്കണം. എന്നിട്ട് അവര്‍ക്ക് ഒന്നിക്കാന്‍ കഴിയും എന്ന് ബോധ്യപ്പെട്ടാല്‍ മാത്രം കെട്ടിക്കുക. നമ്മുടെ കുഞ്ഞുങ്ങളുടെ വിവാഹം നടത്തിക്കൊടുക്കുക എന്നുളളതല്ല അവരുടെ ഒരായുസ് മുഴുവന്‍ അവര്‍ക്ക് സമാധാനം നല്‍കുന്ന ഒരുവനെ കൊണ്ട് കെട്ടിക്കുക എന്നുളളതാണ് ചെയ്യേണ്ടത്. നാല് ഭിത്തിക്കുള്ളില്‍ ചവിട്ടും തൊഴിയും കിട്ടി നീറി ഒടുങ്ങണ്ടവള്‍ അല്ല നമ്മുടെ പെണ്‍കുട്ടികള്‍ ഉയര്‍ച്ച തന്നെ പ്രാപിക്കും...'
എന്നിങ്ങനെ പറഞ്ഞുകൊണ്ടാണ് ജെറി പൂവക്കാല കുറിപ്പ് അവസാനിയ്ക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

BIHAR നടുക്കം മാറാതെ നാട്  (35 minutes ago)

14 ജില്ലകളിലും ഒരേ അവസ്ഥ.  (1 hour ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ  (1 hour ago)

GIRL MISSING കർണ്ണാടക വനത്തിൽ വ്യാപക തിരച്ചിൽ;  (2 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (3 hours ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (3 hours ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (4 hours ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (4 hours ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (4 hours ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (4 hours ago)

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.  (4 hours ago)

മട്ടന്നൂരിൽ കല്ലേറ് .  (4 hours ago)

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....  (4 hours ago)

വെറും10 മിനിറ്റ് ലെബനൻ 'ഭും '  (4 hours ago)

Malayali Vartha Recommends