Widgets Magazine
26
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്ഥിരമായി കന്യാസ്ത്രീകളടക്കമുള്ള വനിത ജീവനക്കാ‍ർക്ക് അശ്ലീല സന്ദേശങ്ങൾ: ഫോണിൽ നിർണായക തെളിവുകൾ കണ്ടെത്തി പോലീസ്; കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതി ബാബു തോമസിനെ റിമാന്റ് ചെയ്തു...


കമലേശ്വരം ഇരട്ട ആത്മഹത്യ: ഉണ്ണികൃഷ്ണനെ പിന്തുണച്ച് ഒരു വിഭാഗം, ആരോപണങ്ങളുമായി ഗ്രീമയുടെ ബന്ധുക്കൾ....


ഷിജില്‍ ഒരു കൊടുംക്രിമിനൽ; ശാരീരിക ബന്ധത്തിന് കുഞ്ഞ് തടസമായതാണ് കൊലപാതകത്തിനു കാരണമെന്നും മൊഴി: ഇയാള്‍ നിരവധി സെക്സ് ചാറ്റ് ആപ്പുകളില്‍ അംഗമാണെന്നും നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും പോലീസ്...


ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി സുരക്ഷിതൻ: കപ്പൽ പടയെ മിഡിൽ ഈസ്റ്റിലേക്ക് അയച്ച് അമേരിക്ക...


അറസ്റ്റിലായ ഉണ്ണിക്കൃഷ്ണനെ പിന്തുണച്ച് കുടുംബം: സജിതയുടെ മകളോടുള്ള അമിത വാത്സല്യവും സ്വാർത്ഥതയുമാണ് ദാമ്പത്യം തകരാൻ കാരണം; ഗ്രീമയുടെയും ഉണ്ണിക്കൃഷ്ണന്റെയും സ്വകാര്യതയിൽ അനാവശ്യമായി ഇടപെട്ടു: ഹണിമൂൺ യാത്രയ്ക്കിടെ പോലും നിരന്തരം ഫോൺ ചെയ്ത് ശല്യപ്പെടുത്തി...

ഒരാളാണെങ്കിലും തെറ്റ് ചെയ്‌തെങ്കില്‍ തെറ്റ് തെറ്റ് തന്നെ, അതിനകത്ത് അങ്ങനെ ന്യായീകരണം ഒന്നും ഇല്ല; ഒരു സിനിമയും സിനിമ എന്നതിനപ്പുറം ജീവിതത്തെ സ്വാധീനിക്കാറില്ല എന്നതാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് ദിലീഷ് പോത്തന്‍

13 MARCH 2025 12:25 AM IST
മലയാളി വാര്‍ത്ത

സമൂഹത്തിലെ പല ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ലഹരിവേട്ടയില്‍ അറസ്റ്റിലായ നാലായിരത്തിലധികം ആളുകള്‍. ലഹരി ആര് ഉപയോഗിച്ചാലും തെറ്റാണെന്നും സിനിമയില്‍ ഉള്ളവര്‍ ഉപയോഗിച്ചാല്‍ അതിനെ ന്യായീകരിക്കില്ലെന്നും നടനും സംവിധായകനുമായ ദിലീഷ് പോത്തന്‍. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ലഹരിവേട്ടയില്‍ അറസ്റ്റിലായ നാലായിരത്തിലധികം ആളുകളില്‍ എത്ര സിനിമാക്കാര്‍ ഉണ്ടെന്ന് ദിലീഷ് പോത്തന്‍ ചോദിക്കുന്നു. സിനിമയില്‍ ലഹരി ഉപയോഗിക്കുന്നവര്‍ ഉണ്ടാകാം. കാരണം സിനിമയും സിനിമാക്കാരും ഈ സമൂഹത്തില്‍ ഉളളവര്‍ തന്നെയാണ്. പക്ഷേ സിനിമയില്‍ ഉള്ളവരെല്ലാം ലഹരി ഉപയോഗിക്കുന്നവരാണെന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ദിലീഷ് പോത്തന്‍ പറഞ്ഞു. 'ആവേശം' സിനിമയുടെ മേക്കപ്പ്മാന്‍ ലഹരികേസില്‍ പിടിയിലായതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം.

''കഴിഞ്ഞ രണ്ടുമൂന്നു ദിവസത്തെ പൊലീസിന്റെ ലഹരിവേട്ടയ്ക്കിടയില്‍ നാലായിരത്തിലധികം പേരെ അറസ്റ്റ് ചെയ്തുവെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. അതില്‍ എത്ര സിനിമാക്കാരെ അറസ്റ്റ് ചെയ്തു, എണ്ണം പറ. അതില്‍ ഡോക്ടേഴ്‌സ് ഉണ്ട്, ബിസിനസ്സുകാരുണ്ട്, പല പ്രഫഷനില്‍ ഉള്ളവരുണ്ട്. ഒരാളാണെങ്കിലും തെറ്റ് ചെയ്‌തെങ്കില്‍ തെറ്റ് തെറ്റ് തന്നെ. അതിനകത്ത് അങ്ങനെ ന്യായീകരണം ഒന്നും ഇല്ല.

സിനിമയില്‍ ലഹരി ഉപയോഗിക്കുന്നവര്‍ ഉണ്ടാകും, കാരണം സിനിമ ഈ സൊസൈറ്റിയില്‍ ഉള്ള സാധനം തന്നെയാണ്. അത് വേറെ പ്രത്യേകിച്ച് ഒരു സ്ഥലത്ത് ഉള്ളതൊന്നുമല്ല. തീര്‍ച്ചയായിട്ടും ഈ സമൂഹത്തില്‍ ലഹരി ഉപയോഗിക്കുന്നവര്‍ ഉണ്ടെങ്കില്‍ സിനിമയിലും ഉപയോഗിക്കുന്നവര്‍ ഉണ്ടാകും. പക്ഷേ അതില്‍ ക്രമാതീതമായിട്ടുള്ള ഒരു അളവ് ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല ഇതുവരെ. ഇതാണ് എന്റെ അഭിപ്രായം. ഏതു മേഖലയിലായാലും ഇത് ഒരു കാരണവശാലും അനുവദിക്കാന്‍ പറ്റുന്നതല്ല.

അനുവദനീയമല്ലാത്ത ഒരു സാധനവും നമുക്ക് ഇവിടെ പറ്റില്ല. സിഗരറ്റ്, മദ്യം ഒക്കെ ഇവിടെ നിയമപരമായി ഉപയോഗിക്കാവുന്ന സാധനമാണ്, പക്ഷേ എന്നാല്‍ പോലും നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് അത് ചെയ്യണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം. ലഹരി ഉപയോഗിക്കുന്ന ആളുകള്‍ എത്ര നാള്‍ ജീവിക്കും എന്നാണ് മനസ്സിലായിട്ടുള്ളത്, എത്ര നാള്‍ ആരോഗ്യത്തോടെ ഇരിക്കാന്‍ പറ്റും.

സിനിമയില്‍ എത്രപേര്‍ വഴിയില്‍ ഇറങ്ങി ബോംബ് പോെല പൊട്ടുന്നത് കണ്ടിട്ടുണ്ട്, സിനിമയില്‍ എത്രപേര് ലഹരി ഉപയോഗിച്ചിട്ട് തല്ലുണ്ടാക്കുന്നത് കണ്ടിട്ടുണ്ട് ? ഉപയോഗിക്കുന്നവര്‍ ഇല്ല എന്നല്ല ഞാന്‍ ഈ പറഞ്ഞതിന്റെ അര്‍ഥം, ഉണ്ടാവാം. സിനിമയും സിനിമയില്‍ പ്രവര്‍ത്തിക്കുന്നവരും ഒക്കെ ഈ സമൂഹത്തിന്റെ ഭാഗമാണ്. പക്ഷേ അത് അത്ര വലിയൊരു അളവാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ഭൂരിഭാഗം ആള്‍ക്കാരും ലഹരി ഉപയോഗിക്കുന്നവരാണെന്ന് എനിക്ക് തോന്നിയിട്ടില്ല.''

 

ഒരു സിനിമയും സിനിമ എന്നതിനപ്പുറം ജീവിതത്തെ സ്വാധീനിക്കാറില്ല എന്നതാണ് തന്റെ വ്യക്തിപരമായ അഭിപ്രായം എന്നും ദിലീഷ് പറയുന്നു. താന്‍ ഇതുവരെ ഒരു സിനിമ കണ്ടിട്ട് നന്നാകുകയോ, മോശമാകുകയോ ചെയ്തിട്ടില്ലെന്നും ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

''ലോകത്ത് മികച്ച സിനിമകള്‍ ഉണ്ടാകുന്നത് ഒരു ഫിലിം മേക്കര്‍ അയാള്‍ക്ക് വിലക്കുകള്‍ ഇല്ലാതെ സിനിമ എടുക്കുമ്പോഴാണെന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. അതേ സമയം തന്നെ ജീവിക്കുന്ന സമൂഹത്തോടും അതിലെ ആളുകളോടും ഉത്തരവാദിത്വവും ഫിലിംമേക്കര്‍ക്ക് വേണം. ഇതിനിടയിലൂടെ ബാലന്‍സ് ചെയ്ത് പോകുന്നതാണ് സിനിമ എന്നാണ് തോന്നുന്നത്.

 

സെന്‍സര്‍ നിയമങ്ങളില്‍ കൃത്യത വേണം. നമുക്ക് നിയമം ഉണ്ട് പക്ഷെ അത് കൃത്യമായി നടക്കുന്നുണ്ടോ എന്നത് സംശയമാണ്. കുട്ടികളെ കാണിക്കേണ്ട സിനിമകള്‍ കുട്ടികളെ കാണിക്കുക. അവരെ കാണിക്കരുതെന്ന് പറയുന്ന സിനിമ കാണിക്കാതിരിക്കുക. ഇത് ഓരോ രക്ഷിതാക്കളുടെയും ഉത്തരവാദിത്വമാണ്.

മുതിര്‍ന്നവര്‍ കാണേണ്ട സിനിമയെന്ന് പരസ്യം ചെയ്യുകയും മാതാപിതാക്കള്‍ തന്നെ കുട്ടികളെകൂട്ടി തിയറ്ററുകളില്‍ എത്തുകയും ചെയ്യുന്നത് ശരിയല്ല. ഇവിടെ സിനിമയ്ക്ക് ഒന്നും ചെയ്യാനില്ല. സിനിമയാണ് സമൂഹത്തെ വഴി തെറ്റിക്കുന്നെങ്കില്‍ സിനിമ എന്തെല്ലാം നല്ല സന്ദേശം നല്‍കുന്നുണ്ട്. അതൊക്കെ കണ്ട് ഈ സമൂഹം എന്നേ നന്നാകേണ്ടതാണ്. നല്ല സന്ദേശമുള്ള സിനിമ ചെയ്താല്‍ തിയറ്ററില്‍ ആളുവരില്ല അതാണ് അവസ്ഥ.''

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷുദ്രശക്തികളില്‍ നിന്നും തമിഴ് നാടിനെ രക്ഷിയ്ക്കുകയാണ് ദൗത്യമെന്ന് വിജയ്  (6 hours ago)

എട്ട് മാസം പ്രായമുള്ള കുട്ടി മരിച്ച നിലയില്‍  (6 hours ago)

ഇന്ത്യൻ സ്ത്രീകൾ സ്റ്റീരിയോടൈപ്പുകൾ തകർത്തു; വികസിത ഭാരതം ഒരു പങ്കാളിത്ത ഉത്തരവാദിത്വം– രാഷ്ട്രപതി  (7 hours ago)

ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന് ബിജെപി ഭരിക്കുന്ന കോർപറേഷൻ പിഴ ഈടാക്കിയത് സ്വാഭാവിക നടപടിയെന്ന് മേയർ വി വി രാജേഷ്  (7 hours ago)

തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ യുവാവ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ പ്രതിഷേധം ഇരുമ്പുന്നു. ബിസ്മീറിന്റെ ഭാര്യയുടെ വെളിപ്പെടത്തുല്‍ കൂടി പുറത്തുവന്നതോടെയാണ് പ്രതിഷേധങ്ങള്‍ ശക്തമായത്....  (7 hours ago)

മലയാളത്തിന്റെ മഹാനടന് പത്മഭൂഷണ്‍ പുരസ്‌കാരം  (9 hours ago)

വീണ ജോർജ് അറിഞ്ഞിരുന്നോ...! അലറിവിളിച്ചിട്ടും രോഗിയെ കൊന്നു ..!! സാർ..സാർ..നിയമസഭയിൽ ഈ നിലവിളി മാത്രമേ ഉള്ളൂ..!  (9 hours ago)

വി എസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍  (9 hours ago)

വി എസിന് പത്മവിഭൂഷൺ, മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷൺ....!  (10 hours ago)

ആണ്‍സുഹൃത്തിനൊപ്പം വിനോദസഞ്ചാരത്തിനെത്തിയ യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി  (10 hours ago)

ശിവൻകുട്ടിയുടെ ചെവിക്കുറ്റി കലക്കി VVR-ന്റെ മറുപടി..! മന്ത്രി പ്രോട്ടോക്കോൾ പാപ്പിച്ചാൻ വരല്ലേ....!നേരിൽ കാണും  (10 hours ago)

വിളപ്പിൽ ശാല സർക്കാർ ആശുപത്രിയിൽ ചികിത്സാ പിഴവ്; ശ്വാസം മുട്ടൽ അനുഭവപ്പെട്ട യുവാവിന് ദാരുണാന്ത്യം  (11 hours ago)

കോർപ്പറേഷൻ പിഴ ചുമത്തിയത് സ്വാഭാവിക നടപടി ; നടപടികളെക്കുറിച്ച് ഹൈക്കോടതിയെ അറിയിക്കേണ്ട ബാധ്യത കോർപ്പറേഷനുണ്ട്; ഫ്ലക്സ് ബോർഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്യണമെന്ന നിർദ്ദേശം ലംഘിച്ചതിന് പിഴ ഈടാക്കാന  (11 hours ago)

പി.എസ്.സിയെ നോക്കുകുത്തിയാക്കി പാര്‍ട്ടി ബന്ധുക്കള്‍ക്കു വേണ്ടി പിണറായി സര്‍ക്കാര്‍ നടത്തുന്ന ഈ നീക്കങ്ങള്‍ അവസാനിപ്പിക്കണം  (11 hours ago)

സ്വാതന്ത്ര്യമെന്നത് അവകാശമാണെന്നും അതിനായി പോരാടണമെന്നുമുള്ള ഒരു ജനതയുടെ നിശ്ചയ ദാർഢ്യത്തിന്റെ ഫലമാണ് ഇന്നത്തെ ജനാധിപത്യ ഇന്ത്യ; റിപ്പബ്ലിക്ക് ദിന സന്ദേശമറിയിച്ച് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ  (11 hours ago)

Malayali Vartha Recommends