എത്ര വലിയ അവാര്‍ഡായാലും അത് അര്‍ഹതപ്പെട്ട കലാകാരന്‍ വേണ്ടെന്നു വച്ചാല്‍ അതിന് പിന്നെ ആക്രിയുടെ വില മാത്രമായിരിക്കും ; ദേശീയ ചലച്ചിത്ര പുരസ്കാരം ബഹിഷ്കരിച്ച കലാകാരന്‍മാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും പുരസ്കാരം സ്വീകരിച്ചവരെ വിമര്‍ശിച്ചും സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി
ദേശീയ ചലച്ചിത്ര പുരസ്കാരം ബഹിഷ്കരിച്ച കലാകാരന്‍മാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും പുരസ്കാരം സ്വീകരിച്ചവരെ വിമര്‍ശിച്ചും സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. തൊഴുത്തില്‍കുത്തികളെ ചരിത്രം ജൂദാസായും ബ്രൂട്ടസായും അടയാളപ്പെടുത്തുമെന്നും പുരസ്‌കാര വിതരണം ബഹിഷ്‌കരിച്ച ജേതാക്കള്‍ക്ക് പടക്കം പൊട്ടുന്ന കൈയ്യടിയെന്നും ലിജോ ജോസഫ്.
എത്ര വലിയ അവാര്‍ഡായാലും അത് അര്‍ഹതപ്പെട്ട കലാകാരന്‍ വേണ്ടെന്നു വച്ചാല്‍ അതിന് പിന്നെ ആക്രിയുടെ വില മാത്രമായിരിക്കും. താന്‍ പറഞ്ഞത് ആര്‍ക്കെങ്കിലും പൊള്ളുന്നുണ്ടെങ്കില്‍ അവരുടെ മുഖത്ത് കാറി നീട്ടി തുപ്പുകയാണെന്നും പെല്ലിശ്ശേരി പറഞ്ഞു. ഒപ്പം അപമാനിക്കപ്പെട്ട കലാകാരന്‍മാര്‍ക്ക് ഐക്യദാര്‍ഢ്യമെന്നും ലിജോ ജോസ് കൂട്ടിച്ചേര്‍ത്തു. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഇങ്ങനെ പ്രതികരിച്ചത്.
ഫേസ്ബുക്‌പോസ്റ്റിന്റെ പൂർണ രൂപത്തെ ഇങ്ങനെ ;
കലാകാരൻ തിരസ്കരിച്ച ദേശീയ അവാർഡിന് ആക്രിയുടെ വില പോലും ഇല്ലെന്നുള്ളതാണ് സത്യം . ഏത് ഉടയതമ്പുരാനായാലും തൊഴുത്തിൽ കുത്തികളെ ചരിത്രം ജൂദാസായും ബ്രൂട്ടസായും അടയാളപ്പെടുത്തും.
പടക്കം പൊട്ടുന്ന കയ്യടി
സ്വർണ്ണ പൊതി വലിച്ചെറിഞ്ഞവരുടെ ചങ്കുറ്റത്തിന് .കാറി നീട്ടിയൊരു തുപ്പ്
മേൽ പറഞ്ഞത് പൊള്ളുന്നവരുടെ മുഖത്ത് .
ഉരുക്കിന്റെ കോട്ടകൾ ,
ഉറുമ്പുകൾ കുത്തി മറിക്കും .
കയ്യൂക്കിൻ ബാബേൽ ഗോപുരം ,
പൊടിപൊടിയായ് തകർന്നമരും .
അപമാനിക്കപ്പെട്ട കലാകാരന്മാർക്ക്
ഐക്യദാർഢ്യം .
https://www.facebook.com/Malayalivartha