മൂന്നാംകിട ചാനലിന്റെ അവാര്‍ഡായിരുന്നെങ്കില്‍ ആര് കൊടുത്താലും ഇവർ ഇളിച്ചു കൊണ്ട് വാങ്ങിയേനെ ; ആര് തരുന്നു എന്നതിലല്ല നമ്മുടെ രാജ്യം നമ്മുക്ക് തരുന്ന ഒരു ആദരമായി വേണം ദേശീയ അവാര്‍ഡിനെ കാണേണ്ടിയിരുന്നത് ; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്
ദേശീയ ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങ് ബഹിഷ്‌കരിച്ച മലയാള സിനിമയിലെ താരങ്ങൾക്കെതിരെ വിമര്‍ശനവുമായി നടന്‍ സന്തോഷ് പണ്ഡിറ്റ്. ഏതെങ്കിലും മൂന്നാംകിട ചാനല്‍ നല്‍കുന്ന അവാര്‍ഡായിരുന്നെങ്കില്‍ ആര് കൊടുത്താലും ഇവരൊക്കെ ഇളിച്ചു കൊണ്ടുപോയി അത് വാങ്ങുമായിരുന്നെന്ന് സന്തോഷ് പണ്ഡിറ്റ് വിമർശിച്ചു.
തനിക്കായിരുന്നു ദേശീയ അവാര്‍ഡ് കിട്ടിയിരുന്നതെങ്കില്‍ ഒരു പഞ്ചായത്ത് മെമ്പര്‍ തന്നാല്‍ പോലും ഞാന്‍ സന്തോഷത്തോടെ പോയി വാങ്ങിയേനെ. ആര് തരുന്നു എന്നതിലല്ല നമ്മുടെ രാജ്യം നമ്മുക്ക് തരുന്ന ഒരു ആദരമായി വേണം ദേശീയ അവാര്‍ഡിനെ കാണേണ്ടിയിരുന്നതെന്നും സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ ;
എനിക്കായിരുന്നു ദേശീയ അവാര്‍ഡ് കിട്ടിയിരുന്നതെങ്കില്‍ ഒരു പഞ്ചായത്ത് മെമ്പര്‍ തന്നാല്‍ പോലും ഞാന്‍ സന്തോഷത്തോടെ പോയി വാങ്ങിയേനെ....ആരു തരുന്നു എന്നതിലല്ല നമ്മുടെ രാജ്യം നമ്മുക്ക് തരുന്ന ഒരാദരം ആയി വേണം ദേശീയ അവാര്‍ഡിനെ കാണേണ്ടിയിരുന്നത്..
(വാല്‍കഷ്ണം - ഏതെങ്കിലും ഒരു മൂന്നാകിട ചാനല്‍ കൊടുക്കുന്ന അവാര്‍ഡ് ആയിരുന്നേല്‍ ആരു കൊടുത്താലും ഇവര്‍ ഇളിച്ചു കൊണ്ട് പോയി വാങ്ങുമായിരുന്നു)
ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കളില്‍ 11 പേര്‍ക്ക് മാത്രം രാഷ്ട്രപതിയും മറ്റുള്ളവര്‍ക്ക് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രിയും പുരസ്‌കാരം സമ്മാനിക്കുമെന്ന തീരുമാനത്തിനെതിരെയാണ് അവാര്‍ഡ് ജേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha