Widgets Magazine
20
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...


'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...


ഡയറിയിലെ ആദ്യ 9 പേജുകൾ ചതിച്ചു! സാധാരണ വരുമാനത്തിന് പുറമെ 20 കോടിയുടെ സമാന്തര ഇടപാടുകൾ; എക്സാലോജിക് കേസിൽ ഇ.ഡി അന്വേഷണം കടുപ്പിക്കുന്നു...


അപ്പൂപ്പാ എന്ന് വിളിച്ച് അവൾ പൊട്ടിക്കരഞ്ഞു, ആ അഭിനയത്തിൽ ഞെട്ടിപ്പോയി! കരുവാറ്റയിൽ വാതിൽ പൊളിച്ച് ആദ്യം അകത്തുകയറിയ ദൃക്‌സാക്ഷിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

കോഴയില്‍ മുങ്ങുന്ന കേരളം: പുതിയ മദ്യനയവും യുഡിഎഫും

14 APRIL 2015 03:04 PM IST
അഡ്വ. ജോണ്‍സണ്‍ മനയാനി

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

അഴിമതി ആരോപണങ്ങള്‍ക്കു പിന്നിലെ രാഷ്ട്രീയ തട്ടിപ്പുകള്‍ തുറന്നു കാട്ടുകയാണ് അഡ്വ. ജോണ്‍സണ്‍ മനയാനി. കഴിഞ്ഞ 35 വര്‍ഷമായി കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തുവരുന്ന അഡ്വ. ജോണ്‍സണ്‍ മനയാനിയുടെ കോഴയില്‍ മുങ്ങുന്ന കേരളം എന്ന പുസ്തകത്തിലെ പ്രസക്ത ഭാഗങ്ങള്‍ പരമ്പരയായി മലയാളിവാര്‍ത്തയില്‍ പ്രസിദ്ധീകരിച്ച് വരികയാണ്. പരമ്പരയുടെ പതിനഞ്ചാം ഭാഗമാണിത്.
സംസ്ഥാനത്തു പഞ്ചനക്ഷത്രപദവിക്കു താഴെയുള്ള മുഴുവന്‍ ബാറുകളും അടച്ചുപൂട്ടാന്‍ യുഡിഎഫ് യോഗം സര്‍ക്കാരിനോടു ശിപാര്‍ശചെയ്തു. നിലവാരമില്ലാത്തതിന്റെ പേരില്‍ അടച്ചുപൂട്ടിയ 418 ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കില്ല. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന 312 ബാറുകളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കുന്നതു സംബന്ധിച്ചു നിയമവിദഗ്ദ്ധരുമായി കൂടിയാലോചന നടത്തും. ഞായറാഴ്ചകളില്‍ മദ്യവില്പന നിര്‍ത്തലാക്കും.
ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന 312 ബാറുടമകളില്‍നിന്നും ഈ വര്‍ഷത്തേക്കുള്ള ലൈസന്‍സ് ഫീസ് വാങ്ങിയതിനാല്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്പിക്കുന്നതില്‍ നിയമക്കുരുക്ക് ഉണ്ടോ എന്നു പരിശോധിച്ചാകും തുടര്‍നടപടി. അടുത്തവര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ സംസ്ഥാനത്തു പഞ്ചനക്ഷത്രപദവിയുള്ള ബാറുകള്‍ക്കുമാത്രം പ്രവര്‍ത്തനാനുമതി നല്കിയാല്‍ മതിയെന്നാണ് യുഡിഎഫ് ശിപാര്‍ശയെന്നു യോഗത്തിനുശേഷം യുഡിഎഫ് ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ഇക്കാര്യം അടുത്ത മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചചെയ്യും.
സംസ്ഥാനത്തു പുതുതായി ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കില്ല. നിലവിലുള്ള ഔട്ട്‌ലെറ്റുകളില്‍ 10 ശതമാനംവച്ച് ഓരോ വര്‍ഷവും പൂട്ടും. ഞായറാഴ്ചകളില്‍ മദ്യവില്പന ഉണ്ടാവില്ല. ഇതോടെ വര്‍ഷത്തില്‍ നിലവിലുള്ള ഡേയ്ക്കു പുറമേ 52 ദിവസങ്ങള്‍കൂടി െ്രെഡ ഡേ ആയിരിക്കും. മദ്യരഹിതകേരളം എന്നതാണ് യുഡിഎഫിന്റെ മദ്യനയം.
മദ്യത്തിനെതിരേയുള്ള ബോധവത്കരണത്തിനു ബിവറേജ് കോര്‍പറേഷന്റെ വരുമാനത്തിന്റെ ഒരു ശതമാനം ഉപയോഗിക്കും. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചു മദ്യത്തിനെതിരായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ബിവറേജസ് കോര്‍പറേഷന്‍ വഴി വിതരണംചെയ്യുന്ന വീര്യകൂടിയ മദ്യത്തിന്റെ ലഭ്യത കുറയ്ക്കും. ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകും.
കള്ളുചെത്തു വ്യവസായത്തെ പ്രോത്സാഹിപ്പിക്കും. ചെത്തുതൊഴിലാളികള്‍ക്കു തൊഴില്‍ സംരക്ഷണം ഉറപ്പാക്കും. തെങ്ങിന്റെയും കള്ളുചെത്തു തൊഴിലാളികളുടെയും എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഷാപ്പ് അനുവദിക്കുകയുള്ളൂ. മദ്യലഭ്യത ഘട്ടംഘട്ടമായി കുറയ്ക്കുക എന്നതാണു യുഡിഎഫിന്റെ ലക്ഷ്യം.

ബാറുകള്‍ അടച്ചുപൂട്ടുന്നതോടെ പ്രതിസന്ധിയിലാകുന്ന തൊഴിലാളികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ബാറുകളിലെ തൊഴിലാളികള്‍ക്കു സ്വയം തൊഴില്‍ കണ്ടെത്താന്‍ വായ്പ ലഭ്യമാക്കും. ഓരോ വര്‍ഷവും നിര്‍ത്തലാക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ തൊഴിലാളികളെ പുനരധിവസിപ്പിക്കും. ഈ പദ്ധതികള്‍ക്കായി ബിവറേജ് കോര്‍പറേഷന്റെ വരുമാനത്തില്‍നിന്നുള്ള അഞ്ചു ശതമാനം ഉപയോഗിക്കും. മദ്യത്തിന് അടിമകളായവരെ ചികിത്സിക്കുന്നതിനായുള്ള ഡിഅഡിക്ഷന്‍ സെന്ററുകള്‍ക്കുള്ള സഹായം വിപുലപ്പെടുത്തും.

തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ പുനര്‍ജനി2030:

തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ പുനര്‍ജനി2030 എന്ന പദ്ധതി നടപ്പാക്കും. ഇതിനായി സംസ്ഥാനത്തെ 334 ലക്ഷം ജനങ്ങളുടെയും പങ്കാളിത്തം ഉണ്ടാകണം. ഒരു ദിവസത്തെ വരുമാനം ഓരോരുത്തരും ഈ പദ്ധതിയിലേക്കു നല്കണമെന്നും മുഖ്യമന്ത്രി ആഹ്വാനംചെയ്തു. പത്തുവര്‍ഷംകൊണ്ടു സമ്പൂര്‍ണമദ്യനിരോധനം എന്നതാണു ലക്ഷ്യം. സമ്പൂര്‍ണ മദ്യനിരോധനത്തെ ഉള്‍ക്കൊള്ളാന്‍ കേരളം സജ്ജമാകണം. ഈ നടപടിക്ക് ജനങ്ങളുടെ പൂര്‍ണപിന്തുണ ഉണ്ടാകണം. 9,000 കോടി രൂപയാണ് മദ്യം വിറ്റ് സംസ്ഥാനത്തിനു ലഭിക്കുന്നത്.

എന്നാല്‍, അതിന്റെ ഇരട്ടിയിലേറെയാണു മദ്യംമൂലമുള്ള ദുരിതങ്ങള്‍ക്കായി ചെലവിടേണ്ടിവരുന്നത്. യുഡിഎഫില്‍ ഐകകണ്‌ഠ്യേനയാണു മദ്യനയത്തിനു അംഗീകാരം ലഭിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു. യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, മന്ത്രിമാരായ കെ.എം. മാണി, പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, ഘടകകക്ഷി നേതാക്കളായ എ.എ. അസീസ് എം.എല്‍.എ., ജോണി നെല്ലൂര്‍, സി.പി. ജോണ്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. (ദീപിക 22/8/2014). 21/8/2014ല്‍ തീരുമാനമായ യുഡിഎഫ് മദ്യനയത്തെ സംബന്ധിച്ച് 22/8/2014ലെ ദീപിക ദിനപത്രത്തിലെ രാഷ്ട്രീയകാര്യ ലേഖകന്റെ ലേഖനം മദ്യനയത്തിലെ അടിയൊഴുക്കുകള്‍ വ്യക്തമാക്കുന്നു.

സുധീരന്‍ തുടങ്ങി; ഉമ്മന്‍ ചാണ്ടി പൂര്‍ത്തിയാക്കി:

സുധീരന്‍ തുടങ്ങിവച്ചത് ഉമ്മന്‍ചാണ്ടി പൂര്‍ത്തീകരിച്ചു. യു.ഡി.എഫിലും കോണ്‍ഗ്രസിലും പൊട്ടിത്തെറിക്കു വഴിവച്ച പ്രശ്‌നത്തിനു യു.ഡി.എഫ് യോഗം രണ്ടുമണിക്കൂര്‍കൊണ്ടു പരിഹാരം കണ്ടു. മദ്യവിരുദ്ധ പ്രവര്‍ത്തകരിലെ ശുഭാപ്തിവിശ്വാസികള്‍പോലും പ്രതീക്ഷിച്ചതിനുമപ്പുറത്തേക്കു പോയ യു.ഡി.എഫ് തീരുമാനം സംസ്ഥാന രാഷ്ട്രീയത്തെയും ഞെട്ടിച്ചു.
418 ബാറുകളുടെ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരനും വ്യത്യസ്ത ദ്രുവങ്ങളിലായിരുന്നു.

പല വേദികളിലും ചര്‍ച്ചകളിലും സംസാരിച്ചിട്ടും യോജിപ്പിലെത്താന്‍ സാധിക്കാത്തത്ര അകന്നുനിന്ന നിലപാടുകളായിരുന്നു ഇരുവരുടേതും. യു.ഡി.എഫ് യോഗത്തിലേക്കെത്തിയപ്പോള്‍ ഘടകകക്ഷികളെല്ലാം സുധീരന്റെ നിലപാടിനൊപ്പമെന്ന നിലയുമെത്തി. യു.ഡി.എഫ് യോഗത്തിന്റെ തലേന്ന് സമ്പൂര്‍ണ മദ്യനിരോധനമെന്ന നിലപാട് ഉമ്മന്‍ ചാണ്ടി പക്ഷം പുറത്തുവിട്ടപ്പോള്‍ അതിനെ രാഷ്ട്രീയതന്ത്രമെന്ന നിലയില്‍ മാത്രമാണ് എല്ലാവരും കണ്ടത്. എന്നാല്‍, അതു വെറും തന്ത്രമല്ലെന്ന് ഉമ്മന്‍ ചാണ്ടി തെളിയിച്ചു.
യോഗത്തില്‍ ആദ്യം പ്രസംഗിച്ച വി.എം. സുധിരന്‍ ദിവസങ്ങളായി പറഞ്ഞുവരുന്ന കാര്യങ്ങള്‍ തന്നെ ആവര്‍ത്തിച്ചു. അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കാന്‍ പാടില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയായിരുന്നു സുധീരന്‍. പിന്നാലെ പ്രസംഗിച്ച രമേശ് ചെന്നിത്തല മദ്യലഭ്യത കുറയ്ക്കുന്നതിനായി സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിവരിച്ചു. ഈ രംഗത്തു സര്‍ക്കാര്‍ ഒട്ടേറെ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നായിരുന്നു രമേശിന്റെ പ്രസംഗത്തിന്റെ കാതല്‍. കാമ്പസുകളിലെ മയക്കുമരുന്നുപയോഗത്തിനെതിരേയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു ശക്തി കൂട്ടേണ്ടതുണ്ടെന്നും രമേശ് പറഞ്ഞു. സമ്പൂര്‍ണ മദ്യനിരോധനമെന്ന ആവശ്യത്തിനു തുടക്കമിട്ടതും രമേശ് ആയിരുന്നു.
. കെ.എം. മാണിയും ഈ ആവശ്യത്തെ പിന്താങ്ങി. ബിവറേജ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ കുറയ്ക്കണമെന്ന ആശയം മുന്നോട്ടുവച്ചത് ജോണി നെല്ലൂരാണ്. നിലവിലെ നിലവാരമില്ലാത്ത ബാറുകളും പൂട്ടണമെന്നും ജോണി ആവശ്യപ്പെട്ടു.. സമ്പൂര്‍ണ മദ്യനിരോധനമെന്ന ആശയത്തെക്കുറിച്ച് അല്പം സംശയമെങ്കിലും പ്രകടിപ്പിച്ചത് സി.പി. ജോണ്‍ മാത്രമാണ്. പെട്ടെന്നു മദ്യനിരോധനം നടപ്പിലാക്കിയാല്‍ വിജയിപ്പിക്കാനാകുമോയെന്നു ജോണ്‍ ചോദിച്ചു.

അടച്ചുപൂട്ടിയ ബാറുകളിലെ തൊഴിലാളികളുടെ കാര്യത്തില്‍ പരിഹാരം വേണമെന്ന് ആര്‍.എസ്.പി. യും ആവശ്യപ്പെട്ടു. പൂട്ടിയ ബാറുകള്‍ തുറക്കണമെന്ന് ആരും ആവശ്യപ്പെട്ടില്ല. പ്രവര്‍ത്തിക്കുന്നവയില്‍ നിലവാരമില്ലാത്തവ പൂട്ടണമെന്നു ചിലര്‍ പറഞ്ഞു. ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ എണ്ണം കുറയ്ക്കണമെന്ന് ഒരാള്‍ പറഞ്ഞു.
ഒടുവിലായി പ്രസംഗിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കുറിപ്പു തയാറാക്കിയാണു വന്നത്. മദ്യനയം തന്നെയാണു മുഖ്യമന്ത്രി അവതരിപ്പിച്ചത്. അടച്ചുപൂട്ടിയതു കൂടാതെ നിലവിലുള്ള ബാറുകളും പൂട്ടണമെന്ന അദ്ദേഹത്തിന്റെ അഭിപ്രായം ഏവരെയും അമ്പരപ്പിച്ചു. ആര്‍ക്കും ഒരു സൂചനയും നല്‍കാതെയായിരുന്നു മുഖ്യമന്ത്രി യോഗത്തില്‍ നിലപാടു പ്രഖ്യാപിച്ചത്.
മാസാദ്യം കൂടാതെ സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ ദിവസങ്ങളില്‍ക്കൂടിഡേ പ്രഖ്യാപിക്കണമെന്നു സുധീരന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എല്ലാ ഞായറാഴ്ചകളിലും െ്രെഡ ഡേ ആക്കണമെന്നുതന്നെ മുഖ്യമന്ത്രി പറഞ്ഞു. വര്‍ഷം പത്തുശതമാനം വീതം ഔട്ട്‌ലെറ്റുകള്‍ നിര്‍ത്തലാക്കണമെന്നും ഉമ്മന്‍ ചാണ്ടി നിര്‍ദ്ദേശിച്ചു.

ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദ്ദേശങ്ങളോടു നേരിയ എതിര്‍പ്പു പ്രകടിപ്പിക്കാന്‍പോലും ആരും മുതിര്‍ന്നില്ല. ചില കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്ന നിര്‍ദ്ദേശങ്ങളും ചര്‍ച്ചകളും മാത്രം. നിമിഷങ്ങള്‍ക്കകം നയമായി.രാഷ്ട്രീയമായി പറഞ്ഞാല്‍ സുധീരനെയും കടത്തിവെട്ടുകയായിരുന്നു ഉമ്മന്‍ ചാണ്ടി. ബാര്‍ മുതലാളിമാര്‍ക്കുവേണ്ടി സംസാരിക്കുന്നു എന്ന ആക്ഷേപം ഉയര്‍ത്തിയവര്‍ക്കുള്ള മറുപടികൂടിയാണ് അദ്ദേഹം പുതിയ നയം പ്രഖ്യപിച്ചതെന്നു കരുതാം.
അടച്ചുപൂട്ടിയ ബാറുകളിലെ തൊഴിലാളികളുടെ കാര്യത്തില്‍ പരിഹാരം വേണമെന്ന് ആര്‍.എസ്.പി. യും ആവശ്യപ്പെട്ടു. പൂട്ടിയ ബാറുകള്‍ തുറക്കണമെന്ന് ആരും ആവശ്യപ്പെട്ടില്ല. പ്രവര്‍ത്തിക്കുന്നവയില്‍ നിലവാരമില്ലാത്തവ പൂട്ടണമെന്നു ചിലര്‍ പറഞ്ഞു. ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ എണ്ണം കുറയ്ക്കണമെന്ന് ഒരാള്‍ പറഞ്ഞു.
ഒടുവിലായി പ്രസംഗിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കുറിപ്പു തയാറാക്കിയാണു വന്നത്. മദ്യനയം തന്നെയാണു മുഖ്യമന്ത്രി അവതരിപ്പിച്ചത്. അടച്ചുപൂട്ടിയതു കൂടാതെ നിലവിലുള്ള ബാറുകളും പൂട്ടണമെന്ന അദ്ദേഹത്തിന്റെ അഭിപ്രായം ഏവരെയും അമ്പരപ്പിച്ചു. ആര്‍ക്കും ഒരു സൂചനയും നല്‍കാതെയായിരുന്നു മുഖ്യമന്ത്രി യോഗത്തില്‍ നിലപാടു പ്രഖ്യാപിച്ചത്.
മാസാദ്യം കൂടാതെ സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ ദിവസങ്ങളില്‍ക്കൂടിഡേ പ്രഖ്യാപിക്കണമെന്നു സുധീരന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എല്ലാ ഞായറാഴ്ചകളിലും െ്രെഡ ഡേ ആക്കണമെന്നുതന്നെ മുഖ്യമന്ത്രി പറഞ്ഞു. വര്‍ഷം പത്തുശതമാനം വീതം ഔട്ട്‌ലെറ്റുകള്‍ നിര്‍ത്തലാക്കണമെന്നും ഉമ്മന്‍ ചാണ്ടി നിര്‍ദ്ദേശിച്ചു.
ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദ്ദേശങ്ങളോടു നേരിയ എതിര്‍പ്പു പ്രകടിപ്പിക്കാന്‍പോലും ആരും മുതിര്‍ന്നില്ല. ചില കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്ന നിര്‍ദ്ദേശങ്ങളും ചര്‍ച്ചകളും മാത്രം. നിമിഷങ്ങള്‍ക്കകം നയമായി.രാഷ്ട്രീയമായി പറഞ്ഞാല്‍ സുധീരനെയും കടത്തിവെട്ടുകയായിരുന്നു ഉമ്മന്‍ ചാണ്ടി. ബാര്‍ മുതലാളിമാര്‍ക്കുവേണ്ടി സംസാരിക്കുന്നു എന്ന ആക്ഷേപം ഉയര്‍ത്തിയവര്‍ക്കുള്ള മറുപടികൂടിയാണ് അദ്ദേഹം പുതിയ നയം പ്രഖ്യപിച്ചതെന്നു കരുതാം.

എങ്കിലും ഈ പ്രസ്ഥാനത്തിനു തുടക്കം കുറിച്ച വി.എം. സുധീരന് ഈ തീരുമാനത്തിലേക്കു കാര്യങ്ങള്‍ എത്തിച്ചതില്‍ തീര്‍ച്ചയായും അഭിമാനിക്കാം. ചാരായനിരോധനത്തിനുശേഷം മദ്യമേഖലയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കൈക്കൊള്ളുന്ന ഏറ്റവും വിപ്ലവകരമായ തീരുമാനമാണിത്. ഈ തീരുമാനം നടപ്പിലാക്കുമ്പോള്‍ സര്‍ക്കാരിന് ഏറെ വെല്ലുവിളികളെയും നേരിടേണ്ടിവരും.
ബാറുകള്‍ ഇല്ലാതാകുന്നതോടെ വ്യാജമദ്യം തടയുക എന്ന വെല്ലുവിളി ആദ്യത്തേത്. ഇപ്പോള്‍തന്നെ സാമ്പത്തികപ്രതിസന്ധിയില്‍ നട്ടംതിരിയുന്ന സര്‍ക്കാരിനുണ്ടാകുന്ന വരുമാനനഷ്ടം അടുത്തത്. മദ്യത്തില്‍നിന്നുള്ള വരുമാനം വേണ്ടെന്നൊക്കെ പൊതുവേദിയില്‍ പ്രസംഗിക്കുമ്പോഴും അതില്‍ സംസ്ഥാനം വല്ലാതെ ആശ്രയിച്ചിരുന്നു എന്നതു സത്യമാണ്. അതുപോലെതന്നെ ബാറുകളിലും ബിവറേജ് ഷോപ്പുകളില്‍ ജോലിചെയ്യുന്നവരുടെ പുനരധിവാസവും വെല്ലുവിളി തന്നെ.\'\'
പ്രഖ്യാപനത്തിനു പിന്നിലെ ലക്ഷ്യം എന്തായാലും ഇനി ആര്‍ക്കും ദുരുദ്ദേശ്യംപോലും ആരോപിക്കാന്‍ സാധിക്കില്ല. ഇഷ്ടപ്പെടാത്തവര്‍ക്കു വിമര്‍ശിക്കാനും സാധിക്കില്ല. പ്രതിപക്ഷകക്ഷികള്‍ പ്രതികരണംപോലും അറിയിച്ചിട്ടില്ല. തുപ്പാനും വിഴുങ്ങാനും സാധിക്കാത്ത നിലയിലായപ്പോയി മുന്നണി തീരുമാനം. അവരെ സംബന്ധിച്ചിടത്തോളം എക്‌സൈസിന്റെ കണക്കുപ്രകാരം സംസ്ഥാനത്ത് നിലവില്‍ 20 ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ മാത്രമാണുള്ളത്.

തുടരും...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് കോങ്ങാട്ടിൽ സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം; മുണ്ടൂർ യുവക്ഷേത്ര ക്യാമ്പസ് കണ്ണീരണിഞ്ഞു...  (29 minutes ago)

കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...  (1 hour ago)

'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...  (1 hour ago)

കസ്റ്റഡി നടപടികൾക്കിടെ നാടകീയ നീക്കം; ഇരട്ടക്കൊലപാതകക്കേസ് പ്രതി അജീഷിനെ സൈക്യാട്രി വാർഡിലേക്ക് മാറ്റി; ജയിലിലെ വിചിത്ര പെരുമാറ്റത്തിൽ പോലീസിനും സംശയം...  (1 hour ago)

ഡയറിയിലെ ആദ്യ 9 പേജുകൾ ചതിച്ചു! സാധാരണ വരുമാനത്തിന് പുറമെ 20 കോടിയുടെ സമാന്തര ഇടപാടുകൾ; എക്സാലോജിക് കേസിൽ ഇ.ഡി അന്വേഷണം കടുപ്പിക്കുന്നു...  (1 hour ago)

ക്വട്ടേഷൻ കൊലപാതകം; മരിച്ചെന്ന് ഉറപ്പിച്ച ശേഷം അപ്പുറത്തെ കടയിൽ പോയി പലഹാരം വാങ്ങി കഴിച്ചു കുട്ടിതേവാങ്കുകളുടെ മാസ്റ്റർ പ്ലാൻ  (1 hour ago)

അപ്പൂപ്പാ എന്ന് വിളിച്ച് അവൾ പൊട്ടിക്കരഞ്ഞു, ആ അഭിനയത്തിൽ ഞെട്ടിപ്പോയി! കരുവാറ്റയിൽ വാതിൽ പൊളിച്ച് ആദ്യം അകത്തുകയറിയ ദൃക്‌സാക്ഷിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (2 hours ago)

റിപ്പോർട്ടർ ബ്രോ‍ഡ്കാസ്റ്റിങ് കമ്പനി നടത്തിയ നികുതി വെട്ടിപ്പ് ; ജി എസ് ടിവകുപ്പ് ഇടപെടാത്തതിന് പിന്നിൽ പിണറായി സർക്കാരിലെ കായിക മന്ത്രി? ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാൻ സ്പോൺസറെ കണ്ടെത  (3 hours ago)

തിരുവനന്തപുരം മൃഗശാലയിൽ ​ഗുജറാത്തിലെ വൻ താരയിൽ നിന്നും മൂന്ന് സീബ്രകൾ എത്തി  (3 hours ago)

ആലുവയിലെ സിനിമ തിയറ്ററിൽ പൊലീസുകാരനെ കുഴഞ്ഞു വീണ് മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ ഓണം ഡ്യൂട്ടി അലവൻസിൽ വർദ്ധനവ്...  (4 hours ago)

ശബരിമല സ്വർണപ്പാളി കേസ്... ജാമ്യാപേക്ഷകളിൽ വിധി 22 ന്  (4 hours ago)

തിരുവനന്തപുരം മൃഗശാലയിൽ പുതിയ മൂന്ന് അതിഥികളെത്തി.. .  (4 hours ago)

ബഹിരാകാശരംഗത്തെ നിർണായക മുന്നേറ്റമായി, ചൈന ആദ്യമായി റോക്കറ്റിന്റെ ആദ്യഘട്ടം വിജയകരമായി കരയിൽ തിരിച്ചിറക്കി  (4 hours ago)

ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം... വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി‌  (5 hours ago)

Malayali Vartha Recommends