Widgets Magazine
21
Aug / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'പ്രമോഷന്‍ ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഓണ്‍ലൈന്‍ ഗെയിമിങ് ബില്‍ 2025' ലോക്‌സഭ പാസാക്കി...


അയൽവാസിയുടെ വളർത്തുനായയുടെ ആക്രമണത്തിൽ 48 വയസ്സുകാരന് ദാരുണാന്ത്യം..പിടിച്ചുനിർത്താൻ ശ്രമിച്ച ഉടമയെയും നായ ആക്രമിച്ചു..എല്ലാവരും ചേർന്ന് നായയെ പിടിച്ചുമാറ്റി...


ഏറ്റവും ഘോരമായ കാട്ടുതീ.. 1100 പേരുടെ ജീവനെടുത്ത, അടുത്ത കാലത്തുണ്ടായ ഉഷ്ണതരംഗമാണ് കാട്ടുതീയെ ഇത്ര തീവ്രമാക്കിയത്.. 3,82,000 ല്‍ അധികം ഹെക്ടര്‍ ഭൂമിയെ കാട്ടു തീ നശിപ്പിച്ചതായാണ് കണക്കുകള്‍..


അടുത്ത മണിക്കൂറിൽ അഞ്ച് ജില്ലകളിൽ മഴയ്ക്കും, 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത...


ബസ് യാത്രയ്ക്കിടെ ഇതര സംസ്ഥാന തൊഴിലാളിയുടെ പണമടങ്ങിയ പഴ്സ് നഷ്ടമായി ; എം ആൻ്റ് എം ബസ് ജീവനക്കാരുടെ സത്യസന്ധതയിൽ പഴ്സ് തിരികെ; നിർണ്ണായകമായത് ഏറ്റുമാനൂർ പൊലീസിൻ്റെ ഇടപെടൽ

കേരളത്തിന്റെ സംസ്ഥാന പുഷ്പമായ കണിക്കൊന്ന വിഷുവറിയുന്നത് എങ്ങനെ?

24 MAY 2017 05:32 PM IST
മലയാളി വാര്‍ത്ത

'കണിക്കൊന്നയല്ലേ, വിഷുക്കാലമല്ലേ, പൂക്കാതിരിക്കാവതില്ലേ' എന്നാണല്ലോ കവി പാടിയത്. കണിക്കൊന്ന എങ്ങനെയാണ് വിഷുക്കാലം എത്തിയത് അറിയുന്നത്..? വിഷുക്കാലത്ത് മാത്രമാണോ കണിക്കൊന്ന പൂക്കുന്നത്..?

ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടണമെങ്കില്‍ അതിനു മുന്‍പു ചോദിക്കേണ്ട ഒരു ചോദ്യമുണ്ട് . സസ്യങ്ങളില്‍ എന്തിനാണു പൂക്കള്‍ ഉണ്ടാകുന്നത്..?

സസ്യത്തിന്റെ ഭാവിതലമുറ രൂപപ്പെടുത്തുന്ന നിര്‍ണായക ഭാഗമാണ് പൂവ്. വംശവര്‍ധനയാണ് പൂക്കളുടെ ആത്യന്തികമായ ലക്ഷ്യം. മറ്റു ഗുണഗണങ്ങളൊക്കെ നിറം, മണം, രുചി എന്നിവ ഇതിലേക്കു വേണ്ട പ്രോല്‍സാഹനം നല്‍കുന്ന ഉല്‍സാഹ കമ്മിറ്റിക്കാരാണ്. പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ വേണ്ട വിത്തുകള്‍ രൂപപ്പെടുത്തുന്നതിനാണ് ഓരോ പൂവും സംവിധാനം ചെയ്തിരിക്കുന്നത്.

വിത്ത് ഉല്‍പാദിപ്പിക്കുന്നതാണ് പൂക്കളുടെ പ്രഥമവും പ്രധാനവുമായ കടമയെങ്കിലും ജൈവലോകത്തിന് അവകൊണ്ടുള്ള പ്രയോജനങ്ങള്‍ ഒട്ടേറെയുണ്ട്. തേന്‍, ഭക്ഷണം, ഔഷധം തുടങ്ങിയ സംഭാവനകള്‍ പൂക്കളില്‍ നിന്നുണ്ടാകും. പൂക്കളില്‍ നിന്ന് കായ്കനികള്‍ രൂപപ്പെടുമ്പോള്‍ അതിന്റെ മൂല്യം വീണ്ടും കൂടുകയാണ്.

പ്രകൃതിയുടെ നിയന്ത്രണത്തിലാണ് പൂക്കലും കായ്ക്കലും ഒക്കെ. വര്‍ഷത്തില്‍ ഒരിക്കല്‍ പൂക്കുന്നവ, രണ്ടു തവണ പൂക്കുന്നവ, രണ്ടു വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്നവ, 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്നവ എന്നിങ്ങനെ സസ്യങ്ങള്‍ക്കൊക്കെ ജീവശാസ്ത്രപരമായ ഒരു താളമുണ്ട്. ആ താളത്തിനൊത്തു തുള്ളുമ്പോഴാണ് വിഷുക്കാലത്ത് നാട്ടിലെങ്ങും കൊന്ന പൂക്കുന്നത്.

കൊടുംവേനലിനു തൊട്ടുമുന്‍പ് പൂവിടുകയും കാലവര്‍ഷം ആകുമ്പോഴേക്കും കായ്കള്‍ വിത്തു വിതരണത്തിനു പാകമാവുകയും ചെയ്യുന്നതാണു കണിക്കൊന്നയുടെ ശീലം. വേനല്‍ക്കാലത്തിന്റെ ആരംഭത്തോടെ കൊന്നമരം ഇലകള്‍ പൊഴിക്കുകയും മാര്‍ച്ച് മുതല്‍ മേയ് വരെയുള്ള മാസങ്ങളില്‍ പൂവിട്ടുനില്‍ക്കുകയും ചെയ്യുന്നതായാണ് ഏതാനും വര്‍ഷം മുന്‍പുവരെ കണ്ടിരുന്നത്. കൊന്ന പൂത്ത് ഏകദേശം 45 ദിവസത്തിനകം കാലവര്‍ഷം എത്തുമെന്ന കണക്കും ഒരു പതിറ്റാണ്ടു മുന്‍പുവരെ ശരിയായി വന്നിരുന്നു.

കേരളത്തിന്റെ സംസ്ഥാന പുഷ്പമായ കണിക്കൊന്നയുടെ ശാസ്ത്രനാമം കാഷ്യ ഫിസ്റ്റുല. കര്‍ണികാരമെന്ന് സംസ്‌കൃതത്തിലും ഇന്ത്യന്‍ ലബേണം, ഗോള്‍ഡന്‍ ഷവര്‍ എന്നൊക്ക ഇംഗ്ലിഷിലും അറിയപ്പെടുന്നു. കേരളത്തില്‍ എല്ലാ പ്രദേശങ്ങളിലും വളരും. മലയാളികള്‍ ഇപ്പോള്‍ കേരളത്തിനു പുറത്തും കണിക്കൊന്ന നട്ടുവളര്‍ത്തുന്നുണ്ട്. ഇലപൊഴിയുന്ന മരമാണ് കണിക്കൊന്ന. ഇലയില്ലാത്ത ശിഖരങ്ങളില്‍ മഞ്ഞപ്പൂക്കള്‍ നിറഞ്ഞുനില്‍ക്കും.

കണിക്കൊന്ന 15 മീറ്റര്‍ വരെ ഉയരത്തില്‍ വളരും. 50 സെന്റിമീറ്റര്‍ നീളമുണ്ടാകും പൂങ്കുലകള്‍ക്ക്. അരമീറ്ററില്‍ കൂടുതല്‍ നീളമുള്ള കായ്കള്‍ക്ക് ഇരുണ്ട തവിട്ടുനിറമാണ്. വിത്തുവഴിയാണ് വംശവര്‍ധന. മാര്‍ച്ചില്‍ വിത്തു പാകിയാല്‍ മഴക്കാലത്ത് തൈകള്‍ നടാം.

കാലവും കണക്കും ഒന്നും പരിഗണിക്കാതെ ഇന്നു കണിക്കൊന്ന പൂക്കുന്നതു കാണാം. അടുത്തകാലത്തു നടന്ന പഠനങ്ങളനുസരിച്ച്, എപ്പോഴൊക്കെ മണ്ണിലെ ജലാശം പരിധിവിട്ട് കുറയുന്നോ അപ്പോഴൊക്കെ കണിക്കൊന്ന പൂക്കും എന്ന സ്ഥിതിയാണ്. സസ്യങ്ങളുടെ പുഷ്പിക്കല്‍ പ്രക്രിയയെ നിയന്ത്രിക്കുന്നത് ഫ്‌ലോറിജന്‍ എന്ന സസ്യ ഹോര്‍മോണ്‍ ആണ്. ചൂടു കൂടുമ്പോള്‍ ഫ്‌ലോറിജന്റെ ഉല്‍പാദനം കൂടും. അങ്ങനെ ചൂടിന്റെ വര്‍ധനവും കൊന്ന പൂവിടുന്നതിനെ സ്വാധീനിക്കും. സാധാരണയായി മാര്‍ച്ചില്‍ പൂക്കേണ്ട കണിക്കൊന്ന ജനുവരിയിലും ഫെബ്രുവരിയിലും ഒക്കെ ഇപ്പോള്‍ പൂക്കാറുണ്ട്. ചില സ്ഥലങ്ങളിലൊക്കെ വര്‍ഷത്തില്‍ മിക്ക മാസങ്ങളിലും കൊന്ന പൂത്തുനില്‍ക്കുന്നതായി കാണാം.

പെയ്യാന്‍ പോകുന്ന മഴയുടെ ജലാംശം അന്തരീക്ഷത്തില്‍ ഉണ്ടാക്കുന്ന മാറ്റം ഏകദേശം 85/95 ദിവസങ്ങള്‍ക്കു മുന്‍പുതന്നെ മണത്തറിയുവാന്‍ കണിക്കൊന്നയ്ക്കു സാധിക്കുമെന്നു ചില പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ജലാംശത്തിന്റെ സാന്നിധ്യം പിടിച്ചെടുക്കുന്ന ബയോസെന്‍സര്‍ (ജൈവ വിവേചന ഘ്രാണശക്തി) കണിക്കൊന്നയ്ക്ക് സ്വന്തമായി ഉള്ളതുകൊണ്ടാണ് ഇത് സാധ്യമാകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി ഇന്ന് ...  (24 minutes ago)

നഴ്സിംഗ് കോളേജുകള്‍ക്ക് 13 തസ്തികകള്‍  (57 minutes ago)

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 കോടി രൂപ ....  (1 hour ago)

.പത്തുവര്‍ഷം പൂര്‍ത്തിയായ എല്ലാ ബാങ്ക് അക്കൗണ്ടുകള്‍ക്കും നിര്‍ബന്ധമായും കെവൈസി പുതുക്കണം...  (1 hour ago)

''ഇന്ത്യന്‍ എയര്‍ലൈനുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന ഒരു വിമാനത്തിനും പാകിസ്താന്റെ വ്യോമപാത ഉപയോഗിക്കാന്‍ അനുവാദമില്ല...  (1 hour ago)

'കോട്ട് ഇന്‍ പ്രൊവിഡന്‍സ്' എന്ന ഇന്റര്‍നാഷണല്‍ ഷോയിലൂടെ ലോകശ്രദ്ധ നേടിയ ജഡ്ജിയാണ് ഫ്രാങ്ക് കാപ്രിയോ.  (2 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണസമ്മാനമായി അരി വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍...  (2 hours ago)

പെട്രോള്‍ ഒഴിച്ച് കൊളുത്തിയ യുവതി മരിച്ചു  (2 hours ago)

നിങ്ങളുടെ ജീവിതം മാറ്റിമറിക്കുന്ന ദിവസമായിരിക്കുമോ ഇത്?  (2 hours ago)

വിവാഹസത്കാരച്ചടങ്ങില്‍ നൃത്തംചെയ്യുന്നതിനിടെ കുഴഞ്ഞുവീണു.  (2 hours ago)

ഒഡിഷയിലെ ചാന്ദിപ്പൂരിലായിരുന്നു പരീക്ഷണം... ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം വിജയകരം  (3 hours ago)

ഡിജിറ്റല്‍ ആപ്പുകള്‍ വഴിയുള്ള അനധികൃത ചൂതാട്ടത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനും.....  (3 hours ago)

കണ്ണൂരില്‍ 35കാരിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം  (10 hours ago)

ട്രംപിന്റെ 50 ശതമാനം തീരുവ ഭീഷണി നിലനില്‍ക്കുന്നതിനിടെ റഷ്യയില്‍നിന്ന് ആശ്വാസ നിലപാട്  (10 hours ago)

ഓപ്പറേഷന്‍ ഡിഹണ്ട്: വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 102 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (10 hours ago)

Malayali Vartha Recommends