Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ഉച്ചാരത്തിനു ഭൂമി കിളയ്ക്കരുത് എന്നു പറയുന്നതെന്തു കൊണ്ടെന്ന് അറിയാമോ?

08 JULY 2017 09:47 AM IST
മലയാളി വാര്‍ത്ത

ഉച്ചാറല്‍ സമയത്ത് (പകല്‍ ഒരുമണി) കൃഷിപ്പണി അരുതെന്നാണ് പ്രമാണം. ഈ സമയത്ത് മണ്ണ് കിളച്ചുമറിച്ചിട്ടാല്‍ വെയിലിന്റെ കാഠിന്യം മൂലം മണ്ണിലെ ഈര്‍പ്പമത്രയും നഷ്ടപ്പെടും. ചുട്ടുപൊള്ളുന്ന ആ മണ്ണില്‍ സൂക്ഷ്മജീവികള്‍ ഇല്ലാതെയാകും. ജൈവ നിലനില്‍പ്പിനാധാരമായ മണ്ണ് അതോടെ നിര്‍ജീവമാകും. നിര്‍ജീവമായ ഈ മണ്ണില്‍ വിത്തു വിതച്ചാല്‍ അത് മുളയ്ക്കില്ലെന്ന് പഴമക്കാര്‍ പഴമൊഴികളിലൂടെ നമ്മെ ഓര്‍മിപ്പിക്കുന്നത് ഇതുകൊണ്ടാണ്.

ഖരജലവാതകങ്ങളുടെ ഒരു മിശ്രിതമാണ് മണ്ണ്. മണ്ണിലെ സൂക്ഷ്മ സുഷിരങ്ങളില്‍ ജലവും വായുവും സ്ഥിതിചെയ്യുന്നു. അതായത് കാല്‍ഭാഗം വായുവും മറ്റൊരു കാല്‍ഭാഗം വെള്ളവും ബാക്കി ഖരപദാര്‍ഥങ്ങളും. ഈ ഖരപദാര്‍ഥങ്ങളില്‍ അഞ്ചു ശതമാനവും ജൈവാംശമാണ്. മണ്ണിലെ സൂക്ഷ്മജീവികളും ജന്തുജാലങ്ങളുമാണ് ഈ ജൈവപദാര്‍ഥങ്ങളെ വിഘടിപ്പിച്ച് ജൈവാംശം ഉണ്ടാക്കിയെടുക്കുന്നത്.

സസ്യവളര്‍ച്ചയ്ക്കാവശ്യമായ പോഷക മൂലകങ്ങളും വെള്ളവും ഈ ജൈവാംശത്തിലുണ്ട്. ഇതിനെയാണ് വളക്കൂറ് എന്നുപറയുന്നത്. നാം ശരിയായ കൃഷി പരിപാലനരീതി അവലംബിച്ചില്ലെങ്കില്‍ നമുക്ക് നഷ്ടപ്പെടുന്നത് സസ്യഫലപുഷ്ടിക്കാവശ്യമായ മണ്ണിന്റെ ഈ വളക്കൂറാണ്. നട്ടുച്ചയ്ക്കു ഭൂമി കിളച്ചുമറിക്കുന്‌പോള്‍ സംഭവിക്കുന്നതും ഇതു തന്നെ.

നട്ടുച്ചയ്ക്കു സൂര്യന്റെ കഠിന താപരശ്മികളേറ്റ് പണിയെടുക്കുന്നത് ആരോഗ്യത്തെ ബാധിക്കും. ചിലപ്പോള്‍ മരണം വരെ സംഭവിച്ചെന്നുംവരാം. ഇതേ അവസ്ഥതന്നെയാണ് ഉച്ചയ്ക്ക് വിതയ്ക്കുന്ന വിത്തിനും നടുന്ന തൈകള്‍ക്കും കുത്തിപ്പാകുന്ന ചെടിക്കമ്പുകള്‍ക്കും സംഭവി ക്കുന്നത്. വേനല്‍കാലങ്ങളില്‍ സൂര്യന്റെ ചൂടിന് കാഠിന്യം കൂടുതലാണ്. ഉച്ചസമയത്ത് ചൂടിന്റെ ഈ കാഠിന്യം അതിന്റെ ഏറ്റവും ഉയര്‍ന്നതലത്തിലെത്തു ന്നു. കഠിനമായ ഈ ചൂടാണ് പദാര്‍ഥങ്ങളിലെ, മണ്ണിലെ ജലാംശത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നത്. ഭൂമി സൂര്യന്റെ ഏറ്റവും അടുത്തെത്തുന്നതും ഈ സമയത്താണ്. പഴമക്കാര്‍ ഉച്ചാരം എന്ന് പറയുന്നത് ഈ സമയത്തെയാണ്. ഈ സമയത്ത് കിളച്ചു മറിക്കുന്ന മണ്ണിനും വിതയ്ക്കുന്ന വിത്തിനും നടുന്ന കമ്പുകള്‍, ചെടികള്‍ ഇവയ്ക്കും വെയിലിന്റെ കഠിനമായ താപം ഏല്‍ക്കേണ്ടതായി വരും. ജലാംശനഷ്ടം ഏറ്റവും ഉയര്‍ന്ന നിലയിലെത്തുകയും ചെയ്യും.

കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളാനിക്കര യിലെ കാലാവസ്ഥാ വിഭാഗം നടത്തിയ പഠന പ്രകാരം വര്‍ധിച്ച തോതില്‍ അള്‍ട്രാവയലറ്റ് ബി വികിരണം ഭൂതലത്തില്‍ പതിക്കുന്നത് രാവിലെ 10.30 നും ഉച്ചകഴിഞ്ഞ് 2.30-നും ഇടയ്ക്കാണ്. ജൈവ പ്രവര്‍ത്തനങ്ങളെ അത്യധികം ദോഷകരമായി ബാധിക്കുന്നവയാണ് ഈ വികിരണങ്ങള്‍. എന്നാല്‍ പഴമക്കാര്‍ ഇത്തരം പ്രതികൂല സമയങ്ങളില്‍ ചെടികള്‍ക്കാവശ്യമായ അനുകൂല ഘടകങ്ങളെ തിരിച്ചറിഞ്ഞിരുന്നു. അതില്‍ ഏറെ പ്രധാനമായ ഒന്നാണ് ഉച്ചാരത്തിന് ഭൂമി കിളയ്ക്കരുത് എന്നത്. മണ്ണില്‍ പുതയിടുന്നതും ഇളം ചെടികള്‍ക്ക് തണല്‍ നല്‍കു ന്നതും, മണ്ണില്‍ കുഴിച്ചിട്ട കമ്പു കള്‍ക്കു മുകളില്‍ പ്ലാവില കുമ്പിള്‍ ഇടുന്നതും ഇതിന്റെ ഭാഗമായാണ്. മണ്ണിലെ ജൈവാംശത്തെ വര്‍ധിപ്പിക്കുന്നതിനും വരള്‍ച്ചയെ അകറ്റുന്നതിനുമുള്ള പഴമയുടെ കരുതലുകളാണിവ.

പുതയിടല്‍ മണ്ണിലെ ജൈവാംശത്തെ വര്‍ധിപ്പിക്കും. ഇത്തരം മണ്ണില്‍ ഉച്ചവെയില്‍ കാര്യമായ ദോഷം ചെയ്യില്ല. ഈ മണ്ണില്‍ വായു-ജല അറകള്‍ കൂടുതലായുണ്ടാകുന്നതാണ് ഇതിനു കാരണം. എന്നാല്‍ ഈ മണ്ണിനെ കിളച്ചു മറിച്ച് മണ്ണിന്റെ എല്ലാതലത്തിലും ഉച്ചവെയില്‍ ഏല്‍പ്പിച്ചാല്‍, മണ്ണി ന്റെ വിവിധ പ്രതലങ്ങളിലെ ഈര്‍പ്പത്തെ ഉച്ചവെയില്‍ ഇല്ലാതാക്കും. ഈര്‍പ്പം നഷ്ടപ്പെട്ട ഇത്തരം മണ്ണില്‍ പിന്നീട് വിത്തു മുളയ് ക്കുക പ്രയാസകരമാണ്. ഉച്ചാരത്തിന് ഭൂമി കിളയ്ക്കരുത് എന്ന പഴമൊഴിക്കു പിന്നിലെ സത്യവും ഇതുതന്നെ. ഫോണ്‍: പോള്‍സണ്‍94953 55 436.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (2 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (3 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (3 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (3 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (4 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (4 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (4 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (4 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (4 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (4 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (4 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (4 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (5 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (6 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (7 hours ago)

Malayali Vartha Recommends