യുവതിയുടെ ദുരൂഹമരണം; അന്വേഷണം അവസാനിപ്പിക്കാൻ നീക്കം; സിപിഎം വയനാട് ജില്ലാ സെക്രട്ടറിക്കെതിരായ ആരോപണത്തിന് തെളിവില്ലെന്നു പോലീസ്
യുവതിയുടെ ദുരൂഹ മരണത്തിൽ സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിനെതിരായ പരാതിയിൽ അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്. വൈത്തിരി സ്വദേശിനിയായ സക്കീനയുടെ . മരണത്തിൽ ഭർത്താവ് ജോൺ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയിലെ അന്വേഷണമാണ് വൈത്തിരി പോലീസ് അവസാനിപ്പിക്കുന്നത്. സക്കീനയുടെ മരണത്തില്‍ സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിന് പങ്കുണ്ടെന്നാണ് ജോൺ ആരോപിക്കുന്നത്.
എന്നാൽ യുവതി ആത്മഹത്യ ചെയ്തതാണെന്ന് കേസന്വേഷണത്തില്‍ വ്യക്തമായെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വൈത്തിരി സി ഐ പറഞ്ഞു. സക്കീനയുടെ ഭർത്താവ് ജോണിന്റെ പരാതിയെ തുടർന്ന് അസ്വാഭാവിക മരണത്തില്‍ കേസ് രജിസ്റ്റർ ചെയ്ത വൈത്തിരി പൊലീസ് ഗഗാറിന്‍റെ മൊഴിയടക്കം രേഖപ്പെടുത്തിയിരുന്നു. മരണം ആത്മഹത്യ തന്നെയാണെന്നും മുന്‍പും രണ്ട് തവണ സക്കീന ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട് എന്നും കേസില്‍ ആരെയും പ്രതി ചേർക്കാന്‍തക്ക തെളിവുകളൊന്നും തങ്ങൾക്ക് ലഭിച്ചില്ലായെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഒക്ടോബർ 21 ന് രജിസ്റ്റർ ചെയ്ത കേസിന്‍റെ അന്വേഷണം 60 ദിവസം പിന്നിടുമ്പോള്‍ അവസാനിപ്പിക്കുകയാണ് പോലീസ്. യുവതിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ചുണ്ടിലും കഴുത്തിലും മുറിവേറ്റതായി കണ്ടെത്തിയിരുന്നു. എന്നാൽ ഇതിലൊന്നും അസ്വാഭാവികമായി ഒന്നും തന്നെയില്ല എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, പൊലീസില്‍നിന്നും നീതികിട്ടിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് യുവതിയുടെ ഭർത്താവായ ജോൺ പറഞ്ഞു.സി പി എം ജില്ലാ സെക്രട്ടറിക്കെതിരെ പരാതി നല്കിയതിനായി തനിക്ക് അനവധി ഭീഷണികൾ നേരിടേണ്ടി വന്നെന്നും ജോലിക് പോകാൻ പോലും പുറത്തിറങ്ങാൻ കഴിയുന്നില്ലായെന്നും ജോൺ പറയുന്നു.
https://www.facebook.com/Malayalivartha