വിദേശികൾക്ക് സൗദിയിൽ ഏർപ്പെടുത്തിയ ലെവി പിൻവലിക്കില്ലെന്ന് ധനമന്ത്രി

വിദേശികൾക്കായി സൗദിയിൽ ഏർപ്പെടുത്തിയ ലെവി പിൻവലിക്കില്ലെന്ന് ധനമന്ത്രി മുഹമ്മദ് അൽജിദ് ആൻ. നേരത്തെ ഇതുമായി ബന്ധപ്പെട്ട് നയം വ്യക്തമാക്കിയതാണ്. ഇതിൽ ഭേദഗതി ഉണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു.
രാജ്യാന്തര തലത്തിൽ എണ്ണക്കുണ്ടായ വില വർധനവിനെ തുടർന്ന് രാജ്യത്തുണ്ടായ വരുമാന വർധനവിനാൽ കാരണം വിദേശികളുടെ മേല്‍ ഏര്‍പ്പെടുത്തിയ ലെവി കുറക്കുകയോ പിന്‍വലിക്കുകയോ ചെയ്യുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ധനമന്ത്രിയുടെ സ്ഥിരീകരണം.
അടുത്ത വർഷം ജനുവരി മുതൽ വിദേശികളുടെ മേൽ ഏർപ്പെടുത്തിയ ലെവി സംഖ്യ പ്രതിമാസം 600 റിയാലായും വര്‍ഷത്തില്‍ 7200 റിയാലുമായി ഉയരും. ഇത് 2020 ഓടെ പ്രതിമാസം 800 റിയാലായും വര്‍ഷത്തില്‍ 9600 റിയാലായും ഉയരും. അതേസമയം , വിദേശികൾക്ക് ഏർപ്പെടുത്തിയ ലെവി സംഖ്യ ഉയരുന്നതോട കൂടുതല്‍ ചെറുകിട സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha

























