നാട്ടിലേക്ക് എത്തുന്ന പ്രവാസികൾക്ക് കർശന നിരീക്ഷണം; രണ്ട് തവണ കൊവിഡ് പരിശോധ നടത്തും, 14 ദിവസം നിരീക്ഷണത്തിലാക്കുമെന്ന് നിർദേശം

നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെ കൂടുതൽ നിയന്ത്രങ്ങൾ ഏർപ്പെടുത്തി കർശന നിരീക്ഷണത്തിലാക്കാൻ തീരുമാനിക്കുന്നതായി നിർദ്ദേശം . സര്‍ക്കാരുടെതന്നെ നിരീക്ഷണ കേന്ദ്രങ്ങളില്‍ 14 ദിവസവും പാര്‍പ്പിക്കുകയും തുടർന്ന് പരിശോധന നടത്തണമെന്നുമാണ് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നത്. ഇതേതുടർന്ന് ഏഴാം ദിവസം ഒരു പിസിആര്‍ പരിശോധന മാത്രം നടത്തി മടങ്ങിയെത്തുന്നവരെ വീടുകളില്‍ നിരീക്ഷണത്തില്‍ വിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ഏറെ തിരിച്ചടിയാകാൻ സാധ്യതയുള്ളതായി നിർദ്ദേശം. ഈ അടുത്ത കാലത്ത് രോഗലക്ഷണങ്ങളൊന്നുമില്ലാതെ തന്നെ പിന്നിടുള്ള ദിവസങ്ങളില്‍ രോഗ ബാധയും രോഗ പകര്‍ച്ചയും ഉണ്ടായതിനാലാണ് വിദഗ്ധരുടെ ഈ മുന്നറിയിപ്പ്.
ഇതേതുടർന്ന് വൈറസ് ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാൽ രോഗബാധ ഉണ്ടായി രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാനെടുക്കുന്ന സമയപരിധിയാണ് ഇൻകുബേഷൻ പിരീഡ് എന്നത്. സാധാരണ ഗതിയില്‍ ഈ സമയ പരിധി 5 മുതല്‍ ഏഴു ദിവസം വരേയോ പരമാവധി 14 ദിവസം വരേയോ നീളാവുന്നതായാണ് അധികൃതർ വ്യക്തമാക്കുന്നത്. എന്നാല്‍തന്നെയും എല്ലാവരിലും ഇങ്ങനെ തന്നെ ആകണമെന്നില്ല എന്നും വ്യക്തമാക്കുന്നുമുണ്ട്. തുടർന്ന് ചിലരില്‍ രണ്ടാഴ്ചക്ക് അപ്പുറത്തേക്കും നീളാവുന്നതുമാണ്. ഒപ്പം രോഗലക്ഷണങ്ങൾ കാണിക്കാത്തവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇത്തരം സാഹചര്യങ്ങള്‍ സമൂഹ വ്യാപനമടക്കം ഉണ്ടായ രാജ്യങ്ങളിൽ നിന്നെത്തിക്കുന്നവരെ സര്‍ക്കാര്‍ സംവിധാനത്തിൽ ഏഴുദിവസം മാത്രം പാര്‍പ്പിച്ച് 7ാം ദിവസം പരിശോധന നടത്തുന്നത് രോഗബാധ കണ്ടെത്താൻ സഹായിക്കണമെന്നില്ല എന്നതും വളരെ നിർണായകമായി മാറുന്നുണ്ട്. ഇത്തരത്തിൽ തന്നെ ഏഴ് ദിവസങ്ങൾക്കുളിൽ നടത്തുന്ന ടെസ്റ്റ് പിന്നീട് പോസിറ്റീവ് ആകാൻ സാധ്യതയും കല്പിക്കുന്നുണ്ട്. അതിനാല്‍ 14 ദിവസം കഴിയുമ്പോൾ വീണ്ടും പരിശോധന നടത്തണം എന്നതാണ് ഉത്തമം.
https://www.facebook.com/Malayalivartha


























