ഇനി തിരിച്ച് പോകല്‍ സാധ്യമാണോ?കൊറോണയ്ക്ക് പിന്നാലെ പ്രവാസികൾക്ക് കിട്ടിയ മുട്ടൻ പണി, കേരളത്തെയും ബാധിക്കുമോ എന്ന് സംശയം, ചെറുപട്ടണങ്ങൾ പോലും നിർജ്ജീവമാകും

ഇനി തിരിച്ച് പോകല്‍ സാധ്യമാണോ? നാട്ടിലേക്ക് എത്തിയവരും വരാൻ നിൽക്കുന്നവരും ഉന്നയിക്കുന്ന ഒരേയൊരു സംശയം. കേരളത്തിൽ പ്രധാനമായും പ്രവാസികളുടെ പണത്തെ മാത്രം ആശ്രയിച്ച് നില്‍ക്കുന്ന ജില്ലകളാണ് കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം എന്നിവ. എന്നാൽ ഈ ജില്ലകളിലല്ലാം ഇപ്പോള്‍ നിഴലിക്കുന്നത് മ്ലാനതയാണ്. കൊറോണ തങ്ങളുടെ പ്രവാസജീവിതത്തെ തകർത്തെറിയുമോ എന്ന ആശങ്കയാണ് പ്രധാനമായും നിഴലിക്കുന്നത്. ഇപ്പോൾ തുടങ്ങിയിട്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, മക്കളുടെ വിദ്യാഭ്യാസം, വായ്പ, ചികിത്സ, ജീവിത ചെലവ് എന്നുവേണ്ട ഒരു കാര്യത്തിലും ഇവർക്ക് മറ്റൊരു വഴി ചിന്തിക്കാനില്ല. എന്നാൽ ഇവരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും പകച്ചുനില്‍ക്കുന്ന അവസ്ഥകൂടിയാണ് ഉരുവായിരിക്കുന്നത്.
കേരളത്തിലെ മലപ്പുറം കൊടുവള്ളിയും കാസര്‍കോടും സ്വര്‍ണവ്യാപാരത്തിന് തന്നെ പേരുകേട്ട നഗരങ്ങളാണ്. അതോടൊപ്പം തന്നെ കാസര്‍കോട് നയാ ബസാര്‍ എന്ന പ്രദേശം ഗള്‍ഫില്‍നിന്നുമുള്ള ഇലട്രോണിക്സ് ഉത്പ്പന്നങ്ങളുടെ അറിയപ്പെടുന്ന വില്പന കേന്ദ്രം കൂടിയാണ്. നൂറുകണക്കിന് കുടുംബങ്ങളാണ് ഈ ചെറിയൊരു മാര്‍ക്കറ്റിനെ ആശ്രയിച്ച് മാത്രം ജീവിക്കുന്നത്. ഇതേതുടർന്ന് സമാന്തര സാമ്ബത്തിക വ്യവസ്ഥ, സമാന്തര എംബസി എന്നിവപോലും ഇവിടുങ്ങളില്‍ സ്വകാര്യമായി പ്രവര്‍ത്തിച്ചിരുന്നു. എന്നാൽ നിതാഖത്തിന് ശേഷം രണ്ടാമത്തെ ദുരിതപൂർണമായ സ്വപ്നം കൂടിയാകുകയാണ് ഇവര്‍ക്ക് കൊവിഡ് കാലം.
അതായത് 1980-കൾക്ക് മുമ്പ് കോഴിക്കോട്ടെ മറ്റേതൊരു ചെറിയ ഗ്രാമങ്ങളെയും പോലെയായിരുന്നു കൊടുവള്ളിയും. പറഞ്ഞുവന്നാൽ ചെറിയൊരു അങ്ങാടി മാത്രമുള്ള ഒരു ചെറുഗ്രാമം. അങ്ങാടികളിൽ നിന്ന് ചെറുപട്ടണങ്ങൾ വികസിച്ചത് ഇത്തരം ഗൾഫ് കുടിയേറ്റങ്ങൾക്ക് ശേഷമാണ്. പറഞ്ഞുവന്നത് ഏത് വീട്ടിലും ഒന്നോ രണ്ടോ പ്രവാസികൾ കൊടുവള്ളിയിലുണ്ട്. കൊടുവള്ളിയിൽ നിരന്നിരിക്കുന്ന സ്വന്തക്കടകൾ എല്ലാം തന്നെ ഗൾഫ് തന്ന പൊന്നും പണവുമാണ്.
അതോടൊപ്പം തന്നെ നിതാഖാത്ത് ഏൽപ്പിച്ചത് ചെറിയ പ്രഹരമല്ല . ഇത്തരം പ്രതിസന്ധികളിൽ നിന്ന് പതുക്കെ കൊടുവള്ളിയെപ്പോലുള്ള ഇടങ്ങൾ കര കയറി വരുന്നതേയുള്ളൂ. പിന്നാലെയാണ് പതിനായിരക്കണക്കിന് പേർക്ക് തൊഴിൽ നഷ്ടപ്പെടുന്ന കൊവിഡ് പ്രതിസന്ധി ഉരുവായത്. തൊഴിൽ നഷ്ടവും കൊവിഡ് പശ്ചാത്തലത്തിലുള്ള ഗള്‍ഫിലെ സാമ്പത്തിക മാന്ദ്യവും കൊടുവള്ളിയുടെ ബിസിനസ്- സാമ്പത്തിക മേഖലയെ തകർക്കുകയും ചെയ്തിരിക്കുകയാണ്. എന്നാൽ ഓർക്കുക കൊടുവള്ളിയുടേത് മാത്രമല്ല, കേരളവും കടുത്ത ആശങ്കയിൽ തന്നെയാണ്.
എന്നാൽ തന്നെയും കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസികളുടെ തിരിച്ചു വരവ് കേരളത്തിലേക്ക് എത്തുന്ന ഗള്‍ഫ് പണത്തില്‍ കാര്യമായ ഇടിവുണ്ടാക്കും എന്നുറപ്പാണ്. ഇതേതുടർന്ന് ഗള്‍ഫ് പണത്തെ ആശ്രയിച്ച് നിലനില്‍ക്കുന്ന ചെറുപട്ടണങ്ങള്‍ ഇതോടെ നിര്‍ജ്ജീവമാകും. ഇതാണ് നമ്മുടെ കുഞ്ഞ് കേരളം ഇനി വരുന്ന നാളുകളിൽ നേരിടാൻപോകുന്നത്.
https://www.facebook.com/Malayalivartha


























