പ്രതീക്ഷയുടെ പ്രതീകമായി ദുബായ്; പുറപ്പെടുന്നവർക്ക് ആർക്കും രോഗമില്ല എന്ന് റിപ്പോർട്ട്, പ്രതീക്ഷയോടെ കാത്തിരിപ്പിൽ പ്രവാസികൾ

കൊറോണ വ്യാപനത്തിന്റെ തുടക്കത്തിൽ ഏറെ ഭീതിയോടെയാണ് പ്രവാസികൾ ദുബായിയെ വീക്ഷിച്ചിരുന്നത്. പ്രവാസികളുടെ സ്വന്തം ഇടമായ ദെയ്‌റ നയിഫിൽ നിന്ന് നാട്ടിലെത്തിയ ഒട്ടുമിക്കവർക്കും രോഗം സ്ഥിരീകരിക്കുകയുണ്ടായി. ഇതേതുടർന്ന് ആ സ്ഥലം മുഴുവനായും ലോക് ഡൗൺ കല്പിക്കുകയായിരുന്നു. എന്നാൽ സ്ഥിതി വീക്ഷിച്ച് ദുബായിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. യുഎഎയിൽ മാത്രം അമ്പതില്പരംപേരാണ് കൊറോണ മൂലം മരണത്തിന് കീഴടങ്ങിയത്. ഇത്തരം ഒരു സാഹചര്യത്തിൽ ദുബായിൽ നിന്നും നാട്ടിലേക്ക് എത്തുന്നവരിൽ കൂടുതൽ ജാഗ്രത പുലർത്തുകയുണ്ടായി.
എന്നാലിതാ ഇന്നലെ ദുബൈ വിമാനത്താവളത്തിൽ എത്തിയ 177 യാത്രക്കാരുടെയും റാപ്പിഡ് ടെസ്റ്റ് പൂര്‍ത്തിയാക്കുകയും ഇവരിൽ ആർക്കും തന്നെ കോവിഡ് ഇല്ല എന്ന് പരിശോധനയിൽ വ്യക്തമാവുകയും ചെയ്യുകയുണ്ടായി. ഇതേതുടർന്ന് ഇന്നലെ 177 യാത്രക്കാരാണ് കരിപ്പൂരിലെത്തിയത്. ഇതിൽനിന്നെല്ലാം തന്നെ ഏറെ ശുഭപ്രതീക്ഷയാണ് പ്രവാസികൾക്കും ഒപ്പം പ്രവാസികളെ ഇരുകയ്യും നീട്ടി സ്വീകരിക്കാൻ തയാറായ കേരളത്തിനും നൽകുന്നത്. ക്വറന്റൈൻ കാലാവധികൂടി കഴിയുമ്പോൾ മാത്രമായിരിക്കും അടുത്ത ഘട്ടത്തിലേക്ക് അധികൃതർ കടക്കുക.
അതോടൊപ്പം തന്നെ മറ്റൊരു ശുഭവാർത്തകൂടി ദുബായിൽ നിന്ന് വരികയുണ്ടായി. കൊറോണ സ്ഥിരീകരിച്ച ഇന്ത്യന്‍ യുവതി യുഎഇയില്‍ കുഞ്ഞിന് ജന്മം നല്‍കി. ദുബായ് അല്‍സഹ്‌റ ആശുപത്രിയിലാണ് 25കാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതായുള്ള വാർത്തകൾ പുറത്തേക്ക് വന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha


























