അവസാനം വിലക്ക് നീങ്ങി; ആശ്വാസതീരത്തേക്ക് എത്താൻ കുവൈറ്റ് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി, കൊച്ചിയിലേക്കും ഹൈദരാബാദിലേക്കുമുള്ള വിമാനങ്ങൾ നാളെ പറന്നുയരും

കൊറോണ എന്ന മഹാമാരി നമ്മുടെ പ്രവാസികൾക്ക് നൽകിയ ആഘാതം ചെറുതൊന്നുമല്ല. നിരവധി ജീവനുകളാണ് കൊറോണ മൂലം പ്രവാസലോകത്ത് നഷ്ടമായത്. ഏകദേശം അമ്പതില്പരം പ്രവാസി മലയാളികളാണ് കൊറോണ എന്ന മഹാമാരിയിൽ പൊലിഞ്ഞുപോയത്. അതോടൊപ്പം തന്നെ ലോക് ഡൗൺ പ്രഖ്യാപിച്ചതിനുശേഷം കൃത്യമായ ചികിത്സകിട്ടാതെയും മരുന്ന് ലഭിക്കാതെയും മരണമടഞ്ഞ പ്രവാസികൾ വേറെയും. അങ്ങനെ മറക്കാനാകാത്ത നോവായി മാറിയിരിക്കുകയാണ് കൊറോണ.
ഇതേതുടർന്ന് നിരവധി ഗൾഫ് രാഷ്ട്രങ്ങൾ പ്രവാസികളെ നാട്ടിലേക്ക് അയക്കാൻ തീരുമാനിച്ചിരുന്നു എങ്കിലും കുവൈറ്റിൽ നിന്നും അനുമതി ലഭിക്കാൻ വൈകിയിരുന്നു. പ്രവാസികൾ ഏറ്റവും കൂടുതൽ കൊറോണ സ്ഥിരീകരിച്ചത് കുവൈറ്റിൽ ആയതിനാൽ തന്നെ ഏറെ ആശങ്ക ഉയർന്നിരുന്നു.എന്നാലിതാ ഇന്ത്യയിലേക്കുള്ള വിമാനങ്ങൾക്ക് കുവൈറ്റ് വ്യോമയാന മന്ത്രാലയം ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കിയതയുള്ള വാർത്തകളാണ് പുറത്തേക്ക് വരുന്നത്.
ഇതോടുകൂടെ കൊച്ചിയിലേക്കും ഹൈദരാബാദിലേക്കുമുള്ള ആദ്യ വിമാനം നാളെ പുറപ്പെടും.നാളെ വന്ദേ ഭാരത് പദ്ധതി പ്രകാരം കുവൈറ്റിൽ നിന്നും ഉച്ചക്ക് 1.45 പുറപ്പെടുന്ന വിമാനം രാത്രി 9.15 നു കൊച്ചിയിൽ എത്തുന്നതായിരിക്കും. പകൽ 11.25 ന് പുറപ്പെടുന്ന വിമാനം വൈകന്നേരം 6.30 നു ഹൈദരാബാദിലും എത്തുകായും ചെയ്യും. ഹൈദരബാദിലേക്ക് ഇന്ന് പുറപ്പെടേണ്ടിയിരുന്ന ആദ്യ വിമാനം കുവൈറ്റ് വ്യോമയാന അധികൃതരിൽ നിന്നും അനുമതി ലഭിക്കാത്തതിനെ തുടർന്ന് റദ്ദാക്കിയിരുന്നു. ഈ വിമാനമാണു നാളെ പറന്നുയരുക. കൊച്ചിയിലേക്ക് നാളത്തേക്ക് ക്രമീകരിച്ചിരിച്ചിരുന്ന വിമാനവും നേരത്തെ നിശ്ചയിച്ചത് പോലെ സർവ്വീസ് നടത്തുന്നതായിരിക്കും.
https://www.facebook.com/Malayalivartha


























