അറബ് രാഷ്ട്രങ്ങളിൽ നിന്നും നാട്ടിലേക്ക് എത്തിയ വിമാനത്തിൽ അര്ഹതയുള്ളവർ കുറവ്; യുഎഇയിലേതുപോലെ കുവൈറ്റിലും

കുറച്ച് ദിവസങ്ങളായി പല അറബ് രാഷ്ട്രങ്ങളിൽ നിന്നും നാട്ടിലേക്ക് എത്തിയ വിമാനത്തിൽ അര്ഹതയുള്ളവരിൽ പലർക്കും എത്തിപ്പെടാൻ സാധിച്ചില്ല എന്ന ഖ്യാതി ഉയരുകയാണ്. കൃത്യം രണ്ട് ദിവസം മുൻപ് അതായത് മെയ് 10ന് യുഎഇയിലെ പ്രശസ്ത സാമൂഹ്യപ്രവസ്ഥകനായ അഷ്‌റഫ് താമരശ്ശേരി തന്റെ ഫേസ്ബുക് പോസ്റ്റിൽ തന്നെ വിളിച്ച പല പ്രവാസികളുടെയും കാരണങ്ങൾ ഉൾപ്പെടുത്തി സമാനമായ പ്രശ്നം ഉന്നയിച്ചിരുന്നു.
ഇപ്പോഴിതാ പ്രവാസികളുടെ മടക്കയാത്രക്കായി കുവൈത്തിലെ ഇന്ത്യൻ എംബസ്സി തയ്യാറാക്കിയ മുൻഗണന ലിസ്റ്റിൽ അവസാനനിമിഷം തിരിമറി നടന്നതായി സൂചന എന്ന വിധത്തിൽ വാർത്തകളും പുറത്തേക്ക് വരുകയാണ്. ആദ്യ ലിസ്റ്റിൽ ഇടം പിടിച്ചിട്ടും നാട്ടിൽ പോകാൻ സാധിക്കാത്ത ഗർഭിണിയായ യുവതിയുടെ വീട്ടിൽ പോലീസിന്‍റെ വിളിയെത്തി. വീട്ടുനിരീക്ഷണം ഉറപ്പാക്കാനായി പോലീസ് വിളിച്ചപ്പോഴാണ് ആദ്യ പട്ടികയിൽ താൻ ഉൾപ്പെട്ടിരുന്ന കാര്യം യുവതി അറിയുന്നത്.
അതോടൊപ്പം തന്നെ പ്രവാസികളെ നാട്ടിലേക്കു കൊണ്ടുപോകുമ്പോൾ ഗർഭിണികൾക്ക് മുൻഗണന നൽകുമെന്നായിരുന്നു എംബസ്സി അറിയിച്ചിരുന്നത്. എന്നാല്‍ ഇടക്കൊച്ചി സ്വദേശിയായ മിന്നു കുര്യനുണ്ടായത് മറിച്ചൊരനുഭവമാണ്. മുൻഗണന ലിസ്റ്റിൽ അട്ടിമറി നടന്നു എന്നതിന്‍റെ ഒരു ഉദാഹരണം മാത്രമാണിത്, ഹൃദ്രോഗിയായ പാലക്കാട് സ്വദേശിയും തന്‍റെ വീട്ടിൽ പോലീസിന്‍റെ അന്വേഷണം വന്നതായി മീഡിയ വണ്ണിനോട് പറഞ്ഞു.
അതോടൊപ്പം തന്നെ അഷ്‌റഫ് താമരശ്ശേരിയുടെ ഫേസ്ബുക് പോസ്റ്ററിന്റെ പ്രസക്ത്ഭാഗം ഇങ്ങനെയാണ്;
ഇന്ന് ഒരു സുഹ്യത്ത് എന്നോട് പറയുകയുണ്ടായി, എംബസിയിൽ രജിസ്റ്റർ ചെയ്ത രോഗികളായ മാതാപിതാക്കളുടെ പേരുകൾ വരുന്നതും കാത്ത് മെയിലിലും നോക്കി ഫോണിൽ വിളിയും കാത്തിരുന്നു. ഫോണിലോ,Mail ലോ reply കാണാത്തത് കൊണ്ട് എംബസിയിൽ വിളിച്ചു,ഫോൺ കിട്ടുന്നേയില്ല,രാവിലെ മുതൽ ഫോൺ Try ചെയ്തപ്പോൾ വളരെ വെെകിയാണ് ഉദ്യോഗസ്ഥൻ ഫോൺ എടുത്തത്.Travel List അന്വേഷിച്ഛപ്പോൾ ALREADY LIST Airindia office ൽ അയച്ചിട്ടുണ്ട്,അവിടെ പോയി അന്വേഷിക്കാൻ പറഞ്ഞു.അവിടെ ഫോൺ വിളിച്ച് അന്വേഷിച്ചപ്പോഴാണ് അറിയുന്നത്, ആ List ൽ അദ്ദേഹത്തിൻെറ വാപ്പയുടെയും ഉമ്മയുടെയും പേരുകളുണ്ട്,പെട്ടെന്ന് Ticket എടുത്തില്ലാങ്കിൽ വേറെ ആർക്കെങ്കിലും Ticket issue ചെയ്യേണ്ടിവരുമെന്ന്,ഇതാണ് ഇവിടെത്തെ അവസ്ഥ.അങ്ങോട്ട് പോയി അന്വേഷിച്ചില്ലെങ്കിൽ ആ പ്രായമായ, രോഗിയായ മാതാപിതാക്കൾക്ക് ഇന്ന് യാത്ര ചെയ്യുവാൻ സാധിക്കില്ലായിരുന്നു. ഇനിയെങ്കിലും എംബസിയിലെ അധികാരികൾ നാട്ടിൽ യാത്രചെയ്യുവാൻ ആഗ്രഹിക്കുന്നവരെ ഫോണിൽ വിളിച്ച് യാത്രക്ക് വേണ്ട സംവിധാനങ്ങൾ ഒരുക്കുക. (ആദ്യം പോകാൻ അർഹതയുളള വരാണെങ്കിൽ)അതാത് ദിവസം യാത്ര ചെയ്യുന്നവരുടെ വിവരങ്ങൾ മാധ്യമങ്ങൾക്കും എംബസിയുടെ Site ലും പ്രസിദ്ധികരിക്കണം.യാത്ര ചെയ്യുന്നവരെ രണ്ട് ദിവസം മുന്പ് തന്നെ സ്രവം കൊടുത്തുളള പരിശോധന നടത്തി നെഗറ്റീവ് ആണെങ്കിൽ മാത്രമെ യാത്രാനുമതി നൽകാവു.അവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകണം ഇന്ന് യാത്ര ഒരുക്കുന്ന കാര്യത്തിൽ എംബസി അധികൃതരുടെ ഭാഗത്ത് ഒരുപാട് പാളിച്ചകളുണ്ടായി,അതെല്ലാം ഇനി അടുത്തTravel plan ൽ correct ചെയ്യണം. അല്ലെങ്കിൽ അധികാരികളുടെ വേണ്ടപ്പെട്ടവർക്ക് വേണ്ടി list വളച്ചൊടിച്ച് എന്ന പഴികേൾക്കേണ്ടി വരും്
ഇത്തരത്തിൽ നിരവധിപേർ ഒന്നും അറിയാതെ ചതിയിൽപെട്ടുപോകുന്ന സഹചര്യവും ഉരുവായിട്ടുണ്ട്. പ്രവാസികളെ അധികൃതർ ഇങ്ങനെ ചൂഷണം ചെയ്യരുത്. അർഹതയുള്ളവർക്ക് ആദ്യപരിഗണന തന്നെ നൽകണം.
https://www.facebook.com/Malayalivartha


























