ദുരിതക്കയമായി യുഎഇ; മണിക്കൂറുകൾക്കുളിൽ കോറോണയിൽ പൊലിഞ്ഞ് വീണ്ടും പ്രവാസി മലയാളി, കിളിമാനൂര്‍ പാപ്പാല സ്വദേശിയാണ് മരിച്ചത്

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽമരണനിരക്ക് നിയന്ത്രിക്കാനാകാതെ അറബ് രാഷ്ട്രങ്ങൾ. നിരവധി പ്രവാസികളാണ് ഇതിനോടകം തന്നെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണത്തിന് കീഴടങ്ങുന്നത്. ഇപ്പോഴിതാ കൊവിഡ് ബാധിച്ച് യുഎഇയില്‍ മലയാളി മരിച്ചതായി റിപ്പോർട്ട്. കിളിമാനൂര്‍ പാപ്പാല സ്വദേശി ഹസ്സന്‍ അബ്ദുല്‍ റഷീദാണ് ഷാര്‍ജയില്‍ മരിച്ചത്. 59 വയസ്സായിരുന്നു ഇദ്ദേഹത്തിന്. മറ്റുവിവരങ്ങൾ ഒന്നും തന്നെ ലഭ്യമല്ല.
അതേസമയം യുഎഇയില്‍ ഇന്നലെ കൊവിഡ്19 രോഗികളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇന്നലെ മാത്രം 781 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊറോണ വൈറസ് ബാധിച്ച് ഇന്നലെ മാത്രം 13 പേര്‍ മരിച്ചു. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 18000 കവിഞ്ഞു. എന്നാൽ ഇതുവരെ മരിച്ചത് 198 പേര്‍. രോഗം മാറുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. 500ലധികം പേര്‍ക്ക് രോഗം മാറി. ഇതോടുകൂടെ ഇതുവരെ വൈറസ് ബാധ മാറിയവരുടെ എണ്ണം 4800 കടന്നു.
ഗൾഫ് രാഷ്ട്രങ്ങളിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം തൊണ്ണൂറായിരം കടന്നത് ഏറെ ഭീതി വർധിപ്പിക്കുന്നു. 551പേര്‍ മരിച്ചു. 24മണിക്കൂറിനിടെ 4,315പേര്‍ക്കാണ് ഗള്‍ഫില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം91,505ആയി ഉയർന്നിരിക്കുകയാണ്.
അതോടൊപ്പം തന്നെ സൗദി അറേബ്യയില്‍ മാത്രം 239പേരാണ് മരിച്ചത്. 57മലയാളികളടക്കം ഗള്‍ഫില്‍ ആകെ മരണം 511ആയി. കൊവിഡ് രോഗബാധിതരുടെ എണ്ണമുയരുന്ന സാഹചര്യത്തില്‍ കുവൈത്തില്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ഡൗണ്‍ ഇന്ന് വൈകിട്ട് പ്രാബല്യത്തില്‍ വരുന്നതായിരിക്കും. വൈറസ് വ്യാപകമായ മേഖലകളില്‍ നിന്നും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കാതെ പ്രവാസികളെ നാട്ടിലേക്ക് എത്തിക്കുന്ന നടപടി യാത്രക്കാരില്‍ ആശങ്ക ഉളവാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























