പാഠം പടിക്കാതെ യുഎഇ; കൊവിഡ് രോഗികൾ വര്ധിക്കുന്നതിനിടയിലും നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയതോടെ ദുബായ് തിരക്കിലേക്ക്, രോഗികളുടെ കാര്യത്തിൽ യുഎഇ മൂന്നാം സ്ഥാനത്ത്

റെക്കോർഡ് വേഗത്തിലാണ് ഗൾഫ് രാഷ്ട്രങ്ങളിൽ കോവിഡ് രോഗികളിൽ ദിനംപ്രതി വർദ്ധനവ് രേഖപ്പെടുത്തുന്നത്. അസുഖം ഭേതമാകുന്നവരിലും വർദ്ധനവ് രേഖപ്പെടുത്തുന്നു എങ്കിലും മരണനിരക്കും ഏറെ ആശങ്ക ഉളവാക്കുന്നു. ഇതിനോടകം തന്നെ ഒരുലക്ഷത്തിൽപ്പരം പേർക്കാണ് രോഗം സ്ഥിരീകരിച്ചത് മരണം 570. സൗദിക്കും ഖത്തറിനും പിന്നാലെ രോഗികളുടെ കാര്യത്തിൽ യുഎഇ മൂന്നാം സ്ഥാനത്താണ്. 1887. മരണം 201. ഇത്തരം ഒരു സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയതോടെ ദുബായ് തിരക്കിലേക്ക്. റോഡുകളിലും കടകളിലും തിരക്കു കൂടി.
ഇതേതുടർന്ന് ചില മേഖലകളിൽ ഗതാഗതക്കുരുക്കുമുണ്ട്. നിയന്ത്രങ്ങൾ ഭാഗികമായി പിൻവലിച്ചതോടെ അബുദാബിയും സാധാരണ ജീവിതത്തിലേക്ക് പിച്ചവച്ചുതുടങ്ങിയിരിക്കുകയാണ്. രാവിലെയും വൈകിട്ടും വ്യായാമത്തിനിറങ്ങുന്നവരുടെ എണ്ണം ദിവസേന കൂടുന്നുണ്ട്. പുലർച്ചെ 6നു ശേഷം പുറത്തിറങ്ങണമെന്നു മാത്രമാണ് ആകെയുള്ള നിയന്ത്രണം എന്നത്. ആയതിനാൽ തന്നെ രാത്രി 10 മുതൽ പുലർച്ചെ 6 വരെ അണുനശീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പുറത്തിറങ്ങാനാവില്ല. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലെ ഭൂരിഭാഗം ജീവനക്കാരും വീട്ടിലിരുന്നു ജോലി ചെയ്യുന്നതിനാൽ മെട്രോയിലും ബസുകളിലും തിരക്കു കുറവാണ് എന്നാണ് ലഭ്യമാകുന്ന വിവരം.
അതോടൊപ്പം തന്നെ സ്റ്റേഷനുകളിലും ട്രെയിനുകളിലും കർശന നിയന്ത്രണങ്ങളുണ്ട്. ഇതേതുടർന്ന് തിരക്കു കുറയ്ക്കാൻ മെട്രോ കൂടുതൽ സർവീസ് നടത്തിവരികയാണ്. വടക്കൻ എമിറേറ്റുകളിലേക്കു യാത്ര ചെയ്യുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട് എന്ന് തന്നെയാണ് ലഭ്യമാകുന്ന വിവരം. എന്നാൽ നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അബുദാബി അൽവഹ്ദ മാളിലേക്കു സമീപ പ്രദേശങ്ങളിലെ കെട്ടിടങ്ങളിൽ നിന്ന് നടന്നുവരുന്നവരുടെ എണ്ണം കൂടുതലാണ്. മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാൽ 1,000 ദിർഹമാണു പിഴ ഈടാക്കുന്നത്. പല സൂപ്പർ മാർക്കറ്റുകളിലും ഗ്ലൗസ് നിർബന്ധമാണ്. പ്രമുഖ സൂപ്പർ മാർക്കറ്റുകൾ സന്ദർശകർക്ക് പ്ലാസ്റ്റിക് ഗ്ലൗസ് സൗജന്യമായി നൽകുന്നുണ്ട്. എന്നാൽ തെർമൽ സ്കാനിങ് നടത്തിയാണ് കടത്തിവിടുന്നത്. പച്ചക്കറിയടക്കമുള്ള സാധനങ്ങളുടെ വരുവു കൂടിയതായി വ്യാപാരമേഖലയിലുള്ളവർ പറയുന്നുണ്ട്.എന്നിരുന്നാൽ തന്നെയും ഇത്തരം ഒരു സാഹചര്യം കൂടുതൽ രോഗ്യവ്യപനത്തിലേക്ക് നയിക്കുമോ എന്നതും ചിന്തിക്കേണ്ടതുണ്ട്.
https://www.facebook.com/Malayalivartha


























