കൊറോണ വൈറസ്; ഗൾഫ് രാഷ്ട്രങ്ങളിൽ ഇന്നലെ മരിച്ചത് ഏഴ് മലയാളികള്‍, മരിച്ചവരില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും
കൊറോണ വ്യാപകമാകുന്ന ഗൾഫ് രാഷ്ട്രങ്ങളിൽ ദിനംപ്രതി നിരവധി മലയാളികളാണ് കീഴടങ്ങുന്നത്. പ്രവാസികളിൽ ഏറ്റവും കൊടുത്താൽ കൊറോണ ബാധ സ്ഥിരീകരിച്ചത് കുവൈറ്റിലാണ് എങ്കിൽ തന്നെയും കുറഞ്ഞ മരണ നിരക്കാണ് അവിടെ രേഖപ്പെടുത്തുന്നത്. അതോടൊപ്പം തന്നെ ലഭ്യമാകുന്ന വിവരം അനുസരിച്ച് യുഎഇയിലാണ് ഏറ്റവും കൂടുതൽ മലയാളികൾ മരിച്ചത്, 63പേർ. ശേഷം വരുന്ന കണക്കുകൾ ഏറെ നിര്ണായകമാകുകയാണ്.
ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഏഴ് മലയാളികള്‍ക്ക് കൂടി മരിച്ചു. ഇവരില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും ഉൾപ്പെടുന്നുണ്ട്. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 110 ആയി ഉയരുകയുണ്ടായി. മാവേലിക്കര സ്വദേശി അന്നമ്മ ചാക്കോയാണ് കൊറോണ ബാധിച്ച് മരിച്ച ആരോഗ്യപ്രവര്‍ത്തക. തൃശൂര്‍ വലപ്പാട് സ്വദേശി ജിനചന്ദ്രന്‍ ഷാര്‍ജയില്‍ മരിച്ചു. മലപ്പുറം കൊണ്ടോട്ടി സ്വദേശി ബദറുല്‍ മുനീര്‍ മരിച്ചത് കുവൈത്തില്‍. കോഴിക്കോട് സ്വദേശി സാദിഖിന്‍റെ മരണവും കുവൈത്തില്‍. തൃശൂര്‍ മണലൂര്‍ സ്വദേശി ഹസ്ബുളള ഇസ്മയില്‍ മരിച്ചതും കുവൈത്തില്‍ തന്നെയാണ്. കണ്ണൂര്‍ പാനൂര്‍ സ്വദേശി അനില്‍ കുമാര്‍ മരിച്ചത് അബുദാബിയില്‍. തൃശൂര്‍ കാട്ടൂര്‍ സ്വദേശി ഫിറോസ് ഖാനും അബുദാബിയില്‍ മരിക്കുകയുണ്ടായി.
അതേസമയം കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഗള്‍ഫില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ചാര്‍ട്ടേര്‍ഡ് ഫ്ലൈറ്റുകള്‍ ആരംഭിക്കുന്നുവെന്ന സംഘടനകളുടെ പ്രചാരണത്തില്‍ വീഴരുതെന്ന് ദുബായി ഇന്ത്യന്‍ കോണ്‍സുലേറ്റ് മുന്നറിയിപ്പ് നല്‍കികൊണ്ട് രംഗത്തേക്ക് എത്തിയിരിക്കുകയാണ്. ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ചാര്‍ട്ടേര്‍ഡ് ഫ്ലൈറ്റുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്നും കോണ്‍സുലേറ്റ് വ്യക്തമാക്കിയിരുന്നു. ആയതിനാൽ തന്നെ ഇനി ഒരു തീരുമാനം ഉണ്ടാകുന്നതുവരെ യാത്രക്കാർ മുന്നൊരുക്കങ്ങൾ നടത്തരുതെന്ന മുന്നറിയിപ്പാണ് ഇന്ത്യൻ കോൺസുലേറ്റ് നൽകുന്നത്.
https://www.facebook.com/Malayalivartha